PREACH GOSPEL & SALVATION FOR THE LOST

Month: April 2026 (Page 2 of 2)

അധികമായാൽ ദോഷമായത് ഏതെല്ലാം

1) അതിഭക്ഷണം

” നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ”
ലൂക്കോസ് 21:34

2)അമിതഭാഷണം
സംസാരം ആവശ്യമാണ്.
അധികമായാൽ കേൾക്കുന്നവർക്ക് അരോചകമാകും. വാക്കുകൾ പെരുകിയാൽ ലംഘനം ഉണ്ടാകും.

” എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ”
യാക്കോബ് 1:19

3) അതിമൗനം.

മൗനം നല്ലതാണ്. എന്നാൽ അതിമൗനം ദോഷമാണ്.

” കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം”
സഭാപ്രസംഗി 3:7

” ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.
നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക”
സദൃശ്യവാക്യങ്ങൾ 31:8,9

” അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തേണം”
യേഹേസ്കേൽ 33:7

മൗനം വെടിഞ്ഞ് മറ്റുള്ളവരോട് നാം സുവിശേഷം അറിയിക്കേണം.

4) അധിക ചിന്ത അരുത്.

അമിതമായി ആലോചിച്ച്
വ്യാകുലപ്പെടുന്നവർ നിരവധിയാണ്.

” ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു”
ഫിലിപ്പിയർ 4:6

” നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ”
യോഹന്നാൻ 14:1

” അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:7

5) അമിത നിയന്ത്രണം

മക്കളെ അമിതമായി നിയന്ത്രിക്കരുത്.കാരണം അവർ ദൂരദേശത്തേക്ക് പോകുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യുവാൻ ഇടവരും.
മക്കളോട് അമിതമായി കോപിക്കരുത്.

” പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ”
എഫെസ്യർ 6:4

ജീവിതത്തിൽ ആരേയും അമിതമായി നിയന്ത്രിക്കയോ,
കോപിക്കയോ അരുത്.

6) അമിതവേഗത പാടില്ല

ഒരു കാര്യം കേൾക്കുമ്പോൾ പെട്ടെന്ന് പ്രതികരിക്കരുത്. സമചിത്തത കൈവെടിയരുത്.

“നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു”
സഭാപ്രസംഗി 7:9

” പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു”
സദൃശ്യവാക്യങ്ങൾ 19:2

7) അമിതമായ അദ്ധ്വാനം

അമിതമായ അദ്ധ്വാനങ്ങൾ
കുടുംബബന്ധങ്ങളിൽ
വിള്ളലുണ്ടാക്കും. അത് മനസ്സിനും, ശരീരത്തിനും
ദോഷം ചെയ്യും. ഒരു വിശ്രമം ദൈവം പോലും കല്പിച്ചിരിക്കുന്നു.

” ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു”
പുറപ്പാട് 20:9,10

” സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യനു എന്തു ഫലം?
അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ”
സഭാപ്രസംഗി 2:22,23

” നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു”
127-ാം സങ്കീ 2-ാം വാക്യം

ജീവിതത്തിൽ സകല കാര്യങ്ങളിലും സമതുല്യത കാത്ത് സൂക്ഷിക്കാം.ആയതിനു പരിശുദ്ധാത്മാവ് ശക്തി പകരട്ടെ…

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ…

ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിച്ചു കഴിഞ്ഞാൽ പിന്നീടു അതെല്ലാം മറന്നു സ്വന്തം കഴിവുകൊണ്ടു
നേടിയതാണു എന്ന വിധം ജീവിക്കുന്നവരാണു പലരും യേശു സൗഖ്യമാക്കിയ പത്തു കുഷ്ഠരോഗികളിൽ ഒരാൾ മാത്രമാണു നന്ദി കരേറ്റുവാൻ യേശുവിന്റെ അടുക്കലേക്കു മടങ്ങി വന്നതു. കരം കൊടുത്തു ഉയർത്തിയ വരെ മറന്നുപോകുന്ന സമൂഹം.

മോശയോടു ദൈവം കല്പിച്ചു.

” കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം”
ആവർത്തനം 4:9

നമ്മുടെ കണ്ണാലെ നാം കണ്ട അത്ഭുതങ്ങൾ, ദൈവം നടത്തിക്കൊണ്ടു വന്ന വഴികൾ
മനസ്സിൽ നിന്നും മാറ്റി കളയാതെ
അവയെ മക്കളോടും മക്കളുടെ മക്കളോടും പറയണം എന്നു യഹോവ കല്പിക്കുന്നു.
പഴയനിയമചരിത്രം പരിശോധിച്ചാൽ എത്രയോ അത്ഭുതങ്ങളും ,അടയാളങ്ങളും അനുഗ്രഹങ്ങളും പാലിച്ചവരാണു
യിസ്രായേൽ ജനം.സ്വന്തം കൺമുമ്പിൽ ചെങ്കടൽ പിളർന്നു
ഉണങ്ങിയ പാത കണ്ടവർ. മരുഭൂമിയിൽ മന്ന കണ്ടവർ. പാറ അടിച്ചു ജലം പുറപ്പെടുന്നതു കണ്ടവർ.. അവർ യഹോവയെ മറന്നു. യഹോവ ജനത്തോടു പറഞ്ഞു.

” നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോൾ
നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
ആവർത്തനം 6:11,12

നാം ഈ ലോകത്തിലേക്കു എന്തെങ്കിലും കൊണ്ടുവന്നുവോ?
നീ പണിയാതെ ദൈവമാണു നിനക്കുവേണ്ടി
വീടൊരുക്കിയതു.നീ നിനെച്ചതിലും ചിന്തിച്ചതിലും
ഉപരിയായാണു നിന്നെ ദൈവം നടത്തിയതു. നീ കുഴിക്കാത്ത
കിണറുകളും, നീ നടാത്ത
മുന്തിരിതോട്ടങ്ങളും ഒലിവു തോട്ടങ്ങളും ദൈവം നിനക്കു തന്നു. സകലത്തിലും സമ്യദ്ധി തന്നു വെന്നു സാരം.
എന്നിട്ടും ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും
നാം മറന്നുപോയോ? ആവർത്തനം 8-ാം അദ്ധ്യായം 10 മുതൽ വാക്യങ്ങൾ അടിവരയിട്ടു ഹ്യദയങ്ങളിൽ പതിക്കണം.
യഹോവ പറയുന്നു.

“നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വർദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
നിന്നെ താഴ്ത്തി പരീക്ഷിച്ചു പിൻകാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു:എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
ആവർത്തനം 8:10-17

ദൈവം അനുഗ്രഹങ്ങൾ തരുമ്പോൾ അവയെ മറന്നു
നിഗളിച്ചു അവയെ എൻ്റെ കൈകൊണ്ടുണ്ടാക്കി എന്നു പറഞ്ഞു നിഗളിക്കരുതു. കുടുംബവും, കുഞ്ഞുങ്ങളും സമ്പത്തും, എല്ലാം എല്ലാം ദൈവത്തിൻ്റെ ദാനം മാത്രം.
ദൈവക്യപ മാത്രം.
യിസ്രായേൽ ദൈവം ചെയ്ത ഉപകാരം മറന്നു.

” ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു”
106-ാം സങ്കീ 22-ാം വാക്യം

ഇതുപോലെ യെഹസ്കീയാവു ദൈവത്തിൽ നിന്നും പ്രാപിച്ച വിടുതൽ മറന്നു.

” എന്നാൽ യെഹിസ്കീയാവു തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ടു അവന്റെമേലും യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം ഉണ്ടായി.2 ദിനവ്യ 32:25

എന്നാൽ മോശയുടെ സഹോദരി മിര്യെം യഹോവ നടത്തിയ വഴികളെ ഓർത്തു തപ്പെടുത്തു
പാടി ന്യത്തം ചെയ്തു ദൈവത്തെ സ്തുതിച്ചു. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതു ദൈവത്തോടു
നന്ദിയുള്ളവരായിരിക്കുക എന്നതാണു..

ജീവിതത്തിൽ ദൈവം കരം തന്നു
താങ്ങി നിറുത്തിയ എത്രയോ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടു.. ഇനി ഒരു രക്ഷയും ഇല്ല എന്നു പറഞ്ഞു ആശുപത്രിയിലും, ആശുപത്രിയിലെ ICU വാർഡിലും
കിടന്ന എത്രയോ സന്ദർഭങ്ങൾ.
കടഭാരത്താൽ വലഞ്ഞു തലകുനിഞ്ഞുപോയ എത്രയോ
സന്ദർഭങ്ങൾ? പാപചേറ്റിൽ നിന്നും വലിച്ചെടുത്തു പുതുജീവൻ നൽകിയ എത്രയോ
സന്ദർഭങ്ങൾ…ഒന്നും മറന്നുപോകരുതേ…

“എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
103-ാം സങ്കീ 1,2 വാക്യങ്ങൾ

ഞാൻ പലർക്കും ഒരു അത്ഭുതമായിരിക്കുന്നു”71-ാം സങ്കീ 7-ാം വാക്യം

അത്ഭുതങ്ങൾ തേടി ഇന്നു മനുഷ്യർ അലയുന്നു. എന്നാൽ
ദൈവമക്കളെ തമ്പുരാൻ ഒരു അത്ഭുതമാക്കി മാറ്റുന്നു. മോശയെ ദൈവം ഒരു അത്ഭുതമനുഷ്യനാക്കി. സങ്കീർത്തനക്കാരൻ തൻ്റെ ജീവിതം അയവിറക്കി കൊണ്ടു
പറയുകയാണു ഞാൻ പലർക്കും ഒരു അത്ഭുതമായി മാറിയിരിക്കുന്നു എന്നു. ആയതിനു പ്രധാനമായും അഞ്ചു
കാര്യങ്ങൾ സങ്കീർത്തനക്കാരൻ
പറയുന്നു.

1) ദൈവത്തിലുള്ള ആശ്രയം .

71-ാം സങ്കീർത്തനം തുടങ്ങുന്നതു
തന്നെ ദൈവത്തിലുള്ള ആശ്രയം
പ്രകീർത്തിച്ചുകൊണ്ടാണു.

” യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ”

ദൈവത്തിലുള്ള ആശ്രയമാണു
സങ്കീർത്തനക്കാരനെ മറ്റുള്ളവരുടെ മുൻപിൽ
അത്ഭുതമാക്കിയതു.ഇന്നു
ചിലർ പണത്തിലും ചിലർ പ്രശസ്തിയിലും, ചിലർ മക്കളിലും, ആൾബലത്തിലും, ചിലർ രാഷ്ട്രീയബലത്തിലും ആശ്രയിക്കുന്നു. എന്നാൽ വചനം പറയുന്നു.

” യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ”
യിരെമ്യാവു 17:7

2) ദൈവമെന്ന പാറയിൽ അടിസ്ഥാനമിട്ടു.

സങ്കീർത്തനക്കാരൻ മറ്റുള്ളവർക്കു
അത്ഭുതമാകാൻ മറ്റൊരു കാരണം ദൈവത്തിലുള്ള പാറപോലെയുള്ള വിശ്വാസമാണു. കർത്താവെന്ന
ഉറപ്പുളള പാറയിൽ എന്നും സങ്കീർത്തനക്കാരൻ അഭയം കണ്ടെത്തി.അതിനുവേണ്ടി മോഹിച്ചു.

“ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
71-ാം സങ്കീ 3-ാം വാക്യം

യേശുവാകുന്ന പിളർന്ന പാറയിൽ നാം ചായണം.
യേശു പറഞ്ഞു വചനം
കേട്ടനുസരിക്കുന്നവൻ പാറമേൽ
വീടു പണിത മനുഷ്യനോടു തുല്യനെന്നു. കാരണം ഒരു മഴക്കോ, കൊടുങ്കാറ്റിനോ, പാറമേൽ പണിത ഭവനത്തെ നശിപ്പിക്കുവാൻ സാദ്ധ്യമല്ല. ദൈവത്തിൻ്റെ മന്ദിരമായ നമ്മുടെ ശരീരം
യേശുവാകുന്ന ഉറച്ച പാറയാൽ
അടിസ്ഥാനമിടുമ്പോൾ നാം സങ്കീർത്തനക്കാരനെ പോലെ
പലർക്കും ഒരത്ഭുതമായി മാറും

3) ദൈവത്തിൽ പ്രത്യാശവച്ചു. ദൈവത്തിന്റെ കരുതൽ
അനുഭവിച്ചറിഞ്ഞു.

” യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ”
71-ാം സങ്കീ 5-ാം വാക്യം.

