യോഹന്നാൻ്റെ സുവിശേഷം ആരംഭിക്കുന്നതു ദൈവം ആരാണെന്നു വെളിപ്പെടുത്തിയിട്ടാണു.
“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ പിടിച്ചടക്കിയില്ല.
യോഹന്നാൻ 1:1-5
ദൈവത്തിലുള്ള ജീവൻ മനുഷ്യരുടെ വെളിച്ചമാണെന്നു
ഇവിടെ പ്രസ്താവിക്കുന്നു.
യോഹന്നാൻ
സ്നാപകനെ കുറിച്ചു യോഹന്നാൻ അപ്പൊസ്തലൻ പറയുന്നതു ഇങ്ങനെയാണു.
“ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
യോഹന്നാൻ 1:6-8
യേശു ഏതു മനുഷ്യനേയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായിരുന്നു.
യോഹന്നാൻ സ്നാപകനോ ആ
വെളിച്ചത്തെ കുറിച്ചു സാക്ഷ്യം
പറയുന്നവനും.കർത്താവിനു
വേണ്ടി വഴി ഒരുക്കുവാൻ വന്നവൻ. നാം വെളിച്ചത്തിന്റെ
സാക്ഷികളാണോ അതോ ഇരുട്ടിന്റെ സാക്ഷികളോ?
ജീവിതത്തിൽ പലവിധത്തിൽ ഇരുട്ടു വരാം. മിസ്രയീമിൽ ന്യായവിധിയുടെ ഭാഗമായി ഇരുട്ടു
എന്ന ബാധ വന്നു. ജീവിതത്തിൽ
ശത്രുകൊണ്ടുവരുന്ന ഇരുട്ടുകൾ
ജീവിതത്തിന്റെ വാതിലുകളെ അടക്കും.എന്നാൽ പ്രകാശം
വാതിലുകളെ തുറക്കും. പത്രൊസ് കാരാഗ്യഹത്തിൽ കിടക്കുമ്പോൾ വെളിച്ചം പ്രകാശിച്ചു. വാതിലുകൾ തുറക്കപ്പെട്ടു. പാപങ്ങൾ പെരുകുന്നതു ഇരുട്ടിൽ വസിക്കുമ്പോഴാണു. ഇരുട്ടത്തു
ചെയ്യുന്ന മറഞ്ഞ പാപങ്ങളെ
ദൈവം വെളിച്ചത്തു കൊണ്ടുവരും.
“അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.
1കൊരിന്ത്യർ 4:5
യേശുവാണു ലോകത്തിന്റെ വെളിച്ചമെങ്കിൽ സാത്താനാകുന്ന ശത്രുവാണു ലോകത്തിന്റെ ഇരുട്ടു. അവനാണു മനുഷ്യരെ
ഇരുട്ടിൽ താഴ്ത്തി മരണത്തിലേക്കു നയിക്കുന്നതു.
” ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
143-ാം സങ്കീ 3-ാം വാക്യം
നാം ഇരുട്ടിനുള്ളവരല്ല. വെളിച്ചത്തിനുള്ളവരാണു.
യേശു പറഞ്ഞു.
” ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു”
യോഹന്നാൻ 9:5
യേശു വീണ്ടും പറയുന്നു.
“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും”
യോഹന്നാൻ 8:12
ഞാൻ ലോകത്തിന്റെ വെളിച്ചമാണെന്നു പറഞ്ഞിട്ടു
യേശു പറയുകയാണു.
“നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
മത്തായി 5:14
യേശുവിൻ്റെ വചനങ്ങൾ കേട്ടു അവ പ്രമാണിച്ചു ജീവൻ്റെ വെളിച്ചമുള്ളവരായി മാറാം
അങ്ങനെ യോഹന്നാൻ സ്നാപകനെപോലെ വെളിച്ചത്തിന്റെ സാക്ഷികളാകാം..
Leave a Reply