PREACH GOSPEL & SALVATION FOR THE LOST

Category: Messages

ദൈവമക്കള്‍

കര്‍ത്താവില്‍ പ്രിയ സഹോ.

യേശുക്രിസ്തുവിന്‍ നാമത്തില്‍ സ്നേഹവന്ദനം.

നിങ്ങള്‍ സന്തോഷമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളുടെ ഏതു പ്രശ്നത്തിനും പരിഹാരം വരുത്തുവാന്‍ കഴിവുള്ളവനായ യേശു ഇന്നും ജീവിക്കുന്നു. യേശുവിന്‍റെ നാമത്തില്‍ സകലതും സാദ്ധ്യമാണ്. ദൈവത്താല്‍ അസാദ്ധ്യമായത് ഒന്നുമില്ല. വിശ്വസിക്കുക, ഏറ്റെടുക്കുക, യേശു നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കും.

“നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചത്.” (റോമര്‍ 8:15)

ദൈവകല്പനയെ ലംഘിച്ച് മാനവവര്‍ഗ്ഗം പാപത്തില്‍ വീണുപോയപ്പോള്‍ കരുണാസമ്പന്നനായ ദൈവം മാനവവര്‍ഗ്ഗത്തെ കൈവിടാതെ ഒരു രക്ഷാമാര്‍ഗ്ഗം ഒരുക്കി. അതാണ് യേശുക്രിസ്തു. മാനവവര്‍ഗ്ഗത്തെ പാപത്തിന്‍റെയും ശാപത്തിന്‍റെയും രോഗത്തിന്‍റെയും മരണത്തിന്‍റെയും സാത്താന്‍റെയും അടിമത്വത്തില്‍നിന്നും വീണ്ടെടുക്കാന്‍ തന്‍റെ ഏകജാതനായ പുത്രനെ നല്‍കി. യേശു മാനവവര്‍ഗ്ഗത്തിനുവേണ്ടി കാല്‍വരിയില്‍ മരിച്ചു. അങ്ങനെ മാനവവര്‍ഗ്ഗത്തിനുവേണ്ടി നിത്യരക്ഷ ദൈവം യേശുക്രിസ്തുവില്‍ക്കൂടി ഒരുക്കി. യേശുവിന്‍റെ മരണത്തിനാല്‍ നമുക്ക് പാപത്തില്‍നിന്നും ശാപത്തില്‍നിന്നും രോഗത്തില്‍നിന്നും സാത്താന്യഅടിമത്വത്തില്‍നിന്നും മോചനം കാല്‍വരി ക്രൂശിനാല്‍ ലഭിച്ചു. സ്വര്‍ഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹവും യേശുക്രിസ്തുവില്‍ക്കൂടി ലഭിച്ചു. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ അധികംപേര്‍ക്കും പ്രാപിക്കാന്‍ കഴിയുന്നില്ല. അതിന്‍റെ കാരണം അവര്‍ യേശുവില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല. എന്നാല്‍ യേശുവില്‍ വിശ്വസിച്ച് അവന്‍റെ കല്പനകള്‍ അനുസരിക്കുന്നവര്‍ക്ക് ദൈവം സകലവിധമായ അനുഗ്രഹങ്ങള്‍ നല്‍കിത്തരും. ആരാണ് ദൈവത്തിന്‍റെ മക്കള്‍? എങ്ങനെ ഒരു വ്യക്തിക്ക് ദൈവമകനായി അഥവാ മകളായി തീരാം? അതിനെക്കുറിച്ച് ചുവടെ വിവരിക്കുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ മക്കള്‍ അല്ലെങ്കില്‍ ദൈവമകനായി / മകളായി തീരുക. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.

a)യേശുവിനെ സ്വീകരിച്ച് അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവമക്കളാകാം

“അവനെ (യേശു) കൈക്കൊണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.” (യോഹ. 1:12)

യേശുക്രിസ്തു ഭൂമിയില്‍ വന്നത് എന്നെ പാപത്തില്‍നിന്നും രോഗത്തില്‍നിന്നും ശാപത്തില്‍നിന്നും സാത്താന്യ അടിമത്തത്തില്‍നിന്നും വിടുവിച്ച് സ്വര്‍ഗ്ഗരാജ്യത്തിനവകാശിയാക്കി തീര്‍ക്കാനെന്ന് പൂര്‍ണ്ണമായി വിശ്വസിച്ച് യേശുവിനെ സ്വന്തം രക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച് ദൈവത്തിനായി ജീവിക്കുവാന്‍ സമര്‍പ്പിക്കുമ്പോള്‍ അവന്‍ ദൈവമകനായത്തീരുന്നു. വി. ബൈബിള്‍ പറയുന്നു.

“ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.” (ഗലാത്യര്‍ 3:16)

ഒരുവന്‍ ദൈവപൈതലായ് തീരുമ്പോള്‍ അവന്‍ പാപജീവിതത്തെ ഉപേക്ഷിക്കും. അവന് നിത്യസന്തോഷവും സമാധാനവും ഉണ്ടായിരിക്കും. പ്രിയസുഹൃത്തെ, നിങ്ങള്‍ ദൈവമകനാണോ? മകളാണോ?

b)ദൈവകല്പനകള്‍ അനുസരിക്കുന്നവരാണ് ദൈവത്തിന്‍റെ മക്കള്‍

“നാം ദൈവത്തെ സ്നേഹിച്ചു, അവന്‍റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്നും അതിനാല്‍ അറിയാം. അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല.” (1 യോഹ. 5:2-3)

അനേകവ്യക്തികള്‍ പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു. ബൈബിള്‍ വായിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു എന്നൊക്കെ. എന്നാല്‍ ഈ വ്യക്തികള്‍ ദൈവകല്പനകള്‍ ശ്രദ്ധിക്കുകയോ അത് അനുസരിക്കുകയോ ചെയ്യാറില്ല. പകരം അവര്‍ മാനുഷിക കല്പനകളെയും ചട്ടങ്ങളെയും അനുസരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇക്കൂട്ടര്‍ ദൈവത്തില്‍നിന്നും ദൈവരാജ്യത്തില്‍നിന്നും വളരെ അകലെയാണ്.

ദൈവത്തെ സ്നേഹിക്കുന്നവര്‍ അവന്‍റെ കല്പനകളെ പ്രമാണിക്കുന്നു എന്ന് വി. യോഹന്നാന്‍ പറയുന്നു. എന്താണ് ദൈവകല്പനകള്‍? അത് വിശുദ്ധ ബൈബിളിലെ വചനങ്ങളാണ്. ദൈവവചനം അനുസരിക്കുന്ന ഒരു വ്യക്തി ദൈവപൈതലായിത്തീരുന്നു. ദൈവവചനത്തില്‍ ഇല്ലാത്ത എന്തു കാര്യം ചെയ്താലും ദൈവം അത് അംഗീകരിക്കുന്നില്ല. മാനസാന്തരപ്പെടുക, വിശ്വാസസ്നാനം സ്വീകരിക്കുക, പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുക, സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുക, വിശുദ്ധിയിലും വേര്‍പാടിലും ജീവിക്കുക തുടങ്ങിയവ ദൈവവചനത്തിലുള്ള കല്പനകളില്‍ ചിലതു മാത്രമാണ്.

