FELLOWSHIP OF GOD MINISTRY

PREACH GOSPEL & SALVATION FOR THE LOST

ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു”ഉല്പത്തി 7:1

നോഹ നീതിമാനും തൻ്റെ തലമുറയിൽ നിഷ്കളങ്കനും ആയിരുന്നു അതുകൊണ്ട് നോഹക്ക് ദൈവത്തിൻ്റെ കൃപ ലഭിച്ചു. ഭൂമി ദൈവത്തിൻ്റെ മുമ്പാകെ വഷളായപ്പോൾ ഭൂമിയെയും, ഭൂമിയിലുള്ള സകലത്തെയും ജലപ്രളയം മൂലം നശിപ്പിക്കുവാൻ യഹോവ തീരുമാനിച്ചു. എന്നാൽ നോഹ നീതിമാനും നിഷ്കളങ്കനും ആയിരുന്നു. ആകയാൽ നോഹക്കും, കുടുംബത്തിനും പെട്ടകത്തിൽ കയറുവാൻ ദൈവകൃപ ലഭിച്ചു.ഭൂമിയിലുള്ള സകല ജനങ്ങളും വഷളായി മ്ലേച്ഛമായ പാപത്തിലേക്ക് പതിച്ചപ്പോൾ നോഹ ദൈവത്തോട് കൂടെ നടന്നു.

ദൈവാനുഗ്രഹം ലഭിച്ച ദൈവമക്കൾക്ക് ഒരു പ്രത്യേക ജീവിതശൈലിയുണ്ട് അവർ ജീവിത സാഹചര്യങ്ങളിൽ, പാപങ്ങളിൽ ഒഴുകിപ്പോകാതെ, നീതിമാന്മാരായി, വ്യത്യസ്ത സ്വഭാവത്തോടെ ജീവിക്കും. യേശുവിൻ്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ യോഹന്നാൻ ഇപ്രകാരം പറയുന്നു.

“അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു”
1 യോഹന്നാൻ 2:6

യേശു നടന്ന പോലെ എന്ന് പറയുമ്പോൾ യേശുവിൻ്റെ താഴ്മ പോലെ, യേശു സ്നേഹിച്ച പോലെ, യേശു ത്യാഗം അനുഭവിച്ച പോലെ, യേശു ക്ഷമിച്ചപോലെ, യേശു സ്നേഹത്തിൽ തോൽപ്പിച്ച പോലെ നാം നടക്കേണ്ടതാകുന്നു.
ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആണ് നമ്മെ സൃഷ്ടിച്ചത് .ഇന്ന് ദൈവത്തിൻ്റെ സാദൃശ്യവും സ്വരൂപവും നമ്മിൽ ഉണ്ടോ? പിതാവ് നമ്മെ നോക്കി “ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് പറയുമോ? മോശെ സീനായ് മലയിൽ, ദൈവവുമായി സംസർഗം ചെയ്തപ്പോൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചതായി നാം
വായിക്കുന്നു. മറ്റുള്ളവർക്ക് നമ്മിൽ ദൈവീകഭാവം ദർശിക്കുവാൻ സാധിക്കുമോ? നാം ദൈവത്തിൻ്റെ പ്രകാശം നഷ്ടപ്പെടുത്തിയോ?ദൈവത്തെ പിതാവേ! എന്ന് വിളിക്കുവാനുള്ള യോഗ്യത നാം നേടിയെടുക്കണം എങ്കിൽ ദൈവത്തിൻ്റെ മക്കളായി മാറണം. എങ്ങനെയാണ് ദൈവമക്കളായി മാറുന്നത്?

” അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു”
യോഹന്നാൻ 1:12

അവനെ കൈകൊള്ളണം
എങ്കിൽ ഹ്യദയം ശുദ്ധിയുള്ളതാകണം.
അതിനാൽ അനുതാപത്തോടെ ഉള്ളിലെ പാപങ്ങളെ
ദൈവതിരുമുമ്പിൽ
ഏറ്റു പറഞ്ഞ്
ദൈവമക്കളായി തീരാം.
അങ്ങനെയുള്ളവർക്ക്
അന്ത്യസമയത്ത്, നോഹക്ക് ദൈവ്യപ ലഭിച്ച പോലെ, കരുണ ലഭിക്കും. അങ്ങനെയുള്ളവരെ
ദൈവം നിത്യരക്ഷയുടെ
പെട്ടകത്തിൽ കയറ്റും. ഇതാണ് സുപ്രസാദകാലം.
ഇതാണ് രക്ഷാസമയം.
ഈ നിത്യരക്ഷ പ്രാപിപ്പാൻ ദൈവം നമ്മെ യോഗ്യരാക്കട്ടെ.

ദൈവം അനുകൂലമെങ്കിൽ നമുക്കു പ്രതികൂലം ആർ? റോമർ 8:31

ഈ വാക്യം ജീവിതത്തിൽ
പ്രതികൂലങ്ങൾ ഉണ്ടാകില്ല എന്നല്ല,
പ്രതികൂല സാഹചര്യങ്ങളിൽ ദൈവം കൂടെ നിന്ന് അന്തിമവിജയം നേടി
തരുമെന്നാണ് പറയുന്നത്.
ദൈവത്തിൻ്റെ കരം കൂടെയുണ്ടു എന്നു വിശ്വസിക്കുന്നവർ ജീവിതത്തിൽ വന്നു ഭവിക്കുന്ന
സകലത്തിലും ദൈവത്തിന്റെ കരം ഉണ്ടെന്നു വിശ്വസിക്കും.
നാം അനുഭവിക്കുവാൻ പോകുന്ന നിത്യതേജസ്സിനെ
ഓർത്താൽ ഈ ലോകദുരിതങ്ങൾ ഒന്നും സാരമില്ല എന്നു അവർ വിശ്വസിക്കും.
അവർ ധൈര്യമായി പറയും “കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകില്ല കാരണം നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” എന്ന്.

ഏതു പ്രതികൂല
സാഹചര്യങ്ങളിലും
നമ്മുടെ കരം പിടിക്കുന്നവനാണു
ദൈവമെന്ന വിശ്വാസം പ്രതിസന്ധികളിൽ വഴുതി വീഴാതിരിക്കാൻ നമ്മെ സഹായിക്കും. ജോസഫിന് സഹോദരന്മാർ പ്രതികൂലമായി നിന്നു.
ദാവീദിന് ശൗലും, സ്വന്തം മകനും പ്രതികൂലമായി നിന്നു. എന്നാൽ ദൈവം അവർക്ക് അനുകൂലമായി നിന്നു.
ദൈവം അനുകൂലമായി നിന്നാൽ ഒരു അഗ്നിജ്വാലക്കും അവരെ കത്തിച്ചുകളയുവാനോ ഒരു വെള്ളത്തിനും അവരെ മുക്കികളയുവാനോ, ഒരു സിംഹത്തിനും അവരെ വിഴുങ്ങുവാനോ, ഒരു കഴുമരത്തിനും അവരെ തൂക്കിലേറ്റുവാനോ സാദ്ധ്യമല്ല.
അവർ തഴെച്ചു വളരുന്ന ഒലിവുവ്യക്ഷം പോലെയിരിക്കും.

നോഹയുടെ
വെള്ളപൊക്കകാലത്തു നാല്പതു രാവും നാല്പതു പകലും മഴ പെയ്തു. പിന്നീടു വെള്ളം താഴ്ന്നുവോ എന്നറിയുവാൻ പുറത്തുവിട്ട പ്രാവു കൊത്തി കൊണ്ടുവന്നതു പച്ചയായ ഒരു ഒലിവിലയാണു. സകല മനുഷ്യരും മ്യഗങ്ങളും, മരങ്ങളും കടപുഴകിവീണപ്പോഴും ഒലിവുവ്യക്ഷം വീഴാതെ നിന്നു. അടിക്കടി സഹനങ്ങൾ വരുമ്പോഴും, ആഴമായ വെള്ളത്തിൽ മുങ്ങികിടന്നപ്പോഴും , സകല തായ് വേരുകളും ചീഞ്ഞു പോയപ്പോഴും നിന്നെ നശിക്കാതെ തളിർത്തു നിർത്തിയതു ദൈവം കരങ്ങൾ പിടിച്ചതുകൊണ്ടു മാത്രമാണു .
മറ്റുള്ളവർ തകർക്കാൻ നോക്കിയപ്പോഴും, ഒറ്റപ്പെടുത്താൻ നോക്കിയപ്പോഴും
അപവാദങ്ങൾ പറഞ്ഞു
പരത്തിയപ്പോഴും, വേദനിപ്പിച്ചപ്പോഴും, രോഗങ്ങളാൽ വലഞ്ഞപ്പോഴും വീണുപോകാതെ തളിർത്തു നിൽക്കുന്ന ഒലിവുവ്യക്ഷമായി
നമ്മെ നിർത്തിയതു ദൈവം അനുകൂലം
ആയതുകൊണ്ട് മാത്രമാണ്.

