പൗലൊസ് അപ്പൊസ്തലനെ ജനം ശോധന ചെയ്തു. അവർ തെളിവുകൾ അന്വേഷിച്ചു. അപ്പോൾ പൗലൊസ് ഇങ്ങനെ പറഞ്ഞു. “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ”2 കൊരിന്ത്യർ 13:5 പൗലൊസ് അപ്പൊസ്തലൻ പറയുകയാണു എന്നെ ശോധന ചെയ്യുന്നതിനുപകരം നിങ്ങൾ നിങ്ങളെത്തന്നെ ശോധന ചെയ്യുവിൻ. ശോധന ചെയ്യാതിരുന്നാൽ ഒരുത്തൻ്റെ attitude മനസ്സിലാക്കുവാൻ സാദ്ധ്യമല്ല. ഒരു വാഹനം ഓടിക്കണമെങ്കിൽ ഡ്രൈവിങ്ങ് ടെസ്റ്റു പാസ്സാകണം.എങ്കിലേ ലൈസൻസു കിട്ടുകയുള്ളു. ഒരുവ്യക്തിയുടെ അവസ്ഥ പരിശോധനയിലൂടെ മാത്രമേ അറിയുവാൻ കഴികയുള്ളു. പലർക്കും ഒരു…
“അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി”മർക്കൊസ് 4:39 ജീവിതത്തിൽ പ്രതിസന്ധികളാകുന്നകാറ്റുകളും,കൊടുങ്കാറ്റുകളും ആഞ്ഞടിക്കാം. തളർന്നുപോകരുത്. ഒരു ദൈവപൈതൽ പാപത്തിൽ പതിക്കുമ്പോൾ സാത്താൻ അവരെ അവകാശം പറയുന്നു.അവർക്ക് അനേകം ദുരിതങ്ങൾ വരുന്നു.പാപം ചെയ്യാതെ നീതിമാനായി ഒരു വ്യക്തി ജീവിക്കുമ്പോൾ സാത്താന് അവനോട് അസൂയ തോന്നുന്നു.ഈ ഭൂമിയിൽ മറ്റുള്ളവർവലുതാകുന്നതിൽ അസൂയ തോന്നുന്നുണ്ടെങ്കിൽഅത് സാത്താന്യ ഭാവമാണ്. ഇയ്യോബ് നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു. ഭൂമിയിൽ ഊടാടി…
ശമുവേലിൻ്റെ പൗത്രനാണ് ആസാഫ് അദ്ദേഹം പതിനൊന്ന് സങ്കീർത്തനങ്ങൾ രചിച്ചു. സ്വർഗ്ഗത്തിൽ ദൈവദൂതന്മാർ ദൈവത്തെ പാടിപുകഴ്ത്തുമ്പോൾഭൂമിയിൽ ദൈവത്തെ പാടിപുകഴ്ത്തുന്നവൻആയിരുന്നു ആസാഫ്.സാക്ഷ്യപേടകത്തിന് മുൻപിൽ ശുശ്രൂഷ ചെയ്തവൻ. വാക്കിലും പ്രവർത്തിയിലും ഒന്നും തന്നെ പാപം ചെയ്യാത്തവൻ. പൂർണ്ണ സമയവും ദേവാലയത്തിൽ പാടുന്നവൻ. എന്നാൽ ആ ഭക്തൻഅസഹനീയമായ മാനസിക സംഘർഷങ്ങളിൽ പെടുന്നു. നീതിമാനായതനിക്ക് എന്തുകൊണ്ട്ഇങ്ങനെ സംഘർഷങ്ങൾ നേരിടേണ്ടി വരുന്നു എന്ന് ആസാഫ് ചിന്തിക്കുന്നു.അങ്ങനെ വിചിന്തനത്തിൻ്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്ന് രചിക്കുന്നതാണ്73-ാം സങ്കീർത്തനം.നീതിമാനായ തനിക്ക് വേദനയും,ദു:ഖവും.എന്നാൽ ദുഷ്ടന്മാരുംഅഹങ്കാരികളും ഭൂമിയിൽ തഴച്ചു വളരുന്നതു കാണുമ്പോൾ അദ്ദേഹത്തിൻ്റെ…