പ്രിയവ്യക്തിജീവിതമേ നീ ഈ ദൈവകല്പനകളെ അനുസരിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ മാനുഷിക കല്പനകളെ അനുസരിച്ച് ജീവിക്കുകയാണോ? ദൈവകല്പനകള്‍ അനുസരിക്കാത്തവര്‍ ആരും ദൈവത്തിന്‍റെ മക്കളല്ല. ദൈവത്തെ അനുസരിക്കാത്തവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല. അതിനാല്‍ പ്രിയ വ്യക്തിജീവിതമേ ദൈവകല്പനകള്‍ അനുസരിച്ച് ജീവിക്കുവാന്‍ തുടങ്ങുക. ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവര്‍ ആയിത്തീരുക.

c)ദൈവാത്മാവ് നടത്തുന്നവരാണ് ദൈവമക്കള്‍

“ദൈവാത്മാവു നടത്തുന്നവര്‍ ഏവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.” (റോമര്‍ 8:14)

ലോകത്തില്‍ വിവിധതരം ആത്മാക്കള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദൈവാത്മാവ്, മനുഷ്യാത്മാവ്, സാത്താന്യ ആത്മാവ് തുടങ്ങിയവ. ഒരു ദൈവപൈതല്‍ നടക്കേണ്ടത് ദൈവാത്മാവിനെ അനുസരിച്ചായിരിക്കണം. ദൈവാത്മാവിനാല്‍ നടത്തപ്പെടുന്നവരാണ് ദൈവത്തിന്‍റെ മക്കള്‍. ദൈവത്തിന്‍റെ മക്കള്‍ ദൈവേഷ്ടം ചെയ്തു ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കുന്നവര്‍ ആണ്. ആ വ്യക്തിക്ക് ദൈവം തന്‍റെ സ്വര്‍ഗ്ഗീയ കലവറകള്‍ തുറന്ന് അനുഗ്രഹങ്ങള്‍ നല്‍കും.

ഇതു വായിക്കുന്ന പ്രിയവ്യക്തിജീവിതമേ നിങ്ങള്‍ ദൈവത്തിന്‍റെ മക്കളോ അല്ലെങ്കില്‍ സാത്താന്‍റെ മക്കളോ? ദൈവകല്പനകള്‍ അനുസരിച്ചു ജീവിക്കാത്ത ആരും ദൈവപൈതലല്ല. മറിച്ച്, സാത്താന്‍റെ മക്കളാണ്. ആയതിനാല്‍ നിങ്ങള്‍ ദൈവമക്കള്‍ ആയിത്തീരുക.

നിങ്ങളുടെ പ്രശ്നങ്ങള്‍ മലപോലെ അത്ര വലുത് ആണെങ്കില്‍ ദൈവത്തിന് ഒരു നിമിഷം മതി ആ പ്രശ്നത്തെ നീക്കുവാന്‍. ദൈവകല്പനകളെ കേട്ടിട്ട് അവ അനുസരിക്കാത്തവര്‍ക്കുവേണ്ടി ദൈവം എങ്ങനെ പ്രവര്‍ത്തിക്കും? നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ അനുഗ്രഹങ്ങളെ തടസ്സപ്പെടുത്തുന്നത്. ദൈവപൈതലായിത്തീരുക. അപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിക്കും. സൃഷ്ടിതാവായ ദൈവത്തിന്‍റെ മക്കള്‍ ആകുക എന്നത് ഈ ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. തന്‍റെ ഭക്തന്മാര്‍ക്കും തന്നെ അന്വേഷിക്കുന്നവര്‍ക്കുംവേണ്ടി ദൈവം രാപകല്‍ പ്രവര്‍ത്തിക്കുന്നവനാണ്. നിങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുക. ദൈവികഅനുഗ്രഹങ്ങളെ പ്രാപിച്ചെടുക്കുക. എഴുന്നേല്‍ക്കുക! ഇനി വൈകരുത്. ഇത് അത്ഭുതത്തിന്‍റെ സമയമാണ്. ദൈവപൈതലാകുവാന്‍ തീരുമാനിക്കുക.

“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു ഒരുക്കിയിട്ടുള്ളത് കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” (1 കൊരി. 2:9)

“എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കും നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കും തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു, എന്നു നാം അറിയുന്നു.” (റോമര്‍ 8:23).

മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയോടുകൂടി വായിച്ച്, ധ്യാനിച്ച്, ജീവിതത്തില്‍ മാറ്റം വരുത്തുമ്പോള്‍, നിങ്ങളുടെ ഏതു പ്രശ്നത്തിനും ദൈവം വേഗത്തില്‍ പരിഹാരം വരുത്തും. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

ഇതാ….. അത്ഭുത രോഗസൗഖ്യം

“ശക്തി അവനില്‍ (യേശു) നിന്നു പുറപ്പെട്ടു. എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാന്‍ ശ്രമിച്ചു.” (ലൂക്കൊസ് 6:13)

“ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന ദൈവമാകുന്നു.” (പുറപ്പാട് 15:26)

പ്രിയ സഹോദരാ, സഹോദരീ – നിങ്ങള്‍ രോഗത്താലോ ഭാരത്താലോ വേദനയാലോ കഷ്ടപ്പെടുന്നുവോ? ഒരു ആശയ്ക്കു വകയില്ലാതെ നിരാശിതനോ എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. “യേശുക്രിസ്തു നിങ്ങളുടെ സകല പ്രശ്നങ്ങള്‍ക്കും മതിയായവന്‍.”

ദൈവസ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവകല്പന ലംഘിച്ച് ദൈവത്തോട് അനുസരണക്കേട് കാട്ടിയതുമൂലം പാപം ലോകത്തില്‍ പ്രവേശിക്കുകയും പാപത്താല്‍ മരണവും ശാപവും രോഗവും മനുഷ്യവര്‍ഗ്ഗത്തില്‍ പ്രവേശിക്കയും ചെയ്തു. (ഉല്പത്തി 3:1-24; റോമര്‍ 5:12, 17-19). എന്നാല്‍ സ്നേഹസമ്പന്നനായ ദൈവം മനുഷ്യവര്‍ഗ്ഗത്തെ ഉപേക്ഷിച്ച് കളയാതെ അവനെ പാപം, രോഗം, ശാപം, മരണം, സാത്താന്യ അടിമത്തം എന്നിവയില്‍നിന്ന് വിടുവിച്ച് നിത്യസന്തോഷവും സമാധാനവും നിത്യജീവനും പ്രാപിക്കുവാന്‍വേണ്ടി തന്‍റെ ഏകജാതനെ (യേശു) ഭൂമിയിലേക്ക് അയച്ചു. “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍.” (മര്‍ക്കൊ 1:15; മത്തായി 3:2) എന്നു പ്രസംഗിച്ചുകൊണ്ടു തന്‍റെ പരസ്യ ശുശ്രൂഷ ആരംഭിച്ചു. യേശുവിന്‍റെ അടുക്കല്‍വന്ന സകല രോഗികളെയും യേശു സൗഖ്യമാക്കി. യേശു സൗഖ്യമാക്കിയവരുടെ കൂട്ടത്തില്‍ ഭൂതബാധിതര്‍, കുരുടര്‍, മുടന്തര്‍, പക്ഷവാതക്കാര്‍, കുഷ്ഠരോഗികള്‍, രക്തസ്രാവമുള്ളവര്‍, പനി പിടിച്ചവര്‍ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. (മത്തായി 4:23-25)

