PREACH GOSPEL & SALVATION FOR THE LOST

Category: Daivathinte Sammanam Nithyaraksha

ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

ഇന്നാകുന്നു രക്ഷാദിവസം

രക്ഷ എന്ന ദാനത്തിനായി ക്രിസ്തുവിങ്കലേക്ക് വ്യക്തിപരമായി കടന്നുവരാതെ തന്നെ എല്ലാവരും രക്ഷിക്കപ്പെടുന്നു എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. ഒരു ദാനം അത് സ്വീകരിക്കപ്പെടാത്തിടത്തോളം ഒരു ദാനവും ആകുന്നില്ല എന്ന കാര്യം നാം ഓര്‍ക്കുമല്ലോ.

റോമര്‍ 5:17 ഇപ്രകാരം നമ്മോട് പറയുന്നു ദൈവം നമുക്ക് ക്രിസ്തുവില്‍ നല്‍കുന്ന നിത്യജീവന്‍റെ ദാനത്തെ “നാം സ്വീകരിക്കണം” നാം അതു സ്വീകരിക്കുന്നില്ലയെങ്കില്‍ അത് നമുക്ക് ഒരു നന്മയും ചെയ്യുന്നില്ല. ഇത് ഇതിനകം വാഗ്ദാനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കയാണ്. പക്ഷേ അത് അംഗീകരിക്കപ്പെടണം. കര്‍ത്താവായ യേശുവിനെ രക്ഷകനായി അംഗീകരിക്കുന്നവര്‍ മാത്രമേ നിത്യജീവന്‍ പ്രാപിക്കുകയുളളു.

ദയവായി ശ്രദ്ധിക്കുക! “ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം (ശരിയായ സമയം); ഇപ്പോള്‍ ആകുന്നു രക്ഷാദിവസം ” (2 കൊരി 6:2) ഒരു കാര്യം മാത്രം ചെയ്യുന്നതിനുവേണ്ടിയാണ് ദൈവം ഇന്നു നിങ്ങളെ വിളിക്കുന്നത്. തന്‍റെ പുത്രനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുക. മറ്റൊന്നും യഥാര്‍ത്ഥത്തില്‍ എണ്ണുന്നില്ല.

“ഞാന്‍ മുറുകെ പിടിക്കുന്ന കുരിശിനെയല്ലാതെ, മറ്റൊന്നിനെയും ഞാന്‍ എന്‍റെ കരങ്ങളില്‍കൊണ്ടുവരുന്നില്ല ” എന്ന മനോഹരമായ കീര്‍ത്തനം ചാര്‍ളസ് വെസ്ളി എന്നയാള്‍ എഴുതി. അദ്ദേഹം അങ്ങനെ തന്നെ ചെയ്തു.

ആന്‍ഡ്രൂമുറെ അതിനെ ഇപ്രകാരം പറഞ്ഞിരിക്കുന്നു. “ഓരോ മനുഷ്യനും അവന്‍റെ എല്ലാ പാപങ്ങളെയും ഒരു കൂനയിലും അവന്‍റെ എല്ലാ നല്ലപ്രവര്‍ത്തികളെയും മറ്റൊരുകൂനയിലും കൂട്ടിവെക്കണം. എന്നിട്ട് ഇവയെ രണ്ടിനെയും വിട്ടിട്ട് യേശുവിങ്കലേക്ക് ഓടി ചെല്ലുക! “

“അതെ, പാപത്തിന്‍റെ ശമ്പളം മരണമത്രേ ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ നിത്യജീവന്‍ തന്നേ “.(റോമര്‍ 6:23)

“അവന്‍ സ്വന്തത്തിലേക്കു വന്നു: സ്വന്തമായവരോ അവനെ കൈകൊണ്ടില്ല- അവനെ കൈകോണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു ڈڈ”. (യോഹ 1:11,12)

ഹല്ലേലൂയ്യാ! എന്തൊരു രക്ഷകന്‍! എന്തൊരു മഹാരക്ഷയാണ് നമുക്ക് അവനില്‍ ഉളളത്!

ഒരു രക്ഷാപ്രാര്‍ത്ഥന

സ്നേഹമയനായ കര്‍ത്താവായ യേശുവേ, ഞാന്‍ നിന്നെ എന്‍റെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുന്നു. ഞാന്‍ എന്‍റെ ഹൃദയകവാടത്തെ അങ്ങേക്കായി തുറക്കുകയും അങ്ങ് എന്നിലേയ്ക്ക് വന്ന് എന്നില്‍ വസിക്കണം എന്ന് ഞാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു. ദൈവം അങ്ങയെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചു എന്ന് ഞാന്‍ എന്‍റെ ഹൃദയത്തിന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്‍റെ പാപങ്ങളില്‍ ദു:ഖിക്കുകയും യഥാര്‍ത്ഥമായി മനസാന്തരപ്പെടുകയും ചെയ്യുന്നു. അങ്ങയുടെ സഹായത്താലും അങ്ങയുടെ ആത്മാവിനാലും അങ്ങേയ്ക്ക് പ്രസാദകരമായ ഒരു ജീവിതം നയിക്കുന്നതിനായി ഞാന്‍ ശ്രമിക്കും .ആമ്മേന്‍

“നിന്‍റെ ഹൃദയത്തില്‍, യേശുക്രിസ്തുവിനെ ദൈവം മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നു നീ വിശ്വസിക്കുകയും നീ നിന്‍റെ വായ്കൊണ്ടു യേശുകര്‍ത്താവെന്നു പറയുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും ” (റോമര്‍ 10:9)

ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

രക്ഷയുടെ ഫലങ്ങള്‍

നമ്മുടെ രക്ഷയുടെ ഫലങ്ങള്‍ മാനസാന്തരവും വീണ്ടെടുപ്പുമാണ്.

“മാനസാന്തരപ്പെടുക” എന്നാല്‍ ഒരു വഴിയില്‍ നിന്നു മറ്റൊന്നിലേക്കു തിരിയുക എന്നാണ്. ദൈവത്തിന്‍റെ കൃപയാല്‍ നാം മരണത്തിന്‍റെ വഴിയില്‍ നിന്നും അവന്‍റെ ജീവന്‍റെ വഴിയിലേയ്ക്കു തിരിഞ്ഞുകഴിഞ്ഞു. നമ്മുടെ പാപവും അനുസരണക്കേടും കൊണ്ടു ഒരിക്കല്‍ നാം അവനില്‍ നിന്നും “അകന്നു പോയിരുന്നു”, അല്ലെങ്കില്‍ “വേര്‍പ്പെട്ടിരുന്നു”. ക്രിസ്തുവില്‍ നാം “വീണ്ടെടുക്കപ്പെട്ടു”. അല്ലെങ്കില്‍ ദൈവത്തിന്‍റെ പ്രിയപ്പട്ടതും രാജകീയമായതും ആയ കുടുംബത്തിന്‍റെ കൂട്ടായ്മയിലേക്കു തിരികെ കൊണ്ടുവരപ്പെട്ടു.

നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതിന്നും നിത്യജീവന്‍ ലഭിക്കുന്നതിന്നും ആയി കര്‍ത്താവിനെ നമ്മുടെ രക്ഷിതാവായി നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ നമ്മുടെ വലിയ രക്ഷയില്‍ ഇനിയും കുറെ കൂടി പ്രാധാന്യം ഉണ്ട്. ക്രിസ്തുവില്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നുമാത്രമല്ല വേറെ പ്രയോജനങ്ങളും അനുഗ്രഹങ്ങളും നമ്മുക്കു ലഭിക്കുകയും ചെയ്യും. നമുക്കു നല്‍കപ്പെടുന്നവ.