വെള്ളത്തിൽ മുങ്ങിപോകാതെ
അഗ്നിതൊടാതെ ദൈവം കണ്ണിന്റെ ക്യഷ്ണമണിപോലെ നമ്മെ നടത്തുന്നു. എല്ലാം പ്രതികൂലമാകുമ്പോഴും അനുകൂലമായി നിൽക്കുന്ന ദൈവകരം കാണാതെ പോകരുതു.ഈ സാന്നിധ്യം അനുഭവിച്ചറിഞ്ഞ മോശെ ഇങ്ങനെ പറഞ്ഞു.

” തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ”
പുറപ്പാട് 33:15

നമുക്കു സകലത്തിനും പരിമിതികളുണ്ടാകാം. എന്നാൽ
പരിമിതികൾ ഇല്ലാത്ത ദൈവം നമുക്കു അനുകൂലമായ് കൂടെ ഉണ്ടു. സംഗീതപ്രമാണിയായ
ആസാഫ് കരം പിടിച്ചവന്റെ മഹത്വം തിരിച്ചറിഞ്ഞു ഇപ്രകാരം പറഞ്ഞു.

“എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
73-ാം സങ്കീ 23-24

ഈ ലോകത്തിൽ എന്തെല്ലാം പ്രതികൂലങ്ങളും വന്നുകൊള്ളട്ടെ.
അവക്കൊന്നും നമ്മെ
ദൈവസ്നേഹത്തിൽ നിന്നും
പിന്തിരിപ്പാൻ സാദ്ധ്യമല്ല. ആരോഗ്യം ഉണ്ടായാലും ഇല്ലെങ്കിലും, ജോലി ഉണ്ടായാലും
ഇല്ലെങ്കിലും, സന്തോഷത്തിലും
സന്താപത്തിലും ഏതു സാഹചര്യത്തിലും ഞാൻ എൻ്റെ ദൈവത്തെ സ്തുതിക്കും എന്നു
തീരുമാനിക്കണം. പൗലൊസ് അപ്പൊസ്തലൻ ചോദിക്കുന്നു.

‘ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
റോമർ 8:35

ദൈവം നമുക്കു അനുകൂലമെങ്കിൽ ഒരു പ്രതികൂലവും നിന്നെ ബാധിക്കില്ല.
അതിനാൽ ഉറപ്പിച്ചു പറയാം.

“ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
റോമർ 8:39

തകർന്ന മതിലുകളെ പണിയുന്ന ദൈവം

ജീവിതത്തിൽ ദൈവം ചുറ്റും കെട്ടിയിരിക്കുന്ന വേലി മനുഷ്യൻ
തന്നെ തകർത്തുവെന്നുവരാം. ശത്രുവിന്റെ ഭീകരാക്രമണം വേലിയെ തകർക്കാം. യഹൂദയിൽ തൻ്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും വെന്തും തകർന്നും കിടക്കുന്നതു കണ്ടപ്പോൾ നെഹെമ്യാവിൻ്റെ മുഖം വാടി. രാജസന്നിധിയിൽ ചെന്നു രാജാവിനോടു തൻ്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള നാട്ടിലേക്കു തകർന്ന മതിലുകൾ പണിയുന്നതിനായി തന്നെ വിട്ടയക്കുന്നതിനായി
അനുവാദം ചോദിച്ചു. രാജാവു അതിനനുവദിച്ചു. നെഹെമ്യാവു
യരുശലേമിൽ എത്തി. യെരുശലേമിന്റെ മതിലുകൾ തകർന്നുകിടക്കുന്നതും വാതിലുകൾ തീ വച്ചു ചുട്ടിരിക്കുന്നതും കണ്ടു. നെഹെമ്യാവു ദൈവത്തിൽ വിശ്വസിച്ചു പറഞ്ഞു. നമ്മൾ മതിലുകൾ പണിയുക. സ്വർഗ്ഗത്തിലെ ദൈവം നമുക്കു കാര്യം സാധിപ്പിച്ചു തരും. വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരത്തിൽ നിന്നും കല്ലു ജീവിപ്പിക്കുവാൻ നെഹെമ്യാവിനു കഴിഞ്ഞതു നാലു കാരണങ്ങൾ കൊണ്ടാണു.

1) Faith of God ദൈവവിശ്വാസം

നെഹെമ്യാവു ജനത്തോടു വിളിച്ചു പറഞ്ഞു.

“നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു”
നെഹെമ്യാവു 4:20

ജീവിതത്തിൽ പ്രതീക്ഷകളുടെ മതിൽ തകർന്നുപോയാലും അതു പണിയുന്ന ദൈവമുണ്ടെന്നും ആ ദൈവം സകലപ്രതിസന്ധികളിലും നമുക്കുവേണ്ടി യുദ്ധം ചെയ്യുമെന്നും നെഹെമ്യാവു ജനങ്ങളെ ആഹ്വാനം ചെയ്തു. ഇന്നു നമ്മുടെ വിശ്വാസവും ആശ്രയവും എവിടെയാണു. ചിലരുടെ ദൈവം മക്കളാണു. ചിലരുടെ ദൈവം ജീവിതപങ്കാളിയാണു. ചിലരുടെ ദൈവം സമ്പത്തും, പ്രശസ്തിയും
മറ്റുമാണു. ഇവയൊന്നിനും നമ്മെ
രക്ഷിപ്പാൻ കഴിയുകയില്ല. രക്ഷിക്കുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ യേശു അല്ലാതെ ഒരു നാമവുമില്ല.
മറ്റൊരുത്തനിലും രക്ഷയില്ല. ഈ ദൈവത്തിൽ വിശ്വസിച്ചാൽ തകർന്നമതിലുകൾ പണിയപ്പെടും.അസാദ്ധ്യങ്ങൾ
സാദ്ധ്യമായിടും.

2) Fear of God. ദൈവഭയം

നെഹെമ്യാവു ജനത്തോടു ദൈവത്തെ ഭയപ്പെട്ടു ജീവിക്കണമെന്നു ഉപദേശിക്കുന്നു.

” നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?
നെഹെമ്യാവു 5:9

ദൈവഭയത്തിൽ നിന്നും മനുഷ്യനെ പിന്തിരിപ്പിക്കുന്നതു അവരുടെ അഹങ്കാരമാണു.
എന്തുകണ്ടിട്ടാണു മനുഷ്യൻ അഹങ്കരിക്കുന്നതെന്നറിയില്ല.
മാവു പൂത്തുനിൽക്കുമ്പോൾ മാവിനു അഹങ്കാരമുണ്ടാകാം.
എന്നാൽ എല്ലാ മാമ്പൂവിൽ നിന്നും മാങ്ങ ഉണ്ടാകണമെന്നില്ല.

” അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവൻ ഉറപ്പിക്കും.”
സദൃശ്യവാക്യങ്ങൾ 15:25

” ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
50-ാംസങ്കീർത്തനം 22-ാം വാക്യം

“ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ”
1 കൊരിന്ത്യർ 10:12

3) Sanctification. വിശുദ്ധീകരണം.

അന്യായമായി ഒന്നും സമ്പാദിക്കരുതെന്നും സഹോദരന്മാരോടു പലിശ വാങ്ങി അവരെ ബുദ്ധിമുട്ടിക്കരുതെന്നും നെഹെമ്യാവു പറഞ്ഞു. നാം നമ്മുടെ ബാഹ്യമായ ജീവിതത്തിലും രഹസ്യമായ ജീവിതത്തിലും നൂറുo ശതമാനം വിശുദ്ധി പാലിക്കണം. നമുക്കു അർഹതയില്ലാത്ത ഒരു മൊട്ടുസൂചി പോലും നമ്മുടെ ഭവനങ്ങളിൽ ഉണ്ടാകരുതു. സക്കായിയുടെ വീട്ടിൽ യേശുവന്നപ്പോൾ പാപബോധം ജനിച്ച സക്കായി വിളിച്ചുപറഞ്ഞു.അന്യായമായി
സമ്പാദിച്ചതൊക്കെയും ഞാൻ തിരികെ കൊടുക്കും.

“ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കൽ അതു അവനെ വിട്ടുപോകും: ഒടുക്കം അവൻ ഭോഷനായിരിക്കും.”
യിരെമ്യാവു 17:11

അന്യായമായി കൈവശം വന്നതു
എന്തെങ്കിലും ഉണ്ടെങ്കിൽ തിരിച്ചു കൊടുക്കണം.ആരും അറിയാത്ത രഹസ്യപാപങ്ങളുണ്ടെങ്കിൽ അവയെയും ഉപേക്ഷിക്കണം.
അതാണു ശുദ്ധീകരണം.

” ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ”
1 തെസ്സലൊനീക്യർ 4:3

4) Worship God. ദൈവത്തെ ആരാധിക്കുക.

നെഹെമ്യാവിൻ്റെ ഉപദേശങ്ങൾ ജനം കേട്ടു.

“സർവ്വസഭയും: ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു”
നെഹെമ്യാവു 5:13

നാം എപ്പോൾ ആണു ആരാധാനാലയങ്ങളിൽ പോകുന്നതു. നമ്മുടെ കുഞ്ഞുങ്ങൾക്കു ഒരു Entrance examination ഉണ്ടെങ്കിൽ exam തുടങ്ങുന്നതിനു പതിനഞ്ചു മിനിട്ടു മുൻപെങ്കിലും നാം കുഞ്ഞുങ്ങളെ കൊണ്ടു അവിടെയെത്തുകയില്ലേ? നാമും നമ്മുടെ ഭവനവും ദൈവത്തിനു ഇട്ടിരിക്കുന്ന വിലയെന്താണു. യൂദാ യേശുവിനു ഒരു വിലയിട്ടു.
ജീവിതത്തിൽ യേശുവിനെ വിലയിടിച്ചു കാണിക്കരുതേ..
ദാവീദു സദാ സമയവും ദൈവത്തെ പാടി സ്തുതിച്ചു.
നാം ദൈവത്തിനു അർഹമായ വിലയിട്ടാൽ മാത്രമേ ദൈവം നമുക്കും വിലയിടുകയുള്ളു.
ജീവിതത്തിൽ ദൈവത്തെ ആരാധിക്കുവാൻ ഉപേക്ഷകാണിക്കരുതേ..

ജീവിതത്തിൽ എപ്പോഴും ദൈവവിശ്വാസത്തോടെയും
ദൈവഭയത്തോടും, വിശുദ്ധിയോടും നിലകൊണ്ടും
ദൈവത്തെ ആരാധിച്ചും ജയത്തോടെ മുന്നോട്ടു പോകാം.

നിങ്ങളുടെ പാപങ്ങളെ ശോധനചെയ്യുവിൻ

പൗലൊസ് അപ്പൊസ്തലനെ ജനം ശോധന ചെയ്തു. അവർ തെളിവുകൾ അന്വേഷിച്ചു. അപ്പോൾ പൗലൊസ് ഇങ്ങനെ പറഞ്ഞു.

“നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ”
2 കൊരിന്ത്യർ 13:5

പൗലൊസ് അപ്പൊസ്തലൻ പറയുകയാണു എന്നെ ശോധന ചെയ്യുന്നതിനുപകരം നിങ്ങൾ നിങ്ങളെത്തന്നെ ശോധന ചെയ്യുവിൻ. ശോധന ചെയ്യാതിരുന്നാൽ ഒരുത്തൻ്റെ attitude മനസ്സിലാക്കുവാൻ സാദ്ധ്യമല്ല. ഒരു വാഹനം ഓടിക്കണമെങ്കിൽ ഡ്രൈവിങ്ങ് ടെസ്റ്റു പാസ്സാകണം.എങ്കിലേ ലൈസൻസു കിട്ടുകയുള്ളു. ഒരു
വ്യക്തിയുടെ അവസ്ഥ പരിശോധനയിലൂടെ മാത്രമേ അറിയുവാൻ കഴികയുള്ളു. പലർക്കും ഒരു ഡോക്ടറെ കണ്ടു
ശാരീരികമായ പരിശോധനകൾ
ഇഷ്ടമല്ല. തക്ക
സമയങ്ങളിലുള്ള
പരിശോധന നടത്താതിരുന്നാൽ
രോഗി മരിച്ചുപോകും. ശാരീരികമായ പരിശോധനകളെക്കാൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണു
ആത്മീയമായ പരിശോധന. ആ പരിശോധന നടത്തി പരിഹാരം
നേടിയില്ലെങ്കിൽ മരണം കഴിഞ്ഞാൽ നിത്യനരകത്തിലേക്കു പതിക്കും.അവിടെ നിത്യമായ ദണ്ഡനം
നേരിടേണ്ടിവരും. അതിനാൽ
വേദപുസ്തകത്തിലെ ഭക്തന്മാർ
വിളിച്ചു പറഞ്ഞു ദൈവമേ! ഞങ്ങളുടെ അന്തരംഗങ്ങളെ ശോധന ചെയ്യണമെന്നു..
ദാവീദു പറയുന്നു.

” നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
17-ാം സങ്കീ 3-ാം വാക്യം

” ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.
139-ാം സങ്കീ 23,24 വാക്യങ്ങൾ

നാം നമ്മെ തന്നെ ശോധന ചെയ്തു നമ്മുടെ ആത്മീയ നിലവാരം എവിടെ നിൽക്കുന്നു
എന്നറിയുക. നമ്മുടെ നടപ്പു ശോധന ച്ചെയ്യണം.

“നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.”
വിലാപങ്ങൾ 3:40

നാം നമ്മുടെ ഓരോ പ്രവർത്തികളും ശോധന ചെയ്യണം.

“ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ.
ഗലാത്യർ 6:4

നാം നമ്മുടെ തെറ്റുകളേയും മറഞ്ഞിരിക്കുന്ന രഹസ്യപാപങ്ങളേയും സ്വമേധപാപങ്ങളേയും ശോധന ചെയ്യണം. പാപമാണെന്നു അറിയാതെ ചെയ്യുന്ന അനേകം തെറ്റുകൾ ജീവിതത്തിൽ കടന്നുകൂടാം. നാം രഹസ്യമായി
ചെയ്യുന്ന മറച്ചുവച്ചിരിക്കുന്ന രഹസ്യപാപങ്ങളെ
അനുതാപത്തോടെ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞു ഉപേക്ഷിക്കണം.
മനപൂർവ്വമായി ചെയ്യുന്ന പാപങ്ങളിൽ നിന്നും മോചനം നേടണം.

പാപത്തെകുറിച്ചു
ബോധം വരുത്തുന്നതു പരിശുദ്ധാത്മാവാണു. ഓലമേഞ്ഞ വീടിന്റെ മുകളിലൂടെ
സൂര്യകിരണങ്ങൾ പതിഞ്ഞാൽ
ഓലയിലിടയിലുള്ള സുഷിരത്തിലൂടെ ഒരു cylinder light തെളിയും. ആ ലൈറ്റിൽ ആ ഭവനത്തിൽ. എത്ര പൊടിയുണ്ടെന്നറിയും. ദൈവീകമായ പ്രകാശം കടന്നുവരുമ്പോൾ നമ്മിലെ മാലിന്യം ആ പ്രകാശത്തിൽ
തെളിയും. ആ മാലിന്യം വെടിപ്പാക്കുവാൻ ഒറ്റ വഴിയേ ഉള്ളു. കല്ലായ ഹ്യദയങ്ങളെ മാറ്റി
മാംസളമായ ഹ്യദയം സ്ഥാപിക്കുക.അതു കർത്താവിനു മാത്രമേ കഴിയു.

” ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
യെഹെസ്കേൽ 36:26

തന്നത്താൻ ശോധന ചെയ്തു പാപങ്ങളെ ഏറ്റു പറവിൻ.

“നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
1യോഹ 1:8,9

കാറ്റിനെ ശാന്തമാക്കുന്നവൻ

“അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി”
മർക്കൊസ് 4:39

ജീവിതത്തിൽ പ്രതിസന്ധികളാകുന്ന
കാറ്റുകളും,
കൊടുങ്കാറ്റുകളും ആഞ്ഞടിക്കാം. തളർന്നുപോകരുത്.

ഒരു ദൈവപൈതൽ പാപത്തിൽ പതിക്കുമ്പോൾ സാത്താൻ അവരെ അവകാശം പറയുന്നു.
അവർക്ക് അനേകം ദുരിതങ്ങൾ വരുന്നു.
പാപം ചെയ്യാതെ നീതിമാനായി ഒരു വ്യക്തി ജീവിക്കുമ്പോൾ സാത്താന് അവനോട് അസൂയ തോന്നുന്നു.
ഈ ഭൂമിയിൽ മറ്റുള്ളവർ
വലുതാകുന്നതിൽ അസൂയ തോന്നുന്നുണ്ടെങ്കിൽ
അത് സാത്താന്യ ഭാവമാണ്. ഇയ്യോബ് നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു. ഭൂമിയിൽ ഊടാടി സഞ്ചരിച്ച സാത്താന് ഇയ്യോബിനെ കണ്ടപ്പോൾ അസൂയ ഉണ്ടായി. അവനെ തകർക്കുവാൻ പദ്ധതി ആലോചിച്ചു.
എന്നാൽ ദൈവഭക്തരെ
തൊടണമെങ്കിൽ ദൈവം അനുവദിക്കണം. ദൈവം അനുവദിക്കാതെ സാത്താന്
ദൈവഭക്തനെ തൊടുവാൻ സാദ്ധ്യമല്ല.
ജീവിതത്തിൽ കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ
നാം ഒരു ആത്മ പരിശോധനക്ക് വിധേയമാകണം.
എന്നിൽ ദൈവഹിതത്തിന് എതിരായ എന്തെങ്കിലും
ഉണ്ടോ എന്ന്. ഉണ്ടെങ്കിൽ
അവ തിരുത്തണം. യോനാ ദൈവകല്പന ധിക്കരിച്ച് കപ്പലിൽ കയറിയപ്പോൾ കടലിൽ വലിയ കൊടുങ്കാറ്റുണ്ടായി. ദൈവത്തിൽ നിന്നും അകലുമ്പോൾ കൊടുങ്കാറ്റുണ്ടാകും.
മാനസാന്തരം കൊടുങ്കാറ്റിനെ ശാന്തമാക്കും.

ഇയ്യോബ് നീതിമാനായി ജീവിച്ചിട്ടും
ജീവിതത്തിൽ വിവിധ തരത്തിലുള്ള കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചു. ദൈവം അതിന് അനുവദിച്ചു.
ആദ്യം അടിച്ച കൊടുങ്കാറ്റ് ദുരിതങ്ങളുടെ ആയിരുന്നു.ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്ന ഇയ്യോബിന് സകലതും നഷ്ട്ടപെട്ടു. ഇയ്യോബിൻ്റെ ജീവിതത്തിൽ പിന്നീട് അടിച്ച കൊടുങ്കാറ്റ് രോഗത്തിൻ്റെ കൊടുങ്കാറ്റായിരുന്നു.
ധനാഢ്യനായിരുന്ന
ഇയ്യോബ് ഒരു ഓട്ടിൻ കഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരിക്കുന്ന അവസ്ഥ.ഭാര്യപോലും അവനെ ത്യജിക്കുന്ന അവസ്ഥ. എന്നാൽ
ഇതിൽ ഒന്നിലും ഇയ്യോബ് അധരം കൊണ്ട് പോലും പാപം ചെയ്തില്ല എന്ന് നാം വായിക്കുന്നു.

പാപങ്ങളുടെ പരിണിതഫലമായി
ജീവിതത്തിൽ കൊടുങ്കാറ്റുണ്ടാകാം. എന്നാൽ നാം തേജസ്കരിക്ക
പ്പെടുവാനും കൊടുങ്കാറ്റുകൾ വരാം. അതിനാൽ ഇയ്യോബ് ഇങ്ങനെ പറഞ്ഞു.

” എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും”
ഇയ്യോബ് 19:25-27

ഈസേബെലിൻ്റെ ഭീഷണിയെ ഭയന്ന് മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ച ഏലീയാവിനെ ദൂതൻ നിനക്ക് ദൂരയാത്ര ചെയ്യുവാനുണ്ടല്ലൊ എന്ന് പറഞ്ഞ് തട്ടിയുണർത്തി ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടത്തി.
അവിടെ ഏലീയാവ് ദൈവത്തിൻ്റെ അരുളപ്പാടിനായി
നിന്നു. ആദ്യം ശക്തിയുള്ള ഒരു കൊടുങ്കാറ്റ് പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.
ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.

“ഏലീയാവു അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തുനിന്നു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു”
1 രാജാ 19:13

ജീവിതത്തിൻ്റെ കൊടുങ്കാറ്റുകളിൽ നാം ഏകരല്ല. ആ കൊടുങ്കാറ്റുകളിൽ നാം
ഒരു മ്യദുലസ്വരം കേൾക്കും.”ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്” എന്ന്.

കൊടുങ്കാറ്റിനെ നോക്കി അവിശ്വാസം പറയരുത്.
കൊടുങ്കാറ്റിനെ നോക്കിയാൽ നാം ഭീരുക്കളാകും. പത്രൊസ് വെള്ളത്തിൽ കൂടി നടന്നപ്പോൾ ചീറി വരുന്ന തിരമാലകളേയും കാറ്റിനേയും കണ്ട് ഭയന്നു. അപ്പോൾ മുങ്ങുവാൻ തുടങ്ങി. എന്നാൽ ദൈവീകകരത്തിലേക്ക്
നോക്കിയപ്പോൾ അത് അവന് രക്ഷ നൽകി.
ജീവിതമാകുന്ന പടകിൽ തിരമാലകളും, കാറ്റുകളും
കൊടുങ്കാറ്റുകളും ആഞ്ഞടിച്ചു കൊള്ളട്ടെ.
പടവിൽ ആരാണുള്ളത്
എന്നതാണ് പ്രസക്തം.
യേശുവുള്ള പടക് ആണോ? ഒന്നും ഭയപ്പെടാനില്ല.

പൗലൊസ് യാത്ര ചെയ്ത കപ്പൽ
ഈശാനമൂലൻ എന്ന കൊടുങ്കാറ്റടിച്ച് തകരാറായപ്പോൾ വിശ്വാസത്തോടെ പൗലൊസ് പറഞ്ഞു.

” എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു:
പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു”
അപ്പൊ.പ്രവ 27:22-24

എത്ര വലിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും, പ്രാർത്ഥനയാലും
ദൈവവചനത്താലും
സ്തുതിയാലും സ്തോത്രത്താലും
ബലപ്പെടുക. കാരണം കൊടുങ്കാറ്റിനെ ശാസിച്ചമർത്തുവാൻ
അധികാരമുള്ളവൻ എന്നും നമ്മോടു കൂടെ..ഈ ഭൂവിലെ കഷ്ടങ്ങളെല്ലാം നൊടിനേരത്തേക്ക് മാത്രം.

” നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കി
ക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.
2 കൊരിന്ത്യർ 4:17,18

നീ എന്നെ വലങ്കൈക്ക് പിടിച്ചിരിക്കുന്നു

ശമുവേലിൻ്റെ പൗത്രനാണ് ആസാഫ് അദ്ദേഹം പതിനൊന്ന് സങ്കീർത്തനങ്ങൾ രചിച്ചു. സ്വർഗ്ഗത്തിൽ ദൈവദൂതന്മാർ ദൈവത്തെ പാടിപുകഴ്ത്തുമ്പോൾ
ഭൂമിയിൽ ദൈവത്തെ പാടിപുകഴ്ത്തുന്നവൻആയിരുന്നു ആസാഫ്.
സാക്ഷ്യപേടകത്തിന് മുൻപിൽ ശുശ്രൂഷ ചെയ്തവൻ. വാക്കിലും പ്രവർത്തിയിലും ഒന്നും തന്നെ പാപം ചെയ്യാത്തവൻ. പൂർണ്ണ സമയവും ദേവാലയത്തിൽ പാടുന്നവൻ. എന്നാൽ ആ ഭക്തൻ
അസഹനീയമായ മാനസിക സംഘർഷങ്ങളിൽ പെടുന്നു. നീതിമാനായ
തനിക്ക് എന്തുകൊണ്ട്
ഇങ്ങനെ സംഘർഷങ്ങൾ നേരിടേണ്ടി വരുന്നു എന്ന് ആസാഫ് ചിന്തിക്കുന്നു.
അങ്ങനെ വിചിന്തനത്തിൻ്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്ന് രചിക്കുന്നതാണ്
73-ാം സങ്കീർത്തനം.
നീതിമാനായ തനിക്ക് വേദനയും,ദു:ഖവും.
എന്നാൽ ദുഷ്ടന്മാരും
അഹങ്കാരികളും ഭൂമിയിൽ തഴച്ചു വളരുന്നതു കാണുമ്പോൾ അദ്ദേഹത്തിൻ്റെ മനസ് ഉലയുന്നു.
നിലവിളിയുമായി അദ്ദേഹം ദേവാലയത്തിലേക്ക്
കടന്നുവരുന്നു. അവിടെ വച്ച് ആസാഫിന് ദൈവീകവെളിച്ചം ലഭിക്കുന്നു. ദുഷ്ടന്മാർ
ഉന്നതി പ്രാപിക്കുന്നത് കാണുന്നുണ്ടെങ്കിലും
അവർ ഏതുനേരവും
വീഴാവുന്ന
വഴുവഴുപ്പിലാണ് നിൽക്കുന്നത് എന്ന ആത്മീയ ബോധം
അവനിൽ ദൈവം നൽകുന്നു.

“നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞു
പോയിരിക്കുന്നു”
73-ാം സങ്കീ 18,19

ദുഷ്ടന്മാരുടെ ഓർമ്മ പോലും ഭൂമിയിൽ നിലനിൽക്കാതെ നശിച്ച് പോകും. എന്നാൽ നിർമ്മല ഹ്യദയം ഉള്ളവർക്ക്
ദൈവം നല്ലവൻ എന്ന്
ദൈവം ആസാഫിന് വെളിപ്പെടുത്തി കൊടുക്കുന്നു.

” എന്നിട്ടും ഞാൻ എപ്പോഴും നിന്നോടു കൂടെ ഇരിക്കുന്നുവല്ലോ.നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.
നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും”
73-ാം സങ്കീ 23,24 വാക്യങ്ങൾ

ഈ വാക്യങ്ങളിൽ കൂടി ദൈവം നാല് ഉറപ്പ് നൽകുന്നു.

1) Divine Assurance

ദൈവം നമ്മോടു കൂടെ എപ്പോഴും ഇരിക്കുന്നു
എന്ന ഉറപ്പ് ദൈവം
നമുക്ക് നൽകുന്നു.
എന്നിട്ടും നാം എന്തിനാണ് ദൈവത്തോട് അനാവശ്യ ചോദ്യങ്ങൾ
ചോദിക്കുന്നത്? ലോകത്തിൽ കഷ്ടങ്ങൾ ഉണ്ടെങ്കിലും ലോകാവസാനത്തോളം
ദൈവം നമ്മുടെ കൂടെയുണ്ടെന്ന വാഗ്ദത്തത്തിൽ പൂർണ്ണമായ് വിശ്വസിച്ചാൽ അവർ ദാവീദിനെ പോലെ ഇങ്ങനെ പറയും.

” കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു”
23-ാം സങ്കീ 4-ാം വാക്യം

2) Divine Protection

ദൈവം നമ്മുടെ വലങ്കൈ പിടിച്ചിരിക്കുന്നു. ഒരു കുഞ്ഞിനെ വഴി നടത്തുമ്പോൾ പിതാവ്
ആ കുഞ്ഞിൻ്റെ വലങ്കെ
മുറുകെ പിടിക്കും. കാരണം പിടിവിട്ടാൽ കുഞ്ഞ് വഴി തെറ്റി പോകും. നമ്മുടെ പിതാവ് നമ്മെ മുറുകെ പിടിച്ചിരിക്കുന്നു.

“നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും”
യശയ്യാ 41:10

3) Assurance of divine guidance

യഹോവ പറയുന്നു.

” നിന്റെ ആലോചനയാൽ നീ എന്നെ നടത്തും”
73-ാം സങ്കീ 24-ാം വാക്യം

ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുവാൻ ദൈവം നമ്മെ സഹായിക്കും.

” ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും”
32-ാം സങ്കീ 8-ാം വാക്യം

” നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.
യെശയ്യാ 30:21

4) Assurance of Eternity

ദൈവം നിത്യമായ ആനന്ദം നമുക്ക് വാഗ്ദത്തം ചെയ്യുന്നു.

“പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും”

ഈ ലോകത്തിലെ കഷ്ടങ്ങൾ ഒന്നും സാരമില്ല. കഷ്ടതകളിൽ ദൈവം എപ്പോഴും കൂടെയുണ്ട്.
ദൈവം നമ്മുടെ വലങ്കരം പിടിച്ചിരിക്കുന്നു. ആലോചന പറഞ്ഞ് വഴി നടത്തുന്നു. അവസാനം ദൈവ
മഹത്വത്തിലേക്ക് നാം ച്ചേർക്കപ്പെടുന്നു.
അതിനാൽ ആസാഫിനെ പോലെ പറയാം.

” എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകല
പ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതം
ആക്കിയിരിക്കുന്നു.
73-ാം സങ്കീ 28-ാം വാക്യം

കാരാഗ്യഹങ്ങൾ പോലെയുള്ള ഭവനങ്ങളെ ദൈവഭവനമാക്കുക

ഇന്നു ഒട്ടുമിക്ക വീടുകളും ഇന്നു കാരാഗൃഹം പോലെയാണു. കാരാഗ്യഹത്തിൻ്റെ പ്രത്യേകത എന്താണു? തടവുപുള്ളികൾ ഓരോരുത്തരും വ്യത്യസ്തമായ
മുറിവുകളിൽ ബന്ധനസ്ഥരായി
കഴിയുന്നു. അവർ പരസ്പരം കാണുന്നില്ല. സംസാരിക്കുന്നില്ല. സ്നേഹം പങ്കിടുന്നില്ല.ഇന്നത്തെ വീടുകളുടെ സ്ഥിതിയും അതു തന്നെ. മാതാപിതാക്കന്മാർ തങ്ങളുടെ ലോകത്തിൽ സഞ്ചരിക്കുന്നു. കുഞ്ഞുങ്ങൾ digital ലോകത്തിന്റെ മാസ്മരികശക്തിയിലും ഭൗതീകസുഖങ്ങളിലും മുഴുകി
മറ്റൊരു ലോകത്തിലും സഞ്ചരിക്കുന്നു. പരസ്പരം മുഖാമുഖം കാണുന്നതിനോ സ്നേഹം പങ്കുവയ്ക്കുന്നതിനോ ആർക്കും സമയമില്ല. ഓരോരുത്തരും കാരാഗ്യഹത്തിലാണു.

” പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽവെച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.”
യിരെമ്യാവു 37:15