യേശുവിന്‍റെ പരസ്യശുശ്രൂഷയുടെ അവസാനത്തില്‍ കാല്‍വരിക്രൂശില്‍ സകല ഭൂവാസികളുടെയും (ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ഭാഷാ വ്യത്യാസമില്ലാതെ) പാപപരിഹാരത്തിനുവേണ്ടി യാഗമായി. യേശു കുരിശില്‍ മരിച്ചത് ഒരു പ്രത്യേക മതത്തിനോ സംഘടനയ്ക്കോ സഭയ്ക്കോ വേണ്ടിയല്ല, മറിച്ച് ലോകത്തിലുള്ള സകല മനുഷ്യരുടെയും പാപത്തിനുവേണ്ടിയാണ്. ബൈബിള്‍ ഇപ്രകാരം പറയുന്നു’

‘സകല ഭൂസീമവാസികളേ, എങ്കലേക്കു നോക്കി രക്ഷപ്പെടുവിന്‍; ഞാനല്ലാതെ വേറൊരു ദൈവം ഇല്ലല്ലോ. ഞാന്‍ സത്യമായി, ‘എന്‍റെ മുമ്പില്‍ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും’ എന്നിങ്ങനെ എന്‍റെ വായില്‍നിന്നു നീതിയും തിരിച്ചുവരാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശയ്യ 45:22,23)

യേശു ലോകത്തില്‍വച്ച് കഷ്ടമനുഭവിച്ച് കാല്‍വരിക്രൂശില്‍ മരിച്ചത് പ്രിയ സ്നേഹിതാ നിനക്ക് വേണ്ടിയാണ്. നിന്‍റെ സമാധാനത്തിനുവേണ്ടി യേശു കാല്‍വരിയില്‍ തകര്‍ക്കപ്പെട്ടു, അടിയേറ്റു. നിന്‍റെ സൗഖ്യത്തിനും സുഖത്തിനും ഐശ്വര്യത്തിനും സമാധാനത്തിനും ക്ഷേമത്തിനുംവേണ്ടി യേശു തകര്‍ക്കപ്പെട്ടു (1 പത്രോ 2:24). യേശുവിന്‍റെ മരണം നിനക്കുവേണ്ടിയാണ്. നിന്‍റെ പാപത്തെ മാറ്റുവാന്‍, നിന്‍റെ രോഗത്തെ സൗഖ്യമാക്കുവാന്‍, നിന്‍റെ ശാപത്തെ നീക്കുവാന്‍, സാത്താന്‍റെ അടിമത്വത്തില്‍നിന്ന് നിന്നെ വിടുവിക്കുവാന്‍ വേണ്ടിയായിരുന്നു. യേശു ഏറ്റ അടികള്‍ നിന്‍റെ രോഗസൗഖ്യത്തിന് വേണ്ടിയായിരുന്നു. (യെശ 53:5)

യേശുവിനെ റോമന്‍ പടയാളികള്‍ അടിക്കാന്‍ ഉപയോഗിച്ച ചമ്മട്ടിയുടെ വാറുകളില്‍ ഉണ്ടായിരുന്ന കൂര്‍ത്ത ലോഹത്തിന്‍റെയും എല്ലിന്‍റെയും കഷണങ്ങള്‍ ഓരോ അടിയിലും മാംസങ്ങള്‍ പറിച്ചെടുത്തു (സങ്കീ 22:16,17). യെഹൂദന്മാരുടെ നിയമപ്രകാരം ഒരു കുറ്റവാളിയെ ഒരു തവണ ’39’ പ്രാവശ്യത്തിലധികം അടിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ റോമന്‍ നിയമത്തില്‍ അടിയുടെ എണ്ണം നിജപ്പെടുത്തിയിരുന്നില്ല. മനുഷ്യശരീരത്തില്‍ 206 അസ്ഥികള്‍ ഉള്ളതായി വൈദ്യശാസ്ത്രം പറയുന്നു. യേശുവിന്‍റെ ഏതാണ്ട് എല്ലാ അസ്ഥികളും മുഖത്തെ എല്ലുകള്‍പോലും പുറത്തു കാണുന്നതുവരെയും അവര്‍ അവനെ അടിച്ചു. നിന്‍റെ സൗഖ്യത്തിനും രോഗശാന്തിക്കുമായി യേശു തകര്‍ക്കപ്പെട്ടു. യേശു കാല്‍വരിയില്‍ ഇത്ര വലിയ വില നല്കിയത് ഒരു വ്യക്തിപോലും പാപത്തില്‍, രോഗത്തില്‍, ശാപത്തില്‍, സാത്താന്‍റെ അടിമത്വത്തില്‍ തുടരാതിരിക്കുവാനും യേശുവില്‍ വിശ്വസിച്ച് നിത്യജീവന്‍ പ്രാപിച്ച് നിത്യസന്തോഷവും സമാധാനവും അനുഭവിച്ച് ദൈവിക ആരോഗ്യത്തില്‍ ജീവിക്കുവാനും വേണ്ടിയാണ് (യിരെ 33:6; 1 പത്രോ 2:24; സങ്കീ 103:3).

പ്രിയ സഹോദരാ, സഹോദരീ നിന്‍റെ രോഗം എന്തായിരുന്നാലും എത്ര വര്‍ഷമായിരുന്നാലും യേശുവിന്‍റെ അടുക്കല്‍ വിശ്വാസത്തോടെ വന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സൗഖ്യം തരും. രോഗശാന്തി മക്കളുടെ അപ്പമാണ് (3 യോഹ 2; മത്താ 15:21-28). ആകയാല്‍ ദൈവത്തില്‍നിന്ന് സൗഖ്യം ആഗ്രഹിക്കുന്നവര്‍ ദൈവമക്കളായിത്തീരണം അഥവാ രക്ഷിക്കപ്പെടേണം. എങ്ങനെയാണ് ഒരു വ്യക്തിക്ക് ദൈവപൈതലായിത്തീരുന്നത്?

1. കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക. യേശുവിനെ കര്‍ത്താവും രക്ഷിതാവും ആയി സ്വീകരിക്കുക. പാപങ്ങളെക്കുറിച്ച് യഥാര്‍ത്ഥമായി അനുതപിച്ച് ദൈവത്തോട് ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുക. നിങ്ങളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിക്കുക (റോമര്‍ 10:9; അപ്പൊ. പ്രവ. 4:12; 1 തിമൊ 2:5,6).

2. പാപസ്വഭാവത്തിനു നീക്കംവന്ന് നീതിക്കുവേണ്ടി ജീവിക്കുവാന്‍, ക്രിസ്തുവിനെ ധരിക്കുവാന്‍ രക്ഷിക്കപ്പെട്ടവര്‍ ജലസ്നാനം അഥവാ വിശ്വാസസ്നാനം സ്വീകരിക്കണം. (പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അഭിഷിക്ത ദൈവദാസരാല്‍ ഉള്ള സ്നാനം)- റോമര്‍ 1:6-11; മര്‍ക്കൊ 16:16; ഗലാത്യര്‍ 3:27.

3. ദൈവപുത്ര പദവി ലഭിക്കുവാനായി ദൈവസന്നിധിയില്‍ കാത്തിരുന്ന് പരിശുദ്ധാത്മാഭിഷേകം പ്രാപിക്കണം. (അപ്പൊ പ്രവൃത്തി 1:4; 2:38; 1 കൊരി 12:12; റോമര്‍ 8:15-17)

4. ഒരു ദൈവപൈതല്‍ പാരമ്പര്യങ്ങളില്‍നിന്നും അന്യാരാധനകളില്‍നിന്നും വിഗ്രഹാരാധനയില്‍നിന്നും ദുരുപദേശങ്ങളില്‍നിന്നും വേര്‍പെടണം (2 കൊരി 6:16-17). ദൈവപൈതലായിത്തീര്‍ന്ന ഒരു വ്യക്തിക്കുവേണ്ടി ദൈവം പ്രവര്‍ത്തിക്കുന്നു.

പ്രിയ വ്യക്തി ജീവിതമേ നീ ദൈവപൈതലായെങ്കില്‍ നിന്‍റെ ആത്മാവില്‍, മനസ്സില്‍, ശരീരത്തില്‍ ഇപ്പോള്‍തന്നെ വലിയ ഒരു അത്ഭുതം സംഭവിക്കും. ഇനി നീ രോഗത്താലും ഭാരത്താലും കഷ്ടപ്പെടേണ്ട കാര്യമില്ല. യേശു നിനക്ക് വേണ്ടി സകലതും നിവര്‍ത്തിച്ചു. ആ യേശുവിനായി നിന്‍റെ ജീവിതത്തെ പരിപൂര്‍ണ്ണമായി സമര്‍പ്പിച്ചാല്‍ അവന്‍ ഇപ്പോള്‍ത്തന്നെ നിന്നെ വിടുവിക്കും.

രോഗം വരുവാനുള്ള കാരണങ്ങള്‍

മനുഷ്യനു രോഗം വരുവാന്‍ പ്രധാനമായും 9 കാരണങ്ങള്‍ കാണാവുന്നതാണ് അവ

1. പാപം:- പാപത്തിന്‍റെ പരിണിതഫലമായിട്ടാണ് പലരും രോഗികളായി തീര്‍ന്നിട്ടുള്ളത് (യോഹ 5:2-15; മത്താ 9:1-8; 2 ദിന 16:1-14). പാപം രോഗത്തിന് കാരണമാണ്. എന്തൊക്കെയാണ് പാപപ്രവൃത്തികള്‍ – നിയമാവര്‍ത്തനം 18:10; മര്‍ക്കൊസ് 7:21-23; റോമര്‍ 1:29-32; 1 കൊരിന്ത്യര്‍ 6:9,10; ഗലാത്യര്‍ 5:19-21; എഫെസ്യര്‍ 5:3-5; 2 തിമൊഥെയോസ് 3:1-5; വെളിപ്പാട് 21:8 – ഈ ഭാഗങ്ങള്‍ ബൈബിള്‍ തുറന്ന് വായിക്കുക. നിന്‍റെ പാപപ്രവൃത്തികളെ ഉപേക്ഷിക്കുക. അപ്പോള്‍ നിങ്ങള്‍ക്കു സൗഖ്യം ലഭിക്കും..

2. സാത്താന്യ പീഡ:- പിശാചിന്‍റെ പ്രവര്‍ത്തനഫലമായി മനുഷ്യര്‍ രോഗികളായിത്തീരുന്നു. (ഇയ്യോബ് 2:7; ലൂക്കോ 13:10-17; മര്‍ക്കൊ 5:1-15; ലൂക്കോസ് 11:14; മര്‍ക്കൊ 9:17-29) പിശാചിന്‍റെ സകല പ്രവൃത്തികളെയും അഴിപ്പാനായി യേശുക്രിസ്തു ഭൂമിയില്‍ വന്നു. യേശുവിനാല്‍ സാത്താന്യ പീഡയില്‍നിന്നും വിടുതല്‍ പ്രാപിക്കാം. (1 യോഹ 3:8).

3. ശുചിത്വക്കുറവ്

4. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം

5. ഭക്ഷണപ്രിയം അഥവാ കൊതി – 1 കൊരി 10:31; സംഖ്യ 11:4,33; സങ്കീ 106:15; ആവര്‍ 2:20,21; സദൃശ്യ 23:2; ലൂക്കോ 23:4.

6. അമിതാദ്ധ്വാനം – ഫിലി 2:30

7. ഭയം – ഇയ്യോബ് 3:25-26; 1 യോഹ 4:18

8. കോപം, അസൂയ, ഈര്‍ഷ്യ – യോന 4:9; ഇയ്യോബ് 5:2.

9. അയോഗ്യമായി കര്‍ത്തൃമേശയില്‍ പങ്കെടുക്കുന്നതിനാല്‍ – 1 കാരി 11:27-30.

നിങ്ങളെ ബാധിച്ചിരിക്കുന്ന രോഗത്തിന്‍റെ കാരണം ഏതെന്നു കണ്ടെത്തി അതിനെ ജീവിതത്തില്‍നിന്ന് മാറ്റിക്കളയുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവീക രോഗശാന്തി അനുഭവിപ്പാന്‍ സാധിക്കും. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.

വിശ്വസിക്കുക………….. ഏറ്റെടുക്കുക

യേശു നിങ്ങള്‍ക്കായി അത്ഭുതം ചെയ്യും.

