ബേർ-ശെബ എന്ന വാക്കിനർത്ഥം പ്രതിജ്ഞതയുടെ കിണർ, അഥവാ സത്യത്തിൻ്റെ കിണർ,ഏഴാം കിണർ എന്നൊക്കെയാണ്. അബ്രാഹാം അബീമേലെക്കുമായി ഉടമ്പടി ചെയ്ത സ്ഥലമാണത്. അബ്രാഹാം കിണർ കുഴിച്ചു. അതിനു സാക്ഷിയായി
അബ്രാഹാം ഏഴ് പെണ്ണാടുകളെ അബീമലേക്കിന് നൽകി. അവർ ഇരുവരും ആ സ്ഥലത്ത് സത്യം ചെയ്തു.ഉടമ്പടി ചെയ്തു. സ്ഥലത്തിന് “ബേർ-ശെബ” എന്ന് പേരായി.അവിടെ അബ്രാഹാം ആരാധന കഴിച്ചു.

അബ്രാഹാം മോറിയാമലയിൽ നടത്തിയ യാഗത്തിനുശേഷം
മടങ്ങിവന്നു അബ്രാഹാമും യിസഹാക്കും ബേർ-ശേബ മരുഭൂമിയിൽ വസിച്ചു.

1)ബേർ-ശേബ അനുഗ്രഹങ്ങളുടെ
സ്ഥലം.

കരുണയുടേയും ക്യപയുടേയും സ്ഥലമാണ് ബേർ-ശേബ. ഒരു തുരുത്തി വെള്ളവുമായി കുഞ്ഞിനേയും കൈയ്യിലേന്തി
വലഞ്ഞു, വെള്ളം തീർന്നുപോയപ്പോൾ ഹാഗാറിൻ്റേയും കുഞ്ഞിൻ്റേയും
കരച്ചിൽ കണ്ടു, കരളലിഞ്ഞ ദൈവം, വറ്റാത്ത നീരുറവയെ തുറന്നു കൊടുത്ത സ്ഥലമാണ് ബേർ-ശെബ.
മനുഷ്യർ അളന്നു
കൊടുക്കുമ്പോൾ താൻ
അളവില്ലാതെ കൊടുക്കുന്നവൻ
ആണെന്നു
തെളിയിച്ച സ്ഥലം ബേർ-ശെബ.
നാം എവിടെയാണു
വസിക്കേണ്ടതു? കർത്താവിന്റെ നീരുറവ ഉള്ളിടത്തു നാം വസിക്കണം.

2) ബേർ-ശെബ സ്വർഗ്ഗീയ ദർശനം അനുഭവിക്കുന്ന സ്ഥലം.

” അവിടെനിന്നു അവൻ ബേർ-ശേബെക്കു പോയി.
അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
ഉല്പത്തി 26:23,24 വാക്യങ്ങൾ

ഇസഹാക്കിനെ ദൈവം അനുഗ്രഹിച്ച് ക്യപകൾ ചൊരിഞ്ഞ സ്ഥലമാണ് ബേർ-ശേബ

പ്രതിസന്ധികളിൽ ഉയരത്തിലേക്കു നോക്കിയാൽ
ദൈവീകദർശനം കാണാം.
ഉസ്സീയാവു മരിച്ചപ്പോൾ യെശയ്യാവു തൻ്റെ കണ്ണുകളെ
ഉയരത്തിലേക്ക്
ഉയർത്തി. അപ്പോൾ സ്വർഗ്ഗീയ ദർശനം കണ്ടു. ഭൗതീകമായ സ്ഥാനമാനങ്ങളിലോ, പുകഴ്ച്ചകളിലോ ആശ്രയിച്ചു
ജീവിച്ചാൽ സ്വർഗ്ഗീയ ദർശനം
അനുഭവിക്കാൻ സാദ്ധ്യമല്ല.
ഈ വസ്തുത യെശയ്യാവിനു ബോദ്ധ്യപ്പെട്ടു. ഉയരത്തിലേക്കു
നോക്കിയപ്പോൾ ഉയർന്നും
പൊങ്ങിയുമുള്ള സിംഹാസനത്തിൽ കർത്താവു ഇരിക്കുന്നതു ദർശിക്കുവാൻ യെശയ്യാവിനു കഴിഞ്ഞു.
കർത്താവിൻ്റെ മുഖം
ദർശിച്ചപ്പോൾ താൻ ശുദ്ധിയില്ലാത്ത മനുഷ്യനാണെന്നു
യെശയ്യാവിനു കുറ്റബോധം ഉണ്ടായി. യേശു ജീവിതത്തിലേക്കു കടന്നു വന്നാൽ നമ്മിൽ പാപബോധം ഉണ്ടാകും.നമ്മുടെ വീഴ്ച്ചകളും താഴ്ച്ചകളും നാം ഗ്രഹിക്കും.
യേശുവാകുന്ന സാക്ഷാൽ അപ്പം
യേശുവാകുന്ന തീക്കട്ടയാകുന്ന
വചനം ഹ്യദയത്തിൽ വ്യാപരിക്കും. അപ്പോൾ ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കുവേണ്ടി പോകും എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം നാം കേൾക്കും. സ്വർഗ്ഗീയ ദർശനം കിട്ടുമ്പോൾ നാം പറയും
അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു.
സ്വർഗ്ഗീയദർശനം ഉണ്ടായാൽ പാപബോധം വരും.
ദൈവത്തിൻ്റെ വചനശുശ്രൂഷ ചെയ്യും.
ബേർ-ശെബ വിശ്വാസത്തിൻ്റേയും
ഉടമ്പടിയുടേയും,
മാർഗ്ഗ
നിർദ്ദേശത്തിൻ്റേയും
സ്വർഗ്ഗീയ ദർശനത്തിൻ്റേയും ഇടം.

3) ബേർ-ശെബ സുവാർത്ത
കേൾക്കുന്ന സ്ഥലം.

ഉല്പത്തി 22-ാം അദ്ധ്യായം 20 -ാം വാക്യത്തിൽ അബ്രാഹാം ബേർ-ശെബയിൽ വച്ചു തൻ്റെ മകൻ്റെ മണവാട്ടിയാകാൻ പോകുന്ന റിബെക്കയുടെ ജനനത്തെ കുറിച്ചു കേൾക്കുന്നു.
യേശുവിൽ വസിക്കുന്നവർക്കു
ഒരു സുവാർത്തയുണ്ടു. നമ്മുടെ
കർത്താവു വീണ്ടും വരും. ആ സുവാർത്ത ദർശിക്കുവാനുള്ള
സമയം വളരെ അടുത്തു കഴിഞ്ഞു.നമ്മുടെ ആത്മമണവാളൻ വന്നു മണവാട്ടികളായ നമ്മെ ച്ചേർക്കും. സ്വർഗ്ഗീയ ദർശനമുള്ളിടത്തു നീരുറവയുണ്ടു. ക്യപയുണ്ടു. ശുദ്ധീകരണം ഉണ്ടു. വചനം ഉണ്ടു. അവരെ ദൈവം കൊയ്ത്തിനായി അയക്കും.
അവർ ഞാൻ പോകാം എന്നു പറഞ്ഞു ആത്മാക്കളെ കൊയ്തെടുക്കും. അങ്ങനെയുള്ളവരെ നോക്കി
കർത്താവിന്റെ മഹത്വദിനത്തിൽ
കർത്താവു പറയും.

“ഇതാ നീതിയുടെ കിരീടം നിനക്കായി വച്ചിരിക്കുന്നു”