Robert Moffat

Birth. 21 Dec 1795

Death. 09 Aug 1883

റോബര്‍ട്ട് മൊഫെറ്റ്

ദൈവത്തില്‍ നിന്നു ലഭിച്ച വിളിയാലും ദര്‍ശനത്താലും പകല്‍ അത്യുഷ്ണത്തെയും രാത്രി അതിശൈത്യത്തെയും സഹിച്ചുകൊണ്ട് സിംഹം,കുറുനരി,മുതല തുടങ്ങിയ വന്യമൃഗങ്ങളെയും തദ്ദേശ്യരായ ക്രൂര കാട്ടാളന്മാരെയും വകവയ്ക്കാതെ ആഫ്രിക്കന്‍ വനാന്തരങ്ങളിലെ നശിച്ചു പോകുന്ന ആത്മാക്കളുടെ രക്ഷയ്ക്കായി നിത്യജീവന്‍റെ വചനങ്ങള്‍ ഹൃദയത്തില്‍ പേറികൊണ്ട് ആഫ്രിക്കന്‍ ഉള്‍നാടുകളിലുടെ ഒരു മനുഷ്യന്‍ സഞ്ചരിച്ചു. ഡേവിഡ് ലിവിംഗ്സ്റ്റണു പോലും മുമ്പേ സുവിശേഷ പ്രവര്‍ത്തനം നടത്തിയ ആഫ്രിക്കയിലെ ഒന്നാമത്തെ മിഷനറിയായിരുന്നു ഇദ്ദേഹം. ഡേവിഡ് ലിവിംഗ്സ്റ്റണു ഇദ്ദേഹം വലിയൊരു പ്രചോദനമായിത്തീരുകയും പില്ക്കാലത്ത് തന്‍റെ മകളെ ഡേവിഡ് ലിവിംഗ്സ്റ്റണു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. തന്‍റെ 21-ാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലേക്ക് ചെന്ന് 50 ല്‍ പരം വര്‍ഷങ്ങള്‍ അവിടെ കര്‍ത്താവിനായി അദ്ധ്വാനിക്കുകയും ഏറ്റവും പ്രാകൃതവും ശത്രുതാപരവുമായ അന്തരിക്ഷത്തില്‍ ജീവിതം നയിക്കുകയും ചെയ്ത വീനിതനായ ഇദ്ദേഹം ഒരു ധീരനായ മിഷനറിയായി ഇന്നു ലോകമെങ്ങും സ്മരിക്കപ്പെടുന്നു. റോബര്‍ട്ട് മൊഫെറ്റ് എന്നാണ് അദ്ദേഹത്തിന്‍റെ നാമം.

സ്കോട്ട്ലണ്ടില്‍ ജനിച്ച റോബര്‍ട്ട് മൊഫെറ്റ് ചെറുപ്പകാലത്ത് ഒരു തോട്ടക്കാരനായി ജോലി ചെയ്തു പോന്നു. ഒരു ദിവസം മിഷനറിമാരുടെ യോഗത്തെക്കുറിച്ച് ഒരു പരസ്യം താന്‍ കാണുകയും അതില്‍ സംബന്ധിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു. ആ യോഗത്തില്‍ വച്ച് പരിശുദ്ധാത്മ പ്രേരണ ലഭിക്കുകയും ഒരു മിഷനറിയായിത്തീരുവാന്‍ തന്‍റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്തു. ڇഎന്‍റെ വഴികള്‍ക്കായി നീ നിന്‍റെ വഴികള്‍ ഉപേക്ഷിക്കുമോ? ജാതികളുടെ രക്ഷയ്ക്കായി കഷ്ടം സഹിക്കുവാന്‍ നീ ഒരുക്കമാണോ?ڈ എന്നു ദൈവശബ്ദം കേട്ടു. ڇഅതെ കര്‍ത്താവേ!ڈ എന്നു താന്‍ മറുപടി നല്കി. താമസംവിനാ താന്‍ ലണ്ടന്‍ മിഷനറി സൊസൈറ്റിയിലേക്ക് ശുപാര്‍ശ ചെയ്യപ്പെടുകയും അത് തനിക്ക് ആഫ്രിക്കയിലെ സുവിശേഷ വയല്‍ പ്രദേശങ്ങളിലേക്ക് പാത ഒരുക്കുകയും ചെയ്തു.

