1) മാലാഖമാർ

ദൈവം സുവാർത്ത അറിയിക്കുവാനായി
തിരഞെടുത്തവർ
ആയിരുന്നു മാലാഖമാർ.
അവർ ലോകത്തിന് നൽകിയ ആദ്യ സന്ദേശം
“ഭയപ്പെടേണ്ട” എന്നതായിരുന്നു.
ഇന്ന് ലോകം മുഴുവനും ഭയത്തിന്റെ അന്തരീക്ഷത്തിൽ ആണ്
നീങ്ങുന്നത്. ഇന്ന് മനുഷ്യൻ രോഗത്തെ ഭയപ്പെടുന്നു. മരണത്തെ ഭയപ്പെടുന്നു. പലവിധ ആകുലതകളും മനുഷ്യനെ തളർത്തുന്നു.
യേശു രക്ഷകനായി പിറന്നു വീണപ്പോൾ കേട്ട
ദൈവീകസ്വരമാണ് “ഭയപ്പെടേണ്ട” എന്ന സ്വരം.ആ സ്വരം വിളിച്ചു പറഞ്ഞു.

” ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു”
ലൂക്കോസ് 2:10,11

കർത്താവെന്ന രക്ഷകന്റെ ജനനം സകല ഭയവും നീക്കുന്നു. സന്തോഷം പ്രദാനം ചെയ്യുന്നു.

2) ആട്ടിടയർ

കർത്താവിന്റെ ജനനത്തിൽ രണ്ടാമതായി നാം കണ്ടുമുട്ടുന്നത് ആട്ടിടയരെയാണ്.
എന്തുകൊണ്ടു ദൈവം സുവാർത്ത ആദ്യമായി അറിയിക്കുവാൻ ആട്ടിടയന്മാരെ
തിരഞ്ഞെടുത്തു.”

1)അവർ വിശ്വസ്തരായിരുന്നു.
ദൈവം ഒരിക്കലും അലസന്മാരെ
തിരഞെടുക്കുകയില്ല.ദൈവം തിരഞെടുത്തവർ എല്ലാവരും
അദ്ധ്വാനിക്കുന്നവരും വിശ്വസ്തരുമായിരുന്നു.ആട്ടിടയർ തങ്ങളുടെ ജീവൻപോലും
അവഗണിച്ചാണു ആടുകളെ പരിപാലിച്ചതു. യേശു പറഞ്ഞു
അല്പത്തിൽ വിശ്വസ്തൻ അധികത്തിലും
വിശ്വസ്തൻ.

2) ആട്ടിടയന്മാർ സമൂഹത്തിൽ
അവഗണിക്കപ്പെട്ടവർ
ആയിരുന്നു.
എന്നാൽ ദൈവം അവഗണിക്കപ്പെട്ടവരെ മാറോടണക്കുന്നു.

3)അവർ കേട്ടതു അവർ വിശ്വസിച്ചു.

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. നോഹയും അബ്രാഹാമും കാണാതെ
വാഗ്ദത്തത്തിൽ വിശ്വസിച്ചവർ ആണ്.ആട്ടിടയർ കാണാതെ വിശ്വസിച്ചു.

4)അവർ ദൈവത്തെ അന്വേഷിച്ചു.

“ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയപ്പോൾ
ഇടയന്മാർ നാം ബേത്ലഹേമോളം
ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞു” ലൂക്കോസ് 2:15

അവർ ബുദ്ധികൊണ്ടു ദൈവത്തെ അളന്നില്ല. ദൂതന്മാർ പറഞ്ഞതു പരിപൂർണ്ണമായി വിശ്വസിച്ച്, ദൈവത്തെ അന്വേഷിച്ചുപോയി.
“പൂർണ്ണ ഹ്യദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ
എന്നെ കണ്ടെത്തും”
യിരെമ്യാവു 29:13

5) അവർ നേരിട്ടു കണ്ടതും
അനുഭവിച്ചതുമായ കാര്യങ്ങൾ
മറ്റുള്ളവരെ അറിയിച്ചു. പൗലോസ് പറഞു.
“ഞാൻ സുവിശേഷം അറിയിക്കുന്നില്ല
എങ്കിൽ എനിക്കു അയ്യോ
കഷ്ടം” 1കൊരിന്ത്യർ 9:16

നാം കേട്ടതും, വായിച്ചതും
തൊട്ടറിഞതുമായ വചനങ്ങൾ മറ്റുള്ളവരോടു
പങ്ക് വയ്ക്കണം.
ആട്ടിടയന്മാരുടെ
ജീവിതം നാം മാത്യകയാക്കേണ്ടതാണ്.

3) സത്രം സൂക്ഷിപ്പുകാരൻ.

ഇന്നും ഇതുപോലെയുള്ള സത്രസക്ഷിപ്പുകാരുണ്ടു.
അവർ പറഞ്ഞു
“There is no room for Jesus’
സത്ര സൂക്ഷിപ്പുകാരനു യേശുവിനെ കാണുവാനും തൊടുവാനും ആരാധിക്കാനുമുള്ള ഭാഗ്യം നഷ്ടപ്പെട്ടു.

