PREACH GOSPEL & SALVATION FOR THE LOST

Tag: Missionary (Page 1 of 2)

ഇതു ഗ്രഹിപ്പാൻ തക്കവണ്ണം ജ്ഞാനി ആർ?ഇതു അറിവാൻ തക്കവണ്ണം വിവേകി ആർ?ഹോശേയ 14:9

ജ്ഞാനം എത്രയുണ്ടെങ്കിലും
അതു തക്കസമയത്തു ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതുകൊണ്ടു
യാതൊരു പ്രയോജനവും ഇല്ല.
ഭൂമിയിലുള്ള ഉയർന്ന ബിരുദങ്ങൾ കൊണ്ടു ഒരുവൻ
ജ്ഞാനിയാകണമെന്നില്ല. ഒരു
ഡ്രൈവർ അപകടസിഗ്നലിനെ
മറികടന്നു മുന്നോട്ടുപോയാൽ
അപകടം ഉണ്ടാകും. ഒരു pilot
Flight ശരിയായ രീതിയിൽ
Control ചെയ്തു ഇറക്കിയില്ലെങ്കിൽ അപകടം ഉണ്ടാകും. ക്രിസ്തീയ ജീവിതത്തിനു ഒരു control station സ്വർഗ്ഗത്തിലുണ്ടു.
ആ കല്പനകൾ അനുസരിച്ചു
ജീവിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരും.
ദൈവത്തിന്റെ കല്പനകൾ ഗ്രഹിക്കുന്നവനും അതനുസരിച്ചു
ജീവിതം ചിട്ടപ്പെടുത്തു ന്നവനുമാണു ജ്ഞാനി. അവനാണു വിവേകി. ജ്ഞാനികളിൽ ജ്ഞാനിയായ
ശലോമോൻ പറഞ്ഞു.

“യഹോവാഭക്തി ജ്ഞാനത്തിന്റെ
ആരംഭമാകുന്നു.ഭോഷന്മാരോ
ജ്ഞാനവും പ്രബോധനവും
നിരസിക്കുന്നു” സദ്യശ1:7

ഇയ്യോബ് ജ്ഞാനത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി
ഇയ്യോബിന്റെ പുസ്തകം 28-ാം അദ്ധ്യായത്തിൽ
രേഖപ്പെടുത്തിയിരിക്കുന്നു. ഇയ്യോബ് ചോദിക്കുന്നു.
“എന്നാൽ ജ്ഞാനം എവിടെ
കണ്ടു കിട്ടും?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം
എവിടെ?
ഇയ്യോബ് 28:12

അതിനുള്ള മറുപടിയും ഇയ്യോബ്
പറയുന്നു.
“കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം. ദോഷം അകന്നു
നടക്കുന്നതു തന്നെ വിവേകം”
ഇയ്യോബ് 28:28

രാജാവായ ദാവിദു പറയുന്നു.

” നിന്റെ കല്പനകൾ എന്നെ എന്റെ
ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു. അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു.
നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ
സകലഗുരുക്കന്മാരിലും ഞാൻ
ബുദ്ധിമാനാകുന്നു”
സങ്കീർത്തനം 119:98,99

“നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ
എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം
പ്രകാശപ്രദം ആകുന്നു.
അതു അല്പബുദ്ധികളെ
ബുദ്ധിമാന്മാരാക്കുന്നു”
സങ്കീർത്തനം 119:129,130

ദൈവീകകല്പനകൾ അനുസരിച്ചു
ജീവിക്കുന്നവനാണു ജ്ഞാനി.
അവനാണു വിവേകി. അവർക്കു
ലഭിക്കുന്ന അനുഗ്രഹങ്ങളെ ആവർത്തനപുസ്തകം 28-ാം
അദ്ധ്യായത്തിൽ രേഖപ്പെടുത്തി യിരിക്കുന്നു.

“ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ
ദൈവമായ യഹോവയുടെ
കല്പനകൾ കേട്ടു പ്രമാണിച്ചു
നടന്നാൽ യഹോവ നിന്നെ വാലല്ല തലയാക്കും. നീ ഉയർച്ച
തന്നേ പ്രാപിക്കും.താഴ്ച്ച പ്രാപിക്കയില്ല. ഞാൻ ഇന്നു
നിന്നോടു ആജ്ഞാപിക്കുന്ന
വചനങ്ങളിൽ യാതൊന്നെങ്കിലും
വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ
നീ ഇടത്തോട്ടോ വലത്തോട്ടോ
മാറരുതു” ആവർത്തനം 28:13,14

യഹോവയുടെ കല്പനകൾ അനുസരിച്ചു ജ്ഞാനിയും
വിവേകിയുമായി മാറാം.കാരണം

“യഹോവയുടെ വഴികൾ
ചൊവ്വുള്ളതല്ലോ. നീതിമാന്മാർ
അവയിൽ നടക്കും.
അതിക്രമക്കാരോ അവയിൽ
ഇടറിവീഴും”
ഹോശേയ 14:9

ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?

ജീവിതത്തിൽ അപ്രതീക്ഷിതമായി പല സംഭവങ്ങളും കടന്നു വന്നേക്കാം. ഉറ്റവരും, ഉടയവരും കൈവെടിയാം. നിന്ദിക്കാം. പരിഹസിക്കാം. ആരോപണങ്ങൾ കൊണ്ടു മൂടാം. ദൈവം അകന്ന് മാറി നിൽക്കുന്നു എന്ന് തോന്നാം. കോരഹ് പുത്രന്മാർ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ടവരാണ്. ദൈവസാന്നിധ്യമുള്ള ദേവാലയത്തിൽ നിന്നും അവർ വളരെ വിദൂരതയിൽ ആയി. ആരാധനയ്ക്കുള്ള സാഹചര്യമില്ല. വിജാതീയരായ ശത്രുക്കൾ അവരെ നിന്ദിച്ച് ഇങ്ങനെ ചോദിച്ചു. നിൻ്റെ ദൈവമെവിടെ? ഉള്ളിൽ ആത്മനൊമ്പരത്തോടെ കോരഹ് പുത്രന്മാർ രചിച്ചതാണ് 42, 43 സങ്കീർത്തനങ്ങൾ. തങ്ങളുടെ ആത്മനൊമ്പരം മൂന്ന്പ്രാവശ്യം കോരഹ് പുത്രന്മാർ ഈ സങ്കീർത്തനത്തിൽ വെളിപ്പെടുത്തുന്നുണ്ട്.ആ നൊമ്പരത്തിന്റെ പ്രതിഫലനം 42-ാം സങ്കീർത്തനം 5,11 വാക്യങ്ങളിലും 43-ാം സങ്കീർത്തനം 5-ാം വാക്യത്തിലും ഇങ്ങനെ
നാം വായിക്കുന്നു.

” എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും”

വേദനയ്ക്കും ആത്മനൊമ്പരത്തിനും നിരാശക്കും വിഷാദത്തിനും ഉള്ള ഏകമാർഗ്ഗം ദൈവത്തിൽ പ്രത്യാശ വയ്ക്കുക എന്നതാണ് എന്ന് കോരഹ്പുത്രന്മാർ
പറയുന്നു.

” രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ”
42-ാം സങ്കീ 8-ാം വാക്യം

ആത്മനൊമ്പരത്തിൽ
നിരാശപ്പെട്ട് വിഷാദിച്ച്
ഞരങ്ങാതെ രാത്രിയുടെ
യാമങ്ങളിൽ ഉണർന്നിരുന്ന് കർത്താവിന്
പാടുവിൻ. മടുത്തുപോകാതെ
പ്രാർത്ഥിപ്പിൻ. പൗലോസും,ശീലാസും ചാട്ടവാറിന്റെ പ്രകരം കൊണ്ടുള്ള വേദന സഹിച്ച്, കാൽ ആമത്തിൽ പൂട്ടി
കൽത്തുറുങ്കിൽ അടയ്ക്കപ്പെട്ടപ്പോൾ എന്താണ് ചെയ്തത്?

“അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു”
അപ്പൊ.പ്രവ 16:25

അപ്പോൾ വലിയ ഭൂകമ്പം ഉണ്ടായി. കാരാഗ്യഹത്തിന്റെ അടിസ്ഥാനം കുലുങ്ങി.
ചങ്ങലകൾ അഴിഞ്ഞു. പ്രാർത്ഥനയാലും സ്തുതികളാലും തുറക്കാത്ത ഒരു ബന്ധനവുമില്ല. വിശ്വാസവും പ്രത്യാശയും ഉണ്ടെങ്കിൽ നിരാശയെയും, വിഷാദത്തെയും അതിജീവിക്കുവാൻ കഴിയും.

42-ാം സങ്കീർത്തനത്തിൽ ദൈവത്തിന്റെ സന്നിധിയിലേക്ക് കടന്നുവന്ന് ആത്മനൊമ്പരങ്ങൾ
ഇറക്കി വയ്ക്കുവാൻ
ആഗ്രഹിച്ച കോരഹ് പുത്രന്മാർ 43-ാം സങ്കീർത്തനത്തിൽ മൂന്ന്
പ്രാർത്ഥനകൾ നടത്തുന്നു. നീതി നടത്തികിട്ടുവാനും,
ഭക്തികെട്ടവരും, അനീതിയുമുള്ള
മനുഷ്യരിൽ നിന്നും
വിടുവിക്കപ്പെടുവാനും,
പ്രകാശവും, സത്യവും അയച്ചു
കിട്ടുന്നതിനും ആയിരുന്നു
അവരുടെ പ്രാർത്ഥന.

“ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.
നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ”
43-ാം സങ്കീ 1,3 വാക്യങ്ങൾ

ഇവയെല്ലാം ലഭിക്കണമെങ്കിൽ പ്രകാശവും, സത്യവുമായ
യേശുവിലേക്ക് വരണം.
യേശു പറയുന്നു.

“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” യോഹ 8:12

“യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” യോഹ 14:6

പ്രകാശവും, സത്യവും ദൈവമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കോരഹ് പുത്രന്മാർ ആത്മപരിശോധന നടത്തി പറഞ്ഞു.
ആത്മാവേ! നീ ഇനി
വിഷാദിച്ച് ഞരങ്ങേണ്ട.
നിന്റെ ഇരുളടഞ്ഞ ജീവിതത്തിൽ പ്രകാശം നൽകികൊണ്ട് സത്യത്തിന്റെ വഴി കാണിച്ചു കൊണ്ട് ദൈവം കൂടെയുണ്ട്.അതിനാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. അവനാണ് രക്ഷ. അവനിലാണ് രക്ഷ.
അവൻ നമ്മുടെ ദൈവം.
ജീവിതത്തിലെ സകല ഭാരങ്ങളും,പ്രയാസങ്ങളും
ദൈവസന്നിധിയിൽ
ഇറക്കി വയ്ക്കാം.ജീവിതം പ്രാർത്ഥനകളാലും, സ്തുതികളാലും നിറച്ച് ആത്മനിറവാൽ കോരഹ് പുത്രന്മാർ ഉരുവിട്ടപോലെ നമുക്കും ഉറപ്പിച്ച് പറയാം.

” ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും”

പേടമാൻ കാലുകളുടെ ബലം നൽകുന്ന ദൈവം

Good morning

ജീവിതത്തിൽ തളർന്നുപോകുന്ന ഒരുപാട് നിമിഷങ്ങൾ വന്നു ച്ചേരും. ഈ സന്ദർഭങ്ങളിൽ നമ്മുടെ കാലുകൾക്ക് പേടമാനിൻ്റെ കാലുകളുടെ ബലം ദൈവം തരും. പേടമാനിൻ്റെ കാലുകൾ അസ്ഥികഷണങ്ങൾ പോലെയാണെങ്കിലും അവയ്ക്ക് വലിയ ബലം ഉണ്ട്. അവക്ക് എത്ര ഉയരത്തിൽ ഓടുവാനും ദീർഘദൂരം ലക്ഷ്യസ്ഥാനം
നോക്കി കുതിക്കാനും കഴിയും. ദൈവഭക്തനായ
ദാവീദ് പ്രതിസന്ധികളിൽ
ദൈവത്തെ പാടി സ്തുതിച്ച് ഇപ്രകാരം പറഞ്ഞു.

” അവൻ എന്റെ കാലുകളെ മാൻപേടക്കാലിന് തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു”
18-ാം സങ്കീ 33-ാം വാക്യം.

അനേകം പ്രതിസന്ധികളിൽ കൂടി കടന്നുപോയ ഹബക്കൂക്
ജീവിതത്തിൽ സകല പ്രതീക്ഷകളും അസ്തമിച്ചപ്പോഴും ദൈവത്തെ സ്തുതിച്ച്
ഇപ്രകാരം പറഞ്ഞു.

“അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
ഹബക്കൂക് 3:17-19

പ്രയാസങ്ങളിൽ,
വേദനകളിൽ,
തീവ്രദു:ഖങ്ങളിൽ ദൈവത്തെ പാടി സ്തുതിക്കുന്നവർക്ക്
മാത്രമേ ബലമുള്ളവരായി മാറുവാൻ കഴിയൂ.
ദൈവത്തെ എപ്പോഴും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക.

പ്രഭാതത്തിൽ വളരെ മനോഹരമായി കിളികൾ ദൈവത്തെ പാടി സ്തുതിക്കുന്നു. കാറ്റിനാലോ, കൊടുങ്കാറ്റിനാലോ ആടുന്ന കൊമ്പാണെങ്കിലും അവ പാട്ടുപാടി കൊണ്ടിരിക്കുന്നു. അവയുടെ കാലുകൾ ബലം ധരിച്ച് കൊമ്പിൽ മുറുകെ പിടിക്കുന്നു. കൊമ്പ് ഒടിഞ്ഞു പോയാലും കിളിക്ക് ഭയമില്ല. കാരണം ദൈവം അവർക്ക് നൽകിയ ചിറകിന്റെ ബലം അവർക്കറിയാം. നാം ജീവിതത്തിൽ എന്തും സംഭവിച്ചാലും ഭയപ്പെടേണ്ടതില്ല. കാരണം നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവാത്മാവിന്റെ ബലം നാം അറിയണം.

” നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു;
സെഫന്യാവു 3:17

അതിനാൽ ജീവിതത്തിലെ കൂരിരുൾ താഴ്വരകളെ ഭയപ്പെടേണ്ടതില്ല.

” യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
2 ശമൂവേൽ 22:29,30

ദൈവം തരുന്നത് അത്യുന്നതശക്തിയാണ്. പേടമാനിൻ്റെ കാലുകളുടെ ബലമാണ്. ഏതു ശത്രുവിനേയും തകർക്കുവാൻ ഉള്ള ബലമാണ്.
തബീഥാ എന്ന പേരിനർത്ഥം പേടമാൻ എന്നാണ്. ദൈവം പത്രൊസ് മുഖേന തബീഥയെ മരണത്തിൽ നിന്നും രക്ഷിച്ചു. അവൾ
പട്ടണത്തിൽ വളരെ പ്രസിദ്ധയായി. തളരാതെ
ശക്തിയോടെ പാവങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു.

ജീവിതത്തിൽ പണത്തിനും, വിദ്യാഭ്യാസത്തിനും നമ്മുടെ ബുദ്ധിക്കും നൽകുവാൻ കഴിയാത്തത് ദൈവം നൽകും.അതിനാൽ ദൈവത്തിൽ ആശ്രയിക്കാം.

” പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ
3:5,6

സകല ചിന്താകുലങ്ങളും
ദൈവത്തിൽ സമർപ്പിക്കാം. കാരണം അവൻ നമുക്കുവേണ്ടി കരുതുന്നവൻ.

” നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും”
1 തെസ്സലൊനീക്യർ 5:24

മൂന്നു അത്ഭുതങ്ങൾ

1) “അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.”
സംഖ്യ 17:8

കോരഹ്,ദാഥാൻ,
അബീരാം എന്നിവർ സംഘം ചേർന്നു
250 പുരുഷന്മാരേയും കൂട്ടി മോശക്കും അഹരോനും എതിരെ പിറുപിറുത്തു. ദൈവം
തിരഞ്ഞെടുത്ത അവരുടെ വിശുദ്ധിയെ ചോദ്യം ചെയ്തു.
അവരും വിശുദ്ധരാണെന്നും
ധൂപംകാട്ടുവാൻ അർഹരാണെന്നും വാദിച്ചു. യഹോവയുടെ കോപം അവരിൽ
വീണു. ഭൂമി വായ് പിളർന്നു അവരേയും അവരുടെ
സമ്പത്തിനേയും വിഴുങ്ങി.
യഹോവയിൽ നിന്നും തീ ഇറങ്ങി ധൂപം കാട്ടിയ 250 പേരേയും ദഹിപ്പിച്ചു.
യഹോവ കല്പിച്ചതുപോലെ മോശെ ഗോത്രപിതാക്കന്മാർ ഓരോരുത്തരോടും ഓരോ വടി
കൊണ്ടുവരുവാൻ പറഞ്ഞു. ആ
വടികൾ മോശെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വച്ചു. അതിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
പിറ്റേനാൾ മോശെ നോക്കിയപ്പോൾ അഹരോന്റെ വടി പൂത്തു ബദാം ഫലം കായിച്ചിരിക്കുന്നതു കണ്ടു. മോശെ ആ വടി യിസ്രായേൽ മക്കളുടെ അടുക്കൽ കൊണ്ടുവന്നു ദൈവത്തിന്റെ
തിരഞ്ഞെടുപ്പിനെ കാണിച്ചു. നമ്മുടെ ദൈവം അത്ഭുതമന്ത്രി.
ഒരു രാത്രികൊണ്ടു ശൂന്യമായ വടിയെ കിളിർപ്പിച്ചു ഫലം പുറപ്പെടുവിക്കുന്നവൻ.ബദാം പൂക്കുന്നതും ഫലം കായ്ക്കുന്നതും വർഷങ്ങൾ കഴിഞ്ഞിട്ടാണു.
ഇനിയെന്നു ഈ ദുരിതങ്ങളിൽ
നിന്നെല്ലാം കരകയറും എന്നു ചിന്തിച്ചു നിരാശപ്പെട്ട്
ഇരിക്കുമ്പോൾ ഓർക്കുക, നമ്മുടെ
ദൈവത്തിനു
ഒരു നിമിഷം മതി സാഹചര്യങ്ങളെ മാറ്റി
മറയ്ക്കുവാൻ.

2)യഹോവയാൽ കഴിയാത്ത കാര്യം
ഉണ്ടോ? ഉല്പത്തി 18:14

ഈ അത്ഭുതം നടക്കുന്നതു അബ്രാഹാം, സാറാ ദമ്പതിമാരിലാണു. പ്രായം ചെന്ന
അവർക്കു ഒരു കുഞ്ഞുണ്ടാകുക
ലോകത്തിന്റെ കണ്ണിൽ അസാദ്ധ്യം. എന്നാൽ ദൈവ പുരുഷന്മാർ സാറായോടു നിങ്ങൾക്കു ഒരു കുഞ്ഞുണ്ടാകുമെന്നു പറഞ്ഞപ്പോൾ അതു വിശ്വസിക്കുവാൻ അസാദ്ധ്യമായതിനാൽ സാറാ ചിരിച്ചു. അപ്പോൾ ദൈവപുരുഷന്മാർ പറഞ്ഞു.

“യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?” സമയം കഴിഞ്ഞു പോയിട്ടും നടക്കുന്ന അത്ഭുതം.
ജീവിതത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലാതെ സാഹചര്യം
അനുകൂലമല്ല, സമയം കടന്നുപോയി എന്നു ചിന്തിക്കുന്നവർ ഈ വചനം ഹ്യ ദയത്തിൽ എഴുതിവയ്ക്കണം.

” യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?

3) “ദൈവത്തിനു ഒരു കാര്യവും
അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു” ലൂക്കോസ് 1:37

കന്യക പരിശുദ്ധാത്മാവിനാൽ
ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കുക. അത്യത്ഭുതമാണു.
സാറായുടെ കാര്യത്തിൽ സമയം കഴിഞ്ഞു നടക്കുന്ന അത്ഭുതം. എന്നാൽ ഇവിടെ
സമയമാകാതെ, വിവാഹം കഴിയാതെ നടക്കുന്ന അത്ഭുതം.
സ്വഭാവികമായും മറിയ സംശയിച്ചു.അതിനാൽ ചോദിച്ചു.

“ഞാൻ
പുരുഷനെ അറിയായ്കയാൽ
ഇതു എങ്ങനെ സംഭവിക്കും?

ആ സമയം ദൂതൻ പറഞ്ഞു.

“ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ”

വർഷങ്ങൾകൊണ്ടു അദ്ധ്വാനിച്ചു
ഫലം അണിയിക്കേണ്ട കൊമ്പിനെ ഒറ്റ രാത്രികൊണ്ടു
പൂത്തു ഫലമണിയിച്ച ദൈവം, സമയം കഴിഞ്ഞുപോയി ഇനി
ആശക്കുവഴിയില്ലെന്നു കരുതിയ സാറാക്കു മകനെ നൽകി അനുഗ്രഹിച്ചദൈവം,
സമയമായില്ല എന്നു കരുതിയിരുന്ന മറിയാമിനു
ലോകരക്ഷകനെ നൽകി അനുഗ്രഹിച്ച ദൈവം നമ്മുടെ ഏതു വിഷയത്തിലും ഇടപെട്ടു
അത്ഭുതം നടത്തിതരുവാൻ പ്രാപ്തനാണു.
വിശ്വസിക്കാം.
മരുഭൂമിയിലും നമ്മുടെ കൊമ്പു പൂക്കും. ബദാം ഫലം കായ്ക്കും. കാരണം ദൈവത്താൽ അസാദ്ധ്യമായതൊന്നും
തന്നെ ഇല്ല.

ദൈവത്തിൻ്റെ പ്രിയൻ

” യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.നിങ്ങൾ അതികാലത്തു എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു”
127-ാം സങ്കീ 1,2 വാക്യങ്ങൾ

ശലോമോന്റെ ഒരു ആരോഹണഗീതം എന്ന ശീർഷകം 127-ാം സങ്കീർത്തനത്തിൽ ഉള്ളതിനാൽ ഈ സങ്കീർത്തനം ശലോമോൻ എഴുതിയതാണ് എന്ന് പറയപ്പെടുന്നു. ദൈവത്തെ കൂടാതെയുള്ള ഏത് ഉദ്യമവും പരാജയത്തിൽ
കലാശിക്കും എന്നതാണ് ഈ സങ്കീർത്തനത്തിൻ്റെ
മർമ്മം. ദൈവത്തെ കൂടാതെ നാം ഏതൊരു സംരംഭത്തിൽ ഏർപ്പെട്ടാലും അതൊന്നും വിജയം കാണുകയില്ല. ദൈവത്തിന് പ്രിയനായവർക്ക് ദൈവം അനുഗ്രഹങ്ങൾ ഉറക്കത്തിൽ കൊടുക്കുന്നു. മാത്രമല്ല ദൈവം അവരെ ഉറങ്ങാതേയും, മയങ്ങാതേയും കാക്കുന്നു. ആരാണ് ദൈവത്തിന് പ്രിയരായവർ?

ഹെരോദാവിന്റെ കാലത്തു ജീവിച്ചിരുന്ന സെഖര്യാവും എലീശബെത്തും ദൈവത്തിന് പ്രിയർ ആയിരുന്നു. അവർ എങ്ങനെ ഉള്ളവർ ആയിരുന്നു എന്ന് വചനം സാക്ഷിക്കുന്നു.

“ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകലകല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു”
ലൂക്കൊസ് 1:6

അവർ നീതിയുള്ളവരും
ദൈവകല്പനകൾ പാലിച്ചും ജീവിച്ചു.അവർ ദൈവത്തിന്റെ പ്രിയരായി.
അപ്പോൾ ദൈവം മച്ചിയായ ഏലീശബത്തിന് യോഹന്നാൻ എന്ന മകനെ നൽകി അനുഗ്രഹിച്ചു.

ഹാനോക്കും, ഏലീയാവും
ദൈവത്തിന്റെ കൂടെ നടന്ന് ദൈവത്തിന് പ്രിയരായവരാണ്.
അതിനാൽ ദൈവം അവരെ സ്വർഗ്ഗത്തിലേക്ക്
എടുത്തു.