1816 ല്‍ തന്‍റെ 21-ാംമത്തെ വയസ്സില്‍ ക്രിസ്തുവിന്‍റെ സുവിശേഷത്താല്‍ മുഴുലോകവും പിടിച്ചടക്കുവാനുള്ള ഒരു യൗവ്വനക്കാരന്‍റെ എരിവോടും ആവേശത്തോടും കൂടി മൊഫെറ്റ് ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറി. ആ പ്രവൃത്തിക്കുള്ള യോഗ്യത തനിക്കില്ല എന്ന ചിന്തയാല്‍ മിഷന്‍ നേതാക്കാന്മാര്‍ ആരംഭത്തില്‍ വിമുഖത പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ കര്‍ത്താവിനായി സമര്‍പ്പിക്കപ്പെട്ട ആ ജീവിതം മുഖാന്തരം അനേകരെ ദൈവരാജ്യത്തിലേക്ക് ആനയിച്ചുകൊണ്ട് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റാണെന്നു പില്ക്കാലത്ത് താന്‍ തെളിയിച്ചു.

ആഫ്രിക്കയില്‍ കാലുകുത്തിയപ്പോള്‍ മൊഫെറ്റിനു അതൊരു ദുഷ്ക്കരമായ യുദ്ധമായിരുന്നു. തീരദേശത്തു നിന്നു ഉള്‍നാടുകളിലേക്കു പോയി അവിടുത്തെ ഗോത്രവര്‍ഗ്ഗക്കാരോടു സുവിശേഷമറിയിക്കുവാന്‍ അവസാനം അദ്ദേഹത്തിനു അനുമതി ലഭിച്ചു. ആപല്‍ക്കരമായ ഉള്‍നാടുകളിലേയ്ക്കുള്ള യാത്രാ മദ്ധ്യേ അത്യുഷ്ണത്താലും ജലദൗര്‍ലഭ്യത്താലും അദ്ദേഹം മരണത്തിന്‍റെ വക്കോളം എത്തിച്ചേര്‍ന്നു. എങ്കിലും താന്‍ അവയെല്ലാം ക്ഷമയോടെ അതിജീവിച്ചു. ഒരു രാത്രിയില്‍ താന്‍ ഒരു ഡച്ചുക്കാരന്‍റെ വസതിയില്‍ താമസിച്ചപ്പോള്‍ തന്‍റെ യാത്രോദ്ദേശ്യം എന്താണെന്നു അവര്‍ ആരായുകയുണ്ടായി. څആഫ്രിക്കനറുടെچ ഗ്രാമത്തിലേയ്ക്കാണ് താന്‍ പോകുന്നത് എന്നു അവരെ അറിയിച്ചു. (ദക്ഷിണാഫ്രിക്കാ മുഴുവന്‍ ഏറ്റവും ഭയപ്പെട്ടിരുന്നതും വെറുത്തിരുന്നതുമായ ഒരു വ്യക്തിയായിരുന്നു ആഫ്രിക്കനര്‍. പലരെയും കൊല്ലുകയും ദക്ഷിണാഫ്രിക്ക മുഴുവന്‍ ഭീതിയും ശത്രുതയും പരത്തുകയും ചെയ്ത ഒരു ദുഷ്ടഗോത്രത്തലവനായിരുന്നു അയാള്‍.) ڇആഫ്രിക്കനര്‍ നിന്‍റെ തോല്‍ ഉരിച്ചു അവനു നൃത്തം ചവിട്ടാനുള്ള ഡ്രം ഉണ്ടാക്കുകയും നിന്‍റെ തലയോട്ടിയെ അവനൊരു പാനപാത്രമാക്കുകയും ചെയ്യും!