ഒരു സണ്ടേസ്ക്കൂളിൽ ക്രിസ്തുമസ്
ആഘോഷങ്ങളുടെ ഭാഗമായി ഒരു നാടകം അവതരിപ്പിക്കയുണ്ടായി.മൂന്നാം classൽ പഠിക്കുന്ന സണ്ണികുട്ടിയാണു സത്രസൂക്ഷിപ്പുകാരൻ.
അദ്ധ്യാപകർ അവനെ ഇപ്രകാരം പറഞു പഠിപ്പിച്ചു. ജോസഫും ഗർഭിണിയായ മാതാവും കൂടി stage ലേക്കു നടന്നുവരും . അവർ സ്ഥലം ചോദിക്കും.
അപ്പോൾ മോൻ
“ഇവിടെ സ്ഥലം ഇല്ല” എന്നു പറഞു വാതിൽ കൊട്ടിയടക്കണം. നാടകം തുടങ്ങി.ഗർഭിണിയായ മാതാവും ജോസഫും വേദനയോടെ കടന്നുവരുന്നു.സ്ഥലം ചോദിക്കുന്നു.സണ്ണികുട്ടി ഇവിടെ സ്ഥലമില്ലെന്നു പറഞു വാതിൽ കൊട്ടിയടച്ചു.എന്നാൽ പെട്ടെന്നു ആ വാതിൽ തുറന്നു.ആ കുഞ്ഞു മാതാവിൻെറ പുറകേ ഓടിവന്നു കരഞ് ഇങ്ങനെ പറഞു.
മാതാവേ! പോകല്ലേ…
ജോസഫ് പിതാവേ!
പോകല്ലേ…ഞാൻ എൻെറ കൊച്ചുവീട്ടിൽ ഉണ്ണീശോ വന്ന് പിറക്കുവാനുള്ള സ്ഥലം തരാം. ജനം പെട്ടെന്നു നിശ്ശബ്ദരായി.
എന്നാൽ ഉടനെ തന്നെ പതിനായിരക്കണക്കിനു വരുന്ന ജനം കരഘോഷം മുഴക്കുവാൻ തുടങ്ങി. കാരണം ആ കുഞ്ഞുമനസിലെ സന്ദേശം ജനത്തിന് പിടികിട്ടി. യേശു കുഞ്ഞിനെ സ്വന്തം ഹ്യദയത്തിൽ നിന്നും ഇറക്കി വിടുന്നതിന് സണ്ണി കുട്ടിക്ക് കഴിഞ്ഞില്ല.

ഇന്ന് ലോകം മുഴുവനും ക്രിസ്തുമസ് ആഘോഷങ്ങളുടെ തിമർപ്പിലാണ്. യേശുവിൻ്റെ ജനന സന്ദേശം ഉൾക്കൊള്ളാതെ ജനം ആനന്ദലഹരിയിൽ അഴിഞ്ഞാടുന്നു.കണ്ണു
ചിമ്മുന്ന നക്ഷത്രങ്ങൾ കൊണ്ടും, വർണ്ണോജ്വലമായ ദീപാലങ്കാരങ്ങൾ കൊണ്ടും, ഭവനങ്ങൾ
മനോഹരമാക്കുന്നു.
പലരും ഇത്
മദ്യപിക്കുവാനുള്ള അവസരമായി കാണുന്നു.
എന്നാൽ ദൈവത്തിന്റെ മന്ദിരമായ ശരീരത്തെ നാം യേശു
പിറക്കുവാനുള്ള ഇടമാക്കി മാറ്റിയോ?
ആ ഹ്യദയം വിശുദ്ധിയുള്ളതാക്കി
ദൈവത്തിന്
പിറക്കുവാനുള്ള വാസസ്ഥലമാക്കിയോ?
ക്രിസ്തുവിനെ മിസ് ചെയ്യുന്നതല്ല ക്രിസ്തുമസ്. ക്രിസ്തുവിനെ പുൽകൂട്ടിൽ അലങ്കരിക്കുന്നതോ,
ആഘോഷകരമായ
കോലാഹലങ്ങളോ അല്ല ക്രിസ്തുമസ്.ക്രിസ്തുവിന് ജനിക്കുവാൻ ഹ്യദയത്തിൽ ഇടം കൊടുക്കുന്നതാണ് ക്രിസ്തുമസ്. യേശു മതം സ്ഥാപിക്കുവാൻ വന്നവനല്ല. യേശു സകല ജനത്തിനും ജാതിമതഭേദമെന്യ
മഹാസന്തോഷം നൽകുവാൻ ഭൂമിയിൽ വന്ന് പിറന്നവനാണ്. ആ ക്രിസ്തു സകലരിലും ഭൂജാതനാകട്ടെ.അപരനെ സ്നേഹിക്കുമ്പോഴും, മറ്റുള്ളവരോടുള്ള
വിദ്വേഷവും, നീരസങ്ങളും
മാറ്റുമ്പോഴും ,അവശരെ സഹായിക്കുമ്പോഴും
നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുമ്പോഴും
ക്രിസ്തു നമ്മിൽ ജനിക്കുന്നു. അതാണ് ക്രിസ്തുമസ്. അവർ സന്തോഷത്തോടെ
സമാധാനത്തോടെ പറയും.

“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം.
ഭൂമിയിൽ ദൈവപ്രസാദമുള്ള
മനുഷ്യർക്ക് സമാധാനം”