1. ഒരു പുതിയ ആത്മാവ്

ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉളളിലാക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും; നിങ്ങള്‍ എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും. (യെഹെ 36:27)

2. ഒരു പുതിയ ജീവന്‍

ആ സാക്ഷ്യമോ ദൈവം നമുക്ക് നിത്യജീവന്‍ തന്നു; ആ ജീവന്‍ അവന്‍റെ പുത്രനില്‍ ഉണ്ടു എന്നുളളതു തന്നേ. (1 യോഹ 5:11)

3. ഒരു പുതിയ പേര്

…..യഹോവയുടെ വായ് കല്‍പിക്കുന്ന പുതിയ പേര്‍ നിനക്കു വിളിക്കപ്പെടും (യെശ 62:2; അപ്ര11:26)

4. ഒരു പുതിയ സ്വഭാവം

ഒരുവന്‍ ക്രിസ്തുവില്‍ ആയാല്‍ അവന്‍ ഒരു പുതിയ സൃഷ്ടി ആകുന്നു. പഴയതു കഴിഞ്ഞു പോയി ഇതാ, അതു പുതുതായിത്തീര്‍ന്നിരിക്കുന്നു (2 കൊരി 5:17)

5. ഒരു പുതിയ ഹൃദയം

ഞാന്‍ നിങ്ങള്‍ക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉളളില്‍ ആക്കും. (യെഹെ 36:26)

6. ഒരു പുതിയ മനസ്സ്

………… നിങ്ങളുടെ ഉളളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലുംദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതു മനുഷ്യനെ ധരിച്ചുകൊള്‍വിന്‍. (എഫെ 4:23, 24; 1 കൊറി 2:16)

7. ഒരു പുതിയ അധികാരം

ഞാന്‍ നിങ്ങള്‍ക്കു അധികാരം തരുന്നു. ഒന്നും നിങ്ങള്‍ക്കു ഒരിക്കലും ദോഷം വരുത്തുകയില്ല. (ലൂക്കൊ 10:19; യാക്കോ4:7)

8. ഒരു പുതിയ കുടുംബം

അവനെ കൈകൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു (യോഹ 1:12)

9. ഒരു പുതിയ വിളി

നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും, രാജകീയ പുരോഹിതവര്‍ക്ഷവും, വിശുദ്ധ വംശവും, സ്വന്തജനവും ആകുന്നു.(1 പത്രോസ് 2:9 )

ക്രിസ്ത്യാനി എന്ന നിലയില്‍ നാം സത്യമായിട്ടും വീണ്ടെടുക്കപ്പെടുകയും യഥാസ്ഥാനപ്പെടുകയും ചെയ്തവരാണ്. നാം വിലയ്ക്കു വാങ്ങപ്പെട്ടവരും വീണ്ടും പിതാവിന്‍റെ പ്രീയമുളള രാജകീയ കുടുംബത്തിലേക്കു തിരികെ കൊണ്ടുവരപ്പെട്ടവരുമാണ്. യുഗങ്ങളായുളള ദൈവിക പദ്ധതിക്കു മാറ്റം വന്നിട്ടില്ല. അവന്‍റെ പ്രിയ പുത്രനിലൂടെ നമ്മുടെ പാപങ്ങളെ അവന്‍ ക്ഷമിക്കുകയും വീണ്ടും നമ്മെ ശക്തിയും അധികാരവുമുളള ഒരു സ്ഥാനത്ത് ആക്കിവെക്കുകയും ചെയ്തിരിക്കുന്നു.

ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

രക്ഷയ്ക്കുളള ഏഴുപടികള്‍

വ്യക്തിപരമായി യേശുക്രിസ്തുവിനെ നിന്‍റെ കര്‍ത്താവു ഉടയവനായി നിന്‍റെ ഹൃദയത്തില്‍ സ്വീകരിച്ചു എന്നു നിനക്കുറപ്പില്ലായെങ്കില്‍ ഈ ഏഴുപടികളും തുടരുക.

1. നീ ഒരു പാപിയാണെന്നു മനസ്സിലാക്കുക

“എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു”. (റോമ 3:23) (1 യോഹ 1:8 നോക്കുക)

2. നിങ്ങളുടെ പാപങ്ങളെപ്പറ്റി സത്യമായി ദു:ഖിക്കുയും അനുതപിക്കുകയും ചെയ്യുക

“ദൈവഹിതപ്രകാരമുളള ദു:ഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു.”(2 കൊരി 7:10; ലൂക്കൊ 18:13)

3. നിന്‍റെ പാപങ്ങളെ ദൈവത്തേടു എറ്റുപറയുക

“തന്‍റെ ലംഘനങ്ങളെ മറെക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും” (സദൃ 28:13, 1യോഗ 1:9)

4. നിങ്ങളുടെ പാപങ്ങളെ ഉപേക്ഷിക്കുക

“ദുഷ്ടന്‍ തന്‍റെ വഴികളെയും നീതികെട്ടവന്‍ തന്‍റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഗോവയിങ്കലേക്കു തിരിയട്ടെ; അവന്‍ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവന്‍ ധാരാളം ക്ഷമിക്കും” (യെശാ 55:7; സദൃ28:13)

5. നിന്‍റെ പാപങ്ങള്‍ ക്ഷമിക്കുന്നതിനായി അപേക്ഷിക്കുക

“അവന്‍ നിന്‍റെ അകൃത്യം ഒക്കെയും മോചിക്കുന്നു.” (സങ്കീ103:3; യെശാ 1:18)

6. ദൈവം തന്‍റെ കൃപയാലാണ് നമ്മെ രക്ഷിക്കുന്നത് എന്നു വിശ്വസിക്കുക

കൃപയെന്നാല്‍ അര്‍ഹതയില്ലാത്ത സഹായം, .യോഗ്യതയില്ലാത്ത സഹായം, നിങ്ങള്‍ അര്‍ഹിക്കുന്നതിനു എതിരായുളളത് ലഭിക്കുക എന്നതാണ് അര്‍ത്ഥം. “കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേ ആകുന്നു; ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവര്‍ത്തികളും കാരണമല്ല”. (എഫെ 2:8,9)

7. നിന്‍റെ ജീവിതം മുഴുവനും കര്‍ത്താവിനായി സമര്‍പ്പിക്കുക

“സഹോദരന്‍മാരെ, ഞാന്‍ ദൈവത്തിന്‍റെ മനസ്സലിവു ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്; നിങ്ങള്‍ ബുദ്ധിയുളള ആരാധനായി, നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും, ദൈവത്തിന്നു പ്രസാദവുമുളള യാഗമായി സമര്‍പ്പിപ്പിന്”. (റോമന്‍ 12: 1)

ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

രക്ഷിക്കപ്പെടുന്നത് എങ്ങനെ

നിങ്ങള്‍ക്കു എങ്ങനെ നരകത്തില്‍ നിന്നു രക്ഷിക്കപ്പെടാം, നിങ്ങളുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കപ്പെടാം, മരണത്തില്‍ നിന്നും, രോഗത്തില്‍ നിന്നും, ദോഷത്തില്‍ നിന്നും എങ്ങനെ രക്ഷിക്കപ്പെടാം എന്നു നിങ്ങളോടു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വേദപുസ്തകം പറയുന്നത്, “യേശുക്രിസ്തു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു എന്നുളളത് വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം തന്നേ” (1 തിമൊ 1:15)എന്നാണ്.

വേദപുസ്തകം “ദൈവം തന്‍റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല. ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ” (യോഹ 3:17) എന്നു പറയുന്നു.

പത്രോസ് പറഞ്ഞത്! “കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും” (അ.പ്ര.2:21) എന്നാണ്. നിങ്ങള്‍ക്കും ഇന്നു രക്ഷിക്കപ്പെടാം. അതാണ് നിങ്ങള്‍ക്കാവശ്യം രക്ഷിക്കപ്പെടണം. യേശുവിനെ സ്വന്തരക്ഷിതാവായി അറിയണം. പക്ഷെ രക്ഷിക്കപ്പെടുകയെന്നാല്‍ എന്താണര്‍ത്ഥമാക്കുന്നത്?

1. ഉയരത്തില്‍നിന്നുളള ജനനം

രക്ഷിക്കപ്പെടുക എന്നാല്‍ ഉയരത്തില്‍ നിന്നു ജനിക്കുക (വീണ്ടും ജനിക്കുക) ദൈവത്തിന്‍റെ ഒരു പൈതലാകുക എന്നാണര്‍ത്ഥം.”നിങ്ങള്‍ പതുതായി (ഉയരത്തില്‍ നിന്നു) ജനിക്കണം.” (യോഹ 3:7)എന്ന് യേശു പറഞ്ഞു. നിങ്ങളുടെ സ്വാഭാവിക ജനനത്തിന്‍റെ അല്ലെങ്കില്‍ ഭൗമിക ജനനത്തിന്‍റെ എതിര്‍ഭാഗമായി ഒരു സ്വര്‍ക്ഷീയമായ അല്ലെങ്കില്‍ ആത്മീകമായ ജനനം നിങ്ങള്‍ക്കു അനുഭവമാകണം എന്നാണിതിന്‍റെ അര്‍ത്ഥം. ഇത് അത്ഭുതകരമായ ഒരു ജനനമാണ്.

