PREACH GOSPEL & SALVATION FOR THE LOST

Category: Messages (Page 9 of 10)

നാം ക്രിസ്തുവിൻ പത്രം

” ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.
ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.”
2കൊരിന്ത്യർ 3:2,3

പൗലോസ് അപ്പോസ്തലൻ പറയുകയാണു സകല മനുഷ്യരും
അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങളാകുന്നു. പത്രം എല്ലാവരും
വായിക്കുന്ന പോലെ നിങ്ങൾ മറ്റുള്ളവർക്കും അറിയാനും വായിക്കാനും ഉതകുന്ന ക്രിസ്തുവിൻ പത്രമായി മാറണം.
നിങ്ങളുടെ ജീവിതം കണ്ടാൽ ക്രിസ്തു ആരാണെന്നു വെളിപ്പെടണം.

ഒരു ഭവനത്തിലെ മാതാപിതാക്കളുടെ വിശ്വാസമാണു മക്കൾക്കു ലഭിക്കുക. വലിയ വിശ്വാസത്തിന്റെ പാരമ്പര്യത്തിൽ
വളർന്ന യുവാവായ തിമൊഥെയൊസിനെ
കുറിച്ചു പൗലോസിനു വലിയ പ്രതീക്ഷ
ഉണ്ടായിരുന്നു.അമ്മയുടെ
വിശ്വാസം മക്കൾക്കു നിശ്ചയമായും ലഭിക്കും.
അവരുടെ ജീവിതമാത്യകയാണു
പലപ്പോഴും മക്കൾക്കു ലഭിക്കുന്ന ആത്മീയദൂതു. അതിനാൽ പൗലോസ് ഇങ്ങനെ എഴുതി.

” ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.”
2തിമൊഥെയൊസ് 1:5

നാലു വേദശാസ്ത്ര
പണ്ഡിതന്മാർ
ഒരിക്കൽ ബൈബിൾ വേർഷനെകുറിച്ചു സംസാരിച്ച് കൊണ്ടിരുന്നു.അപ്പോൾ
ഒരുവൻ പറഞ്ഞു.
“എനിക്കു എപ്പോഴും കിങ്ങ് ജെയിംസ് വേർഷൻ ആണു ഇഷ്ടം.
കാരണം അതിന്റെ സുശക്തമായ
ഭാഷ അതിനെ ഉൽക്യഷ്ടമാക്കുന്നു” അപ്പോൾ
മറ്റൊരുവൻ പറഞ്ഞു. “എനിക്കു
ന്യൂ ഇംഗ്ളീഷ് വേർഷനാണു
താല്പര്യം. കാരണം അതു സൂക്ഷ്മമായ
പാഠതർജ്ജിമയും
ആധുനിക ഭാഷയും ഒത്തിണങ്ങിയതാണു”. മൂന്നാമൻ
പറഞ്ഞു “ഗുഡ് ന്യൂസ് ബൈബിളാണു എനിക്കു പ്രിയം.
അതു ആധുനിക ലളിതഭാഷയാണു.” ഇതെല്ലാം കേട്ടു നിന്ന നാലാമൻ പറഞ്ഞു.
“എനിക്കു ഏറ്റവും ഇഷ്ടം എന്റെ
അമ്മയുടെ പരിഭാഷയാണു.” ഇതു കേട്ട മറ്റുള്ളവർ ചോദിച്ചു.എന്ത് നിന്റെ അമ്മ വേദപുസ്തകം പരിഭാഷ ചെയ്തിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. “എന്റെ അമ്മ ജീവിതത്തിൽ ഒന്നും എഴുതിയിട്ടില്ല. പക്ഷേ എന്റെ അമ്മ വേദപുസ്തകം എപ്പോഴും
നല്ലതുപോലെ വായിച്ചു അതിനനുസരിച്ചു ജീവിച്ച് ഒരു ക്രിസ്തുവിൻ പത്രമായി മാറി.
ആ പത്രമാണു ഏറ്റവും നല്ല പരിഭാഷ”

ബില്ലിഗ്രഹാം എന്ന
സുപ്രസിദ്ധ സുവിശേഷകൻ
പറഞ്ഞു “Often you are the gospel people read” (നിങ്ങൾ
എന്ന സുവിശേഷമാണു പലപ്പോഴും ആളുകൾ വായിക്കുന്നതു)
വിശ്വാസം പ്രവ്യത്തിയിൽ കൂടി വെളിപ്പെടണം.

” സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?
യാക്കോബ് 2:14

അങ്ങനെ വിശ്വാസവും പ്രവൃത്തികൾ
ഇല്ലാത്തതായാൽ സ്വതവെ
നിർജ്ജീവമാകുന്നു.
യാക്കോബ് 2:17

“എന്റെ ജീവിതമാണു എന്റെ സന്ദേശം” എന്നു മഹാത്മാഗാന്ധിയെ പോലെ ധൈര്യമായി പറയുവാൻ നമുക്കു കഴിയണം.

ഒരു ദിവസം വൈകീട്ടു സോക്രട്ടീസിന്റെ ചില ശിഷ്യന്മാർ
വന്നു “ഗുരോ നിന്റെ ശിഷ്യന്മാരായിരുന്ന ചിലർ ഇപ്പോൾ നിനക്കെതിരായി ദൂഷണം പറയുന്നു. നീ അവരെ
തീർച്ചയായും ശിക്ഷിക്കണം” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. “ശരി നമുക്കെന്തെങ്കിലും ചെയ്യാം”. ശിഷ്യർക്കു സന്തോഷായി. തങ്ങളുടെഗുരു അവർക്കെതിരെ
എന്തു നടപടിയെടുക്കും എന്നറിയുവാൻ അവർ ഗുരുവിനെ സമീപിച്ചു. ശാന്തനായ ഗുരു ഇങ്ങനെ മറുപടി പറഞ്ഞു.
“അവർ എന്നെപ്പറ്റി എന്തു ദൂഷണം പറഞ്ഞാലും ആരും
വിശ്വസിക്കാതിരിപ്പാൻ തക്കവണ്ണം ഞാൻ മേലിൽ കുറെക്കൂടി നന്നായി ജീവിക്കും”
ഇതാണു മഹത്തായ ജീവിതം..

“വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.”
തീത്തോസ് 2:7

യേശു എല്ലാവർക്കും പിന്തുടരാനായി ഒരു വലിയ മാത്യക വച്ചേച്ചുപോയി.

“അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.
അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21-23

ഒരു തുറന്ന പത്രമായി നാട്ടപ്പെട്ടിരിക്കുന്നു കാൽവരിയിലെ കുരിശു. ആർക്കും അറിയാനും
വായിച്ചു പഠിക്കാനുമായി യേശു ഒരു മാത്യക വെച്ചേച്ചുപോയി. ആ ക്രിസ്തുവിൻ പത്രമായി നമുക്കു മാറാം.

വിശ്വാസികൾ വാഞ്ചിക്കേണ്ട ആറു കാര്യങ്ങൾ

1) തിരുനിവാസത്തിനായ്
വാഞ്ചിപ്പിൻ.

കോരഹ് പുത്രന്മാർ ഇങ്ങനെ പാടി.

“സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം.എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു”
84-ാം സങ്കീ 1,2 വാക്യങ്ങൾ

കോരഹ് പുത്രന്മാരെ പോലെ നാം എന്നും ദൈവസാന്നിധ്യത്തിൽ
വസിക്കുവാൻ വാഞ്ചിക്കണം. ആയതിനു ഹ്യദയം ദൈവത്തിനായി തുറന്നു കൊടുക്കണം.

2) വചനമാകുന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ.

“ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന
മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ”
1 പത്രൊസ് 2:2,3

മായം ച്ചേർക്കുന്ന പാൽ ഭക്ഷിക്കരുത്. എന്താണ്
മായമില്ലാത്ത പാൽ?
പാൽ ദൈവവചനമാണ്.
വചനം ദൈവമാണ്.

” ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു”
യോഹന്നാൻ 1:1

വചനമാകുന്ന ദൈവം നമ്മിൽ വസിക്കണം എങ്കിൽ മായമില്ലാത്തവരായി
നാം മാറണം. ഒരു ഗ്ളാസ്
കമഴ്ത്തുമ്പോൾ അതിലുള്ളത് എന്താണോ
അതാണ് പുറത്തുവരിക.
ഹ്യദയത്തിൽ വചനം സംഗ്രഹിച്ചാൽ മാത്രമേ
അത് മറ്റുള്ളവർക്ക് നൽകുവാൻ സാദ്ധ്യമാകു.

3) മറ്റുള്ളവരുടെ രക്ഷക്കായി വാഞ്ചിപ്പിൻ.

“സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു”
റോമർ 10:1

പാപത്തിൽ
വീണുപോയവരെ യേശുവിന്റെ രക്ഷാകരമായ പദ്ധതിയെ
കുറിച്ച് അറിയിക്കുന്നതിന്
പൗലൊസ് അപ്പൊസ്തലനെ പോലെ
വാഞ്ചയുള്ളവരായി നാം മാറണം. ഈ ലോകത്തിൽ ദുരിതമനുഭവിക്കുന്നവരെ
കാണാതെ പോകരുത്. ശമരിയക്കാരനെ പോലെ
നല്ല മനസിനുടമകളായി
നാം മാറണം. കഷ്ടതയിലുള്ളവരെ
സഹായിക്കുവാനുള്ള
വാഞ്ച നമ്മിൽ വേണം.