ദൈവത്തിന്
പ്രിയനാണ് എങ്കിൽ അസാദ്ധ്യങ്ങളെ ദൈവം സാധിപ്പിക്കും. ലാസർ ദൈവത്തിന്
പ്രിയനായിരുന്നു.
ലാസർ മരിച്ചപ്പോൾ ലാസറിൻ്റെ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ചു ഇങ്ങനെ പറഞ്ഞു.

” ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു”
യോഹന്നാൻ 11:3

ലാസർ യേശുവിന് പ്രിയനായിരുന്നു.മരിച്ച് നാലു ദിവസം കഴിഞ്ഞാണ് യേശു എത്തിയത്.നാറ്റം വച്ച
ലാസറിൻ്റെ മ്യതശരീരത്തെ യേശു
“ലാസറേ പുറത്തുവരിക”
എന്ന ശക്തമായ വാക്കിനാൽ പുറത്തു കൊണ്ടുവന്നു.

ലാസറിനെ കുറിച്ച് സഹോദരിമാർ സാക്ഷ്യം പറഞ്ഞു. ലാസർ ദൈവത്തിന്
പ്രിയനായവൻ എന്ന്. എന്നാൽ പിതാവായ ദൈവം തൻ്റെ പ്രിയരായവരെ കുറിച്ച് സാക്ഷ്യം പറഞ്ഞിട്ടുണ്ട്.
ദാവീദിനെ കുറിച്ച് യഹോവ പറഞ്ഞു. “ദാവീദ് എൻ്റെ ഹ്യദയപ്രകാരമുള്ള
മനുഷ്യൻ” എന്ന്. മോശെയെ കുറിച്ച് ഞാൻ അവനെ മുഖാമുഖം അറിഞ്ഞു എന്ന് പറഞ്ഞു.ഇയ്യോബിനെ കുറിച്ച് യഹോവ സാത്താനോട്
ഇങ്ങനെ പറഞ്ഞു. അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകന്ന് ജീവിക്കുന്നവൻ
ആകുന്നു എന്ന്.

യേശുവിൻ്റെ സ്നാനസമയത്തും
മറുരൂപസമയത്തും സ്വർഗ്ഗം വിളിച്ചു പറഞ്ഞു
“ഇവനെൻ്റെ പ്രിയപുത്രൻ”

നാം ദൈവത്തിന്റെ പ്രിയരോ? ദൈവത്തിൻ്റെ
പ്രിയരാകണമെങ്കിൽ നീതിയുള്ളവരും
ദൈവകല്പനകൾ പാലിക്കുന്നവരും ആകണം.ദൈവമുഖം അന്വേഷിക്കുന്നവർ ആകണം. ദൈവത്തിൻ്റെ ഹ്യദയത്തോട് ച്ചേർന്ന് നിൽക്കുന്നവരും ദൈവത്തോടു കൂടെ നടക്കുന്നവരും ആകണം. നിഷ്കളങ്കരും, നേരുള്ളവരും
ദൈവഭക്തരും ആകണം.

ഇങ്ങനെയുള്ളവരുടെ
പ്രവർത്തികൾ ഫലമണിയും. ദൈവത്തെ കൂടാതെ നമുക്ക് ഒന്നും സാദ്ധ്യമല്ല. ദൈവം കൂടെയുണ്ടെങ്കിൽ സകലവും സാദ്ധ്യമാണ്. ദൈവത്തെ കൂടാതെയുള്ള ഏത് കഠിനപ്രയത്നങ്ങളും
വ്യർത്ഥമാണ്. തൻ്റെ പ്രിയനോ ദൈവം സകലതും
ഉറക്കത്തിൽ കൊടുക്കുന്നു. ദൈവത്തിന് പ്രിയരായവർ കഷ്ടങ്ങളെ സാരമാക്കുകയില്ല. കാരണം അവരുടെ കൂടെയിരിക്കുന്നവൻ സർവ്വശക്തൻ. അവൻ സകലത്തിലും അവരെ വഴി നടത്തും. അതിനാൽ
ദൈവത്തിന് പ്രിയരായവർ എപ്പോഴും ഇങ്ങനെ പറയും.

” എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു” റോമർ 8:28

“ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19

നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ടു. വാക്കുകളുടെ
ഫലം തരുന്നവൻ ദൈവമാണു. ഹ്യദയം നിറഞ്ഞു
കവിയുന്നതാണു അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടു
ശാപം പറഞ്ഞുകൊണ്ടിരിക്കുന്ന
ഒത്തിരിപേരുണ്ടു. അധരങ്ങൾ കൊണ്ടു നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ടു വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം.അധരങ്ങൾ കൊണ്ടു പ്രത്യാശാവാക്കുകൾ പറഞ്ഞാൽ
അതു തന്നെ നാം അനുഭവിക്കും.

“മരണവും ജീവനും നാവിന്റെ
അധികാരത്തിൽ ഇരിക്കുന്നു.
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും”
സദ്യശവാക്യങ്ങൾ 18:21

നാവു ജീവിതത്തെ മുഴുവനായി നിയന്ത്രിക്കുന്ന അവയവമാണെന്നും കുതിരയെ
കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്ന പോലെ നാവിനെ
നിയന്ത്രിക്കേണ്ടത് ആണെന്നും നാവിന്റെ ദോഷവശങ്ങളെ
കുറിച്ചെല്ലാം യാക്കോബ് 3-ാം അദ്ധ്യായത്തിൽ
വിശദമായി പറയുന്നുണ്ടു.

“വാക്കു അടക്കിവെക്കുന്നവൻ
പരിജ്ഞാനമുള്ളവൻ. ശാന്തമാനസൻ ബുദ്ധിമാൻ തന്നേ. മിണ്ടാതിരുന്നാൽ ഭോഷനെപോലും ജ്ഞാനിയായും
അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും”
സദ്യശവാക്യങ്ങൾ 17:27,28

നാം നാവുകൊണ്ടു അനുഗ്രഹങ്ങൾ
പറയുന്നവരായി മാറണം. ശാപവാക്കുകളെ ആരോടും പറയരുതു. വായുടെ ഫലത്താലാണു മനുഷ്യനു നന്മ
അനുഭവിക്കുന്നതു. കയ്പു പറഞ്ഞാൽ
ജീവിതത്തിൽ കയ്പായതു വന്നു
ഭവിക്കും.

തക്ക സമയത്തു നല്ല വാക്കുകൾ പറയുക.

“തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങ പോലെ” സദൃശ്യവാക്യം .25 :11

നമ്മുടെ ഭവനങ്ങളിൽ അടുക്കളയിലും മറ്റും കഷ്ടപ്പെടുന്നവർ അനേകരുണ്ടു. ആരും ശ്രദ്ധിക്കാതെ പോകുന്നു അവരുടെ വേതനമില്പാത്ത സേവനങ്ങൾ. ഒരു കറി നന്നായാൽ ഒന്നു പ്രശംസിക്കുവാൻ പോലും ആരും മുതിരാറില്ല. എന്നാൽ കറി ചീത്തയായാലോ ധാരാളം പഴി വാക്കുകൾ പറഞ്ഞു അവരെ വേദനിപ്പിക്കുകയും തളർത്തുകയും ചെയ്യുന്നവരും അനേകം പേരുണ്ടു. .ഏതു നല്ല കാര്യവും പ്രശംസ അർഹിക്കുന്നു. ജീവിത പങ്കാളികളോടു നല്ല വാക്കു പറഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുന്നവർ കുറവാണു. ഇങ്ങനെയുള്ളവർ അവരുടെ ജീവിതപങ്കാളി മരിക്കുമ്പോൾ ധാരാളം ഗുണങ്ങൾ പ്രകീർത്തിച്ചു കരയുന്നതു കാണാം . മരണപ്പെട്ടു കിടക്കുമ്പോൾ അല്ല നല്ല വാക്കുകൾ ആവശ്യം. ഒരു നല്ല വാക്കു തക്കസമയത്തു ഉപയോഗിച്ചാൽ അതു മറ്റുള്ളവരെ ആനന്ദിപ്പിക്കും.