ڈ എന്നു ആ ഡച്ചുകുടുംബം മൊഫെറ്റിനു മുന്നറിയിപ്പ് നല്കി. ഇങ്ങനെയുള്ള മുന്നറിയിപ്പ് ഉണ്ടായെങ്കിലും ആഫ്രിക്കനറുടെ ഗ്രാമത്തില്‍ പോകുന്നത് ദൈവഹിതമാണെന്നു മൊഫെറ്റ് തീരുമാനിച്ചു. എന്നാല്‍ മൊഫെറ്റ് ആഫ്രിക്കനറെ മുഖാമുഖം കണ്ടപ്പോള്‍ അയാള്‍ അത്ഭുതകരമാം വിധം സൗമ്യനായി കാണപ്പെടുകയും മൊഫെറ്റിനു ഒരു വീടു പണിതു കൊടുക്കുവാന്‍ തന്‍റെ ജനത്തോട് ആജ്ഞാപിക്കുകയും ചെയ്തു. ആ ചെറുകുടിലില്‍ അവിടുത്തെ ഗോത്രവര്‍ഗ്ഗക്കാരെപ്പോലെ മൊഫെറ്റ് ഒരു ലളിതജീവിതം നയിച്ചു. പാലും ഉണക്കയിറച്ചിയുമായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യ ആഹാരം. രാവും പകലും താന്‍ ഗോത്രവര്‍ഗ്ഗക്കാരോടു സുവിശേഷം അറിയിക്കുകയും താമസംവിനാ കുഞ്ഞുങ്ങള്‍ക്കൊരു സ്കൂള്‍ ആരംഭിക്കുകയും ചെയ്തു. ആഫ്രിക്കനര്‍ ഈ യോഗങ്ങളില്‍ സംബന്ധിക്കുകയും ക്രിസ്തുവിന്‍റെ സ്നേഹത്തെക്കുറിച്ചും അവന്‍റെ ബലിമരണത്തെക്കുറിച്ചും സ്വര്‍ഗ്ഗീയ മഹിമകളെക്കുറിച്ചും മൊഫെറ്റുമായി ദീര്‍ഘനേരം സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അവസാനമായി മൊഫെറ്റ് ആഫ്രിക്കനറെ കര്‍ത്താവിനായി നേടുകയും അവന്‍റെ മാനസാന്തരം തന്‍റെ ശുശ്രൂഷയിലെ ഏറ്റവും വലിയ നേട്ടവുമായിത്തീരുകയും ചെയ്തു. ആഫ്രിക്കനര്‍ ചെയ്ത പലകുറ്റകൃത്യങ്ങള്‍ നിമിത്തം സര്‍ക്കാര്‍ അയാളെ പിടിക്കുവാന്‍ അന്വേഷിച്ച് വരികയായിരുന്നു. എന്നാല്‍ മൊഫെറ്റ് ആദ്ദേഹത്തെ തീരദേശത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ അയാളുടെ മാനസാന്തരവും പുതുജീവിതവും കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ അത്ഭുതപ്പെടുകയും അയാള്‍ക്ക് ശിക്ഷ ഇളവുചെയ്തു കൊടുക്കുകയും ചെയ്തു. തന്‍റെ മതപ്രവര്‍ത്തനവും മിഷനറി പ്രവര്‍ത്തനവും മുഖാന്തിരം ചില രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കു പരിഹാരം വരുത്തിയതിനാല്‍ മൊഫെറ്റിന് ആ കാലത്ത് സര്‍ക്കാരിന്‍റെ പിന്തുണയും ലഭിച്ചിരുന്നു.