യോനാഥാൻ്റെ ഭവനത്തെ കാരാഗ്യഹമാക്കി എന്നു നാം
വായിക്കുന്നു. ഇന്നു നാം നമ്മുടെ ഭവനങ്ങൾ കാരാഗ്യഹമാക്കിയിട്ടുണ്ടോ?
ഒരു ഭവനം കാരാഗ്യഹമായാൽ
ഭവനത്തിലുള്ളവരെല്ലാം ബന്ധനത്തിലായിരിക്കും.
ഭവനം പലവിധത്തിലും കാരാഗ്യഹമായി അനുഭവപ്പെടാം.
ഭവനത്തിലുള്ള ഒരു വ്യക്തി മറ്റൊരു വ്യക്തിയോടു നിന്ദയോടും, പരിഹാസത്തോടും
അവഹേളനത്തോടും പെരുമാറിയാൽ ഭവനം കാരാഗ്യഹമാകും. ഭവനം കാരാഗ്യഹമായാൽ ഭവനത്തിലേക്കു
കടന്നുവരുവാൻ താല്പര്യം കുറയും. ഭർത്താവിനും ഭാര്യക്കും
കുഞ്ഞുങ്ങൾക്കും ഭവനം കാരാഗ്യഹമാകരുതു. ബന്ധങ്ങളിൽ വേർപ്പാടു സംഭവിക്കുമ്പോൾ ഭവനങ്ങൾ
കാരാഗ്യഹമാകും. എല്ലാവരും വീട്ടിൽ ഉണ്ടു. എന്നാൽ പലരുമായി ബന്ധമില്ല. ഭാര്യയും ഭർത്താവും മുകളിൽ താമസിക്കുന്നു. അവരുടെ മാതാവും പിതാവും താഴെ താമസിക്കുന്നു.
അവരുടെ സുഖ വിവരങ്ങൾ തിരക്കുന്നതിനോ, സംസാരിക്കുന്നതിനോ ആർക്കും സമയമില്ല. ആ ഭവനങ്ങൾ കാരാഗ്യഹങ്ങൾ തന്നെ. സഹോദരിസഹോദരന്മാരോടു
സ്നേഹമില്ലാതെ പ്രവർത്തിക്കുമ്പോൾ ഓർക്കുക
ഭവനം സാത്താൻ്റെ നിയന്ത്രണത്തിലാണു. ഭവനത്തെ
സാത്താൻ കാരാഗ്യഹമാക്കി മാറ്റിയിരിക്കയാണു. മറ്റുള്ളവരോടു ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത അവസ്ഥയിലാണെങ്കിൽ ആ ഭവനവും സാത്താൻ്റെ അധീനതയിലുള്ള കാരാഗ്യഹങ്ങൾ തന്നെ.
മദ്യപാനത്തിനു അടിമകളായാലും
ഭവനം കാരാഗ്യഹം തന്നെ.
ഏതെല്ലാം ബന്ധനങ്ങളാലാണു ഭവനം കാരാഗ്യഹമായിരിക്കുന്നതു?
യോനാഥാൻ്റെ വീടു കാരാഗ്യഹമാക്കി. അവിടെ കിടന്നു യിരെമ്യാവു ഇങ്ങനെ പ്രാർത്ഥിച്ചു.

” ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.”
യിരെമ്യാവു 37:20

യിരെമ്യാവിനെ പോലെ കാരാഗ്യഹത്തിൽ നിന്നും വിടുവിക്കപ്പെടുവാൻ ആഗ്രഹമുണ്ടോ? ജോസഫ് ചെയ്യാത്ത കുറ്റത്തിനു കാരാഗ്യഹത്തിലായി. ജോസഫ്
ജയിലിൽ കിടന്ന പാനപാത്രവാഹകനോടു ഇപ്രകാരം പറഞ്ഞു.

“എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ.
ഉല്പത്തി 40:14

എന്നാൽ രണ്ടു വർഷം ജോസഫിനു പിന്നെയും അവിടെ
കിടക്കേണ്ടി വന്നു. എന്നാൽ ഈ കാരാഗ്യഹത്തിൽ നിന്നും തൻ്റെ ദൈവം തന്നെ വിടുവിക്കുമെന്ന
ദർശനം ജോസഫിനുണ്ടായിരുന്നു.
വീണ്ടും ഉല്പത്തി 41-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു.
“ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.
ഉല്പത്തി 41:14

ദൈവം കാരാഗ്യഹത്തിൽ നിന്നും വിടുവിച്ചാൽ നമ്മുടെ ഛായ മാറും . രാജകീയമായ അങ്കി ലഭിക്കും. കാരാഗ്യഹത്തിൽ നിന്നും വിടുവിക്കപ്പെടുവാൻ ദൈവം ഒരു സമയം ഒരുക്കിയിട്ടുണ്ടു.

ഇന്നു ഏതെങ്കിലും പാപങ്ങളാൽ സാത്താൻ ബന്ധിച്ചിട്ടിട്ടുണ്ടോ?
ഏതെങ്കിലും പ്രതിസന്ധികളാൽ
ബന്ധനാവസ്ഥയിലാണോ? കാരാഗ്യഹങ്ങളെ സ്തുതിഗീതങ്ങൾ ഉയരുന്ന ഉല്ലാസഭവനങ്ങളായി നാം മാറ്റണം. കാരാഗ്യഹത്തിൽ അടക്കപ്പെട്ട പത്രൊസും പൗലൊസും സ്തുതിഗീതങ്ങളാൽ കാരാഗ്യഹത്തെ പൂമെത്തയാക്കി.
ആയതിനാൽ കാരാഗ്യഹവാതിലുകളെ ദൈവം അവർക്കുവേണ്ടി തുറന്നുകൊടുത്തു.

പുത്രനായ യേശുവിൽ കൂടിയാണു കാരാഗ്യഹവാതിലുകൾ തുറക്കപ്പെടുക.
യേശുക്രിസ്തു മുഖാന്തരമാണു
സ്വാതന്ത്ര്യം വരുന്നതു.

” പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും”
യോഹന്നാൻ 8:36

ദൈവത്തിൻ്റെ ദ്യഷ്ടി

” യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടി
ക്കൊണ്ടിരിക്കുന്നു”
2 ദിനവൃത്താന്തം 16:9

ദൈവത്തിൻ്റെ ദ്യഷ്ടി എല്ലാവരേയും നോക്കി
കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിലെ
സകല കാര്യങ്ങളും ദൈവം അറിയുന്നു.

” യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു”
33-ാം സങ്കീ 13-ാം വാക്യം

ദൈവത്തിൻ്റെ ദ്യഷ്ടി നമ്മെ ശോധന ചെയ്യുന്നു.

” എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു”
139-ാം സങ്കീ 3-ാം വാക്യം

ദൈവത്തിൽ നിന്നും മറഞ്ഞിരിക്കാൻ നമുക്ക് സാദ്ധ്യമല്ല. അത്രയും ശക്തമാണ് ആ ദ്യഷ്ടി. ആ ദ്യഷ്ടി കരുതലിൻ്റേയും,
കരുണയുടേയും, സ്നേഹത്തിൻ്റേയും അലിവിൻ്റേയും ദ്യഷ്ടിയാണ്.കണ്ണുനീർ കാണുന്ന ദ്യഷ്ടിയാണ്.

” യഹോവയുടെ കണ്ണു നീതിമാന്മാരുടെമേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു”
34-ാം സങ്കീ 15-ാം വാക്യം.

ദൈവത്തിൻ്റെ ദ്യഷ്ടി നമ്മെ വഴിനടത്തുകയും ആലോചന പറഞ്ഞു തരികയും ചെയ്യുന്നു.

” ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും”
32-ാം സങ്കീ 8-ാം വാക്യം

യേശുവിന്റെ ഒരു നോട്ടം
പോലും വളരെ ഹൃദയസ്പർശിയും
ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ശക്തിയുള്ളതായിരുന്നു.
“കർത്താവ് തിരിഞ്ഞു പത്രോസിനെ നോക്കി.” ലൂക്കോസ് 22:61
യേശുവിനെ മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞതിന് ശേഷം യേശുവിന്റെ ആ നോട്ടം പത്രോസിൻ്റെ ഹ്യദയത്തിലേക്ക് തുളച്ചു കയറി അവനിൽ അനുതാപം ജനിപ്പിച്ചു. അവൻ പുറത്തുപോയി കഠിനമായി കരഞ്ഞു.
നിരാശയുള്ളവന് അനുതാപവും പ്രത്യാശയും നൽകുന്നു യേശുവിൻ്റെ നോട്ടം.

നിത്യജീവനെ അവകാശമാക്കുവാൻ എന്തു ചെയ്യണമെന്ന ചോദ്യവുമായി തന്നെ സമീപിച്ചവനെ യേശു നോക്കി.

” യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു”
മർക്കൊസ് 10:21

യേശുവിന്റെ നോട്ടം ശിക്ഷയുടെ നോട്ടമല്ല; സ്നേഹത്തിന്റെയും കരുണയുടെയും മാറ്റത്തിന്റെയും നോട്ടമാണ്.”