നാം എപ്പോഴും വിശ്വാസത്തിന്റെ വാക്കുകൾ ഉരിയാടണം.ശോധനകൾ അടിക്കടി
ആഞ്ഞടിച്ചപ്പോൾ ഇയ്യോബ് ദൈവത്തിൽ ആശ്രയിച്ചു ഇപ്രകാരം പറഞ്ഞു.

” എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും” ഇയ്യോബ് 23:10

രക്തസ്രവമുള്ള സ്തീയുടെ അധരങ്ങളിൽ നിന്നും ഉതിർന്ന
വിശ്വാസത്തിന്റെ വാക്കുകൾ
ശ്രദ്ധിക്കൂ.

“അവന്റെ വസ്ത്രം മാത്രം ഒന്നു
തൊട്ടാൽ എനിക്കു സൌഖ്യം
വരും എന്നു ഉള്ളം കൊണ്ടു പറഞ്ഞു” മത്തായി 9:21

ഉള്ളത്തിൽ നിന്നും പറഞ്ഞ വിശ്വാസവാക്കുകളുടെ ഫലം അവൾ അനുഭവിച്ചു. ശതാധിപന്റെ അധരങ്ങൾ സംസാരിച്ചതും വിശ്വാസത്തിന്റെ
വാക്കുകൾ. ശതാധിപൻ പറഞ്ഞു.

” കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ
ഞാൻ യോഗ്യനല്ല.ഒരു വാക്കു
മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൌഖ്യം വരും.”
മത്തായി 8:8

യേശു പോലും അവന്റെ വിശ്വാസം കണ്ടു അതിശയിച്ചു.
ബാല്യക്കാരനു രോഗസൗഖ്യം
ലഭിക്കയും ചെയ്തു.

വിശ്വാസത്തോടെ
മലകളോടു നീങ്ങിപോകാൻ പറഞ്ഞാൽ അതുതന്നെ സംഭവിക്കുമെന്നു യേശു പറഞ്ഞു. മരണവാക്കുകൾ പറയാനും ജീവന്റെ വാക്കുകൾ
പറയുവാനും നമുക്കു അധികാരമുണ്ടു. രോഗവും വേദനകളും നമ്മെ തളർത്തുമ്പോൾ നാം പ്രത്യാശയോടെ പറയണം.

” ഞാൻ മരിക്കയില്ല. ഞാൻ
ജീവനോടെയിരുന്നു യഹോവയുടെ പ്രവ്യത്തികളെ
വർണ്ണിക്കും”
118-ാം സങ്കീർത്തനം 17-ാം വാക്യം.

ജീവിതത്തിലെ വേദനകളിൽ ദൈവമുഖത്തേക്കു നോക്കി
പ്രകാശിതരാകാം. അധരങ്ങളിൽ
നിന്നും സ്തുതിയും സ്തോത്രവും
കരേറ്റാം…. വിശ്വാസവചനങ്ങൾ
നാം പറയാതെ, മുന്നിൽ പർവ്വതങ്ങൾ
പോലെ നിൽക്കുന്ന പ്രശ്നങ്ങൾ
നീങ്ങിപോകയില്ല.

യേശു നമ്മെ
ശപിക്കുന്നവരെ പോലും അനുഗ്രഹിച്ചു. യേശുവിന്റെ വായിൽ നിന്നും ഒരിക്കലും അരുതാത്തതു
പുറപ്പെട്ടില്ല എന്നു നാം ഓർക്കേണം. എത്രയോ നിന്ദകളിലൂടേയും പരിഹാസങ്ങളിലൂടേയും യേശു കടന്നുപോയി. യേശു ആ സന്ദർഭങ്ങളിൽ എങ്ങനെ നിലകൊണ്ടു എന്നു ശ്രദ്ധിക്കണം. യേശുവിനെ തന്നെ സൂക്ഷിച്ചു
നോക്കുക. യേശുവാണു നമ്മുടെ മാത്യക.

“നിങ്ങൾ അവന്റെ കാൽചുവടു
പിന്തുടരുവാൻ ഒരു മാത്യക വെച്ചേച്ചു പോയിരിക്കുന്നു..
അവൻ പാപം ചെയ്തിട്ടില്ല.
അവന്റെ വായിൽ വഞ്ചന
ഒന്നും ഉണ്ടായിരുന്നില്ല. തന്നെ
ശകാരിച്ചിട്ടു പകരം ശകാതിരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21,22,23

വീണ്ടും പത്രോസു പറയുന്നു.

“ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും
പകരം ചെയ്യാതെ നിങ്ങൾ
അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു
അനുഗ്രഹിക്കുന്നവർ
ആയിരിപ്പിൻ.
ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ
തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തേയും
അടക്കി കൊള്ളട്ടെ”
1പത്രോസ് 3: 9,10

നമ്മുടെ അധരങ്ങളിൽ നിന്നും
നല്ല ഫലങ്ങൾ പുറപ്പെടുവിക്കാം.
നമ്മുടെ അധരങ്ങളെ അധരങ്ങളുടെ കാവൽക്കാരനായ
യേശുവിൽ സമർപ്പിക്കാം.
അങ്ങനെ വാക്കുകൾ ഉപ്പിനാൽ
രുചിവരുത്തി നല്ല ഫലങ്ങൾ
സ്യഷ്ടിക്കുന്നവരായി മാറുവാൻ സർവ്വേശ്വരൻ ക്യപകൾ വർഷിക്കട്ടെ…

“നല്ല കാവൽക്കാരൻആയിരിക്കുക”

“ഞാൻ നിന്നെ യിസ്രായേൽഗ്യഹത്തിന്നു കാവൽക്കാരനാക്കി
ഇരിക്കുന്നു.നീ എന്റെ വായിൽ നിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ബോധിപ്പിക്കണം. ഞാൻ ദുഷ്ടനോടു നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ, ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അക്യത്യത്തിൽ മരിക്കും. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അക്യത്യത്തിൽ മരിക്കും നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:17-19

യിസ്രയേൽഗ്യഹത്തിന്റെ കാവൽക്കാരനായി യഹോവ
യെഹെസ്കേലിനെ നിയമിച്ചു. യിസ്രായേൽ ഗ്യഹത്തിന്റെ സ്വഭാവങ്ങളെ കുറിച്ചു യഹോവ രണ്ടാം അദ്ധ്യായത്തിലും മൂന്നാം അദ്ധ്യായത്തിലും പറയുന്നു. അവർ
മത്സരിക്കുന്ന ജനം.ധാർഷ്ട്യവും
ദുശ്ശാഠ്യവും ഉള്ളവർ.
മനസ്സിലാക്കാൻ പറ്റാത്ത വിപ്ളവക്കാരികൾ.
കടുത്ത നെറ്റിയും കഠിനഹ്യദയവും ഉള്ളവർ. ഈ ജനത്തിന്റെ കാവൽക്കാരനാകുവാൻ യഹോവ യെഹെസ്കേലിനെ
അയക്കുന്നു. അയക്കുമ്പോൾ
ദൈവം വിലയേറിയ ഒരു സമ്മാനം നൽകി അവനെ ശക്തിപ്പെടുത്തുന്നു.ആ സമ്മാനം എന്താണെന്ന് ശ്രദ്ധിച്ചാലും.

“ഞാൻ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.ഞാൻ
നോക്കിയപ്പോൾ ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും
അതിൽ ഒരു പുസ്തകച്ചുരുൾ
ഇരിക്കുന്നതും കണ്ടു.അവൻ
അതിനെ എന്റെ മുമ്പിൽ വിടർത്തി.അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു.
വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു”
യെഹെസ്കേൽ 2:8-10

ആ ചുരുൾ പ്രവാചകനോടു ഭക്ഷിക്കുവാൻ യഹോവ ആവശ്യപ്പെട്ടു.