മൊഫെറ്റ് സൗത്താഫ്രിക്കയില്‍ പോയി മൂന്നു വര്‍ഷത്തിനു ശേഷം ആഫ്രിക്കയില്‍ എത്തിയ മേരി സ്മിത്തിനെ വിവാഹം ചെയ്തു. മേരി സ്മിത്തിനെ വിവാഹം കഴിപ്പിച്ചു തരേണമെന്നു മൊഫെറ്റ് ആഫ്രിക്കയിലേയ്ക്കു പോകുന്നതിനു മുമ്പ് മേരിയുടെ പിതാവിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതിനു ڇഈ രാജ്യത്തു താമസിക്കുമെങ്കില്‍ ഈ വിവാഹത്തിനു എനിക്കും എന്‍റെ ഭാര്യക്കും യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ ഞങ്ങളുടെ ഏക പുത്രി ഏതെങ്കിലും അപരിഷ്കൃത രാജ്യത്തിലേയ്ക്കു പോകുന്നതിനു അവിടെപല കഷ്ടങ്ങള്‍ സഹിക്കുന്നതിനും ഒരു പക്ഷേ മരണം തന്നേ സംഭവിക്കുന്നതിനു ഞങ്ങള്‍ ഒരിക്കലും സമ്മതിക്കുകയില്ലڈ എന്നു അദ്ദേഹം മൊഫെറ്റിനു മറുപടി നല്കിയിരുന്നു. അതിനാല്‍ ദൈവവിളി സ്വീകരിച്ച് വിവാഹമോഹം ഉപേക്ഷിച്ചിട്ട് ആഫ്രിക്കയിലേക്ക് പോകുവാന്‍ മൊഫെറ്റ് തീരുമാനിച്ചു. എങ്കിലും മേരിയുടെ മാതാപിതാക്കള്‍ എന്നെങ്കിലും തങ്ങളുടെ അഭിപ്രായം മാറ്റും എന്ന പ്രതീക്ഷ താന്‍ വച്ചുപുലര്‍ത്തിയിരുന്നു. അത് അങ്ങനെതന്നേ സംഭവിച്ചു. അവര്‍ പിന്നിട് തങ്ങളുടെ സമ്മതം അറിയിക്കുകയും മൊഫെറ്റിന്‍റെ അന്‍പതു വര്‍ഷത്തിലധികമുള്ള ശുശ്രൂഷയില്‍ മേരി അതിയായ ആശ്വാസവും തുണയുമായി തീരുകയും ചെയ്തു. തങ്ങളുടെ മൂന്നുകുഞ്ഞുങ്ങള്‍ ശൈശവത്തിലും കൗമാരത്തിലും നഷ്ടപ്പെടേണ്ടി വരികയും അവര്‍ക്ക് വളരെ കഷ്ടതകള്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തുവെങ്കിലും ആഫ്രിക്കയിലെ തങ്ങളുടെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെ സുവിശേഷ പ്രചരണത്തിനു ചവിട്ടിക്കയറുവാനുള്ള കല്പടവുകളായി മാറ്റപ്പെട്ടു. പില്ക്കാലത്ത് ആഫ്രിക്കയിലെ വലിയ മിഷനറിയായിത്തീര്‍ന്ന ഡേവിഡ് ലിവിംഗ്സ്റ്റണ്‍ അവരുടെ മൂത്തപുത്രിയെ വിവാഹം ചെയ്തു. മറ്റു നാലു മക്കള്‍ ആഫ്രിക്കയില്‍ തന്നെ മിഷനറി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

ബാല്യകാലത്തില്‍ മൊഫെറ്റിന് വിദ്യാഭ്യാസത്തോട് വിരക്തി തോന്നിയതിനാല്‍ അതില്‍ നിന്നു രക്ഷപ്പെടുന്നതിനു മറ്റു ജോലികള്‍ ചെയ്യുവാന്‍ താല്പര്യപ്പെട്ടിരുന്നു. എന്നാല്‍ പില്ക്കാലത്തു ആയിരങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ദൈവം ഈ ബാലനെ ഉപയോഗിച്ചു. പഠിക്കുന്നതിനു വളരെ ബുദ്ധിമുട്ടുള്ള څസെക്കുവാനچ എന്ന ആഫ്രിക്കന്‍ ഭാഷ അദ്ദേഹം ഹൃദിസ്ഥമാക്കുകയും ദേശവാസികളുടെ പ്രയോജനത്തിനായി ആ ഭാഷയില്‍ വേദപുസ്തകം പരിഭാഷപ്പെടുത്തുകയും ചെയ്തു. ആഫ്രിക്കന്‍ ജനതയെ പ്രബുദ്ധരാക്കുന്നതിന് അദ്ദേഹം മറ്റു പല പുസ്തകങ്ങള്‍ രചിക്കുകയും പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും ചെയ്തു. മാത്രമല്ല മറ്റുള്ളവരെ അന്യദേശങ്ങളിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കു തല്പരരാക്കേണ്ടതിനു പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കൃഷിയിലും ജലസേചനത്തിലും ആധുനിക പദ്ധതികള്‍ നടപ്പിലാക്കികൊണ്ട് ആഫ്രിക്കന്‍ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തിയതിനാല്‍ അദ്ദേഹം ദേശത്ത് പ്രസിദ്ധനായിത്തീര്‍ന്നു. ജനത്തിന്‍റെ ആത്മീകവും ഭൗമികവുമായ ഉന്നമനത്തിനായി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ദൈവം ആഫ്രിക്കന്‍ ദേശത്ത് വന്‍ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമെന്നവിശ്വാസത്തോടുകൂടി ആത്മീയ മരുഭൂമിയായ ഈ ദേശം ഒരുനാള്‍ ദൈവത്തിന്‍റെ മലര്‍വാടിയായി മാറ്റപ്പെടുംڈ എന്നും അദ്ദേഹം പ്രവചിച്ചു.