ക്ഷണിക്കപ്പെടുമ്പോള്‍ ക്രിസ്തു യഥാര്‍ത്ഥമായി വന്ന് നിങ്ങളില്‍ വസിക്കുകയും നിങ്ങളില്‍ ജീവിക്കുന്നതുകൊണ്ട് നിങ്ങളെ പുതുതാക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളില്‍ ജീവിക്കാന്‍ തുടങ്ങുന്നു. ഇതു ഒരു മതം സ്വീകരിക്കുകയല്ല. ഇത് കര്‍ത്താവിനെ സ്വീകരിക്കുകയാണ്. അവന്‍ ഒരു വ്യക്തിയാണ്. ഒരു തത്വശാസ്ത്രമല്ല. അവന്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു സിദ്ധാന്തമല്ല.

നിങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ ഒരു ഭര്‍ത്താവിനെയോ, ഭാര്യയേയൊ നിങ്ങള്‍ ജീവിതത്തിലേക്കു സ്വീകരിക്കുകയാണ്. നിങ്ങള്‍ക്കു വിവാഹമതമല്ല ലഭിക്കുന്നത്. നിങ്ങള്‍ വേറൊരാളെയാണ് സ്വീകരിക്കുന്നത്. ഒരു ജീവിതപങ്കാളിയെ.

കര്‍ത്താവിനെ സ്വീകരിച്ചു നിങ്ങള്‍ രക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കു ക്രിസ്തീയ മതമല്ല ലഭിക്കുന്നത്- ഒരു വ്യക്തിയെ, കര്‍ത്താവായ യേശുവിനെ ആണ് നിങ്ങള്‍ സ്വീകരിക്കുന്നത്.

യേശുക്രിസ്തുവിനെപ്പറ്റി വേദപുസ്തകം പറയുന്നത്: “അവനെ കൈകൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു”. (യോഹ1:12)

2. പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു.

രക്ഷിക്കപ്പെടുക എന്നാല്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നാണര്‍ത്ഥം.

“അവന്‍ നിന്‍റെ അകൃത്യം ഒക്കെയും മോചിക്കുന്നു.” (സങ്കീ 103:3) എന്നു വേദപുസ്തകം പറയുന്നു.ദൂതന്‍ പറഞ്ഞു: “അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിപ്പാനിരിക്ക കൊണ്ടു നീ അവനു യേശു എന്നും പേരിടണം”. (മത്താ 1:21)

ദൈവം, “ഞാന്‍, ഞാന്‍ തന്നേ നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു.—” (യെശ 43:25) എന്നും “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല” (എബ്രാ 10:17) എന്നും”ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു” (സങ്കീ 103:12) എന്നും പറയുന്നു.

3. പുതിയ ജീവന്‍ ലഭിക്കുന്നു

രക്ഷിക്കപ്പെടുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു പുതിയ ആത്മീക കുടുംബവും വംശാവലിയും ലഭിക്കുക എന്നതാണ്.

പൗലോസ് “ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സ്യഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു”. എന്നു 2കൊരി 5:17 ല്‍ പറയുന്നു.

കര്‍ത്താവു നിങ്ങളെ രക്ഷിക്കുമ്പോള്‍ അതാണ് കൃത്യമായും നടക്കുന്നത്. ഒരു പരിവര്‍ത്തനം സംഭവിക്കുന്നു. പഴയ ആഗ്രഹങ്ങളും, ശീലങ്ങളും, രോഗങ്ങളും നീങ്ങിപ്പോകുന്നു. എല്ലാ കാര്യങ്ങളും പുതുതാകുന്നു.നിങ്ങള്‍ക്കു ഒരു പുതിയ ജീവന്‍ ലഭിക്കുന്നു. ഒരു പുതിയ സ്വഭാവം, പുതിയ മനോഭിലാഷങ്ങള്‍, നിങ്ങള്‍ക്കു ക്രിസ്തുവിന്‍റെ ജീവന്‍ ലഭുക്കുന്നു.

യേശു പറഞ്ഞു: “അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നത്.” (യോഹ10:10)

4. സമാധാനം ലഭിക്കുന്നു.

രക്ഷിക്കപ്പെടുക എന്നാല്‍ സമാധാനം ലഭിക്കുക എന്നാണ് അര്‍ത്ഥം.

യേശു പറഞ്ഞു: “സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചു പോകുന്നു; എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു”(യോഹ14:27)

“നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.”(യോഹ16:33)

കര്‍ത്താവിന്‍റെ ക്ഷമയും രക്ഷയും ലഭിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥസമാധാനം കൈവരികയുളളു. പാപത്തില്‍ നിങ്ങള്‍ക്കു നിങ്ങളുടെ ആത്മാവില്‍ ഒരിക്കലും സമാധാനം അനുഭവിക്കുവാന്‍ സാധിക്കുകയില്ല.

വേദപുസ്തകം പറയുന്നത്, “ദുഷ്ടന്മാര്‍ക്കു സമാധാനമില്ല എന്നു എന്‍റെ ദൈവം അരുളിചെയ്യുന്നു.” (യെശ 57:21) എന്നാണ്.

5. ദൈവത്തോടുളള കൂട്ടായ്മ

രക്ഷിക്കപ്പെടുക എന്നാല്‍ ദൈവത്തോടു കൂട്ടായ്മ ഉണ്ടാകുക എന്നര്‍ത്ഥമാകുന്നു. അവനോടു കൂടെ നടക്കുകയും അവനോടു സംസാരിക്കയും ചെയ്യുന്നതിനായിട്ടാണ് നിന്നെ ദൈവത്തിന്‍റെ സ്വരൂപത്തില്‍ സൃഷ്ടിച്ചത്. പക്ഷെ നിന്‍റെ പാപങ്ങള്‍ നിന്നെ ദൈവത്തിനോടുളള കൂട്ടായ്മക്കു പകരം നീ ദൈവത്തെ ഭയപ്പെടുന്നു.അവനെ നേരിട്ടുകാണേണ്ടി വരുമെന്ന ചിന്ത നിന്നില്‍ ഭീതി സൃഷ്ടിക്കുന്നു. നിന്‍റെ പാപങ്ങള്‍ നിന്നെ കുറ്റം വിധിക്കുകയും ദൈവത്തിന്‍റെ സന്നിധിയില്‍ നീ ഒരു അപരാധിയാണെന്ന ബോധം നിന്നില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ക്രിസ്തുവിനു മാത്രമേ നിന്‍റെ പാപത്തില്‍ നിന്നും നിന്നെ രക്ഷിക്കുവാന്‍ കഴിയുകയുളളു. അവന്‍ നിന്‍റെ പാപക്കറകള്‍ എല്ലാം തുടച്ചു നീക്കി നിന്നെ തിരികെ ദൈവസന്നിധിയിലേക്കു ഇതുവരെയും പാപം ചെയ്തിട്ടില്ലാത്ത ഒരാളെപ്പോലെയുളള ഒരു നിര്‍മ്മല രേഖയുമായി കൊണ്ടുവരും.

അപ്പോള്‍ യോഹന്നാന്‍ അപ്പൊസ്തലനോടു ചേര്‍ന്നു നിനക്കു ഇപ്രകാരം പറയാം. “ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു!” (1യോഹ1:3)

രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് എങ്ങനെ അറിയാന്‍ കഴിയും

യോഹന്നാന്‍ പറഞ്ഞു “നാം മരണം വിട്ടു ജീവനില്‍ കടന്നിരിക്കുന്നു എന്ന് സഹോദരന്‍മാരെ സ്നേഹിക്കുന്നതിനാല്‍ നമുക്കു അറിയാം”. (1യോഹ3:14)

ഈ ലോകത്തില്‍ നിങ്ങള്‍ ഒരിക്കലും അറിയുവാന്‍ ഇടയില്ലാത്ത അനവധി കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ക്രിസ്തുവിന്‍റെ ജീവന്‍ നിങ്ങളിലുണ്ട് എന്നു നിങ്ങള്‍ക്കു അറിയുവാന്‍ കഴിയും. നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ക്കു അറിയുവാന്‍ കഴിയും.