4) ക്രിസ്തുവിനോടു കൂടെ കഷ്ടം സഹിക്കുവാൻ വാഞ്ചയുണ്ടാകണം.

” അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനൻ ആയിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു”
2 കൊരിന്ത്യർ 12:10

ക്രിസ്തുവിനു വേണ്ടി നിലകൊള്ളുമ്പോൾ
ബുദ്ധിമുട്ടുകളും, കയ്യേറ്റവും, ഉപദ്രങ്ങളും
ഞെരുക്കങ്ങളും ഉണ്ടാകാം. എല്ലാം ഛേദ്ദമെന്നെണ്ണി ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കാളികളാകാനുള്ള വാഞ്ച നമ്മിൽ ഉണ്ടാകണം.

5) ലോകമോഹങ്ങൾ വിട്ട് ക്രിസ്തുവിനോടു കൂടെ ഇരിപ്പാൻ വാഞ്ചിപ്പിൻ.

” വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ”
ഫിലിപ്പിയർ 1:23

ലോകമോഹങ്ങളിൽ വീണു പോകുന്നവരാണ്
അധികവും. ജഡികമോഹങ്ങളെ വെടിഞ്ഞ് ക്രിസ്തുവിനോടു കൂടെ ച്ചേരുവാൻ പൗലൊസ് അപ്പൊസ്തലനെ പോലെ
നാം വാഞ്ചിക്കണം.

6) നിത്യഭവനത്തിനായി വാഞ്ചിപ്പിൻ.

“കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു”
2 കൊരിന്ത്യർ 5:1-3

ദൈവവും മനുഷ്യനും ഒരു കൂടാരത്തിൽ വസിക്കുന്നത് എത്ര സുന്ദരമാണ്. അവൻ നമ്മുടെ കണ്ണീരൊക്കെ
തുടച്ചു കളയുന്ന കൂടാരം.
ആ കൂടാരത്തിൽ നാം
കടക്കുന്നത് നഗ്നരായിട്ടല്ല,
സ്വർഗ്ഗീയ ഉടുപ്പ് ധരിച്ചുകൊണ്ടാണ്. ആദാമിനും ഹവ്വായ്ക്കും
ദൈവം തേജസിൻ്റെ വസ്ത്രം കൊടുത്തിരുന്നു.
അത് കാണ്മാൻ അവരുടെ ഉൾകണ്ണ് പ്രകാശിച്ചില്ല. എന്നാൽ പാപം നിമിത്തം അവർ ആ തേജസ്സിൻ്റെ വസ്ത്രം നഷ്ടപ്പെടുത്തിയപ്പോൾ
അവർ നഗ്നരാണെന്ന് അവർ മനസിലാക്കി.
യേശു തൻ്റെ പ്രാണൻ കൊടുത്ത് നൽകിയ പ്രകാശവസ്ത്രം നഷ്ടപ്പെടുത്തരുത്. യേശു നമുക്കൊരു നിത്യമായ പാർപ്പിടം ഒരുക്കിയിട്ടുണ്ട്. ശരീരമാകുന്ന കൂടാരം അഴിഞുപോകും. എന്നാൽ കൈപണിയല്ലാത്ത ഒരു ശാശ്വതഭവനം ദൈവം ദാനമായി നൽകുവാൻ പോകുന്നു. ആ ഭവനത്തിലേക്ക് സ്വർഗ്ഗീയ വസ്ത്രം ധരിച്ച് പ്രവേശിക്കുവാൻ വാഞ്ചിക്കാം.
ആയതിന് സർവ്വേശ്വരൻ്റെ ക്യപക്കായി യാചിക്കാം

പൗലൊസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനം നൽകുന്ന സന്ദേശങ്ങൾ

പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയർക്കെഴുതിയ
ലേഖനം കാരാഗ്യഹത്തിൽ ഇരുന്നു കൊണ്ടു എഴുതിയ ലേഖനമാണെന്നു എല്ലാവർക്കും അറിയാം.
ഈ ലേഖനം ഒരുപാടു
കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടു.

1) എല്ലാറ്റിനും സ്തോത്രം ചെയ്വിൻ.

