അത്ഭുതങ്ങൾ തേടി ഇന്നു മനുഷ്യർ അലയുന്നു. എന്നാൽ
ദൈവമക്കളെ തമ്പുരാൻ ഒരു അത്ഭുതമാക്കി മാറ്റുന്നു. മോശയെ ദൈവം ഒരു അത്ഭുതമനുഷ്യനാക്കി. സങ്കീർത്തനക്കാരൻ തൻ്റെ ജീവിതം അയവിറക്കി കൊണ്ടു
പറയുകയാണു ഞാൻ പലർക്കും ഒരു അത്ഭുതമായി മാറിയിരിക്കുന്നു എന്നു. ആയതിനു പ്രധാനമായും അഞ്ചു
കാര്യങ്ങൾ സങ്കീർത്തനക്കാരൻ
പറയുന്നു.
1) ദൈവത്തിലുള്ള ആശ്രയം .
71-ാം സങ്കീർത്തനം തുടങ്ങുന്നതു
തന്നെ ദൈവത്തിലുള്ള ആശ്രയം
പ്രകീർത്തിച്ചുകൊണ്ടാണു.
” യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ”
ദൈവത്തിലുള്ള ആശ്രയമാണു
സങ്കീർത്തനക്കാരനെ മറ്റുള്ളവരുടെ മുൻപിൽ
അത്ഭുതമാക്കിയതു.ഇന്നു
ചിലർ പണത്തിലും ചിലർ പ്രശസ്തിയിലും, ചിലർ മക്കളിലും, ആൾബലത്തിലും, ചിലർ രാഷ്ട്രീയബലത്തിലും ആശ്രയിക്കുന്നു. എന്നാൽ വചനം പറയുന്നു.
” യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ”
യിരെമ്യാവു 17:7
2) ദൈവമെന്ന പാറയിൽ അടിസ്ഥാനമിട്ടു.
സങ്കീർത്തനക്കാരൻ മറ്റുള്ളവർക്കു
അത്ഭുതമാകാൻ മറ്റൊരു കാരണം ദൈവത്തിലുള്ള പാറപോലെയുള്ള വിശ്വാസമാണു. കർത്താവെന്ന
ഉറപ്പുളള പാറയിൽ എന്നും സങ്കീർത്തനക്കാരൻ അഭയം കണ്ടെത്തി.അതിനുവേണ്ടി മോഹിച്ചു.
“ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
71-ാം സങ്കീ 3-ാം വാക്യം
യേശുവാകുന്ന പിളർന്ന പാറയിൽ നാം ചായണം.
യേശു പറഞ്ഞു വചനം
കേട്ടനുസരിക്കുന്നവൻ പാറമേൽ
വീടു പണിത മനുഷ്യനോടു തുല്യനെന്നു. കാരണം ഒരു മഴക്കോ, കൊടുങ്കാറ്റിനോ, പാറമേൽ പണിത ഭവനത്തെ നശിപ്പിക്കുവാൻ സാദ്ധ്യമല്ല. ദൈവത്തിൻ്റെ മന്ദിരമായ നമ്മുടെ ശരീരം
യേശുവാകുന്ന ഉറച്ച പാറയാൽ
അടിസ്ഥാനമിടുമ്പോൾ നാം സങ്കീർത്തനക്കാരനെ പോലെ
പലർക്കും ഒരത്ഭുതമായി മാറും
3) ദൈവത്തിൽ പ്രത്യാശവച്ചു. ദൈവത്തിന്റെ കരുതൽ
അനുഭവിച്ചറിഞ്ഞു.
” യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ”
71-ാം സങ്കീ 5-ാം വാക്യം.
ഇന്നു നാം ആരോഗ്യത്തോടെ നിൽക്കുന്നുണ്ടെങ്കിൽ അതിനു
പുറകേ ദൈവത്തിന്റെ അനന്തമായ കരുതൽ ഉണ്ടു. ജനിക്കുമ്പോൾ തന്നെ പല കുറവുകളും നമുക്കുണ്ടാകാമായിരുന്നു. എന്നാൽ അമ്മയുടെ ഗർഭത്തിൽ
വച്ചുതന്നെ നമ്മെ മനസ്സിലാക്കുകയും വിളിച്ചു വേർതിരിക്കയും ചെയ്ത ഒരു ദൈവമുണ്ടു.ഈ സത്യം രുചിച്ചറിഞ്ഞ സങ്കീർത്തനക്കാരൻ നന്ദിയോടെ
ദൈവത്തെ സ്തുതിച്ചുപറയുന്നു.
” ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
71-ാം സങ്കീ 6-ാം വാക്യം.
ജീവിതത്തിലെ നഷ്ടങ്ങളെകുറിച്ചു വിലപിക്കുന്നവരാകാതെ നേട്ടങ്ങളെക്കുറിച്ചു ദൈവത്തോടു നന്ദിപറയുന്നവരാകണം.
4) ദൈവത്തെ എപ്പോഴും സ്തുതിച്ചു.
സങ്കീർത്തനക്കാരൻ മറ്റുള്ളവർക്കു അത്ഭുതമാകാനുള്ള മറ്റൊരു കാരണം ഏതു സാഹചര്യത്തിലും
ദൈവത്തെ സ്തുതിച്ചു എന്നതാണു.
” ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
71-ാം സങ്കീ 14,15 വാക്യങ്ങൾ
ദൈവത്തിൽ പരിപൂർണ്ണമായി
ആശ്രയിച്ചു മുന്നേറുമ്പോൾ,
ഏതു പ്രതിസന്ധികളിലും പാറയാകുന്ന യേശുവിൽ ഉറച്ചു
വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ കരുതൽ ബാല്യം മുതൽ അനുഭവിച്ചു പ്രത്യാശയോടെ മുന്നേറി ദൈവത്തെ എന്നും വാഴ്ത്തി പാടി ജീവിക്കുമ്പോൾ അവർ പറയും.
” ഞാൻ പലർക്കും ഒരു അത്ഭുതമായിരിക്കുന്നു.നീ എൻ്റെ
ബലമുള്ള സങ്കേതമാകുന്നു”
Leave a Reply