ഇന്നു നാം ആരോഗ്യത്തോടെ നിൽക്കുന്നുണ്ടെങ്കിൽ അതിനു
പുറകേ ദൈവത്തിന്റെ അനന്തമായ കരുതൽ ഉണ്ടു. ജനിക്കുമ്പോൾ തന്നെ പല കുറവുകളും നമുക്കുണ്ടാകാമായിരുന്നു. എന്നാൽ അമ്മയുടെ ഗർഭത്തിൽ
വച്ചുതന്നെ നമ്മെ മനസ്സിലാക്കുകയും വിളിച്ചു വേർതിരിക്കയും ചെയ്ത ഒരു ദൈവമുണ്ടു.ഈ സത്യം രുചിച്ചറിഞ്ഞ സങ്കീർത്തനക്കാരൻ നന്ദിയോടെ
ദൈവത്തെ സ്തുതിച്ചുപറയുന്നു.

” ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
71-ാം സങ്കീ 6-ാം വാക്യം.

ജീവിതത്തിലെ നഷ്ടങ്ങളെകുറിച്ചു വിലപിക്കുന്നവരാകാതെ നേട്ടങ്ങളെക്കുറിച്ചു ദൈവത്തോടു നന്ദിപറയുന്നവരാകണം.

4) ദൈവത്തെ എപ്പോഴും സ്തുതിച്ചു.

സങ്കീർത്തനക്കാരൻ മറ്റുള്ളവർക്കു അത്ഭുതമാകാനുള്ള മറ്റൊരു കാരണം ഏതു സാഹചര്യത്തിലും
ദൈവത്തെ സ്തുതിച്ചു എന്നതാണു.

” ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
71-ാം സങ്കീ 14,15 വാക്യങ്ങൾ

ദൈവത്തിൽ പരിപൂർണ്ണമായി
ആശ്രയിച്ചു മുന്നേറുമ്പോൾ,
ഏതു പ്രതിസന്ധികളിലും പാറയാകുന്ന യേശുവിൽ ഉറച്ചു
വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ കരുതൽ ബാല്യം മുതൽ അനുഭവിച്ചു പ്രത്യാശയോടെ മുന്നേറി ദൈവത്തെ എന്നും വാഴ്ത്തി പാടി ജീവിക്കുമ്പോൾ അവർ പറയും.

” ഞാൻ പലർക്കും ഒരു അത്ഭുതമായിരിക്കുന്നു.നീ എൻ്റെ
ബലമുള്ള സങ്കേതമാകുന്നു”

കഷ്ടതകളിൽ ദൈവം വിടുവിക്കുന്ന വിധങ്ങൾ

1) പരീക്ഷകൾ ഒഴിവാക്കി ദൈവം വിടുവിക്കുന്നു.

കഷ്ടതകളും പ്രതിസന്ധികളും വരുമ്പോൾ ദൈവം വിടുവിക്കുന്ന വിധങ്ങൾ അത്ഭുതാവഹമാണു.
കഷ്ടതകൾ ഒഴിഞ്ഞു
പോകത്തക്കവണ്ണം ദൈവം വിടുവിക്കും. തലനാരിഴക്കു ചില വലിയ അപകടങ്ങൾ ഒഴിഞ്ഞുപോകാറാറുണ്ടു. ദൈവത്തോടുള്ള പ്രാർത്ഥന അപകടങ്ങളെ ഒഴിവാക്കും. യേശുവിനു ജീവഹാനി വരുത്താതിരിക്കുന്നതിനുവേണ്ടി ദൈവദൂതൻ ജോസഫിനു പ്രത്യക്ഷപ്പെട്ടു അവരോടു ആ ദേശത്തു നിന്നും മിസ്രയീമിലേക്കു പോകുവാൻ കല്പിച്ചു.

“എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.
യെശയ്യാവു 26:20

ലോത്തിനോടും കുടുംബത്തോടും
ദേശത്തു നിന്നും ഓടി പോകുവാൻ ദൈവം മുന്നറിയിപ്പു നൽകി. ഇങ്ങനെ ദൈവം തൻ്റെ ജനത്തെ സഹായിക്കുന്ന അനേകം സന്ദർഭങ്ങൾ വേദപുസ്തകത്തിൽ കാണാം

2) ഒഴിഞ്ഞുപോകാത്ത കഷ്ടങ്ങളിൽ, ദൈവം ശക്തി നൽകുന്നു.

ജീവിതത്തിലെ ചില കഷ്ടങ്ങൾ ഒഴിഞ്ഞു
പോകണമെന്നില്ല.
സ്തെഫാനൊസ് നീതിയുള്ളവനായിരുന്നു. എന്നിട്ടും സതെഫാനൊസിനു
വലിയ കഷ്ടങ്ങൾ ഉണ്ടായി. അവനെ നഗരത്തിൽ നിന്നും
തള്ളിപുറത്താക്കി. ഈയവസരത്തിലും സ്തെഫാനൊസ് ദൈവത്തിൽ നിന്നും ശക്തിപ്രാപിച്ചു ആത്മാവിനെ
ദൈവകരങ്ങളിൽ ഏല്പിച്ചു മുട്ടുകുത്തി പറഞ്ഞു.

“കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.
അപ്പൊ.പ്രവ 7:60

കഷ്ടതകളിൽ ലഭിച്ച ദൈവീകശക്തി
കൊണ്ടാണു സ്തെഫാനൊസിനു ഇങ്ങനെ പെരുമാറുവാൻ കഴിഞ്ഞതു.ചില
കഷ്ടതകൾ നമ്മെ ഒഴിഞ്ഞുപോയില്ലെങ്കിലും ദൈവം അവയെ തരണം ചെയ്യുവാനുള്ള ശക്തിയും ക്യപയും നമുക്ക് തരും.

ഒഴിഞ്ഞുപോകാത്ത കഷ്ടതകൾ പൗലൊസിനെ പിന്തുടർന്നു. അന്ത്യൊക്ക്യയിൽ യഹൂദന്മാർ പൗലൊസിനെ കൊല്ലുവാൻ നോക്കി.അവനെ കല്ലെറിഞ്ഞു. അവൻ മരിച്ചു എന്നു കരുതി അവനെ
പട്ടണത്തിലേക്കു ഇഴെച്ചുകളഞ്ഞു. എന്നാൽ പിറ്റെന്നാൾ പൗലൊസ് ശാരീരിക
ബലഹീനതകൾ മറന്നു
ശക്തിപ്രാപിച്ചു ബർന്നബാസിനോടു കൂടെ ദെർബെക്കു
പോയി അവിടെ സുവിശേഷം അറിയിച്ചു. ആ അധരം ഇങ്ങനെ
മന്ത്രിച്ചു.

“എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.
ഫിലിപ്പിയർ 4:13

ജീവിതത്തിൽ കഷ്ടങ്ങളെ ദൈവം മാറ്റിയില്ലെന്നു വരാം.
ആ സമയം നാം പറയണം “ദൈവമേ നിൻ്റെ ക്യപ എനിക്ക് മതി”
എന്ന്.

3) കഷ്ടങ്ങളിൽ ദൈവം ഇറങ്ങി വന്നു നമ്മെ സഹായിക്കുന്നു.

” നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,
യെശയ്യാവു 41:10

കഷ്ടങ്ങളിൽ ഭയപ്പെടേണ്ടതില്ല.
കാരണം കരം തന്നു സഹായിക്കുവാനും ശക്തീകരിക്കുവാനും ദൈവം കൂടെയുണ്ടു. കഷ്ടങ്ങൾ അനുവദിക്കുന്ന ദൈവം വിടുവിക്കുന്നതിനുള്ള വഴിയും കാണിച്ചു തരും.

” മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
1കൊരിന്ത്യർ 10:13

4) കഷ്ടങ്ങളിൽ ദൈവമഹത്വം
കാണും.

യേശു നമുക്കുവേണ്ടി എത്രയോ
കഷ്ടങ്ങളും പീഢകളും നിന്ദകളും പരിഹാസങ്ങളും സഹിച്ചു. യേശു മരിച്ചു അടക്കപ്പെട്ടതിനുശേഷം മൂന്നാം നാൾ ദൈവദൂതൻ യേശുവിന്റെ കല്ലറയുടെ കല്ലു ഉരുട്ടികളഞ്ഞു. ലോകത്തിലെ എല്ലാ കല്ലറകളും അടഞ്ഞുകിടക്കുമ്പോൾ മരണത്തെ തോല്പിച്ചു യേശുവിന്റെ കല്ലറ
തുറക്കപ്പെട്ടു യേശു ഉയിർത്തെഴുന്നേറ്റു. ജീവിതത്തിലെ കഷ്ടതകൾ നാം തേജസ്കരിക്കുവാൻ
മാത്രം.ആയതിനാൽ കഷ്ടങ്ങൾ
ഒഴിഞ്ഞുപോയില്ലെങ്കിലും സന്തോഷിക്കാം.

” എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
1പത്രൊസ് 5:10

ഈ വചനത്താൽ ആശ്വസിച്ച് അനുഗ്രഹം പ്രാപിക്കാം.

Newer posts »