“അങ്ങനെ ഞാൻ അതു തിന്നു.
അതു വായിൽ തേൻപോലെ
മധുരമായിരുന്നു”
യെഹെസ്കേൽ 3:3

യെഹെസ്കേയിലിന്റെ ശുശ്രൂഷ കഷ്ടവും പ്രയാസവും നിറഞ്ഞതാണെന്നു യഹോവ യെഹെസ്കേയേലിനു ദർശനം കാണിക്കുന്നു. എന്നാൽ ദൈവത്തിന്റെ വചനം സമ്യദ്ധമായി ഭക്ഷിക്കുവാൻ ദൈവം
നൽകുകയും ധൈര്യത്തോടെ
സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ദൈവാത്മാവു പ്രവാചകനെ
കെബാർനദീതീരത്തു പാർത്ത
തേൻ-ആബീബിലെ പ്രവാസികളുടെ അടുക്കൽ എത്തിക്കുന്നു.
യഹോവയുടെ വചനം അവരോടു ധൈര്യത്തോടെ
പ്രസ്താവിക്കുവാൻ ആവശ്യപ്പെടുന്നു. അവരുടെ
കാവൽക്കാരനായിരുന്നു അവരോടു പറയേണ്ട കാര്യങ്ങൾ യഹോവ ഓർമ്മിപ്പിക്കുന്നു.
അവരുടെ ദുഷ്ടതയും നീതികേടും വിടുവാൻ അവരെ ഉപദേശിക്കണമെന്നും അല്ലാഞ്ഞാൽ അവർ
മരിക്കുമെന്നും ഓർമ്മിപ്പിക്കണമെന്നു
യഹോവ യെഹെസ്കേലിനോടു
ആവശ്യപ്പെടുന്നു. അതു പറയാതിരുന്നാൽ പ്രവാചകനോടു അവരുടെ
മരണത്തിനു പകരം ചോദിക്കുമെന്നും യഹോവ പറയുന്നു.

നാം ദൈവം നിയമിച്ചിട്ടുള്ള കാവൽക്കാരാണു. കാവൽക്കാർ
എന്ന നിലയിൽ വലിയൊരു ഉത്തരവാദിത്വം നമുക്കുണ്ടു.
പലതും കാവൽ ചെയ്യുവാൻ
ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നു.
നല്ല കാവൽക്കാർ
ആകണമെങ്കിൽ ദൈവത്തിന്റെ
വചനമാകുന്ന ചുരുൾ ഭക്ഷിക്കണം.നല്ല കാവൽക്കാരൻ ദൈവത്തിന്റെ വചനങ്ങളെ പങ്കുവയ്ക്കും. നമ്മുടെ ഭവനത്തിലുള്ളവരോടു പ്രത്യേകിച്ചു നമ്മുടെ മക്കളോടും സഹോദരന്മാരോടും
പാപത്തെ കുറിച്ചും നീതിയെ കുറിച്ചും , പറഞ്ഞു കൊടുക്കും. ദൈവത്തെ അറിയാത്തവരോടു സുവിശേഷം
പങ്കുവയ്ക്കേണ്ട വലിയൊരു ചുമതല കാവൽക്കാരനെന്ന
നിലയിൽ നമുക്കുണ്ടു..
കായേൻ നല്ലൊരു കാവൽക്കാരൻ
ആയിരുന്നില്ല.
“ഞാൻ എന്റെ സഹോദരന്റെ
കാവൽക്കാരനോ” എന്ന കായേൻ്റെ ചോദ്യത്തിൽ നിന്നുതന്നെ
അതു വ്യക്തമാണു.

കാവൽക്കാരനെന്ന നിലയിൽ
നമ്മുടെ ശരീരത്തെ കാത്തു സൂക്ഷിക്കേണ്ട ചുമതല നമുക്കുണ്ടു. കാവൽക്കാരനെന്ന നിലയിൽ നമ്മുടെ കുടുംബത്തെ കാത്തു
പരിപാലിപ്പാൻ നമുക്കു ചുമതലയുണ്ടു..ഈ ചുമതല സഭയോടും സമൂഹത്തോടും ദേശത്തടും ഉണ്ടാകണം. എല്ലാവർക്കും
യേശുവെന്ന രക്ഷകനെ
ചൂണ്ടികാട്ടുവാനുള്ള ചുമതല ഉണ്ട്. യഹോവ പറയുന്നു. മത്സരഗ്യഹത്തേക്കാണു നമ്മെ അയക്കുന്നതെന്നു. കേൾക്കുന്നവർ കേൾക്കെട്ടെയെന്നും കേൾക്കാതിരിക്കുന്നവർ മത്സരഗ്യഹമായി ഇരിക്കട്ടെയെന്നും യഹോവ
പ്രവാചകനോടു പറയുന്നു.
പ്രബോധനം കേട്ടു അനുസരിക്കുന്നവൻ അതിനാൽ
ജീവിക്കുമെന്നും പ്രബോധനം കേട്ടു
ദുഷ്ടത കൈവിടാതിരുന്നാൽ അവൻ മരിക്കുമെന്നും ദൈവം മുന്നറിയിപ്പു തരുന്നു.

വചനമെന്ന ചുരുൾ ഭക്ഷിച്ചു നല്ല കാവൽക്കാരൻ
ആയിരിക്കുന്നവരോടു യഹോവ ഒരു വലിയ വാഗ്ദത്തം നൽകുന്നു.

“നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:19

നല്ല കാവൽക്കാരായി ഈ
ലോകത്തിൽ വസിച്ചു ജീവകിരീടം പ്രാപിപ്പാൻ ദൈവം
നമ്മെ യോഗ്യരാക്കട്ടെ..

വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.

1) “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
മത്തായി 16:26

ഈ ലോകത്തിലെ പലതും നമുക്ക് നേടിയെടുക്കുവാൻ കഴിയും. നേടിയെടുക്കുവാൻ പല ദുഷിച്ച വഴികളും തേടുന്നവർ ഉണ്ടാകാം.
എന്നാൽ ഈ ലോകത്തിൽ ആയുസ്സും
ആരോഗ്യവും,സമ്പത്തും
പ്രശസ്തിയും,
സുഹ്യദ്ബന്ധങ്ങളും എല്ലാം നേടിയെടുത്താലും
നിത്യജീവൻ അഥവാ രക്ഷ പ്രാപിക്കുന്നില്ലെങ്കിൽ
ഒരു പ്രയോജനവും ഇല്ല.
അവർ തീർച്ചയായും പുഴുക്കൾ,വേദന,ദണ്ഡനംകഠിനദാഹം എന്നിവയുള്ള സാത്താന്റെ സാമ്രാജ്യത്തിലേക്ക്
പോകേണ്ടിവരും

2)“ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” മത്തായി 16:13

യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയപ്പോൾ യേശു ചോദിച്ച ചോദ്യം ആണ്
ഇത്. ഇന്നും പലർക്കും പല ഉത്തരമാണ് ഈ ചോദ്യത്തിനുള്ളത്. പത്രൊസ് ശരിയായ ഉത്തരം പറഞ്ഞു.

” നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു”മത്തായി 16:16

യേശു മതസ്ഥാപകനോ,
പ്രവാചകനോ,
വിപ്ളവക്കാരനോ അല്ല.
ജീവനുള്ള ദൈവത്തിന്റെ
പുത്രനായ ക്രിസ്തു ആണ്. നമ്മുടെ ഏക രക്ഷകനാണ്.

” മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല”
അപ്പൊ.പ്രവ 4:12

3) ” പിന്നെ അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ” എന്നു പറഞ്ഞു” മർക്കൊസ് 4:40

യേശുവിനോടൊപ്പം സഞ്ചരിക്കുമ്പോൾ പടക് മുക്കികളയുമാറ് കാറ്റും തിരമാലകളും ആഞ്ഞടിച്ചപ്പോൾ ഭീതി പൂണ്ട് പരിഭ്രമത്തിലായ ശിഷ്യരോട് ചോദിക്കുന്ന ചോദ്യമാണിത്.
ഇന്ന് പലതരം ഭയങ്ങളാൽ ആകുലപെട്ട്
മനുഷ്യൻ വസിക്കുന്നു. എന്നാൽ ജീവിതമാകുന്ന
പടകിനെ നിയന്ത്രിക്കാൻ
അമരത്ത് രക്ഷകനായ യേശു എപ്പോഴും ഉണ്ട് എന്ന് നാം വിശ്വസിക്കണം.

4) “അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു?