———————————————

യേശുക്രിസ്തു ഏക രക്ഷകന്‍

“ഞാന്‍ (യേശു) തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ (സ്വര്‍ഗ്ഗത്തില്‍) അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍ 14:6)

ഈ ലോകത്തിലുള്ള സകല മനുഷ്യരും പാപത്തിന് അടിമകളാണ്. പാപസ്വഭാവത്തില്‍നിന്ന് സമ്പൂര്‍ണ്ണമായ ഒരു വിടുതല്‍ എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി പല കര്‍മ്മങ്ങളും പൂജകളും ആചാരാനുഷ്ഠാനങ്ങളും ചെയ്യുന്നു. നേര്‍ച്ചകാഴ്ചകളിലൂടെയും പൂജാകര്‍മ്മങ്ങളിലൂടെയും നിത്യശാന്തി ലഭിക്കും എന്നു ചിന്തിക്കുന്നു. എന്നാല്‍എന്തുതന്നെ ചെയ്തിട്ടും പാപത്തില്‍നിന്നോ പാപസ്വഭാവത്തില്‍നിന്നോ മാറ്റം വരുന്നില്ല. എന്നാല്‍ പ്രിയ സ്നേഹിതാ നിങ്ങള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത – കര്‍ത്താവായ യേശുക്രിസ്തു നിന്‍റെ സകലപ്രശ്നത്തിനും പരിഹാരകന്‍.

ദൈവമായിരുന്ന യേശുക്രിസ്തു (യോഹ 1:1-14; കൊലൊ 1:14-16; തീത്തൊ 2:12) മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍നിന്നും വീണ്ടെടുക്കുവാന്‍ ഭൂമിയില്‍ നരനായി അവതരിച്ചു (മത്തായി 1:21). ദൈവേഷ്ടം ചെയ്തു തന്‍റെ ശുശ്രൂഷയുടെ അവസാനത്തില്‍ മാനവകുലത്തിന്‍റെ പാപം ഏറ്റെടുത്ത് കാല്‍വരി ക്രൂശില്‍ യാഗമായി. മൂന്നാംനാള്‍ ഉയിര്‍ത്ത് സ്വര്‍ഗ്ഗത്തില്‍ കരേറി പിതാവിന്‍റെ വലതുഭാഗത്തു ഇരിക്കുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ പ്രിയ സ്നേഹിതാ നിനക്കു പാപത്തില്‍നിന്നും പാപസ്വഭാവത്തില്‍നിന്നും മോചനം ഉണ്ട്. യേശുവിന്‍റെ രക്തം സകല പാപവും പോക്കി നിന്നെ ശുദ്ധീകരിക്കും (1 യോഹന്നാന്‍ 1:7). യേശു മാത്രമാണ് പാപികള്‍ക്കുവേണ്ടി സ്വന്തജീവന്‍ അര്‍പ്പിച്ചത് റോമര്‍ 5:8; 1 തിമൊ 1:5; യോഹ 1:29) യേശുക്രിസ്തു നിന്നെ സ്നേഹിക്കുന്നു; തന്‍റെ അടുക്കലേക്ക് നിന്നെ മാടി വിളിക്കുന്നു. നീ എത്ര വലിയ പാപിയായിരുന്നാലും യേശുവിന്‍റെ രക്തത്താല്‍ നിനക്കു ശുദ്ധീകരണം പ്രാപിക്കാം.

യേശുക്രിസ്തു ഒരു പ്രത്യേക മതത്തിന്‍റെയോ ജാതിയുടെയോ ദൈവമല്ല. മറിച്ച്, ലോകത്തിലുള്ള ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ സകല മനുഷ്യരുടെയും ദൈവമാണ്. യേശുവില്‍ വിശ്വസിച്ച്, അവനെ കര്‍ത്താവും രക്ഷകനുമായി സ്വീകരിച്ച്, പാപങ്ങളെ അനുതാപത്തോടെ ദൈവത്തോട് ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച്, യേശുവിനായി നിന്‍റെ ജീവിതത്തെ സമര്‍പ്പിക്കുക. അപ്പോള്‍ നിന്‍റെ ഹൃദയത്തിലേക്ക് നിത്യസമാധാനവും സന്തോഷവും കടന്നുവരും. സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയായിത്തീരും. പ്രിയ സ്നേഹിതാ ഈ സൗജന്യരക്ഷയെ നീ കരസ്ഥമാക്കിയിട്ടുണ്ടോ?

ദൈവം മാനവവര്‍ഗ്ഗത്തിനുവേണ്ടി ചെയ്ത ഈ വലിയ രക്ഷാപദ്ധതിയെ നീ ഗണ്യമാക്കാതെ സ്വന്തം നിരൂപണങ്ങള്‍ക്ക് അനുസരിച്ച് വ്യര്‍ത്ഥമായി, സത്യദൈവത്തെ (യേശു) അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓര്‍ത്തു മഹത്വീകരിക്കുകയോ നന്ദി കാണിക്കുകയോ ചെയ്യാതെ സത്യദൈവത്തെ പരിത്യജിച്ച്, അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ ക്ഷയമുള്ള മനുഷ്യന്‍, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമാക്കി മാറ്റി അവയെ ബഹുമാനിക്കുകയും ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്നുവോ? (റോമര്‍ 1:18-32). തന്മൂലം ദൈവം നിന്നെ നിത്യനാശത്തിലേക്ക് കൈവിടും. വേഗം മടങ്ങിവന്ന് മാനസാന്തരപ്പെടുക.

യേശു കാല്‍വരി ക്രൂശില്‍ നിവര്‍ത്തിച്ച വേല പൂര്‍ണ്ണമാണ്. അതിനോട് എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവന്‍. പാപങ്ങള്‍ക്കായുള്ള ഏകബലി യേശുക്രിസ്തു കാല്‍വരിയില്‍ പൂര്‍ത്തിയാക്കി. ഇനി ഒരു ബലിയുടെ ആവശ്യം ഇല്ല (എബ്രാ 9:11-28; 10:12). എന്നാല്‍ ഇന്നും ദിനംപ്രതി പാപപരിഹാരത്തിനുവേണ്ടി ദിവ്യബലി അര്‍പ്പിക്കുന്നപ്രിയ സ്നേഹിതാ നീ ആരെയാണ് ആരാധിക്കുന്നത്. ദൈവം എന്ന വ്യാജേന സാത്താനെത്തന്നെയല്ലേ? ദൈവം ആത്മാവാകയാല്‍ ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ 4:24; 1:18).

ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമയും അരുത്. അവയെ നമസ്ക്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത് (പുറപ്പാട് 20:4,5) എന്നു ദൈവം വ്യക്തമായി കല്പിച്ചിരിക്കെ ആ കല്പനയെ ലഘൂകരിച്ച് തിരുസ്വരൂപങ്ങള്‍ എന്ന പേരില്‍ യേശുവിന്‍റെയും പുണ്യവാളന്മാരുടെയും വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ നമസ്ക്കരിക്കുന്ന പ്രിയ സ്നേഹിതാ നീയും വിഗ്രഹത്തെപ്പോലെയാണ് (സങ്കീര്‍ത്തനങ്ങള്‍ 115:4-8). നിന്നില്‍ വസിക്കുന്നത് ദൈവമല്ല മറിച്ച് അന്ധകാരപ്രഭുവായ സാത്താനാണ്. (ദയവായി വായിക്കുക – നിയമാവര്‍ത്തനം 4:18; സങ്കീ. 78:58; 97:7; 106:19,36; 135:15-18; നിയമാവര്‍ത്തനം 27:15; 2 കൊരി 6:16) വിഗ്രഹാരാധനയില്‍നിന്നും ഒഴിഞ്ഞിരിക്കണമെന്നു യോഹന്നാന്‍ അപ്പൊസ്തലന്‍ 1 യോഹ 5:21-ല്‍ ഉപദേശിക്കുന്നു. വിഗ്രഹാരാധകര്‍ക്കുള്ള ഓഹരി നിത്യ തീപ്പൊയ്ക എന്നു ബൈബിള്‍ വളരെ വ്യക്തമായി പറയുന്നു (1 കൊരി 6:9; വെളി 21:8; 22:15) പ്രിയ സ്നേഹിതാ മാനസാന്തരപ്പെടുക.