ഇന്നു ഒട്ടുമിക്ക വീടുകളും ഇന്നു കാരാഗൃഹം പോലെയാണു. കാരാഗ്യഹത്തിൻ്റെ പ്രത്യേകത എന്താണു? തടവുപുള്ളികൾ ഓരോരുത്തരും വ്യത്യസ്തമായമുറിവുകളിൽ ബന്ധനസ്ഥരായികഴിയുന്നു. അവർ പരസ്പരം കാണുന്നില്ല. സംസാരിക്കുന്നില്ല. സ്നേഹം പങ്കിടുന്നില്ല.ഇന്നത്തെ വീടുകളുടെ സ്ഥിതിയും അതു തന്നെ. മാതാപിതാക്കന്മാർ തങ്ങളുടെ ലോകത്തിൽ സഞ്ചരിക്കുന്നു. കുഞ്ഞുങ്ങൾ digital ലോകത്തിന്റെ മാസ്മരികശക്തിയിലും ഭൗതീകസുഖങ്ങളിലും മുഴുകിമറ്റൊരു ലോകത്തിലും സഞ്ചരിക്കുന്നു. പരസ്പരം മുഖാമുഖം കാണുന്നതിനോ സ്നേഹം പങ്കുവയ്ക്കുന്നതിനോ ആർക്കും സമയമില്ല. ഓരോരുത്തരും കാരാഗ്യഹത്തിലാണു. ” പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽവെച്ചു;…
” യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു”2 ദിനവൃത്താന്തം 16:9 ദൈവത്തിൻ്റെ ദ്യഷ്ടി എല്ലാവരേയും നോക്കികൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിലെസകല കാര്യങ്ങളും ദൈവം അറിയുന്നു. ” യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു”33-ാം സങ്കീ 13-ാം വാക്യം ദൈവത്തിൻ്റെ ദ്യഷ്ടി നമ്മെ ശോധന ചെയ്യുന്നു. ” എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു”139-ാം സങ്കീ 3-ാം വാക്യം ദൈവത്തിൽ നിന്നും മറഞ്ഞിരിക്കാൻ നമുക്ക്…
“അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നുമുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുംഇരിക്കുന്നു.റോമർ 8:29,30 ദൈവം നമ്മെ ലോകസ്ഥാപനത്തിനു മുൻപുതന്നെ മുന്നറിഞ്ഞിരിക്കുന്നു.മുൻനിയമിച്ചിരിക്കുന്നു.വിളിച്ചിരിക്കുന്നു. നീതികരിച്ചിരിക്കുന്നു.തേജസ്കരിച്ചിരിക്കുന്നുയേശുവിനോടൊപ്പം തൻ്റെ രണ്ടാംവരവിൽ തേജസ്കരിക്കപ്പെടുവാൻ കഴിയുക എന്നതു ഏറ്റവും വലിയ ഭാഗ്യമാണു.പുത്രനായ യേശുവിനോടു അനുരൂപപ്പെട്ടാലെ തേജസ്കരണം ലഭ്യമാകു. ദൈവം നമ്മെ തൻ്റെ സ്വരൂപത്തിലും സാദ്യശ്യത്തിലുമാണു സ്യഷ്ടിച്ചിരിക്കുന്നതു. പാപം ചെയ്തപ്പോൾ യേശുവിന്റെസഖിത്വവും കൂട്ടായ്മയും ഛായയും നഷ്ടപ്പെട്ടു. ദൈവമക്കൾ എന്ന പദവി നഷ്ടപ്പെടുത്തി. ആ ഛായ…