ഞാന്‍ രക്ഷിക്കപ്പെടുവോ എന്നു തീര്‍ച്ചയായി എനിക്കു അിറഞ്ഞുകൂടാڈ എന്നു പറയുന്നത്, ഒരു ഭര്‍ത്താവോ ഭാര്യയോ ‘ഞാന്‍ വിവാഹം കഴിച്ചിട്ടുണ്ടോ എന്നു തീര്‍ച്ചയായി അിറഞ്ഞുകൂടാ’ എന്നു പറയുന്നതുപോലെയാണ്.

യേശു പറഞ്ഞു; “വിശ്വസിക്കുകയും (സുവിശേഷം) സ്നാനം ഏല്‍ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും.” (മര്‍ക്കൊ 16:16)

പൗലോസ് പറഞ്ഞു; “യേശുവിനെ കര്‍ത്താവെന്നു വായികൊണ്ടു ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും” (റോമ 10:9)

ഈ വേദഭാഗം പറയുന്നത് നീ “രക്ഷിക്കപ്പെടും” എന്നാണ്.

അതിനെ പിന്‍തുടരുക, അതുപറയുന്നതു ചെയ്യുക, നീ കര്‍ത്താവിനെ സ്വീകരിച്ചു എന്നു നിനക്കറിയാന്‍ കഴിയും. നീ മരണം വിട്ട് ജീവനിലേയ്ക്കു കടന്നു എന്നും, നീ രക്ഷിക്കപ്പെട്ടു എന്നും അറിയുവാന്‍ കഴിയും. ഇതു ഒരു മതം സ്വീകരിക്കുകയല്ല ഇതാണ് ക്രിസ്ത്യാനിത്വം- ക്രിസ്തു ജീവിതം.

ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ആരാണ്?

വേദപുസ്തകപ്രകാരം ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി

1. പാപം ഏറ്റുപറഞ്ഞ ആളാണ്

അവന്‍ ദൈവത്തിന്‍റെ അടുക്കല്‍ ഒരു നഷ്ടപ്പെട്ട പാപിയായി വന്നവനാണ്.

2. യേശുവിനെ സ്വീകരിച്ചവനാണ്

വിശ്വാസത്താല്‍ സ്വന്തരക്ഷിതാവായി കര്‍ത്താവായ യേശുക്രിസ്തുവിനെ കര്‍ത്താവു ഉടയവനുമായി സര്‍വ്വാത്മനാ അംഗീകരിച്ചു.

3. കര്‍ത്താവിനെ സാക്ഷിച്ചവനാണ്

ലോകത്തിനുമുമ്പാകെ അവന്‍ ക്രിസ്തു കര്‍ത്താവാണെന്നു സാക്ഷിച്ചവനാണ്.

4. യേശുവിനെ പ്രസാദിപ്പിക്കുന്നതിന് ആഗ്രഹിക്കുന്നവനാണ്.

എല്ലാകാര്യങ്ങളിലും എന്നും യേശുവിനെ പ്രസാദിപ്പിക്കുന്നതിന്നു ശ്രമിക്കുന്നു.

ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

ദൈവത്തിന്‍റെ കരുതല്‍

ഓരോ പാപിയും പ്രതിക്ഷയറ്റവനും ദൈവത്തെക്കൂടാത്തവനും ആണ്. ഈ ലോകത്തിന്‍ ഇത് യഥാര്‍ത്ഥത്തില്‍ നൈരാശ്യത്തിന്‍റെ ഒരു ഇരുണ്ട രാത്രിയാണ്. എന്നാല്‍ ഈ ഇരുണ്ട പശ്ചാത്തലത്തിനെതിരായി ദൈവസ്നേഹത്തിന്‍റെ പ്രഭാകിരണങ്ങള്‍ ഒളി വീശുന്നു. ബൈബിള്‍ നമ്മോട് ഇപ്രകാരം പറയുന്നു.”എങ്കിലും പാപം പെരുകിയേടത്ത് കൃപ അത്യന്തം വര്‍ദ്ധിച്ചു.” (റോമര്‍ 5:20)

“പാപത്തിന്‍റെ ശമ്പളം മരണമത്രേ” എന്ന വാക്യത്തിന് രണ്ടാമത്തെ ഒരുഭാഗം കൂടിയുണ്ട് എന്നുളളതിനാല്‍ നാം കൃതജ്ഞതയുളളവര്‍ ആയിരിക്കാം. രണ്ടാമത്തെ ഭാഗം നമുക്ക് പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും ദൂത് നല്‍കുന്നു.”ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ”. (റോമര്‍ 6:23)

നിത്യജീവന്‍:ദൈവസ്നേഹത്തിന്‍റെ ദാനം

യോഹന്നാന്‍റെ സുവിശേഷത്തിലെ ഒരു ഉദ്ധരണി, ദൈവസ്നേഹത്തിന്‍റെ ഈ മഹാദാനത്തെക്കുറിച്ച് നമ്മോട് വിവരിക്കുന്നു.”ദൈവം തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ച് (മരിച്ച്) പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ(പാപികളെ) സ്നേഹിച്ചു”(യോഹ 3:16)

1. ഒരു ദാനത്തിന്‍റെ നിര്‍വ്വചനം

ദാനത്തെക്കുറിച്ച് നിയപ്രകാരമുളള നിര്‍വചനത്തില്‍ മൂന്നു സുപ്രധാനഭാഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. അവ താഴെ പറയുംപ്രകാരമാണ്.

1. ഒരു സമ്മാനം

2. ഒരു സ്വീകരിക്കല്‍

3. പണം കൊടുക്കാതുളളത്.

ഒരു ദാനം എന്നത് ഒരു സൗജന്യസമ്മാനം കൊടുക്കുന്നതും പണം നല്‍കാതെ സ്വീകരിക്കപ്പെടുന്ന ഒന്നുമാണ്.

2. ദൈവം തന്‍റെ ദാനം തയ്യാറാക്കി

ദൈവം തന്‍റെ പുത്രനെ നല്‍കിയപ്പോള്‍ അവന്‍ തന്‍റെ ദാനം നിലവില്‍ കൊണ്ടുവന്നു. എന്നിരുന്നാലും തന്‍റെ ദാനം സ്വീകരിക്കപ്പെടുന്നതുവരെ നിയമപ്രകാരം അതു ഒരു സമ്മാനം അല്ല.

നിങ്ങള്‍ ഓര്‍ക്കുക. “അവന്‍ സ്വന്തത്തിലേയ്ക്കു വന്നു. സ്വന്തമായവരോ അവനെ കൈകൊണ്ടില്ല”(യോഹ 1:11). യേശുക്രസ്തു ജീവിച്ചകാലത്തുളള യഹുദന്‍മാര്‍ അവനെ സ്വീകരിക്കായ്കയാല്‍ അവര്‍ക്ക് ദൈവത്തിന്‍റെ സൗജന്യദാനത്തിന്‍റെ പ്രയോജനവും അനുഗ്രഹവും ലഭിച്ചില്ല.

“അവനെ കൈകൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.” (യോഹ 1:12)

3. രക്ഷ: സൗജന്യമായി നല്‍കപ്പെടുന്ന ഒരു സമ്മാനം (ദാനം)

സൗജന്യമായി നല്‍കപ്പെടുന്ന ഒന്നാണ് ഒരു സമ്മാനം. ഇതിന് പണം കൊടുക്കേണ്ട. പണം കൊടുത്താല്‍ അത് വിലയ്ക്കു വാങ്ങല്‍ ആകുന്നു.