The Passion of the Christ (2004) എന്ന സിനിമയിൽ ബറാബാസ് (Barabbas) ആയി അഭിനയിച്ചത് Pietro Sarubbi എന്ന ഇറ്റാലിയൻ നടനാണ്.
ഈ സിനിമ സംവിധാനം ചെയ്തത് Mel Gibson ആണ്.
Pietro Sarubbi, ഈ സിനിമയിൽ അഭിനയിച്ച അനുഭവം, തന്റെ ആത്മീയ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചുവെന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്, യേശുവിനെ അവതരിപ്പിച്ച Jim Caviezel ക്രൂശു മരണത്തിന് മുൻപ് പാപിയായ തന്നെ നോക്കിയ നോട്ടം നിരീശ്വരവാദിയായ
തന്നെ ക്രിസ്തു വിശ്വാസിയാക്കി എന്ന്
Pietro Sarubbi
സാക്ഷ്യപ്പെടുത്തു.
കേവലം യേശുവായി അഭിനയിച്ച ഒരു നടൻ്റെ നോട്ടം പോലും ഇത്തരം മാറ്റങ്ങൾ വരുത്തുന്നു
എങ്കിൽ സാക്ഷാൽ ദൈവപുത്രൻ്റെ നോട്ടം എത്ര ശക്തമായി രൂപാന്തരം വരുത്തും.
വ്യഭിചാരിണിയായി തൻ്റെ മുന്നിൽ പിടിച്ചു കൊണ്ടുവന്ന സ്ത്രീയിൽ യേശുവിൻ്റെ
സാമീപ്യം ആശ്വാസം നൽകി. പോക മേലിൽ പാപം ചെയ്യരുതെന്ന്
അവളോട് പറഞ്ഞപ്പോൾ ആ വചനങ്ങൾ അവളുടെ ആത്മാവിൽ അനുതാപം വരുത്തി.

യേശുവിൻ്റെ നോട്ടം അനേകരെ ബലവാന്മാരാക്കി. സൗഖ്യം നേടാൻ ഇടവരുത്തി. മാനസാന്തരം വരുത്തി.
യഹോവയുടെ ദ്യഷ്ടി എല്ലായിടവും ഉണ്ട്. ആ ദ്യഷ്ടിയിൽ നിന്നും
യേശുവിൽ നിന്നും മാറി പോകുവാൻ ശ്രമിക്കരുത്.

” അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.”
എബ്രായർ 4:13

ദൈവസന്നിധിയിൽ നിന്നും മറഞ്ഞിരിക്കരുതേ..
അവൻ്റെ ചിറകിൻ കീഴിൽ എന്നും വസിക്കാം.

” എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും”
1 പത്രൊസ് 5:4

യേശുക്രിസ്തുവിനോടു അനുരൂപപ്പെടുവിൻ

“അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു
മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചും
ഇരിക്കുന്നു.
റോമർ 8:29,30

ദൈവം നമ്മെ ലോകസ്ഥാപനത്തിനു മുൻപുതന്നെ മുന്നറിഞ്ഞിരിക്കുന്നു.
മുൻനിയമിച്ചിരിക്കുന്നു.വിളിച്ചിരിക്കുന്നു. നീതികരിച്ചിരിക്കുന്നു.
തേജസ്കരിച്ചിരിക്കുന്നു
യേശുവിനോടൊപ്പം തൻ്റെ രണ്ടാം
വരവിൽ തേജസ്കരിക്ക
പ്പെടുവാൻ കഴിയുക എന്നതു ഏറ്റവും വലിയ ഭാഗ്യമാണു.പുത്രനായ യേശുവിനോടു അനുരൂപപ്പെട്ടാലെ തേജസ്കരണം ലഭ്യമാകു. ദൈവം നമ്മെ തൻ്റെ സ്വരൂപത്തിലും സാദ്യശ്യത്തിലുമാണു സ്യഷ്ടിച്ചിരിക്കുന്നതു. പാപം ചെയ്തപ്പോൾ യേശുവിന്റെ
സഖിത്വവും കൂട്ടായ്മയും ഛായയും നഷ്ടപ്പെട്ടു. ദൈവമക്കൾ എന്ന പദവി നഷ്ടപ്പെടുത്തി. ആ ഛായ തിരിച്ചുതരുവാൻ, ദൈവമക്കളായി നമ്മെ വീണ്ടെടുക്കുവാൻ ദൈവപുത്രൻ
രാജകീയ പ്രതാപങ്ങൾ വെടിഞ്ഞു ഭൂമിയിലിറങ്ങി.
യേശു നമ്മെ രാജകീയ
പുരോഹിത
വർഗ്ഗമാക്കി.
വിശുദ്ധവംശമാക്കി.
അതുകൊണ്ടു വിശുദ്ധ ജീവിതം
അവസാനിക്കുന്നില്ല. നാം എപ്പോഴും യേശുവിനോടു അനൂരൂപപ്പെടണം. യേശുവിനോടു അനുരൂപ
പ്പെടണമെങ്കിൽ എന്തു
ചെയ്യണം?

“ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
റോമർ 12:2

ഒരു ദൈവപൈതൽ രണ്ടു യജമാനന്മാരെ സ്നേഹിക്കരുതു.
ലോകത്തേയും ലോകമോഹങ്ങളേയും സ്നേഹിക്കരുതു.

“ലോകത്തെയും ലോകത്തിൽ
ഉള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നു
എങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.
ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
1യോഹന്നാൻ 2:15-17

യേശുവിനോടു അനുരൂപ
പ്പെടണമെങ്കിൽ ഒരു
വലിയ പ്രക്രിയയിൽ കൂടി ജീവിതം കടന്നുപോകണം.
ഫാക്ടറികളിൽ ഒരു ഉല്പന്നം
മേത്തരമായി ഉൽപ്പാദിക്കണമെങ്കിൽ അവ ഒരു വലിയ process ലൂടെ കടന്നു പോകണം. ആദ്യം കുറേ materials ഇടുന്നു. അവ പലതരത്തിലും process ചെയ്യപ്പെട്ടതിനുശേഷമാണു നല്ല ഉല്പന്നങ്ങൾ പുറത്തുവരുന്നതു. അതു പോകുന്ന
tract ൽ നിന്നും
പുറത്തുചാടിയാൽ അതു നല്ല
ഉല്പന്നമാകയില്ല.ഒരു
ദൈവപൈതൽ നേർവഴി വിട്ടു ഓടിപോകരുതു. കഠിനമാകുന്ന
process ൽ നിന്നും മാറിയാൽ
ഒരു നല്ല ദൈവപൈതൽ ആകയില്ല. നാം തള്ളപ്പെടുവാൻ സാദ്ധ്യതയുണ്ടു. ലോകത്തിന്റെ
ഇഷ്ടങ്ങളെ കൈവെടിഞ്ഞാലെ
ദൈവത്തിനു അനുരൂപരായി നിൽക്കുവാൻ പറ്റുകയുള്ളു.
നാം ആരുടെ കൈയ്യിലാണോ
ഇരിക്കുന്നതു അതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ ജീവിതം. മനുഷ്യരുടെ കരങ്ങൾക്കു നമ്മെ രക്ഷിക്കുവാൻ കഴികയില്ല. പണത്തിനും, സമ്പത്തിനും, പ്രശസ്തിക്കും
കുടുംബമഹിമകൾക്കും
പാരമ്പര്യത്തിനും നമ്മെ രക്ഷിക്കുവാൻ കഴിയാത്ത സന്ദർഭങ്ങൾ ജീവിതത്തിൽ കടന്നുവരും. എന്നാൽ
നാം ദൈവത്തിൻ്റെ കരങ്ങളിലാണെങ്കിൽ ഒന്നും
ഭയപ്പെടേണ്ടതില്ല. കാരണം നമ്മെ തൊടുന്നവൻ ദൈവത്തിന്റെ ക്യഷ്ണമണിയെ
തൊടുന്നു എന്നാണു വചനം പറയുന്നതു. അവൻ്റെ കൈയ്യിൽ നിന്നും നമ്മെ പിടിച്ചുപറിപ്പാൻ
ആർക്കും കഴികയില്ല. ക്രിസ്തുവിനോടു അനുരൂപരായി
ജീവിക്കുമ്പോൾ യേശുവിന്റെ കരങ്ങളിലെ നല്ല വിത്തായി നാം മാറും. സാത്താനു അവിടെ കളവിതപ്പാൻ കഴികയില്ല. യേശു
എവിടെയാണു ഈ വിത്തു പാകിയെങ്കിൽ അവിടെ ദൈവത്തിനു നമ്മെ കുറിച്ചു ഒരു
വലിയ പദ്ധതിയുണ്ടു. നീ വിദേശത്തു നട്ടപ്പെട്ടുവോ? അവിടെ ദൈവം ഒരു വലിയ ശുശ്രൂഷ ഒരുക്കിയിട്ടുണ്ടു.നമ്മെ
ഏതു സാഹചര്യത്തിൽ നിറുത്തിയാലും അതിന്റെ പിന്നിൽ ദൈവത്തിനു വലിയ പദ്ധതിയുണ്ടു. ഏതുസാഹചര്യത്തിൽ
ആണെങ്കിലും
ദൈവത്തിനു അനുരൂപരായി വളരുക.അപ്പോൾ നാം നീതികരിക്കപ്പെടുകയും തേജസ്കരിക്ക
പ്പെടുകയും ചെയ്യും.
ലോകത്തിൻ്റെ പാപം പറ്റാതെ യേശുവിനോടു അനുരൂപരായി വളരാം.