ഒരു ന്യായശാസ്ത്രി യേശുവിനോട് നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു പരീക്ഷിച്ചു ചോദിച്ചപ്പോൾ യേശു പറഞ്ഞ മറുപടിയാണ്. ഈ ചോദ്യം
വചനം നാം വായിക്കേണ്ടതിൻ്റേയും
പഠിക്കേണ്ടതിൻ്റേയും
ആവശ്യകത വെളിപ്പെടുത്തുന്നു.
ആകാശം മാറിയാലും
ഭൂമി മാറിയാലും യേശുവിന്റെ വചനങ്ങൾ മാറുകയില്ല.

5) “ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു”
മർക്കൊസ് 10:51

യേശു യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവിൽനിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന ഒരു കുരുടനായ ഭിക്ഷക്കാരൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചപ്പോൾ യേശു ചോദിച്ച ചോദ്യമാണിത്.
അവൻ യേശുവിനോട് കാഴ്ച്ച ചോദിച്ചു. നമ്മുടെ നിലവിളികൾ ദൈവം കേൾക്കുന്നു. ഞാൻ എന്തു ചെയ്തുതരേണം എന്ന് എപ്പോഴും ചോദിക്കുന്നു.
ഭൗതീക കാര്യങ്ങൾക്ക്
മാത്രമല്ല നമ്മുടെ ആത്മീകനയനങ്ങൾക്ക്
കാഴ്ച്ച ലഭിക്കുന്നതിനായും നാം പ്രാർത്ഥിക്കേണ്ടതാണ്.

6) ” നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?
ലൂക്കോസ് 6:46

കപടഭക്തിക്കാരെ കുറിച്ച്
യേശു പറയുന്ന ഭാഗമാണിത്. “കർത്താവേ” എന്ന് നാം എപ്പോഴും വിളിക്കും. എന്നാൽ കർത്താവിന്റെ കല്പനകൾ അനുസരിക്കുന്നതിനോ
അതിൻ പ്രകാരം ജീവിക്കുന്നതിനൊ
നാം തയ്യാറാകുന്നില്ല. അങ്ങനെയുള്ളവരോട്
ആണ് ഈ ചോദ്യം. യേശു
മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു.

‘ എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.”
മത്തായി 7:21

7) “നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നവോ?
യോഹന്നാൻ 21:15

യേശു മരിച്ച് ഉയിർത്തെഴുന്നേറ്റതിന്
ശേഷം മൂന്ന് തവണ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു. അവരിൽ
പത്രൊസിനോടാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്.

മുന്നിൽ ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള
നന്മ ഒരുക്കുന്ന ഗലീലകടൽ. യേശു പറഞ്ഞപ്രകാരം വലയെറിഞ് പിടിച്ച സമ്പത്തിന്റെ പ്രതീകമായ153 വലിയ മീൻകൂട്ടം. യേശു അവർക്കായി പ്രാതൽ ഒരുക്കി ചോദിച്ച ചോദ്യമാണിത്.

പ്രിയമുള്ളവരെ, ദൈവം ഒരുപാട് അനുഗ്രഹങ്ങൾ
വാരികോരി ചൊരിഞില്ലേ? യേശു നമ്മെ നോക്കി ഇന്നും ഇതേ ചോദ്യം ചോദിക്കുന്നു. നമുക്കുള്ളതിനേക്കാൾ
നമുക്കുള്ളവരെക്കാൾ
അധികമായി നാം യേശുവിനെ സ്നേഹിക്കുന്നുണ്ടോ?
അവരോട് യേശു പറയുന്നു. “എൻ്റെ കുഞ്ഞാടുകളെ മേയ്ക്കുക” ആർ യേശുവിനുവേണ്ടി പോകും. ഇതാണ് സുപ്രസാദകാലം. ഇതാണ്
രക്ഷാസമയം. യേശുവിന്റെ കല്പനകളെ
പാലിച്ച് ജീവിക്കാം.

” സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ”

ഇന്ന് ഭാരങ്ങൾ സ്വയം വഹിച്ച് ക്ഷീണിച്ച് പോകുന്നവരാണ് പലരും.
സുഖദു:ഖസമ്മിശ്രമായ
ഈ കാലഘട്ടത്തിൽ മനുഷ്യർ ആശങ്കാകുലരാകുന്നത്
സ്വയം ഭാരങ്ങൾ വഹിച്ച് നീങ്ങുന്നത് കൊണ്ടാണ്.
യേശു നമ്മോടു പറയുന്നു.

” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”
മത്തായി 11:28

നമ്മുടെ ഭാരങ്ങൾ നാം സ്വയം വഹിച്ച് നടക്കേണ്ട.
അത് വഹിക്കുവാൻ ശക്തനായവൻ നമ്മോടു കൂടെയുണ്ട്.
കരുതുന്ന ദൈവം സന്തതസഹചാരിയായീ
കൂടെ ഉള്ളതിനാൽ മനം കലങ്ങേണ്ട കാര്യമില്ല.
അതിനാൽ നമ്മുടെ ജീവിതം
ദൈവകരങ്ങളിൽ ഭരമേല്പിക്കേണം. ഭരമേല്പിക്കുക എന്ന് പറഞ്ഞാൽ പരിപൂർണ്ണമായി വിട്ടുകൊടുക്കുക,
സമർപ്പിക്കുക എന്നാണർത്ഥം. നാം നമ്മുടെ ജീവിതത്തെ
ആരിലാണ് ഭരമേല്പിച്ചിരിക്കുന്നത്?
ധനത്തിലാണോ? ആരോഗ്യത്തിലാണോ?
വിദ്യാഭ്യാസ യോഗ്യതയിലാണോ?
മാതാപിതാക്കന്മാരിൽ
ആണോ? കുഞ്ഞുങ്ങളിലാണോ? ജീവിതപങ്കാളിയിൽ
ആണോ? എന്നാൽ വചനം ഇപ്രകാരം പറയുന്നു.

” മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും”
യിരേമ്യാവു 17:5,6

നാം നമ്മുടെ ജീവിതം നമുക്ക് ജീവൻ തന്ന നമ്മുടെ ജീവന് അവകാശിയായ ദൈവത്തിൽ ഭരമേല്പിക്കേണ്ടതാണ്.

” നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല”
55-ാം സങ്കീ 22-ാം വാക്യം

നമുക്ക് സ്വയമായി ഒന്നും
ചെയ്യുവാൻ സാദ്ധ്യമല്ല.
എന്നാൽ ദൈവത്താൽ
സകലവും സാദ്ധ്യമാണ്.

” നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും”
സദൃശ്യവാക്യങ്ങൾ 16:3

ഇന്ന് മനുഷ്യൻ്റെ മനസ് കടൽ തിരപോലെ ആടിയുലയുന്നു. കാരണം
അവനിൽ അടിസ്ഥാനമായ വിശ്വാസം ഇല്ല എന്നതുതന്നെ. ഒരു കാര്യം ദൈവത്തിൽ ഭരമേല്പിച്ചാൽ പിന്നെ ആകുലപ്പെടേണ്ട കാര്യമില്ല. ആകുലപ്പെട്ടാൽ നാം ദൈവത്തെ വിശ്വസിക്കുന്നില്ല എന്നാണർത്ഥം.

ശദ്രക്, മേശക്,
അബേദ്നെഗോ എന്ന
യഹൂദ ബാലന്മാർ തങ്ങളുടെ ജീവനെ
ദൈവകരങ്ങളിൽ ഭരമേല്പിച്ചവരാണ്. അതിനാൽ തീച്ചൂള ഏഴു മടങ്ങ് ചൂടാക്കി ആ
അഗ്നിജ്വാലയിൽ എറിയപ്പെടുവാൻ പോകുമ്പോൾ നെബൂഖദ്നേസർ
രാജാവിനോട് അവർ ഉറപ്പിച്ച് ഇങ്ങനെ പറഞ്ഞു.

“ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും.
അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു”
ദാനീയേൽ 3:17,18

കഷ്ടതയുടെ തീച്ചൂളകളിൽ വെന്തെരിയുകയാണോ?
ഭയപ്പെടേണ്ട. വെന്തെരിഞ്ഞാലും
വിടുവിക്കുവാൻ ദൈവത്തിന് കഴിയും. ദൈവത്തിന് മാത്രമേ കഴിയൂ. തീയ്യിൽ കൂടി വെന്തെരിഞ്ഞാൽ നിന്നെ
പൊന്നായി ദൈവം പുറത്ത് കൊണ്ടുവരും.
കഷ്ടതകളിൽ
ദൈവകരങ്ങളിൽ നമ്മെ ഭരമേല്പിക്കുവിൻ. യേശു
തീവ്രമായ കുരിശു മരണം
വഹിക്കുന്നതിനു മുൻപ് സമ്പൂർണ്ണമായി തന്നെ ദൈവകരങ്ങളിൽ ഏല്പിച്ച് കൊണ്ട് പറഞ്ഞു.

“പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.
മത്തായി 26:39

കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ട് തങ്ങളുടെ പ്രാണനെ സ്രഷ്ടാവിൽ
ഭരമേല്പിക്കേണം എന്ന്
1പത്രൊസ് 4:19 ൽ പറയുന്നു. യേശു സകലതും പിതാവിൽ ഭരമേല്പിച്ചതായി നാം വായിക്കുന്നു. ദുസ്സഹമായ
വേദനയാൽ പ്രാണൻ പിടയുമ്പോഴും യേശു അത്യുച്ചത്തിൽ പറഞ്ഞു.

“പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” ലൂക്കോസ് 23:46

ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികളിലൂടെ
കടന്നു പോയാലും ജീവനേയും നമുക്കുള്ള
സകലത്തിനേയും ദൈവകരങ്ങളിൽ ഭരമേല്പിക്കുക. അവൻ നിന്നെ പുലർത്തും. നീതിമാൻ കുലുങ്ങിപോകുവാൻ
ദൈവം ഒരിക്കലും ഇടവരുത്തുകില്ല.

” അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:7

Smith Wigglesworth

Smith Wigglesworth (1859–1947) was a British evangelist renowned for his powerful healing ministry and deep faith. Known as the “Apostle of Faith,” he led a remarkable ministry that witnessed extraordinary miracles, including reports of healings, resurrections, and life-transforming encounters with God. Despite his humble beginnings and lack of formal education, Wigglesworth became a prominent figure in the early Pentecostal movement, leaving an enduring legacy of faith and spiritual authority.

Early Life and Personal Background

Smith Wigglesworth was born on June 8, 1859, in Menston, Yorkshire, England, to a poor working-class family. From a young age, he worked with his father in manual labor jobs, including working as a plumber. Wigglesworth had limited formal education due to financial constraints and struggled with reading and writing well into his adulthood. However, he had a strong sense of spirituality from an early age. His grandmother, a devout Christian, played a significant role in teaching him about faith, and he accepted Jesus as his Savior at the age of eight.

Marriage and Spiritual Transformation

In 1882, Wigglesworth married Polly Featherstone, a fervent Christian and member of the Salvation Army. Polly was instrumental in Smith’s spiritual growth, encouraging him to pursue a deeper understanding of the Bible. She taught him to read and supported him as he sought to serve others through ministry. Together, they shared a passion for evangelism, reaching out to the poor, homeless, and downtrodden. Polly often preached at open-air meetings, and Smith supported her, learning by observing her ministry.

Although Wigglesworth had been a devout Christian, his true transformation began when he received the baptism of the Holy Spirit in 1907. This experience, described by Wigglesworth as receiving an “infilling of God’s power,” marked a turning point, equipping him with a newfound zeal and boldness to preach, pray, and heal.

Ministry and Healing Work

Wigglesworth’s ministry quickly became known for extraordinary signs and wonders, including healings and even reports of people being raised from the dead. Known for his straightforward, often unconventional approach to healing and deliverance, Wigglesworth was famous for his unwavering faith and determination to see miraculous results. He believed in the literal interpretation of Scriptures, particularly passages on healing, such as:

  • Mark 16:17-18: “And these signs will accompany those who believe: In my name they will drive out demons… they will place their hands on sick people, and they will get well.”
  • James 5:14-15: “Is anyone among you sick? Let them call the elders of the church to pray over them… And the prayer offered in faith will make the sick person well.”

Wigglesworth’s methods were unconventional and sometimes controversial. He believed in praying with boldness and did not shy away from intense methods of healing, sometimes even “punching” afflicted areas. When criticized, he explained that his actions were aimed at confronting the evil spirit or sickness rather than the person.

Key Aspects of Wigglesworth’s Ministry and Beliefs

  1. Radical Faith in God’s Power: Wigglesworth believed that faith was essential to healing and miracles. He often quoted Hebrews 11:6, which states, “Without faith it is impossible to please God.” His unwavering belief in God’s ability to heal any illness or disease made him one of the most sought-after healing ministers of his time.
  2. Prayer and the Holy Spirit: Wigglesworth placed significant emphasis on prayer and the power of the Holy Spirit, considering both essential for a victorious Christian life. He believed in praying with authority, expecting results, and relying on the guidance of the Holy Spirit for discernment and power.
  3. Healing Ministry: Numerous documented accounts and testimonies affirm Wigglesworth’s reputation as a healer. It is reported that he healed individuals suffering from a wide range of ailments, including blindness, deafness, and terminal illnesses. Wigglesworth also claimed that several people had been raised from the dead through his ministry, attributing all glory to God and His power.
  4. Simple, Bible-Centered Teaching: Despite his lack of formal theological education, Wigglesworth preached with simplicity and conviction, basing his teachings directly on Scripture. He believed that all Christians could perform miracles if they had the faith and that God’s promises in the Bible were true and reliable.

Global Influence and Evangelistic Campaigns

In the 1920s and 1930s, Wigglesworth traveled internationally, preaching in the United States, Europe, Australia, New Zealand, and South Africa. His meetings often attracted thousands of attendees who were eager to witness his teachings and the miracles associated with his ministry.

The Pentecostal movement was gaining momentum during this time, and Wigglesworth became a prominent figure within it. His ministry inspired other preachers and evangelists, and he mentored many young leaders, including Lester Sumrall and Howard Carter, who would continue to spread Pentecostal teachings worldwide. Wigglesworth’s influence was pivotal in the expansion of the charismatic movement, which emphasized the gifts of the Holy Spirit, including healing, prophecy, and speaking in tongues.

Personal Life and Character

Wigglesworth was known for his humility, discipline, and dedication to prayer. He reportedly read only the Bible, choosing not to consume newspapers or other literature. Those close to him described him as a man of immense faith, quick to pray and eager to minister to others.

He had a deep sense of compassion for the sick and brokenhearted, seeing his ministry as a way to serve God and bring His love to those in need. Even in his later years, Wigglesworth continued to preach, pray, and believe in miracles, despite facing personal health issues.

Later Years and Legacy

Smith Wigglesworth’s wife Polly passed away in 1913, which was a difficult time for him. However, he continued his ministry and found solace in his faith, trusting that he would see her again in heaven. He maintained his ministry activities well into old age and continued to travel and preach until his health declined. He passed away on March 12, 1947, while attending a church service in Wakefield, England.

Lasting Impact

Smith Wigglesworth’s legacy endures as one of the most influential healing ministers of the Pentecostal and charismatic movements. His teachings and stories of faith have inspired millions of believers worldwide. His life is often cited as a testament to the power of faith and the Holy Spirit, and his writings, which include collections of his sermons, such as Ever Increasing Faith, continue to encourage Christians to pursue a life of deep faith and reliance on God’s power.

Some of the key elements of Wigglesworth’s legacy include:

  • Inspiration for Pentecostal and Charismatic Believers: Wigglesworth’s life has inspired a bold approach to faith and the gifts of the Spirit, influencing modern-day ministries focused on healing and deliverance.
  • Faith-Based Teachings: His emphasis on faith as the foundation for experiencing God’s miraculous power continues to resonate within Christian communities worldwide.
  • Enduring Influence: Many evangelists and faith healers draw upon Wigglesworth’s teachings and stories as examples of God’s power in action, and his legacy lives on through books, sermons, and testimonies that highlight his life’s work.

Smith Wigglesworth remains a compelling example of a man with a humble background who was transformed by faith and the Holy Spirit into a powerful instrument of God’s love and healing. His life and ministry continue to inspire believers to live boldly in faith, trusting in the power of God to work miracles and change lives.

« Older posts