ദൈവത്തിന്‍റെ രക്ഷയുടെ ദാനം സൗജന്യമായി നല്‍കപ്പെട്ടതാണ്. നാം വിലകൊടുത്തു വാങ്ങേണ്ട ഒന്ന് അവന്‍ നമുക്കായി വാഗ്ദാനം ചെയ്യുന്നില്ല. അവന്‍ നമുക്ക് ഒരു സമ്മാനമാണ് നല്‍കുന്നത്.”എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു. അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതികരിക്കപ്പെടുന്നത്.” (റോമര്‍ 3:23, 24)

ദൈവത്തിന്‍റെ രക്ഷയുടെ ദാനം സൗജന്യമായി നല്‍കപ്പെട്ട ഒന്നാണെന്നു പലര്‍ക്കും പൂര്‍ണ്ണമായി മനസ്സിലാകുന്നില്ല. അതുകൊണ്ട് ദൈവത്തിന്‍റെ ഈ ദാനത്തെ വിലകൊടുത്ത് വാങ്ങാവുന്ന ഒന്നായി മാറ്റുവാന്‍ പലരും ശ്രമിക്കുന്നു.

തങ്ങളുടെ പരിശ്രമങ്ങളെ ദു:ഖകരമായ ത്രീവതയിലേക്കു കൊണ്ടുപോയ ഒരുകൂട്ടം ജനങ്ങള്‍ തെക്കെ ഏഷ്യയില്‍ ഉണ്ട്. അവര്‍ ഫ്ളാഗെലിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്നു. ഈസ്റ്ററിനു മുമ്പുളളതായ ദു:ഖവെളളിയാഴ്ചയില്‍ അവര്‍ തങ്ങളുടെ മുതുകിനെ രക്തകലുക്ഷിതമാകുമാറ് ചമ്മട്ടികൊണ്ട് അടിക്കുന്നു. ചിലരുടെ കൈകള്‍ ഒരു കുരിശിനോട് ചേര്‍ത്തുവച്ച് തറയ്ക്കപ്പെടുക പോലും ചെയ്യുന്നു.

എന്തുകൊണ്ടാണ് ജനങ്ങള്‍ ക്രിസ്ത്യാനിത്വത്തിന്‍റെ പേരില്‍ ഈ രീതിയില്‍ ഉളള ദു:ഖകരമായ സംഗതികള്‍ ചെയ്യുന്നത്? തങ്ങളുടെ രക്ഷ ദൈവത്തിന്‍റെ ഒരു ദാനമാണെന്ന് അവര്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്. നിത്യ ജീവന്‍ ദൈവത്തില്‍ നിന്നു ലഭിക്കുന്ന ഒരു സമ്മാനം (ദാനം) ആണ്.

ദൈവപ്രസാദം ലഭിക്കുന്നതിനുളള മാര്‍ക്ഷമായി നമുക്ക് ഒന്നും തന്നെ ചെയ്യുവാന്‍ സാധ്യമല്ല. പ്രവര്‍ത്തികള്‍കൊണ്ടല്ല കൃപയാലാണ് നാം രക്ഷിക്കപ്പെട്ടത്. (എഫെ 2:8,9) രക്ഷ, പ്രവര്‍ത്തികളാല്‍ സാധ്യമാകുമായിരുന്നു എങ്കില്‍ നാം തന്നെ രക്ഷയ്ക്കു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തികളില്‍ നമുക്ക് പ്രശംസിക്കാമായിരുന്നു.

“ആകയാല്‍ പ്രശംസ എവിടെ? അതു പൊയ്പ്പോയി. ഏതുമാര്‍ക്ഷത്താല്‍? കര്‍മ്മമാര്‍ക്ഷത്താലോ? അല്ല; വിശ്വാസമാര്‍ക്ഷത്താലെത്രെ” (റോമര്‍3:27)

നമ്മുടെ രക്ഷയുടെ വില പൂര്‍ണ്ണമായി കാല്‍വരിയില്‍ നല്‍കപ്പെട്ടു. യേശു ക്രൂശില്‍ പ്രാണനെ വിടുമ്പോള്‍ അവന്‍ പറഞ്ഞു. ‘സകലവും നിവൃത്തിയായി” (യോഹ 19:30) അങ്ങനെ നമ്മുടെ വിശ്വാസം പൂര്‍ണ്ണമായും ക്രൂശില്‍ ക്രിസ്തു പൂര്‍ത്തിയാക്കിയ ആ പ്രവൃത്തിയില്‍ ആണ്. നമുക്ക് വേണ്ടി മരിക്കുകവഴി നമ്മുടെ പാപത്തിന്‍റെ മുഴുവില നല്കുകയും ശിക്ഷ (മരണം) ഏല്‍ക്കുകയും ചെയ്തു. നമുക്ക് ഇതിനോട് എന്തങ്കിലും കൂട്ടുവാനോ എന്തെങ്കിലും കുറയ്ക്കുവാനോ സാദ്ധ്യമല്ല. അവന്‍ നമുക്ക് വേണ്ടി ചെയ്തത് പൂര്‍ണ്ണമായിരുന്നു. അവന്‍ മുഴു വില നല്‍കി.

നമ്മുടെ സ്വന്തപരിശ്രമം കൊണ്ടോ, പ്രവര്‍ത്തനം കൊണ്ടോ ദൈവമുമ്പാകെ നീതിയോടെ നില്‍ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരു മാര്‍ക്ഷവും ഇല്ല.നമ്മെത്തന്നെ രക്ഷിക്കുവാനുളള പരിശ്രമം നിത്യജീവങ്കലേയ്ക്കുളള ദൈവത്തിന്‍റെ മാര്‍ഗ്ഗം അല്ല.

രക്ഷ നമുക്ക് ദാനമായി കിട്ടുന്ന ഒന്നാണ്. അത് നമുക്ക് വിലകൊടുത്ത് വാങ്ങുവാന്‍ കഴിയുന്നതല്ല. നമ്മുടെ ഏതെങ്കിലും പ്രവൃത്തിയാല്‍ നമുക്ക് അതു വാങ്ങുവാന്‍ കഴിയുകയില്ല. രക്ഷയുടെ പ്രവൃത്തി യേശുക്രിസ്തുവിനാല്‍ ഇതിനകം ചെയ്യപ്പെട്ടുകഴിഞ്ഞു. സൗജന്യമായി ലഭിക്കുന്ന ഈ ദാനം സ്വീകരിക്കുക എന്നതു മാത്രമാണ് നാം ചെയ്യേണ്ട സംഗതി. മറ്റൊരു മാര്‍ക്ഷവും ഇല്ല.

4. ഈ ദാനം സ്വീകരിക്കപ്പെടണം

“പല ദുഷ്ടമനുഷ്യരും സ്വര്‍ക്ഷത്തില്‍ പോകുമ്പോള്‍ പല നല്ല മനുഷ്യരും നരകത്തിലേയ്ക്കു പോകും വീണ്ടെടുപ്പിന്‍റെ വലിയ നിഗുഢതകളില്‍ ഒന്നാണ് ഇത്” എന്ന് പറഞ്ഞതുമൂലം ബില്ലിഗ്രഹാം (20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ സുവിശേഷകന്‍) ഒരിക്കല്‍ എല്ലാവരെയും ഞെട്ടിപ്പിച്ചുകളഞ്ഞു.

എന്തുകൊണ്ടാണ് ചീത്തമനുഷ്യര്‍ സ്വര്‍ക്ഷത്തില്‍ പോകുന്നത്? എന്തുകൊണ്ടെന്നാല്‍ യേശുവിന്‍റെ അടുക്കല്‍ ക്രൂശില്‍ക്കിടന്നതായ പാപിയായ ആ കളളനെപ്പോലെ അവരും ദൈവത്തിന്‍റെ ദാനമായ നിത്യജീവന്‍ സ്വീകരിച്ചു.

യേശുവിന്‍റെ അരികില്‍ക്കിടന്ന ആ ഒരു കളളനെ നിങ്ങള്‍ ഓര്‍ക്കുന്നുവോ? താന്‍ മരിച്ചുകൊണ്ടിരിക്കുന്ന ആ നിമിഷങ്ങളില്‍ അവന്‍ പറഞ്ഞു, “നി രാജത്വം പ്രാപിച്ചുവരുമ്പോള്‍ എന്നെ ഓര്‍ത്തുകൊള്ളേണമേ” (ലൂക്കൊസ് 23:42)

ആ പ്രാര്‍ത്ഥന വിശ്വാസത്താല്‍ നിറഞ്ഞ ലളിതമായ ഒന്നായിരുന്നു. രക്ഷിക്കുന്ന വിശ്വാസത്തിന്‍റെ എല്ലാമൂലഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. എന്തെല്ലാം ആണ് ഇവ?