ബേർ-ശെബ

ബേർ-ശെബ എന്ന വാക്കിനർത്ഥം പ്രതിജ്ഞതയുടെ കിണർ, അഥവാ സത്യത്തിൻ്റെ കിണർ,ഏഴാം കിണർ എന്നൊക്കെയാണ്. അബ്രാഹാം അബീമേലെക്കുമായി ഉടമ്പടി ചെയ്ത സ്ഥലമാണത്. അബ്രാഹാം കിണർ കുഴിച്ചു. അതിനു സാക്ഷിയായി
അബ്രാഹാം ഏഴ് പെണ്ണാടുകളെ അബീമലേക്കിന് നൽകി. അവർ ഇരുവരും ആ സ്ഥലത്ത് സത്യം ചെയ്തു.ഉടമ്പടി ചെയ്തു. സ്ഥലത്തിന് “ബേർ-ശെബ” എന്ന് പേരായി.അവിടെ അബ്രാഹാം ആരാധന കഴിച്ചു.

അബ്രാഹാം മോറിയാമലയിൽ നടത്തിയ യാഗത്തിനുശേഷം
മടങ്ങിവന്നു അബ്രാഹാമും യിസഹാക്കും ബേർ-ശേബ മരുഭൂമിയിൽ വസിച്ചു.

1)ബേർ-ശേബ അനുഗ്രഹങ്ങളുടെ
സ്ഥലം.

കരുണയുടേയും ക്യപയുടേയും സ്ഥലമാണ് ബേർ-ശേബ. ഒരു തുരുത്തി വെള്ളവുമായി കുഞ്ഞിനേയും കൈയ്യിലേന്തി
വലഞ്ഞു, വെള്ളം തീർന്നുപോയപ്പോൾ ഹാഗാറിൻ്റേയും കുഞ്ഞിൻ്റേയും
കരച്ചിൽ കണ്ടു, കരളലിഞ്ഞ ദൈവം, വറ്റാത്ത നീരുറവയെ തുറന്നു കൊടുത്ത സ്ഥലമാണ് ബേർ-ശെബ.
മനുഷ്യർ അളന്നു
കൊടുക്കുമ്പോൾ താൻ
അളവില്ലാതെ കൊടുക്കുന്നവൻ
ആണെന്നു
തെളിയിച്ച സ്ഥലം ബേർ-ശെബ.
നാം എവിടെയാണു
വസിക്കേണ്ടതു? കർത്താവിന്റെ നീരുറവ ഉള്ളിടത്തു നാം വസിക്കണം.

2) ബേർ-ശെബ സ്വർഗ്ഗീയ ദർശനം അനുഭവിക്കുന്ന സ്ഥലം.

” അവിടെനിന്നു അവൻ ബേർ-ശേബെക്കു പോയി.
അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
ഉല്പത്തി 26:23,24 വാക്യങ്ങൾ

ഇസഹാക്കിനെ ദൈവം അനുഗ്രഹിച്ച് ക്യപകൾ ചൊരിഞ്ഞ സ്ഥലമാണ് ബേർ-ശേബ

പ്രതിസന്ധികളിൽ ഉയരത്തിലേക്കു നോക്കിയാൽ
ദൈവീകദർശനം കാണാം.
ഉസ്സീയാവു മരിച്ചപ്പോൾ യെശയ്യാവു തൻ്റെ കണ്ണുകളെ
ഉയരത്തിലേക്ക്
ഉയർത്തി. അപ്പോൾ സ്വർഗ്ഗീയ ദർശനം കണ്ടു. ഭൗതീകമായ സ്ഥാനമാനങ്ങളിലോ, പുകഴ്ച്ചകളിലോ ആശ്രയിച്ചു
ജീവിച്ചാൽ സ്വർഗ്ഗീയ ദർശനം
അനുഭവിക്കാൻ സാദ്ധ്യമല്ല.
ഈ വസ്തുത യെശയ്യാവിനു ബോദ്ധ്യപ്പെട്ടു. ഉയരത്തിലേക്കു
നോക്കിയപ്പോൾ ഉയർന്നും
പൊങ്ങിയുമുള്ള സിംഹാസനത്തിൽ കർത്താവു ഇരിക്കുന്നതു ദർശിക്കുവാൻ യെശയ്യാവിനു കഴിഞ്ഞു.
കർത്താവിൻ്റെ മുഖം
ദർശിച്ചപ്പോൾ താൻ ശുദ്ധിയില്ലാത്ത മനുഷ്യനാണെന്നു
യെശയ്യാവിനു കുറ്റബോധം ഉണ്ടായി. യേശു ജീവിതത്തിലേക്കു കടന്നു വന്നാൽ നമ്മിൽ പാപബോധം ഉണ്ടാകും.നമ്മുടെ വീഴ്ച്ചകളും താഴ്ച്ചകളും നാം ഗ്രഹിക്കും.
യേശുവാകുന്ന സാക്ഷാൽ അപ്പം
യേശുവാകുന്ന തീക്കട്ടയാകുന്ന
വചനം ഹ്യദയത്തിൽ വ്യാപരിക്കും. അപ്പോൾ ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കുവേണ്ടി പോകും എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം നാം കേൾക്കും. സ്വർഗ്ഗീയ ദർശനം കിട്ടുമ്പോൾ നാം പറയും
അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു.
സ്വർഗ്ഗീയദർശനം ഉണ്ടായാൽ പാപബോധം വരും.
ദൈവത്തിൻ്റെ വചനശുശ്രൂഷ ചെയ്യും.
ബേർ-ശെബ വിശ്വാസത്തിൻ്റേയും
ഉടമ്പടിയുടേയും,
മാർഗ്ഗ
നിർദ്ദേശത്തിൻ്റേയും
സ്വർഗ്ഗീയ ദർശനത്തിൻ്റേയും ഇടം.

3) ബേർ-ശെബ സുവാർത്ത
കേൾക്കുന്ന സ്ഥലം.

ഉല്പത്തി 22-ാം അദ്ധ്യായം 20 -ാം വാക്യത്തിൽ അബ്രാഹാം ബേർ-ശെബയിൽ വച്ചു തൻ്റെ മകൻ്റെ മണവാട്ടിയാകാൻ പോകുന്ന റിബെക്കയുടെ ജനനത്തെ കുറിച്ചു കേൾക്കുന്നു.
യേശുവിൽ വസിക്കുന്നവർക്കു
ഒരു സുവാർത്തയുണ്ടു. നമ്മുടെ
കർത്താവു വീണ്ടും വരും. ആ സുവാർത്ത ദർശിക്കുവാനുള്ള
സമയം വളരെ അടുത്തു കഴിഞ്ഞു.നമ്മുടെ ആത്മമണവാളൻ വന്നു മണവാട്ടികളായ നമ്മെ ച്ചേർക്കും. സ്വർഗ്ഗീയ ദർശനമുള്ളിടത്തു നീരുറവയുണ്ടു. ക്യപയുണ്ടു. ശുദ്ധീകരണം ഉണ്ടു. വചനം ഉണ്ടു. അവരെ ദൈവം കൊയ്ത്തിനായി അയക്കും.
അവർ ഞാൻ പോകാം എന്നു പറഞ്ഞു ആത്മാക്കളെ കൊയ്തെടുക്കും. അങ്ങനെയുള്ളവരെ നോക്കി
കർത്താവിന്റെ മഹത്വദിനത്തിൽ
കർത്താവു പറയും.

“ഇതാ നീതിയുടെ കിരീടം നിനക്കായി വച്ചിരിക്കുന്നു”

« Older posts