ബേർ-ശെബ എന്ന വാക്കിനർത്ഥം പ്രതിജ്ഞതയുടെ കിണർ, അഥവാ സത്യത്തിൻ്റെ കിണർ,ഏഴാം കിണർ എന്നൊക്കെയാണ്. അബ്രാഹാം അബീമേലെക്കുമായി ഉടമ്പടി ചെയ്ത സ്ഥലമാണത്. അബ്രാഹാം കിണർ കുഴിച്ചു. അതിനു സാക്ഷിയായിഅബ്രാഹാം ഏഴ് പെണ്ണാടുകളെ അബീമലേക്കിന് നൽകി. അവർ ഇരുവരും ആ സ്ഥലത്ത് സത്യം ചെയ്തു.ഉടമ്പടി ചെയ്തു. സ്ഥലത്തിന് “ബേർ-ശെബ” എന്ന് പേരായി.അവിടെ അബ്രാഹാം ആരാധന കഴിച്ചു. അബ്രാഹാം മോറിയാമലയിൽ നടത്തിയ യാഗത്തിനുശേഷംമടങ്ങിവന്നു അബ്രാഹാമും യിസഹാക്കും ബേർ-ശേബ മരുഭൂമിയിൽ വസിച്ചു. 1)ബേർ-ശേബ അനുഗ്രഹങ്ങളുടെസ്ഥലം. കരുണയുടേയും ക്യപയുടേയും സ്ഥലമാണ് ബേർ-ശേബ. ഒരു…
” ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്താനുഭവം ശേഷിച്ചിരിക്കുന്നു. ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നുഎബ്രായർ 4:9,10 എന്താണ് ശബത്താനുഭവം? എന്താണ് സ്വസ്ഥതയുടെ അനുഭവം? ആറുദിവസം വേല ചെയ്യുവാനും ഏഴാം ദിവസം വേലയിൽ നിന്നും ഒഴിഞ്ഞ് ശാബത് നാളിനെ ശുദ്ധീകരിക്കുവാനും സ്വസ്ഥതയോടെ ഇരിക്കുന്നതിനും യഹോവ കല്പിച്ചു. യഹോവയും ഇങ്ങനെസ്വസ്ഥതയിലേക്ക് പ്രവേശിച്ചതായി നാം കാണുന്നു. ” ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിൽ ഉള്ളതൊക്കെയും ഉണ്ടാക്കി,…
യോഹന്നാൻ്റെ സുവിശേഷം ആരംഭിക്കുന്നതു ദൈവം ആരാണെന്നു വെളിപ്പെടുത്തിയിട്ടാണു. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ പിടിച്ചടക്കിയില്ല.യോഹന്നാൻ 1:1-5 ദൈവത്തിലുള്ള ജീവൻ മനുഷ്യരുടെ വെളിച്ചമാണെന്നുഇവിടെ പ്രസ്താവിക്കുന്നു.യോഹന്നാൻസ്നാപകനെ കുറിച്ചു യോഹന്നാൻ അപ്പൊസ്തലൻ പറയുന്നതു ഇങ്ങനെയാണു. “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു…
യഹൂദ മതത്തിലെ ഒരു പ്രധാനപ്പെട്ട പെരുന്നാൾ ആണ് പെസഹാ പെരുന്നാൾ.പെസഹാ എന്ന വാക്കിനർത്ഥം “കടന്നുപോകൽ”എന്നാണു. മിസ്രയീം രാജാവിൻ്റെ ക്ഷണം അനുസരിച്ച്ഇസ്രായേൽ കുടുംബം മിസ്രയീമിലേക്ക് യാത്രയാവുകയും അവിടെ താമസിക്കുകയും ചെയ്യുന്നു . പിന്നീട് ജോസഫിനെ അറിയാത്ത ഒരുവൻ അവിടെ രാജാവായി.അവരുടെ സംഖ്യ വർധിച്ചപ്പോൾ അവർ വലിയ ശക്തിയായി തീരുമെന്ന് രാജാവ് ഭയപ്പെട്ടു. അവരെ അടിമവേല ചെയ്യിക്കുന്നു. 430 വർഷമുള്ളദുരിതപൂർണ്ണമായ ജീവിതം. അവരുടെ കണ്ണീർ യഹോവ കണ്ടു. ഈജിപ്തിലെ അടിമത്വത്തിൽ നിന്നും യിസ്രായേൽ ജനതയെയഹോവ മോചിപ്പിച്ചതിന്റെ ഓർമ്മ പുതുക്കലാണു…