1. യേശു, രാജാവ് (കര്‍ത്താവ്) ആണ് എന്ന് അവന്‍ വിശ്വസിച്ചു.

2. രാജാവിന് ഒരു രാജ്യം ഉണ്ടായിരിക്കും എന്ന് അവന്‍ വിശ്വസിച്ചു.

3. ആ രാജ്യത്തില്‍ തന്നെയും ഉള്‍പ്പെടുത്തണമേ എന്ന് അവന്‍ അപേക്ഷിച്ചു യേശു അതിന് ഇങ്ങനെ പ്രതികരിച്ചു.”ഇന്നു നീ എന്നോടു കൂടെ പറുദീസയില്‍ ഇരിക്കും”. (ലൂക്കൊ 23:43)

യേശു ആ കളളനെ അംഗീകരിക്കുവാന്‍ കാരണം അവന്‍ യേശുവിനെ രാജാവും കര്‍ത്താവും ആയി അംഗീകരിച്ചു എന്നതാണ്.

എന്തുകൊണ്ടാണ് പല നല്ല ആള്‍ക്കാരും നരകത്തിലേക്ക് പോകുന്നത്, അതിനു കാരണം അവന്‍ ദൈവത്തിന്‍റെ ദാനത്തെ നിരസിക്കുകയും തങ്ങളുടെ സ്വന്തം “നല്ല പ്രവര്‍ത്തികളില്‍” ആശ്രയിക്കുകയും ചെയ്തതാണ്. ഇതേ സത്യം തന്നെ യേശു അമിതഭക്തരായിരുന്ന, എന്നാല്‍ നഷ്ടപ്പെട്ടവരായ പരിശന്മാര്‍ക്ക് ഇപ്രകാരം വരച്ചുകാട്ടി. “ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുന്‍പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്ന് സത്യമായിട്ട് നിങ്ങളോട് പറയുന്നു”(മത്തായി 21:31)

എന്തുകൊണ്ടായിരിക്കാം അത്തരത്തിലുളള പാപികള്‍ സ്വര്‍ക്ഷരാജ്യത്തില്‍ കടക്കുകയും പരിശുന്മാര്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നത്? ദൈവാലയത്തില്‍ പോകുകയും; ഉപവസിക്കുകയും ഉത്സവം ആചരിക്കുകയും ശബ്ബത്തിനെ ശുദ്ധികരിക്കുകയും ചെയ്തിരുന്ന ഭക്തന്‍മാരായിരുന്നു പരീശന്‍മാര്‍. (ലൂക്കോ 18: 9-14)

എന്തുകൊണ്ടാവും പരീശന്‍മാര്‍ നരകത്തിലേക്കു പോകുകയും വേശ്യകള്‍ സ്വര്‍ക്ഷത്തിലേക്ക് പോകുകയും ചെയ്യുന്നത്? എന്തുകൊണ്ടെന്നാല്‍ വേശ്യകള്‍ ദൈവത്തിന്‍റെ ദാനം സ്വീകരിച്ചും, എന്നാല്‍ പരീശന്‍മാര്‍ അതിനെ സ്വീകരിച്ചില്ല.

അതിനു പകരമായി അവര്‍ തങ്ങളുടെ നീതി പ്രവര്‍ത്തികളില്‍ തങ്ങളുടെ രക്ഷ ഭദ്രമാക്കുന്നത് തിരഞ്ഞെടുത്തു. നിത്യജീവങ്കലേക്കുളള ദിവ്യമാര്‍ക്ഷം അവരുടെ കണ്‍മുന്‍പില്‍ ഇരിക്കെ അവര്‍ തങ്ങളുടെ സ്വന്തം പാത തിരഞ്ഞെടുത്തു.

ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

പാപത്തിന്‍റെ ശിക്ഷ

പാപത്തിന്‍റെ അവസ്ഥ “സാര്‍വ്വത്രികം” ആണ് എന്ന് നാം കണ്ടു കഴിഞ്ഞു. അതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത് എല്ലായിടത്തുമുളള എല്ലാവരും പാപികള്‍ ആണ് എന്നതാണ്. മാത്രമല്ല പാപത്തിന്‍റെ ശിക്ഷയും സാര്‍വ്വത്രികമാണ്. അവരവരുടെ പാപം നിമിത്തം ഓരോരുത്തരും മരണത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു.”എല്ലാവരും പാപം ചെയ്തുٹ പാപത്തിന്‍റെ ശമ്പളം(ശിക്ഷ) മരണം അത്രേ.” (റോമര്‍ 3:23,6:23)

മരണനിരയില്‍

ഓരോ മനുഷ്യനും മരണനിരയിലാണ് എന്നു ബൈബിള്‍ വിവരിക്കുന്നു- മരണ ശിക്ഷയുടെ കീഴില്‍ ദൈവകൃപയില്‍ നിന്നും വിട്ടുളള ആരും തന്നെ ഇതില്‍ നിന്നും ഒഴിവുളളവര്‍ അല്ല. നാമെല്ലാവരും ഈ കറുത്ത വിധിയെ അഭിമുഖീകരിക്കുന്നു. മരണം!

ആദി മുതല്‍ തന്നെ പാപത്തിനുളള ശിക്ഷാവിധി ഒന്നുതന്നെയാണ്. ദൈവം ആദാമിനും ഹവ്വക്കും അനുസരണക്കേടിനെക്കുറിച്ച് അഥവാ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.”എന്നാല്‍ നന്മ തിന്മകളെക്കുറിച്ചുളള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുത്.; തിന്നുന്ന നാളില്‍ നീ മരിക്കും” (ഉല്പത്തി 2:17)

യെഹെസ്കേല്‍ പ്രവാചകന്‍ പാപത്തിന്‍റെ മരണ ശിക്ഷയെക്കുറിച്ച് ലളിതവും എന്നാല്‍ ശക്തമായ ഭാഷയില്‍ പറഞ്ഞിരിക്കുന്നു. “പാപം ചെയ്യുന്ന ദേഹി മരിക്കും”.(യെഹെ 18:4,20)

ഒന്നും തന്നെ കൂടുതല്‍ തീര്‍ച്ചയൂളളതായിരിക്കുവാന്‍ കഴികയില്ല. പാപത്തിന്‍റെ ശമ്പളം അഥവാ പരിണിതഫലം മരണമാണ.് പ്രകൃത്യാ തന്നെയും, പ്രവര്‍ത്തികള്‍ നിമിത്തവും നാം പാപികള്‍ ആണ്, ദൈവത്തിന്‍റെ വഴിയല്ല, നേരെ മറിച്ച് നമ്മുടെ സ്വന്തമാര്‍ക്ഷമാണ് നാം പാലായനം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

“നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു. നാം ഓരോരുത്തരും താന്താന്‍റെ വഴിക്കുതിരിഞ്ഞിരുന്നു”(യെശ 53:6)

നമ്മുടെ സ്വന്ത ഇഷ്ടപ്രകാരം സ്വന്തമാര്‍ക്ഷത്തില്‍ പോകുന്നതിന്‍റെ ഫലം എന്താണ്?”ചിലപ്പോള്‍ ഒരുവഴി മനുഷ്യന് ചൊവ്വായിത്തോന്നും; അതി്ന്‍റെ അവസാനമോ മരണവഴികള്‍ അത്രേ”.(സദൃശ്യ 14:12)

മനുഷ്യന്‍റെ മാര്‍ഗ്ഗം ഒരുമരണ പര്യവസായി ആയ തെരുവാണ്! യഥാര്‍ ത്ഥത്തില്‍ അതിനു മറ്റൊന്നായിരിക്കുവാന്‍ കഴിയുകയില്ല. യേശു പറഞ്ഞു. “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു, ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല”. (യോഹ14:6)

പിതാവിന്‍റെ ഹിതവും ജീവിതമാര്‍ക്ഷവും തന്‍റെ പുത്രനില്‍ (യേശു) കേന്ദ്രീകൃതമായിരിക്കുന്നു. മറ്റേതു മാര്‍ക്ഷവും മരണത്തിലേക്ക് നയിക്കുന്നതാണ്. നമ്മള്‍ ദൈവത്തെ അനുസരിക്കാതെ നമ്മുടെ സ്വന്തമാര്‍ക്ഷം തിരഞ്ഞെടുക്കുമ്പോള്‍ അത് നമ്മെ ഒരു ദിശയിലേക്ക് മാത്രമായിരിക്കും നയിക്കുന്നത് -താഴെയുളള നാശീകരണത്തിലേക്ക്

ദൈവഹിതത്തെയും വഴിയെയും എതിര്‍ക്കുന്നതും നമ്മുടെ സ്വന്ത പാത തിരഞ്ഞെടുക്കുന്നതുമാണ് പാപം എന്ന് നമുക്ക് നിര്‍വചിക്കാം.