യേശുക്രിസ്തു മാത്രം ഏക മദ്ധ്യസ്ഥന്‍ (1 തിമൊ 2:5) എന്നു ബൈബിള്‍ വ്യക്തമായി പറയുമ്പോള്‍ മനുഷ്യരെ മദ്ധ്യസ്ഥന്മാരാക്കി അവരോട് അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഏത് അടിസ്ഥാനത്തിന്മേലാണ്. “മരിച്ചവരും മൗനതയില്‍ ഇറങ്ങിയവരും ദൈവത്തെ സ്തുതിക്കുന്നില്ല; (സങ്കീ 115:17) ജീവനുള്ളവര്‍ക്കുവേണ്ടി മരിച്ചവരോടാ ചോദിക്കേണ്ടത് (യെശയ്യാ 8:20). മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റവനായി സ്വര്‍ഗ്ഗത്തില്‍ കയറിയതു യേശുക്രിസ്തു മാത്രമാണ് (യോഹ 3:13). മരിച്ച സകല മനുഷ്യരും തങ്ങളുടെ പ്രതിഫലത്തിനായി കാത്തു വിശ്രമിക്കുന്നു. അപ്പോള്‍പിന്നെ ആരാണ് പ്രിയ സ്നേഹിതാ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അപേക്ഷകള്‍ക്കും മറുപടി തരുന്നത്? സാത്താനല്ലേ?

കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി മാത്രമേ സ്വര്‍ഗ്ഗരാജ്യപ്രവേശനം സാദ്ധ്യമാകുകയുള്ളൂ (യോഹന്നാന്‍ 14:6). യേശുവിന്‍റെ അടുക്കല്‍ വരുന്നവരെ അവന്‍ ഒരുനാളിലും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല (എബ്രാ 13:5). സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവര്‍ക്കുംവേണ്ടി ഏല്പിച്ചു തന്നവന്‍ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? (റോമര്‍ 8:32). സത്യദൈവത്തിലേക്ക് കടന്നുവരൂ. അനുഗ്രഹം പ്രാപിക്കൂ.

യേശുവിനെ കര്‍ത്താവും രക്ഷകനുമായി സ്വീകരിക്കാതെ, ദൈവവചനം അനുസരിച്ച് ജീവിക്കാതെ തങ്ങളുടെ പാരമ്പര്യങ്ങളില്‍ ഊറ്റംകൊണ്ട് എന്തുതന്നെ ചെയ്താലും ആരോടു മദ്ധ്യസ്ഥം അപേക്ഷിച്ചാലും (ഉദാ:- മാതാവ്, പുണ്യവാളന്മാര്‍, വിശുദ്ധന്മാര്‍, മനുഷ്യനിര്‍മ്മിതദൈവങ്ങള്‍ ….etc) നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിക്ക് ആ വ്യക്തിയെ മാത്രമേ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ കാര്യം വളരെ വ്യക്തമായി ഏസക്കിയേല്‍ 14-ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. യേശുവിന്‍റെ അമ്മ മറിയയ്ക്ക് തന്നെ മാത്രമേ രക്ഷിക്കുവാന്‍ കഴിയുകയുള്ളൂ. ദൈവദൃഷ്ടിയില്‍ നീതിമാന്മാരായിരുന്ന നോഹയ്ക്കും ദാനീയേലിനും ഇയ്യോബിനും ദൈവകോപത്തില്‍നിന്ന് അവരെ മാത്രമേ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നാണ് ദൈവം ഇവിടെ അരുളി ചെയ്തിരിക്കുന്നത് (ഏസക്കിയേല്‍ 14:14). പ്രിയ സ്നേഹിതാ നിന്നെ രക്ഷിക്കുവാന്‍ യേശുക്രിസ്തുവിനു മാത്രമേ കഴിയുകയുള്ളൂ. അവനായി നിന്‍റെ ജീവിതത്തെ സമര്‍പ്പിക്കുക. നിനക്കായി ജീവനെതന്ന യേശുവിനെ കൈകൊണ്ടില്ലെങ്കില്‍ നിത്യശിക്ഷ വിധി നരകത്തില്‍ അനുഭവിക്കേണ്ടി വരും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

അതിശ്രേഷ്ടകരമായ ഭാഗ്യം

ലോകത്തില്‍ ഒന്നും ശാശ്വതമല്ല. എല്ലായിടത്തും അസമാധാനവും അസന്തുഷ്ടിയും നിരാശയും കളിയാടുന്നു. സമാധാനത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു. എന്നാല്‍ ലഭിക്കുന്നില്ലതാനും. സമ്പത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പ്രശസ്തിക്കോ ഒന്നും ശാശ്വതസമാധാനം നല്‍കുവാന്‍ കഴിയുകയില്ല. ആര്‍ക്കാണ് ശാശ്വതമായ സമാധാനം ഇല്ലാത്തത്? ഇതേക്കുറിച്ച് ബൈബിള്‍ പറയുന്നത്:

“ദുഷ്ടന്മാര്‍ക്ക് സമാധാനം ഇല്ല എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.” (ഏശയ്യാ 48:22, 57:21)

എന്നാല്‍ യേശു പറഞ്ഞു.

“സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചു പോകുന്നു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നത്.” (യോഹന്നാന്‍ 14:27)

യേശുവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച്, അവനായി ജീവിതത്തെ സമര്‍പ്പിച്ച ഒരു വ്യക്തിക്കു മാത്രമേ നിത്യസമാധാനം അനുഭവിപ്പാന്‍ സാധിക്കയുള്ളു. കാരണം ബൈബിള്‍ പറയുന്നു.

