അത്ഭുതങ്ങൾ തേടി ഇന്നു മനുഷ്യർ അലയുന്നു. എന്നാൽദൈവമക്കളെ തമ്പുരാൻ ഒരു അത്ഭുതമാക്കി മാറ്റുന്നു. മോശയെ ദൈവം ഒരു അത്ഭുതമനുഷ്യനാക്കി. സങ്കീർത്തനക്കാരൻ തൻ്റെ ജീവിതം അയവിറക്കി കൊണ്ടുപറയുകയാണു ഞാൻ പലർക്കും ഒരു അത്ഭുതമായി മാറിയിരിക്കുന്നു എന്നു. ആയതിനു പ്രധാനമായും അഞ്ചുകാര്യങ്ങൾ സങ്കീർത്തനക്കാരൻപറയുന്നു. 1) ദൈവത്തിലുള്ള ആശ്രയം . 71-ാം സങ്കീർത്തനം തുടങ്ങുന്നതുതന്നെ ദൈവത്തിലുള്ള ആശ്രയംപ്രകീർത്തിച്ചുകൊണ്ടാണു. ” യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ” ദൈവത്തിലുള്ള ആശ്രയമാണുസങ്കീർത്തനക്കാരനെ മറ്റുള്ളവരുടെ മുൻപിൽഅത്ഭുതമാക്കിയതു.ഇന്നുചിലർ പണത്തിലും ചിലർ പ്രശസ്തിയിലും, ചിലർ…
1) പരീക്ഷകൾ ഒഴിവാക്കി ദൈവം വിടുവിക്കുന്നു. കഷ്ടതകളും പ്രതിസന്ധികളും വരുമ്പോൾ ദൈവം വിടുവിക്കുന്ന വിധങ്ങൾ അത്ഭുതാവഹമാണു.കഷ്ടതകൾ ഒഴിഞ്ഞുപോകത്തക്കവണ്ണം ദൈവം വിടുവിക്കും. തലനാരിഴക്കു ചില വലിയ അപകടങ്ങൾ ഒഴിഞ്ഞുപോകാറാറുണ്ടു. ദൈവത്തോടുള്ള പ്രാർത്ഥന അപകടങ്ങളെ ഒഴിവാക്കും. യേശുവിനു ജീവഹാനി വരുത്താതിരിക്കുന്നതിനുവേണ്ടി ദൈവദൂതൻ ജോസഫിനു പ്രത്യക്ഷപ്പെട്ടു അവരോടു ആ ദേശത്തു നിന്നും മിസ്രയീമിലേക്കു പോകുവാൻ കല്പിച്ചു. “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.യെശയ്യാവു 26:20 ലോത്തിനോടും കുടുംബത്തോടുംദേശത്തു നിന്നും ഓടി…
വിശ്വാസത്താൽ തീയുടെ ബലം കെടുത്തി തീച്ചൂളയിൽ നിന്നുംപുറത്തുവന്ന യഹൂദ യവനക്കാരായിരുന്നു ശദ്രക്ക്,മേശക്ക്,അബേദ്നെഗൊ.( ഹനന്യാവ്, മീശായേൽ, അസര്യാവ്) എന്നിവർ എന്ന് ദാനിയേലിന്റെപുസ്തകം പ്രതിപാദിക്കുന്നു. വിശ്വാസജീവിതത്തിനു പരീക്ഷകളും പരിശോധനകളുംഉണ്ടു. ബാബിലോണിലായിരുന്നവിശ്വാസികൾക്കു പ്രധാനമായിമൂന്നു വിധ പരീക്ഷകളാണു ഉണ്ടായിരുന്നതു. 1)ഭക്ഷണത്തോടു ബന്ധപ്പെട്ടതു. 2) പേരിനോടു ബന്ധപ്പെട്ടതു 3) ആരാധനയോടു ബന്ധപ്പെട്ടതു. യേശുക്രിസ്തുവിന്ഉണ്ടായ പരീക്ഷകളും ഈ മൂന്നു വിഷയത്തോടു ബന്ധപ്പെട്ടവയായിരുന്നു. എല്ലാകാലത്തുമുള്ള വിശ്വാസികളുടെ പരിശോധനയുംഈ വിഷയങ്ങളുമായി ബന്ധിച്ചു നിൽക്കുന്നു. വിശ്വാസത്തിന്റെപരിശോധനയെ വിശ്വാസത്താൽമാത്രമേ അതിജീവിക്കുവാൻ കഴിയൂ. ആരാധനയോടു ബന്ധപ്പെട്ട കഠിന പരിശോധനയിലൂടെആണു ശദ്രക്ക്, മേശക്ക്,…
“പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. “യോഹ 6:37 യേശുവിന്റെ അടുക്കൽ വരുവാൻ യോഗ്യതയുള്ളവരായിശിശുക്കളെ യേശു കണ്ടു. അതിനാൽ ശിശുക്കളെ തൻ്റെ അടുക്കലേക്കു കൊണ്ടുവരുമ്പോൾ തടഞ്ഞവരോടു യേശു പറഞ്ഞു. ” ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” മർക്കൊസ് 10:14 ശിശുക്കളുടെ മനസ്സുപോലെ നിഷ്കളങ്ക ഹ്യദയത്തോടെ വരുന്നവർക്കു ദൈവം സ്വർഗ്ഗരാജ്യം വാഗ്ദത്തം ചെയ്യുന്നു.യേശുവിന്റെ അടുക്കൽ വന്നാൽലഭിക്കുന്ന ധാരാളം ഗുണങ്ങൾ…
നമുക്കുള്ള സകലവും ദൈവത്തിന്റെ ദാനമായിരിക്കെദാനമല്ല എന്നു ചിന്തിച്ചു അഹങ്കരിക്കുന്നവരാണു മിക്കവരും. യഹോവയുടെ വചനം ശ്രദ്ധിക്കു “ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു;യിരെമ്യാവു 45:4 വിലാപത്തിൻ്റെപ്രവാചകനായിട്ടാണു യിരെമ്യാവുഅറിയപ്പെടുന്നതു. യിരെമ്യാവിൻ്റെ കൂടെ നടന്നു ശുശ്രൂഷ ചെയ്ത ബാരൂക്കിനുഒരുപാടു വേദനകളും ആവലാതികളും ഉണ്ടായിരുന്നു.ആ ആവലാതിക്കും, ഞരക്കത്തിനും, ദു:ഖത്തിനും ഉള്ളമറുപടി, ദൈവം യിരെമ്യാ പ്രവാചകനിലൂടെ നൽകുന്നു.ആ മറുപടിയാണു മുകളിൽപ്രതിപാദിച്ചിരിക്കുന്നതു.ഈ വചനം നമ്മെ വലിയ സത്യം പഠിപ്പിക്കുന്നു. നാമാകുന്ന മുന്തിരി വള്ളിയെ എവിടെ നടണമെന്ന് നിശ്ചയിക്കുന്നത്…
വേദപുസ്തകം പ്രതീക്ഷയുടെപുസ്തകമാണു. കാത്തിരിപ്പിന്റെപുസ്തകമാണു.നമ്മുടെ കർത്താവു എത്രയും വേഗം വരും. അതിനു മുൻപേ നാം ഒന്നും വിധിക്കരുതു. ഇനി രക്ഷയില്ലെന്നു പറയരുതു.നാം എത്രനാൾ കാത്തിരിക്കേണം. 1) നമ്മുടെ കർത്താവു വരുവോളം. കർത്താവിനു വേണ്ടി ധീരമായി പോരാടിയ പൗലൊസ് അപ്പൊസ്തലനു പല ന്യായവിസ്താരങ്ങളും നേരിടേണ്ടി വന്നു. പൗലൊസിന്റെനേരെ പല കുറ്റാരോപണങ്ങളുംഉണ്ടായി. എന്നാൽ പൗലൊസിനുഒരു പ്രതീക്ഷഉണ്ടായിരുന്നു.എൻ്റെ കർത്താവു വരും. അതിനാൽ പൌലൊസ് കൊരിന്ത്യ സഭക്കു ലേഖനം എഴുതിയപ്പോൾ ഇപ്രകാരം എഴുതി. “ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു;…
” ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.”1പത്രോസ് 1:13 ദൈവീകക്യപ വരും എന്ന പൂർണ്ണപ്രത്യാശ നേടണമെങ്കിൽമനസ്സു ദൈവത്തിൽ ഉറപ്പിച്ചു വയ്ക്കണം.അതിനു അഗാധമായ ദൈവവിശ്വാസം വേണം. മനസ്സിന്റെ ഉറപ്പു ഒരുവനെ ശുഭമുഖത്തുഎത്തിക്കുന്ന വിശ്വാസകപ്പലിൻ്റെചുക്കാൻ ആകുന്നു. മനസ്സിൽ വിശ്വാസം ഉണ്ടായാൽ ജീവിതത്തിൽ സകലകാര്യത്തിനും ഉറപ്പുണ്ടാകും. വിശ്വാസകപ്പലിനുനേരെ ഓളങ്ങളും, തിരമാലയും ഉണ്ടാകും. കൊടുങ്കാറ്റും, ഈശാനമൂലൻ കാറ്റുകളും അടിക്കും. എന്നാൽ കപ്പലിൽവിള്ളൽ ഉണ്ടായാൽ കപ്പലിൽ വെള്ളം കയറി മുങ്ങിപോകും.ജീവിതത്തിൽ പലരും…
” യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു”ഹബക്കൂക്‍ 3:19 നമ്മെ ജീവിപ്പിക്കുന്നവനാണ്ദൈവം. ഒന്നുമില്ലാതിരുന്നശൂന്യവേളകളിൽ ദൈവംഅത്ഭുതകരമായ വിധത്തിൽ വഴി നടത്തി.തീച്ചൂളയിൽ ഇടപ്പെട്ട എബ്രായ ബാലന്മാരെതീയ്യിൽ നിന്നും പുറത്ത് കൊണ്ടുവന്നല്ല അവരെ നടത്തിയത്. അവരോടൊപ്പം തീയ്യിൽ കൂടി നടന്നാണ്. മുന്നിൽചെങ്കടലും, പിന്നിൽ ഫറവോൻ സൈന്യവും കണ്ട് സ്തംഭിച്ചു പോയയിസ്രായേൽ ജനത്തെ ചെങ്കടലിൽ കൂടി തന്നെദൈവം നടത്തി. ജീവിതത്തിൽ പച്ചയായ താഴ്വരയും, കൂരിരുൾ താഴ്വരയും ഉണ്ട്. കൂരിരുൾ താഴ്വരയിൽ…
ഈ ലോകത്തിൽ അനേകം പോരാട്ടങ്ങൾ ഉണ്ട്. നാം സദാസമയവും ഉയർന്നും ജാഗരൂകരായുംഇരിക്കേണ്ടതാണ്. സാത്താൻ നമ്മെ വീഴ്ത്തുവാൻ തൻ്റെ സർവ്വശക്തിയും ഉപയോഗിച്ച് സദാസമയവും പരിശ്രമിക്കുന്നു. ” നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ”എഫെസ്യർ 6:12 ജീവിതത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ സാത്താനാകുന്ന ശത്രു നുഴഞ്ഞു കയറി പോരാട്ടങ്ങളിൽ നമ്മെ പരാജിതരാക്കും. യിസ്രായേല്യരെ മിദ്യാനിൽ നിന്നും വിടുവിക്കുവാൻ ദൈവം പരാക്രമശാലിയായ ഗിദെയോനെ തിരഞ്ഞെടുത്ത് കർത്താവിൻ്റെ ബലം നൽകി അയച്ചു.ഗിദെയോൻ്റെ പുറകേ…
മോശെയുടെ സഹോദരിയാണ് മിര്യാം.യിസ്രായേൽ ജനം മിസ്രയീം ജനതകളേക്കാൾ ബാഹുല്യവും, ശക്തിയും ഉള്ളവരായി മാറിയപ്പോൾഅവരെ രാജാവ് അടിമവേല ചെയ്യിപ്പിച്ച് പീഡിപ്പിച്ചു. മാത്രമല്ല ജനിക്കുന്ന ആൺകുട്ടികളെ കൊന്നുകളയുവാൻ എബ്രായസൂതികർമ്മിണികളോടുകല്പിച്ചു. അവരെ നൈൽ നദിയിൽ എറിഞ്ഞ് കൊന്നുകളയുവാൻ ആയിരുന്നു കല്പന. അമ്രാമിനും, യോഖേബേദിനും, ഒരു സുന്ദരനായ കുഞ്ഞ് പിറന്നു. മാതാപിതാക്കന്മാർ മൂന്നുമാസം അവനെ ഒളിപ്പിച്ചു വച്ചു. പിന്നെ ഒളിപ്പിച്ച് വയ്ക്കുവാൻ കഴിയാതെ അവനെ ഒരു ഞാങ്ങണപെട്ടകത്തിൽഒളിപ്പിച്ചു വച്ചു. പെങ്ങളായ മിര്യാമിൻ്റെമനസ്സുരുകി. അവന് എന്തു സംഭവിക്കും എന്നറിയാൻ മിര്യാംദൂരത്ത് വേദനയോടെ നോക്കി…