അനുസരണക്കേടിന് അതിന്‍റെ സ്വഭാവത്താല്‍ തന്നെ മരണത്തിലേക്കേ നയിക്കാന്‍ കഴിയൂകയുളളു. ഇതാണ് എല്ലാ പാപികളും മരണത്തിനായി വിധിക്കപ്പെട്ടിരിക്കുന്നതിന്‍റെ കാരണം. നാമെല്ലാവരും പൂര്‍ണ്ണമനസ്സോടുകൂടി തെറ്റായ പാത തിരഞ്ഞെടുത്തിരിക്കുന്നു.

ആദാം അനുസരണക്കേട് തിരഞ്ഞെടുത്തപ്പോള്‍ അത് “ആദാമില്‍” ആരംഭിച്ചു. നാം എല്ലാവരും ആ തെരഞ്ഞെടുപ്പിന്‍റെ ബലിയാടുകള്‍ ആയി എന്ന് മാത്രമല്ല, നമ്മുടെ സ്വന്തഅനുസരണക്കേടിനാല്‍ ആ തിരഞ്ഞെടുപ്പിനെ വളര്‍ത്തികൊണ്ടുവരികയും ചെയ്തു. ദൈവത്തെയും അവന്‍റെ കൃപയേയും ഒഴിച്ചുനിര്‍ത്തിയാല്‍ നാം ഈ ലോകത്തില്‍ പ്രതീക്ഷയറ്റവരാണ്. മരണമാണ് നമ്മുടെ വിധി!

ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

പാപത്തിന്‍റെ അവസ്ഥ

നമ്മുടെ പാപമാണ് ദൈവത്തിന് നമ്മെക്കുറിച്ചുളള വിശുദ്ധമായ ആഗ്രഹത്തില്‍നിന്നും ലക്ഷ്യത്തില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്നത്. നാം എന്തുകൊണ്ടാണ് പാപം ചെയ്യുന്നത് എന്നു നാം മനസ്സിലാക്കുമ്പോള്‍ നാം നമ്മുടെ രക്ഷയുടെ മാഹാത്മ്യം അറിയുന്നു.

ഇത് അപ്പോള്‍ രണ്ട് പ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

1. പാപം ചെയ്യുന്നതുകൊണ്ടാണോ നാം പാപികള്‍ ആകുന്നത്?

2. പാപികള്‍ ആയതുകൊണ്ടാണോ നാം പാപം ചെയ്യുന്നത്?

നൂറ്റാണ്ടുകളായി പല മത പണ്ഡിതന്മാരും ഈ വിഷയത്തെപ്പറ്റി വാദപ്രതിവാദം നടത്തി വരികയാണ്. പലരും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ താമസമുളളവരാണ്, കാരണം അവര്‍ തങ്ങളുടെ ഉത്തരങ്ങളില്‍ തീര്‍ച്ചയുളളവരല്ല എന്നതാണ്. എന്നിരുന്നാലും ബൈബിളില്‍ ഈ പ്രാധാന്യമുളള ചോദ്യത്തിനു വ്യക്തമായ ഉത്തരം കാണുവാന്‍ സാധിക്കും.

1. ഏകമനുഷ്യനാല്‍ പാപം ലോകത്തില്‍ കടന്നു

പാപിയും പാപവും തമ്മിലുളള ബന്ധത്തെ മനസ്സിലാക്കുന്നതിനുളള ഉത്തരം നമുക്ക് റോമര്‍ അഞ്ചാം അദ്ധ്യായത്തില്‍ക്കാണുവാന്‍ സാധിക്കുന്നു. പാപത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചും, അത് എപ്രകാരം നമ്മെ ഓരോരുത്തരേയും ബാധിക്കുന്നു, എന്നതിനെക്കുറിച്ചും പൗലോസ് അപ്പൊസ്തലന്‍ ഇവിടെ പറയുന്നു.”അതുകൊണ്ട് ഏക മനുഷ്യനാല്‍ (ആദാമില്‍) പാപവും പാപത്താല്‍ മരണവും ലോകത്തില്‍ (മനുഷ്യവര്‍ഗ്ഗം) കടന്നു”(റോമന്‍ 5:12)

മനുഷ്യവര്‍ക്ഷം എന്നര്‍ത്ഥം വരുന്ന “കോസ് മോസ്”എന്ന ഗ്രീക്ക് പദത്തിന്‍റെ വിവര്‍ത്തനമാണ് ഇവിടെ പറഞ്ഞിരിക്കുന്ന ڇലോകംڈ. ആദാം തന്‍റെ പാപത്താല്‍ എല്ലാ മനുഷ്യരേയും ബാധിക്കുകയും ചെയ്തു എന്നാണ് പൗലോസ് ഇവിടെ സമര്‍ത്ഥിക്കുന്നത്. ഈ ഭയങ്കരമായ പാപത്താലുളള ബാധയുടെ ഫലം ആത്മീയവും ശാരീരികവുമായ മരണം ആയിരുന്നു.(ഉല്പത്തി പുസ്തകം 3-ാം അധ്യായം കാണുക)

2. ആദാമില്‍ എല്ലാവരും പാപം ചെയ്യുകയും എല്ലാവരും മരിക്കുകയും ചെയ്തു

ആദാമിന്‍റെ പാപം മൂലം നാമെല്ലാവരും പാപികളായി ജനിച്ചു എന്നത് ഒരു നഗ്ന സത്യമാണ്. നമ്മുടെ ഭാഗത്തു നിന്നുളള ഏതെങ്കിലും പാപപ്രവര്‍ത്തനം കൂടാതെ തന്നെ നാമെല്ലാവരും ആദാമിന്‍റെ പാപത്തിന്‍റെ പാപ സ്വഭാവത്തിന്‍റെ അവകാശികള്‍ ആണ്.

നാം ഒരിക്കല്‍ പോലും പാപം ചെയ്തിട്ടില്ല എങ്കില്‍ പോലും നാം പാപികളും മരണശിക്ഷക്ക് അധീനരും ആണ്.”അങ്ങനെ ഏകലംഘനത്താല്‍ സകല മനുഷ്യര്‍ക്കും ശിക്ഷവിധി വന്നതു പോലെ …….”(റോമന്‍ 5:18)”

“മനുഷ്യന്‍ മൂലം മരണം ഉണ്ടാകയാല്‍……..ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ” ( 1കൊരി 15:21:22)

ആദാമില്‍ നാമെല്ലാവരും പാപം ചെയ്തു. ആദാമില്‍ നാമെല്ലാവരും മരിച്ചു. ആദാമില്‍ നാമെല്ലാവരും പാപികളായിത്തീര്‍ന്നു എന്ന് പറയുമ്പോള്‍ പൗലോസ് എന്താണ് അര്‍ത്ഥമാക്കുന്നത്. ആദാം പാപം ചെയ്തപ്പോള്‍ നാമെല്ലാവരും ആദാമിന്‍റെ കടിപ്രദേശത്ത് (ശരീരത്തില്‍) ആയിരുന്നു.

ഞാനും നിങ്ങളും പുറപ്പെട്ടു വന്ന വിത്ത് തുടക്കത്തില്‍ തന്നെ ആദാമില്‍ ആയിരുന്നു. പിന്നെ ആദാം പാപം ചെയ്തപ്പോള്‍ നിങ്ങള്‍ക്കും എനിക്കും (ആദാമിലായിരുന്ന) എന്ത് സംഭവിച്ചു? എന്താണോ ആദാം ആയിത്തീര്‍ന്നത് നാമും അതായിത്തീര്‍ന്നു-പാപികള്‍

ദാവീദ് ഈ സത്യത്തെക്കുറിച്ച് വളരെ ജാഗരൂഗനായിരുന്നു. തന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ ദാവീദ് വ്യക്തമായി ഈ ആശയത്തെ പ്രസ്ഥാവിച്ചിരിക്കുന്നു.

“ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി, പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു”.(സങ്കീ.51:5)

താനൊരു പാപിയായിട്ടാണു ജനിച്ചത് എന്ന് ദാവീദ് ഏറ്റു പറയുന്നു. മറ്റ് എല്ലാ മനുഷ്യരേയും പോലെ ദാവീദും, ആദാമില്‍ പാപിയായിത്തീര്‍ന്നു.

3. പ്രകൃത്യാ പാപികളായി ജനിച്ചവര്‍

നിങ്ങള്‍ പാപം ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ പാപിയാണ് എന്നതും ഒരു സത്യമാണ്.

അതെ, നാമെല്ലാവരും പാപികളായാണ് ജനിച്ചത്. എങ്ങനെയാണെങ്കിലും നമ്മുടെ ആവര്‍ത്തിച്ചുളള പാപ പ്രവര്‍ത്തികള്‍ ഇതു തെളിയിച്ചിരിക്കുന്നു. പൗലോസ് നമ്മോട് ഏറ്റവും വ്യക്തമായി പറയുന്നു “നീതിമാന്‍ ആരുമില്ല ഒരുത്തന്‍ പോലുമില്ല…. എല്ലാവരും പാപം ചെയ്തു ദൈവതേജസ് ഇല്ലാത്തവരായി തീര്‍ന്നു.”(റോമര്‍ 3:.10,23)

അതുകൊണ്ട് ആരെങ്കിലും നമ്മോട് നാം പാപികളായതുകൊണ്ടാണോ നാം പാപം ചെയ്യുന്നത്? എന്ന് ചോദിക്കുകയാണെങ്കില്‍ “അതെ”എന്നാണ് നാം പറയേണ്ടത്.

ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെപോയാല്‍ എങ്ങനെ തെറ്റി ഒഴിയുംڈ(എബ്രാ 2:4)

നിങ്ങളുടെ മഹത്തായ രക്ഷയില്‍ നിങ്ങള്‍ക്ക് താത്പര്യം ഇല്ലാത്തവരാണെങ്കില്‍, പ്രാവാചകന്‍മാരും, ദൂതന്‍മാരും അതില്‍ താത്പര്യം ഉളളവരാണ്.പഴയ നിയമ പ്രവാചകന്‍മാര്‍ ദൈവത്തിന്‍റെ വലിയ രക്ഷാ പദ്ധതിയില്‍ വളരെ താത്പര്യം ഉളളവരായിരുന്നു. മനുഷ്യനു വേണ്ടിയുളള ദൈവത്തിന്‍റെ വലിയ രക്ഷാപദ്ധതിയെക്കുറിച്ചറിയുന്നതിനായി അവര്‍ ആകാംക്ഷയുളളവരായിരുന്നു.

ക്രിസ്തുവിന്‍റെ “മരിച്ച് അടക്കപ്പെടല്‍”വഴി എങ്ങനെ മനുഷ്യന്‍റെ ഈ മഹാരക്ഷ സാദ്ധ്യമാകും എന്നതിന്‍റെ വിശദവിവരങ്ങളെക്കുറിച്ചും, ക്രിസ്തുവിന്‍റെ ഉയര്‍പ്പില്‍ ക്കൂടി എങ്ങനെ ഈ രക്ഷ ഉറപ്പാക്കപ്പെട്ടു എന്നതിനെക്കുറിച്ചും അിറയുന്നതിനായി അവര്‍ ആഗ്രഹിച്ചു. എപ്രകാരമാണ് ക്രിസ്തു പാപത്തില്‍ മേലും, സാത്താന്‍റെ മേലും, പാതാളത്തില്‍ മേലും ജയം ഘോഷിക്കുന്നത് എന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

എന്നാല്‍ നമുക്ക് വെളിപ്പെട്ടിരിക്കുന്ന ഈ വലിയ രക്ഷയെക്കുറിച്ച് പ്രവാചകന്‍മാര്‍ മാത്രമായിരുന്നില്ല ആകാംക്ഷയോടെ കാത്തിരുന്നത്. നിങ്ങള്‍ക്കു വേണ്ടി മാത്രമുളള ദൈവത്തിന്‍റെ വലിയ ഈ പദ്ധതിയെ മനസ്സിലാക്കുന്നതിന് മാലാഖമാരും ആത്മാര്‍ത്ഥതയോടെ കാത്തിരുന്നു.

എന്നാല്‍ ഇത് പഴയനിയമപ്രകാരമുളള പ്രവാചകന്‍മാര്‍ക്കുവേണ്ടി ആയിരുന്നില്ല ധമാലാഖമാരെ ദൈവം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകപോലും ചെയ്തിരുന്നില്ലപ. ഇത് അവന്‍ നിങ്ങള്‍ക്കു വേണ്ടി മാത്രം കരുതിവെച്ചതാണ്.

പത്രോസ് അപ്പൊസ്തലന്‍ ഈ ആശയത്തെ ഇപ്രാകാരം വിവരിക്കുന്നു.

“നിങ്ങള്‍ക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്‍മാര്‍ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുളള ക്രിസ്തുവിന്‍റെ ആത്മാവ് ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെയും പിന്‍വരുന്ന മഹിമയെയും മുമ്പില്‍ക്കൂട്ടി സാക്ഷീകരിച്ചപ്പോള്‍ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുളളതോ എന്നു പ്രവാചകന്‍മാര്‍ ആരാഞ്ഞു നോക്കി. തങ്ങള്‍ക്കായിട്ടല്ല നിങ്ങള്‍ക്കായിട്ടത്രേ തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്ന് അവര്‍ക്ക് വെളിപ്പെട്ടു. സ്വര്‍ക്ഷത്തില്‍ നിന്നു അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അതു ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവ ദൂതന്മാരും കുനിഞ്ഞു നോക്കുവാന്‍ ആഗ്രഹിക്കുന്നു” (പത്രോസ് 1:10-12)

നിങ്ങള്‍ക്കു വേണ്ടിയുളള അസാധാരണവും അത്ഭുതകരവുമായ ദൈവത്തിന്‍റെ ഈ പദ്ധതിയെക്കുറിച്ച് വേദപുസ്തകം എന്ത് പറയുന്നു എന്ന് അറിയുന്നതിന് പഴയ നിയമപ്രവാചകന്‍മാര്‍ എന്തു വില കൊടുക്കുവാനും തയ്യാറായിരുന്നു.

എത്ര തന്നെ ആയിരുന്നാലും നമ്മുടെ രക്ഷ എത്ര വിലപ്പെട്ടതാണ് എന്ന് നാം അറിയാതിരുന്നാല്‍, ഈ അറിവില്ലായ്മ നമ്മെ ആത്മീക അടിമത്വത്തിലും, ദാരിദ്ര്യത്തിലും കൊണ്ടെത്തിക്കും.ഇപ്രകാരം സംഭവിക്കാതിരിക്കുന്നതിനു വേണ്ടി, നാം ആരാണ് എന്നും ക്രിസ്തുവില്‍ പിതാവ് നമുക്ക് എന്താണ് തന്നിട്ടുളളതെന്നും, ആസൂത്രണം ചെയ്തിട്ടുളളതു എന്നും നമ്മെ പഠിപ്പിക്കുന്നതിനായി പിതാവ് തന്‍റെ സ്വന്ത ആത്മാവിനെ നമുക്കായി അയച്ചുതന്നു. അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതിയിരിക്കുന്നു.”ദൈവം നമുക്ക് നല്‍കിയത് അറിവാനായി ദൈവത്തില്‍ നിന്നുളള ആത്മാവിനെ അത്രേ പ്രാപിച്ചത്.”(1 കൊരി. 2:12)

അതുകൊണ്ട് യുഗങ്ങളായുളള ദൈവത്തിന്‍റെ പദ്ധതിയില്‍ നമ്മുടെ രക്ഷയുടെ പങ്ക് എത്രത്തോളം പ്രാധാന്യമുളളമുളളതാണെന്നു നമുക്ക് ജാഗ്രതയോടെ പഠിക്കാം.