“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം, അവന്‍റെ തോളില്‍ ഇരിക്കും. അവനു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നുപേര്‍ വിളിക്കപ്പെടും.” (ഏശയ്യാ 9:6)

യേശുവിന്‍റെ ജനനസമയത്ത് ദൂതന്മാര്‍ ദൈവത്തെ വാഴ്ത്തിയത് ഇപ്രകാരമാണ്. “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം.” (ലൂക്കോസ് 2:14)

സമാധാനപ്രഭുവായ യേശുവിനെ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് നിത്യമായ സന്തോഷവും സമാധാനവും ലഭിക്കും. ദൈവം നല്‍കുന്ന ഒരു ദാനമാണ് സന്തോഷവും സമാധാനവും. “ഇതാ, ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും സമൃദ്ധി അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യും.” (യിരെമ്യാവു 33:6)

പാപത്തില്‍ ജീവിക്കുന്ന ഒരു വ്യക്കിക്ക് സമാധാനം അനുഭവിപ്പാന്‍ കഴികയില്ല. യാതൊരുവിധ കര്‍മ്മമാര്‍ഗ്ഗത്താലോ, ആചാരാനുഷ്ഠാനങ്ങളാലോ, നേര്‍ച്ചകാഴ്ചകളാലോ, ദാനധര്‍മ്മങ്ങളാലോ സമാധാനം പ്രാപിപ്പാന്‍ കഴിയുകയില്ല. കാരണം ഈ വിധ കാര്യങ്ങള്‍ക്കൊന്നും മനുഷ്യനെ പാപത്തില്‍നിന്നും വിടുവിക്കുവാന്‍ സാധിക്കുകയില്ല. കാല്‍വരിയില്‍ മാനവകുലത്തിന്‍റെ പാപപരിഹാരത്തിനായി യാഗമാക്കപ്പെട്ട യേശുവിന്‍റെ രക്തത്തിലൂടെ മാത്രമേ മാനവകുലത്തിനു പാപപരിഹാരം ലഭിക്കുകയുള്ളു. സര്‍വ്വലോകത്തിന്‍റെയും പാപം തന്‍റെമേല്‍ വഹിച്ച് കാല്‍വരി ക്രൂശില്‍ യേശു യാഗമായിത്തീര്‍ന്നു. നമ്മെ പാപത്തില്‍നിന്നും രോഗത്തില്‍നിന്നും ശാപത്തില്‍നിന്നും അസമാധാനത്തില്‍നിന്നും സാത്താന്‍റെ അടിമത്വത്തില്‍നിന്നും വിടുവിക്കാന്‍ യേശു കാല്‍വരിക്രൂശില്‍ യാഗമായി. അതേക്കുറിച്ച് ബൈബിള്‍ ഇപ്രകാരം പറയുന്നു.

“സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു; നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തരും താന്താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെമേല്‍ ചുമത്തി. (ഏശയ്യാ 53:4-6)

യേശുക്രിസ്തുവില്‍ വിശ്വസിച്ച് അവനെ സ്വന്തരക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച് പാപജീവിതത്തെ വിട്ടുപേക്ഷിച്ച് യേശുവിന്‍റെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെട്ട് യേശുവിനായി ജീവിതത്തെ സമര്‍പ്പിക്കുന്ന ഒരുവന്‍റെ ജീവിതം ഏറ്റവും ശ്രേഷ്ടകരമായ ഒന്നാണ്. ദൈവത്തിന്‍റെ മക്കള്‍ ആകുവാന്‍ സാധിക്കുന്നതാണ് ഈ ലോകത്തില്‍വച്ച് ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. ആ വ്യക്തിയുടെ ജീവിതത്തില്‍ എത്ര ശക്തമായ പ്രശ്നങ്ങളും പ്രതികൂലങ്ങളും ഉണ്ടായാലും നിന്ദയും കഷ്ടതയും ഉണ്ടായാലും അവന്‍ ഭാരപ്പെടുകയോ തളര്‍ന്നു പോകുകയോ ചെയ്യുകയില്ല. കാരണം അവനില്‍ ദൈവം പകര്‍ന്നിരിക്കുന്ന നിത്യസമാധാനവും സന്തോഷവും ഏതു പ്രതികൂലത്തെയും തരണം ചെയ്യുവാന്‍ അവനെ പ്രാപ്തനാക്കുന്നു. ഈ അനുഭവം നിങ്ങള്‍ക്കും പ്രാപിക്കാം. അതിനായി നിങ്ങള്‍ ആഗ്രഹിക്കുന്നു. എങ്കില്‍ താഴെപ്പറയുന്ന പടികളെ പിന്തുടരുക.

1) നീ ഒരു പാപി ആണെന്ന് മനസ്സിലാക്കുക. റോമര്‍ 3:23; 1 യോഹന്നാന്‍ 1:8

2) നിങ്ങളുടെ പാപങ്ങളെപ്പറ്റി സത്യമായി ദുഃഖിക്കുകയും അനുതപിക്കുകയും ചെയ്യുക. 2 കൊരിന്ത്യര്‍ 7:10; ലൂക്കൊസ് 18:13

3) നിന്‍റെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയുക. സദൃശ്യവാക്യം 28:13; 1 യോഹന്നാന്‍ 1:9

4) നിന്‍റെ പാപങ്ങളെ ഉപേക്ഷിക്കുക. ഏശയ്യാ 55:7; സദൃശ്യവാക്യം 28:13

5) നിന്‍റെ പാപങ്ങള്‍ ക്ഷമിക്കുന്നതിനായി അപേക്ഷിക്കുക. സങ്കീര്‍ത്തനം 103:3; ഏശയ്യാ 1:18

6) ദൈവം തന്‍റെ കൃപയാലാണ് നമ്മെ രക്ഷിക്കുന്നത് എന്നു വിശ്വസിക്കുക. എഫെസ്യര്‍ 2:8,9

7) നിന്‍റെ ജീവിതം മുഴുവനും കര്‍ത്താവിന്നായി സമര്‍പ്പിക്കുക. റോമര്‍ 12:1

“നിന്‍റെ ഹൃദയത്തില്‍ യേശുക്രിസ്തുവിനെ ദൈവം മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നു നീ വിശ്വസിക്കുകയും നീ നിന്‍റെ വായ്കൊണ്ടു യേശു കര്‍ത്താവാണെന്നു പറയുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. (റോമര്‍ 10:9)

നിങ്ങള്‍ യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് നിത്യസമാധാനവും സന്തോഷവും അനുഭവിച്ച് സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളായിത്തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

അതിശ്രേഷ്ടകരമായ ഭാഗ്യം

ലോകത്തില്‍ ഒന്നും ശാശ്വതമല്ല. എല്ലായിടത്തും അസമാധാനവും അസന്തുഷ്ടിയും നിരാശയും കളിയാടുന്നു. സമാധാനത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു. എന്നാല്‍ ലഭിക്കുന്നില്ലതാനും. സമ്പത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പ്രശസ്തിക്കോ ഒന്നും ശാശ്വതസമാധാനം നല്‍കുവാന്‍ കഴിയുകയില്ല. ആര്‍ക്കാണ് ശാശ്വതമായ സമാധാനം ഇല്ലാത്തത്? ഇതേക്കുറിച്ച് ബൈബിള്‍ പറയുന്നത്:

“ദുഷ്ടന്മാര്‍ക്ക് സമാധാനം ഇല്ല എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.” (ഏശയ്യാ 48:22, 57:21)

എന്നാല്‍ യേശു പറഞ്ഞു.

“സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചു പോകുന്നു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നത്.” (യോഹന്നാന്‍ 14:27)

യേശുവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച്, അവനായി ജീവിതത്തെ സമര്‍പ്പിച്ച ഒരു വ്യക്തിക്കു മാത്രമേ നിത്യസമാധാനം അനുഭവിപ്പാന്‍ സാധിക്കയുള്ളു. കാരണം ബൈബിള്‍ പറയുന്നു.

“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം, അവന്‍റെ തോളില്‍ ഇരിക്കും. അവനു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നുപേര്‍ വിളിക്കപ്പെടും.” (ഏശയ്യാ 9:6)

യേശുവിന്‍റെ ജനനസമയത്ത് ദൂതന്മാര്‍ ദൈവത്തെ വാഴ്ത്തിയത് ഇപ്രകാരമാണ്. “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം.” (ലൂക്കോസ് 2:14)

സമാധാനപ്രഭുവായ യേശുവിനെ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് നിത്യമായ സന്തോഷവും സമാധാനവും ലഭിക്കും. ദൈവം നല്‍കുന്ന ഒരു ദാനമാണ് സന്തോഷവും സമാധാനവും. “ഇതാ, ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും സമൃദ്ധി അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യും.” (യിരെമ്യാവു 33:6)

പാപത്തില്‍ ജീവിക്കുന്ന ഒരു വ്യക്കിക്ക് സമാധാനം അനുഭവിപ്പാന്‍ കഴികയില്ല. യാതൊരുവിധ കര്‍മ്മമാര്‍ഗ്ഗത്താലോ, ആചാരാനുഷ്ഠാനങ്ങളാലോ, നേര്‍ച്ചകാഴ്ചകളാലോ, ദാനധര്‍മ്മങ്ങളാലോ സമാധാനം പ്രാപിപ്പാന്‍ കഴിയുകയില്ല. കാരണം ഈ വിധ കാര്യങ്ങള്‍ക്കൊന്നും മനുഷ്യനെ പാപത്തില്‍നിന്നും വിടുവിക്കുവാന്‍ സാധിക്കുകയില്ല. കാല്‍വരിയില്‍ മാനവകുലത്തിന്‍റെ പാപപരിഹാരത്തിനായി യാഗമാക്കപ്പെട്ട യേശുവിന്‍റെ രക്തത്തിലൂടെ മാത്രമേ മാനവകുലത്തിനു പാപപരിഹാരം ലഭിക്കുകയുള്ളു. സര്‍വ്വലോകത്തിന്‍റെയും പാപം തന്‍റെമേല്‍ വഹിച്ച് കാല്‍വരി ക്രൂശില്‍ യേശു യാഗമായിത്തീര്‍ന്നു. നമ്മെ പാപത്തില്‍നിന്നും രോഗത്തില്‍നിന്നും ശാപത്തില്‍നിന്നും അസമാധാനത്തില്‍നിന്നും സാത്താന്‍റെ അടിമത്വത്തില്‍നിന്നും വിടുവിക്കാന്‍ യേശു കാല്‍വരിക്രൂശില്‍ യാഗമായി. അതേക്കുറിച്ച് ബൈബിള്‍ ഇപ്രകാരം പറയുന്നു.

“സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു; നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തരും താന്താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെമേല്‍ ചുമത്തി. (ഏശയ്യാ 53:4-6)

യേശുക്രിസ്തുവില്‍ വിശ്വസിച്ച് അവനെ സ്വന്തരക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച് പാപജീവിതത്തെ വിട്ടുപേക്ഷിച്ച് യേശുവിന്‍റെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെട്ട് യേശുവിനായി ജീവിതത്തെ സമര്‍പ്പിക്കുന്ന ഒരുവന്‍റെ ജീവിതം ഏറ്റവും ശ്രേഷ്ടകരമായ ഒന്നാണ്. ദൈവത്തിന്‍റെ മക്കള്‍ ആകുവാന്‍ സാധിക്കുന്നതാണ് ഈ ലോകത്തില്‍വച്ച് ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. ആ വ്യക്തിയുടെ ജീവിതത്തില്‍ എത്ര ശക്തമായ പ്രശ്നങ്ങളും പ്രതികൂലങ്ങളും ഉണ്ടായാലും നിന്ദയും കഷ്ടതയും ഉണ്ടായാലും അവന്‍ ഭാരപ്പെടുകയോ തളര്‍ന്നു പോകുകയോ ചെയ്യുകയില്ല. കാരണം അവനില്‍ ദൈവം പകര്‍ന്നിരിക്കുന്ന നിത്യസമാധാനവും സന്തോഷവും ഏതു പ്രതികൂലത്തെയും തരണം ചെയ്യുവാന്‍ അവനെ പ്രാപ്തനാക്കുന്നു. ഈ അനുഭവം നിങ്ങള്‍ക്കും പ്രാപിക്കാം. അതിനായി നിങ്ങള്‍ ആഗ്രഹിക്കുന്നു. എങ്കില്‍ താഴെപ്പറയുന്ന പടികളെ പിന്തുടരുക.

1) നീ ഒരു പാപി ആണെന്ന് മനസ്സിലാക്കുക. റോമര്‍ 3:23; 1 യോഹന്നാന്‍ 1:8

2) നിങ്ങളുടെ പാപങ്ങളെപ്പറ്റി സത്യമായി ദുഃഖിക്കുകയും അനുതപിക്കുകയും ചെയ്യുക. 2 കൊരിന്ത്യര്‍ 7:10; ലൂക്കൊസ് 18:13

3) നിന്‍റെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയുക. സദൃശ്യവാക്യം 28:13; 1 യോഹന്നാന്‍ 1:9

4) നിന്‍റെ പാപങ്ങളെ ഉപേക്ഷിക്കുക. ഏശയ്യാ 55:7; സദൃശ്യവാക്യം 28:13

5) നിന്‍റെ പാപങ്ങള്‍ ക്ഷമിക്കുന്നതിനായി അപേക്ഷിക്കുക. സങ്കീര്‍ത്തനം 103:3; ഏശയ്യാ 1:18

6) ദൈവം തന്‍റെ കൃപയാലാണ് നമ്മെ രക്ഷിക്കുന്നത് എന്നു വിശ്വസിക്കുക. എഫെസ്യര്‍ 2:8,9

7) നിന്‍റെ ജീവിതം മുഴുവനും കര്‍ത്താവിന്നായി സമര്‍പ്പിക്കുക. റോമര്‍ 12:1

“നിന്‍റെ ഹൃദയത്തില്‍ യേശുക്രിസ്തുവിനെ ദൈവം മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നു നീ വിശ്വസിക്കുകയും നീ നിന്‍റെ വായ്കൊണ്ടു യേശു കര്‍ത്താവാണെന്നു പറയുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. (റോമര്‍ 10:9)

നിങ്ങള്‍ യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് നിത്യസമാധാനവും സന്തോഷവും അനുഭവിച്ച് സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളായിത്തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.