ജനത്തെ ക്രിസ്തുവിന്‍റെ സുവിശേഷത്തിലേയ്ക്കു ആനയിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലെ പല ഗ്രാമങ്ങളിലും ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലും മൊഫെറ്റ് യാത്ര ചെയ്തു. തന്‍റെ യാത്രാ മദ്ധ്യേ പല മിഷനറി സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയും അവ മറ്റുള്ളവരുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രയോജനകരമായി തീരുകയും ചെയ്തു. അദ്ദേഹം യാത്ര ചെയ്തിരുന്ന പാതകള്‍ പലപ്പോഴും ആപല്ക്കരവും തന്‍റെ ആരോഗ്യത്തിനു ഹാനികരവും ആയിരുന്നു. അതില്‍ ചില പാതകളില്‍ക്കൂടി സഞ്ചരിക്കുവാന്‍ ദേശവാസികള്‍ പോലും ഭയപ്പെട്ടിരുന്നു. ڇഇവയെല്ലാം യേശുവിനു വേണ്ടിയും ജാതികളുടെ രക്ഷയ്ക്കു വേണ്ടിയുമാണല്ലോ എന്ന ചിന്ത എന്‍റെ കഷ്ടങ്ങളില്‍ എന്നെ ഉത്സുഹനാക്കിത്തീര്‍ക്കുന്നു എന്നു അദ്ദേഹം തന്‍റെ ലേഖനങ്ങളില്‍ എഴുതുകയുണ്ടായി. ڇഎന്നോടു ചോദിച്ചു കൊള്ളുക; ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരുംڈ.(സങ്കീ.2:8) എന്ന വേദവാക്യം തന്‍റെ ജീവിതത്തില്‍ അന്വര്‍ത്ഥമായിത്തീര്‍ന്നു. ബെക്കുവാനാ ലാന്‍റിലും(ഇപ്പോഴത്തെ ബോട്വാന)തെക്കേ റൊഡേഷ്യയിലും (ഇപ്പോഴത്തെ സിംബാവേ) അദ്ദേഹം ക്രിസ്തീയ സഭയ്ക്കു അടിസ്ഥാനം ഇട്ടു. തന്‍റെ ശുശ്രൂഷയാല്‍ ആയിരങ്ങള്‍ ക്രിസ്തുവിങ്കലേയ്ക്ക് ആനയിക്കപ്പെട്ടു. അതിനുള്ള പരീക്ഷകള്‍ വളരെ കയ്പ്പേറിയവയായിരുന്നു എങ്കിലും അതിന്‍റെ അനന്തരഫലങ്ങളും അനുഗ്രഹങ്ങളും കൂടുതല്‍ മാധുര്യമുള്ളതായി തീര്‍ന്നു.

1870-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി വരികയും വിദേശ മിഷനറി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പല യോഗങ്ങളിലും സമ്മേളനങ്ങളിലും പ്രസംഗിക്കുകയും ചെയ്തു പോന്നു. 50 -ല്‍ അധികം ദീര്‍ഘവര്‍ഷങ്ങള്‍ ദൈവരാജ്യത്തിനായുള്ള അക്ഷീണപ്രയത്നാനന്തരം 1883-ല്‍ റോബര്‍ട്ട് മൊഫെറ്റ് താന്‍ പ്രിയം വച്ച കര്‍ത്താവിനോട് ചേര്‍ക്കപ്പെട്ടു.