പൗലൊസ് അപ്പൊസ്തലനെ ജനം ശോധന ചെയ്തു. അവർ തെളിവുകൾ അന്വേഷിച്ചു. അപ്പോൾ പൗലൊസ് ഇങ്ങനെ പറഞ്ഞു.

“നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ”
2 കൊരിന്ത്യർ 13:5

പൗലൊസ് അപ്പൊസ്തലൻ പറയുകയാണു എന്നെ ശോധന ചെയ്യുന്നതിനുപകരം നിങ്ങൾ നിങ്ങളെത്തന്നെ ശോധന ചെയ്യുവിൻ. ശോധന ചെയ്യാതിരുന്നാൽ ഒരുത്തൻ്റെ attitude മനസ്സിലാക്കുവാൻ സാദ്ധ്യമല്ല. ഒരു വാഹനം ഓടിക്കണമെങ്കിൽ ഡ്രൈവിങ്ങ് ടെസ്റ്റു പാസ്സാകണം.എങ്കിലേ ലൈസൻസു കിട്ടുകയുള്ളു. ഒരു
വ്യക്തിയുടെ അവസ്ഥ പരിശോധനയിലൂടെ മാത്രമേ അറിയുവാൻ കഴികയുള്ളു. പലർക്കും ഒരു ഡോക്ടറെ കണ്ടു
ശാരീരികമായ പരിശോധനകൾ
ഇഷ്ടമല്ല. തക്ക
സമയങ്ങളിലുള്ള
പരിശോധന നടത്താതിരുന്നാൽ
രോഗി മരിച്ചുപോകും. ശാരീരികമായ പരിശോധനകളെക്കാൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണു
ആത്മീയമായ പരിശോധന. ആ പരിശോധന നടത്തി പരിഹാരം
നേടിയില്ലെങ്കിൽ മരണം കഴിഞ്ഞാൽ നിത്യനരകത്തിലേക്കു പതിക്കും.അവിടെ നിത്യമായ ദണ്ഡനം
നേരിടേണ്ടിവരും. അതിനാൽ
വേദപുസ്തകത്തിലെ ഭക്തന്മാർ
വിളിച്ചു പറഞ്ഞു ദൈവമേ! ഞങ്ങളുടെ അന്തരംഗങ്ങളെ ശോധന ചെയ്യണമെന്നു..
ദാവീദു പറയുന്നു.

” നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
17-ാം സങ്കീ 3-ാം വാക്യം

” ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.
139-ാം സങ്കീ 23,24 വാക്യങ്ങൾ

നാം നമ്മെ തന്നെ ശോധന ചെയ്തു നമ്മുടെ ആത്മീയ നിലവാരം എവിടെ നിൽക്കുന്നു
എന്നറിയുക. നമ്മുടെ നടപ്പു ശോധന ച്ചെയ്യണം.

“നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.”
വിലാപങ്ങൾ 3:40

നാം നമ്മുടെ ഓരോ പ്രവർത്തികളും ശോധന ചെയ്യണം.

“ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ.
ഗലാത്യർ 6:4

നാം നമ്മുടെ തെറ്റുകളേയും മറഞ്ഞിരിക്കുന്ന രഹസ്യപാപങ്ങളേയും സ്വമേധപാപങ്ങളേയും ശോധന ചെയ്യണം. പാപമാണെന്നു അറിയാതെ ചെയ്യുന്ന അനേകം തെറ്റുകൾ ജീവിതത്തിൽ കടന്നുകൂടാം. നാം രഹസ്യമായി
ചെയ്യുന്ന മറച്ചുവച്ചിരിക്കുന്ന രഹസ്യപാപങ്ങളെ
അനുതാപത്തോടെ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞു ഉപേക്ഷിക്കണം.
മനപൂർവ്വമായി ചെയ്യുന്ന പാപങ്ങളിൽ നിന്നും മോചനം നേടണം.

പാപത്തെകുറിച്ചു
ബോധം വരുത്തുന്നതു പരിശുദ്ധാത്മാവാണു. ഓലമേഞ്ഞ വീടിന്റെ മുകളിലൂടെ
സൂര്യകിരണങ്ങൾ പതിഞ്ഞാൽ
ഓലയിലിടയിലുള്ള സുഷിരത്തിലൂടെ ഒരു cylinder light തെളിയും. ആ ലൈറ്റിൽ ആ ഭവനത്തിൽ. എത്ര പൊടിയുണ്ടെന്നറിയും. ദൈവീകമായ പ്രകാശം കടന്നുവരുമ്പോൾ നമ്മിലെ മാലിന്യം ആ പ്രകാശത്തിൽ
തെളിയും. ആ മാലിന്യം വെടിപ്പാക്കുവാൻ ഒറ്റ വഴിയേ ഉള്ളു. കല്ലായ ഹ്യദയങ്ങളെ മാറ്റി
മാംസളമായ ഹ്യദയം സ്ഥാപിക്കുക.അതു കർത്താവിനു മാത്രമേ കഴിയു.

” ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
യെഹെസ്കേൽ 36:26

തന്നത്താൻ ശോധന ചെയ്തു പാപങ്ങളെ ഏറ്റു പറവിൻ.

“നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
1യോഹ 1:8,9