പരുപരുത്ത സാഹചര്യങ്ങൾ
നോക്കി നെടുവീർപ്പെടാതെ സാദ്ധ്യതകളെ കണ്ടു സ്തോത്ര
യാഗമർപ്പിക്കുന്നവരായി ദൈവ പൈതൽ മാറണം. കൈയ്യിലും കാലുകളിലും ചങ്ങലയാൽ ആമത്തിൽ പൂട്ടിയിട്ടപ്പോഴും പൗലോസ് അപ്പോസ്തോലനിൽ
നിന്നും മുഴങ്ങിയതു സ്തോത്രഗീതങ്ങൾ മാത്രം.അതുകൊണ്ടു പൗലോസ് ഇപ്രകാരം പറഞ്ഞു.

“ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.”
ഫിലിപ്പിയർ 1:6

2) ക്രിസ്തുവിനുവേണ്ടി ജീവിക്കുക.

നാം ആർക്കുവേണ്ടി ജീവിക്കണമെന്നു ഈ ലേഖനം പഠിപ്പിക്കുന്നു. പലരും പറയാറുണ്ടു ഞാൻ എന്റെ കുടുംബത്തിനുവേണ്ടി ജീവിക്കുന്നു, എന്റെ മക്കൾക്കു
വേണ്ടി ജീവിക്കുന്നു എന്നെല്ലാം.
എന്നാൽ പൗലോസ് അപ്പോസ്തലൻ പറയുന്നു.

“എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
ഫിലിപ്പിയർ 1:21

ജീവിതം എങ്ങിനെയെങ്കിലും ജീവിച്ചു തീർക്കരുതു. ക്രിസ്തീയജീവിതം എന്നതു ഇരുന്നു തുരുമ്പിച്ചു പോകുന്നതല്ല മറിച്ചു എരിഞ്ഞു തീരുന്നതാണു. നമുക്കു ഒരായുസ്സേ ഉള്ളു.
അതു ക്രിസ്തുവിനെ സാക്ഷിക്കുന്നതായി
മാറണം.മരണത്തെ കണ്ടു ഭയപ്പെടുന്നവനല്ല വിശ്വാസിയെന്നും
എന്നാൽ മരണത്തിനപ്പുറം ഒരു
ജീവിതമുണ്ടെന്നും പഠിപ്പിക്കുന്ന
ലേഖനമാണു ഫിലിപ്പ്യ ലേഖനം.

3) സമാധാനം നൽകുന്ന ലേഖനം.

ഭിന്നതയുള്ളിടത്തു സമാധാനം
ഉണ്ടാകയില്ല. കാരാഗ്യഹത്തിൽ
ഇരുന്നു കൊണ്ടു രണ്ടു സ്ത്രീകളായ യുവൊദ്യയുടേയും
സൂന്തുകയുടേയും ഭിന്നതയെ കുറിച്ചു പൗലോസ് ഓർമ്മിക്കയും
അവരോടു സമാധാനമായിരിപ്പാൻ ഉദ്ബോധിപ്പിക്കയും ച്ചെയ്യുന്നു.

“കർത്താവിൽ
ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.
ഫിലിപ്പിയർ 4:2

ഭിന്നതയുള്ളിടത്തു സ്നേഹമില്ല
സ്നേഹമില്ലാത്തിടത്തു സമാധാനമില്ല. പാപം ഹ്യദയത്തിൽ കടന്നുവരുമ്പോൾ ദൈവവും മനുഷ്യനും തമ്മിൽ അകൽച്ച
ഉണ്ടാകുന്നു. ലംഘനം
ക്ഷമിച്ചും പാപം മറെച്ചും കിട്ടണം.അവനാണു ഭാഗ്യവാൻ. അനുതപിച്ചു പാപമോചനം നേടിയ ദാവിദു ഇപ്രകാരം പറയുന്നു.

“ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനൽക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.
32-ാം സങ്കീർത്തനം 3-5 വാക്യങ്ങൾ

മനുഷ്യനും മനുഷ്യനും തമ്മിലും
മനുഷ്യനും ദൈവവും തമ്മിലുള്ള
ഭിന്നതകൾ നീക്കിയാൽ കടന്നുവരുന്നതാണു സന്തോഷവും, സൌമ്യതയും,
സമാധാനവും എന്നു ഈ ലേഖനം പഠിപ്പിക്കുന്നു. ബുദ്ധികൊണ്ടു
നേടിയെടുക്കാവുന്ന ഒന്നല്ല സമാധാനം. ദൈവീകസമാധാനം
എന്നതു നിത്യമാണു. അതു നമ്മുടെ ഹ്യദയങ്ങളേയും നിനവുകളേയും കാത്തു പരിപാലിക്കുന്നതാണു. അതുകൊണ്ടു ഒരു ദൈവപൈതൽ
എപ്പോഴും സന്തോഷത്തോടെ
ഇരുന്നു ഈ സമാധാനം അനുഭവിപ്പാൻ പൗലോസ് ആഹ്വാനം ചെയ്യുന്നു. അതുകൊണ്ട് എപ്പോഴും സന്തോഷിക്കുവാൻ പൗലൊസ് ആഹ്വാനം ചെയ്യുന്നു.

“കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.നിങ്ങളുടെ സൗമ്യത സകലമനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു.
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
ഫിലിപ്പിയർ 4:4-7

4) സകല ബുദ്ധിമുട്ടുകളും തീർക്കുന്ന ദൈവം.

ജീവിതത്തിൽ നമുക്കു ബുദ്ധിമുട്ടുകൾ ഉണ്ടു.രോഗമുണ്ടു. കഷ്ടപ്പാടുകൾ ഉണ്ടു. ആരോടും പറയാൻ പറ്റാത്ത വേദനകൾ ഉണ്ടു. എന്നാൽ ഈ ലേഖനം നമ്മെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്. സകല കുറവുകളും തീർക്കുന്ന ഒരു ദൈവമുണ്ട്. നമ്മുടെ ഉള്ളങ്ങളെ അറിയുന്ന ഒരു ദൈവമുണ്ട്. ഏതു കൂരിരുൾ താഴ്വരയിലും വഴി തുറക്കുന്ന ഒരു ദൈവമുണ്ട്. ഒരു വലിയ പ്രത്യാശ നൽകികൊണ്ട് ഈ ലേഖനം അവസാനിക്കുന്നു.

“എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.
നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
ഫിലിപ്പിയർ 4:19,20.

ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ

യേശുവിന്റെ കൂടെ മൂന്നരവർഷം നടന്ന ശിഷ്യന്മാർ യേശുവിനോട്
പറയുകയാണ് ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്ന്. ഒരു പക്ഷേ യേശുവിന്റെ നിരന്തരമായ
പ്രാർത്ഥനാജീവിതവും ആത്മീകയുണർവുകളും
അവരെ ആകർഷിച്ചിരിക്കാം. പ്രാർത്ഥിച്ചാൽ എന്ത് ലഭിക്കും എന്ന് അവർക്ക് നേരിട്ട് അറിയാം.

പ്രാർത്ഥന
അനുദിന ജീവിതത്തിൻ്റെ അഭിവാജ്യഘടകമാണ്. അത് മനുഷ്യഹൃദയങ്ങളെ സ്വർഗ്ഗത്തിലുള്ള ദൈവവുമായി യോജിപ്പിക്കുന്നു. പ്രാർത്ഥന
ആത്മീയമാകയാൽ അത് അദൃശ്യ മണ്ഡലങ്ങളിൽ കടന്നുചെല്ലുകയും നാം ശക്തി പ്രാപിച്ച്, നാം ജീവിക്കുന്ന ദൃശ്യമണ്ഡലത്തിൽ നമുക്ക് ശക്തി പകരുകയും ചെയ്യുന്നു.

” കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം”
2 കൊരിന്ത്യർ 4:18

ദൈവം ഒരുപാട് കാര്യങ്ങൾ നമുക്കായി ഒരുക്കി വച്ചിട്ടുണ്ട്. അവയെ നമ്മുടെ ബാഹ്യമായ കണ്ണുകൾ കൊണ്ട് കാണുന്നതിനോ
മനസുകൊണ്ട് ഗ്രഹിക്കുന്നതിനോ കഴികയില്ല.

“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.”
1 കൊരിന്ത്യർ 2:9

ദൈവവുമായുള്ള സംസർഗ്ഗം വഴിയാണ് നാം ഇവയൊക്കെ പ്രാപിക്കുന്നത്. ദൈവഹിതമായ പ്രാർത്ഥനകൾക്ക്
എപ്പോഴും മറുപടി ഉണ്ട്.

“നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല”
യാക്കോബ് 4:2,3

പ്രാർത്ഥനാജീവിതം കുറയുമ്പോൾ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകും. എല്ലാ മനുഷ്യരിലും ഒരു മ്യഗം ഉറങ്ങി കിടപ്പുണ്ട്.
ദൈവവുമായി
സംസർഗ്ഗം ഇല്ലാതെ ജീവിച്ചാൽ ഈ മ്യഗം പുറത്തുവരും. അവൻ അലറും. ശണ്ഠയും കലഹവും ഉണ്ടാക്കും. പ്രാർത്ഥനാ ജീവിതം കുറയുന്നവൻ്റെ ഓരോ ദിനചര്യയും വ്യത്യസ്തമായിരിക്കും.
എന്നാൽ
പ്രാർത്ഥനാജീവിതം വാക്കുകളെ മാറ്റും. മുറിവുകളെ കെട്ടും. ദു:ഖങ്ങളെ അകറ്റും.
ദൈവത്തിൻ്റെ ആത്മാവിനാൽ അങ്ങനെയുള്ളവർ പ്രശോഭിക്കും. ആത്മാവിന്റെ ഒൻപത് ഫലങ്ങൾ അവരിൽ നാം ദർശിക്കും. അവർ ദൈവീകസ്വഭാവത്തിന്
ഉടമകളായി മാറും. ഏതു പ്രതിസന്ധികളിലും അവരുടെ മുഖം തേജസ്സുള്ളതായിരിക്കും.
മോശെ സീനായ് മലയിൽ ദൈവീകമായ സംസർഗ്ഗത്തിൽ നാല്പത് നാൾ കഴിഞ്ഞു. സ്വന്തം ത്വക്ക് ദൈവീകതേജസിനാൽ
പ്രകാശിച്ചതായി നാം വായിക്കുന്നു. പ്രാർത്ഥനയില്ലെങ്കിൽ
ജീവിതം ഇരുണ്ട് പോകും. അവർ വിവേകശൂന്യരാകും.

“അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി”
റോമർ 1:21

താഴ്മയുള്ളവർക്കെ
ദൈവസന്നിധിയിലും താണിരിക്കുവാൻ കഴിയു. യേശു ദൈവമായിരുന്നിട്ടും പിതാവിനോട് എപ്പോഴും പ്രാർത്ഥിച്ചു.അതിനാൽ ആത്മീക ശക്തി പ്രാപിച്ചു. യഹൂദായിലെ
സിംഹമായിരുന്നിട്ടും പീഢാസഹനവേളകളിൽ
അറുക്കുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ
മിണ്ടാതിരിപ്പാൻ യേശുവിന് കഴിഞ്ഞതു ഈ
പ്രാർത്ഥനാജീവിതമാണ്.

പ്രാർത്ഥിച്ചാൽ തീരാവുന്നതാണ് ജീവിതത്തിലെ പ്രശ്നങ്ങൾ. ദൈവസന്നിധിയിൽ
ഒന്ന് കരഞ്ഞാൽ ആശ്വാസം ലഭിക്കുന്നതാണ് സകല പ്രശ്നങ്ങളും. പ്രശ്നങ്ങൾ
ദൈവം അനുവദിച്ചതാണെങ്കിൽ
തുടരുക തന്നെ ചെയ്യാം. എന്നാൽ പ്രശ്നങ്ങൾ മാറുന്നതിനപ്പുറം നമ്മെ മാറ്റുവാൻ പ്രാർത്ഥനകൾക്ക് കഴിയും. ജീവിതത്തിൽ
പ്രാർത്ഥനാജീവിതം കുറഞ്ഞുപോയ കാലഘട്ടങ്ങളിൽ അനർത്ഥങ്ങൾ പലതും സംഭവിക്കാം. കുറേ പ്രസംഗങ്ങൾ കേട്ടതു കൊണ്ട് മാത്രം കാര്യമില്ല.
ദൈവവുമായി സംസർഗ്ഗത്തിൽ വസിപ്പാൻ നാം സമയം കണ്ടെത്തേണ്ടതാണ്. ദാവീദ് പ്രാർത്ഥനാസമയം
ഉറങ്ങിപ്പോയി. ചെറിയ അലസത, വ്യഭിചാരം, കൊലപാതകം എന്ന പാപങ്ങളിലേക്ക് നയിച്ചു.
ഭവനങ്ങൾ സ്തുതിയും
സ്തോത്രവും നന്ദികളും
കൊണ്ട് നിറയണം. വേദവായനകൾ നിർബന്ധമാകണം. അപ്പോൾ സാത്താന്യശക്തികൾ
അശക്തരാകും. അവ നമ്മെ വിട്ട് പോകും. ജീവിതത്തിൽ ഏതു സമയത്തും നാം പ്രാർത്ഥിക്കണം. ഒരു വണ്ടിയിൽ യാത്ര ചെയ്യുമ്പോഴും, ഒരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും, നമ്മുടെ ഹ്യദയത്തെ ദൈവത്തിലേക്ക് ഉയർത്തുവാനും ‘ദൈവമേ പാപിയായ എന്നോട് കരുണതോന്നേണമേ’ എന്ന് ലളിതമായി പ്രാർത്ഥിക്കാനും നമുക്ക് കഴിയും. ഒരു അപകടത്തിൽ നിന്നും രക്ഷപ്പെടുമ്പോൾ
അന്തരാത്മാവിൽ നിന്നും ദൈവത്തോട് നന്ദി പറയുമ്പോൾ നാം ദൈവത്തെ മഹത്വപ്പെടുന്നു. ഇതുപോലെ ജീവിതത്തിൽ ഓരോ അവസരത്തിലും
ദൈവസാന്നിധ്യം അറിയുവാനും അനുഭവിക്കുവാനും നമുക്ക് കഴിയണം. അപ്പോൾ നാം പാപം ചെയ്യുകയില്ല. വീണുപോകയും ഇല്ല.
പ്രാർത്ഥന നമ്മുടെ ജീവശ്വാസം ആകണം.
പ്രാർത്ഥന ജല്പനമല്ല.
അത് ദീർഘമാകണം എന്നും ഇല്ല. വേദപുസ്തകത്തിൽ
ദൈവത്തോട് പ്രാർത്ഥിച്ച
ഭക്തന്മാരുടെ പ്രാർത്ഥനകൾ നമുക്ക് എക്കാലത്തും മാത്യകയാണ്. മോശെ ഇങ്ങനെ പ്രാർത്ഥിച്ചു.

“ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാൻ
തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഓർക്കേണമേ”
പുറപ്പാട് 33:13

ഏലീയാവ് ഇങ്ങനെ പ്രാർത്ഥിച്ചു.

” പിന്നെ അവൻ കുട്ടിയുടെമേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു”
1 രാജാക്കന്മാർ 17:21

യബേസ് പ്രാർത്ഥിച്ചു.

” നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി”
1 ദിനവൃത്താന്തം 4:10

യോഹന്നാൻ പ്രാർത്ഥിച്ചു.
” പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു”
3 യോഹന്നാൻ 1:2

യേശു പ്രാർത്ഥിച്ചു.

“പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു.
ലൂക്കൊസ് 23:34

യേശു ഒരിക്കൽ പറഞ്ഞു.
പ്രാർത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി ഒഴിഞ്ഞുപോകില്ല എന്ന്.
ഏതു ബലഹീനതകളിലും
പ്രാർത്ഥന നമുക്ക് തുണയാകും. അത് ജീവൻ നൽകും. ജീവനില്ലാത്തതിന് ജീവൻ നൽകുവാൻ പ്രാർത്ഥന വഴിയേ സാദ്ധ്യമാകു.
പത്രൊസിൻ്റെ പ്രാർത്ഥന
തബീഥാ എന്ന പെൺകുട്ടിക്ക് ജീവൻ നൽകി.
പ്രാർത്ഥനയുടെ ഫലമായി
സെഖര്യാവ്, എലിസബത്ത് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. പത്രൊസിനുവേണ്ടി സഭ ഉണർന്നിരുന്ന് പ്രാർത്ഥിച്ചപ്പോൾ ചങ്ങലകളുടെ ബന്ധനങ്ങളഴിഞ്ഞു.

ഏതു കാര്യത്തിനും മടുപ്പില്ലാതെ പ്രാർത്ഥിപ്പിൻ. ഏതു പ്രതിസന്ധികളിലും അപ്പാ! എന്ന് വിളിച്ച്
ധൈര്യത്തോടെ കടന്നു ചെല്ലുവാൻ നമുക്ക് ഒരു സുരക്ഷിതസ്ഥാനം ഉണ്ട്.
അതിനാൽ പ്രാർത്ഥനയോടെ ദൈവസാന്നിധ്യത്തിൽ
വസിക്കാം.

” അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക”
എബ്രായർ 4:16

അനർത്ഥം വ്യസനകാരണമാകാതെ സൂക്ഷിക്കുന്ന ദൈവം

വ്യസനപുത്രനായ യബ്ബേസിൻ്റെ പ്രാർത്ഥനകളിൽ ഒരു പ്രധാനപ്പെട്ട പ്രാർത്ഥനയായിരുന്നു
അനർത്ഥം വ്യസനകാരണമാകാതെ
കാക്കേണം എന്നത്. ഈ ലോകത്തിൽ അപകടങ്ങളും പ്രതിസന്ധികളും ഉണ്ട്. ഒരു ദൈവപൈതൽ തീർച്ചയായും ദൈവസഹായത്തിനായി
ആഗ്രഹിക്കയും, അപേക്ഷിക്കയും വേണം.
ദൈവകരങ്ങൾക്ക് മാത്രമേ നമുക്ക് ശക്തി നൽകുവാൻ കഴികയുള്ളു.

ദൈവകരങ്ങളാണ് നമ്മുടെ കാൽ കല്ലിൽ തട്ടാതെ കാക്കുന്നത്. ആ കരങ്ങൾ താങ്ങുന്ന കരങ്ങളാണ്.

” പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു”
ആവർത്തനം 33:27

കുറേ നാൾ താങ്ങിനിറുത്തുമ്പോൾ
മനുഷ്യന്റെ കരങ്ങൾ തളർന്നുപോകാം. എന്നാൽ യേശുവിന്റെ കരങ്ങൾ ശാശ്വതങ്ങളാണ്. അവ മാറി പോകുന്നില്ല. വിശ്വസ്തനായ ദൈവം അന്ത്യം വരെ തൻ്റെ ശാശ്വതഭുജങ്ങളിൽ നിന്നെ താങ്ങി നിറുത്തും.

” ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും”
യെശയ്യാ 42:1

ദൈവം നമ്മെ തൻ്റെ ഉള്ളം കരത്തിൽ
വരച്ചിട്ടിരിക്കുന്നു.നാം കരയുമ്പോൾ നമ്മെ താങ്ങിയെടുത്ത് തൻ്റെ മാർവ്വോട് ച്ചേർക്കുന്നു.
അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
തൻ്റെ ചിറകിൻ കീഴിൽ സൂക്ഷിക്കുന്നു. അതിനാൽ നമ്മെ
ദൈവകരങ്ങളിൽ നിന്നും പറിച്ചെടുക്കുവാൻ
ഒരു ദുഷ്ടശക്തിക്കും കഴികയില്ല.

ദൈവകരങ്ങൾ നമ്മെ താങ്ങുകയും, പോഷിപ്പിക്കയും ചെയ്യുന്നു. ദൈവവചനങ്ങൾ
ഉൾക്കൊള്ളുവാൻ നാം ദാഹിക്കുമ്പോൾ
ഭൗതീകജീവിതത്തിലെ
ആഹാരത്തെ നാം മറക്കും. അപ്പത്തിനുള്ള വിശപ്പോ, വെള്ളത്തിനുള്ള ദാഹമോ മറന്ന് യേശുവിന്റെ
വചനം കേട്ട് ഇരുന്ന അയ്യായിരം പുരുഷന്മാരെ
വിശപ്പോടെ
അയക്കുവാൻ
യേശുനാഥന്
മനസ്സില്ലായിരുന്നു. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് യേശു അയ്യായിരങ്ങളെ
പോഷിപ്പിച്ചു.

ദൈവത്തിന്റെ ഒരു കരസ്പർശനത്തിനായ്
നാം ദാഹിക്കേണ്ടതാണ്.
അപ്പോൾ നമ്മുടെ ബലഹീനതകൾ മാറും.
യേശുവിനെ തൊട്ടവരും
യേശു തൊട്ടവരും സൗഖ്യമായി. ബാലനായ
യിരെമ്യാവിനെ ദൈവം തൊട്ടു.

“പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു”
യിരേമ്യാവു 1:9

യഹോവ അവൻ്റെ നാവിനെ തൊട്ടതിനാൽ
യഹൂദാ ജനതയുടെ നടുവിൽ ഒരു ഇടിമുഴക്കം
പോലെ അനവധി വർഷങ്ങൾ സകലപ്രതികൂലങ്ങളേയും
അതിജീവിച്ച് മുന്നേറിയ പ്രവാചകനായി യിരെമ്യാവ് മാറി. വചനം നാവിൽ തരുന്നത് ദൈവക്യപയാണ്.ദൈവം നമ്മുടെ നാവുകളെ തൊട്ടാൽ ആത്മാവിന്റെ
വചനങ്ങൾ നാവിൽ നിന്നും പുറപ്പെടും. അവരിൽ നിന്നും അനാവശ്യമായ വാക്കുകൾ പുറപ്പെടില്ല.
അവർ അധരങ്ങളെ അടക്കും.

” വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും;
സദൃശ്യവാക്യങ്ങൾ
10:19-21

ദൈവകരങ്ങൾ അനുകൂലമായാൽ
അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
ദൈവം നമ്മെ സൂക്ഷിക്കും.
ദുരിതങ്ങളും ദു:ഖങ്ങളും
കീഴ്പ്പെടുത്തുമ്പോൾ
പതറരുത്. സകല ദുരിതങ്ങൾക്കും വിരാമമിടുവാൻ യേശു കടന്നുവരും. ജീവിതത്തിൽ ധാരാളമായി
പ്രാർത്ഥിച്ചിട്ടും മറുപടിയില്ല എന്ന് കരുതി ദു:ഖിക്കരുത്.
ശിഷ്യന്മാരുടെ പടക് കൊടുങ്കാറ്റിലും തിരമാലയിലും പെട്ട് ആടിയുലഞ്ഞപ്പോൾ അവർ പ്രാർത്ഥിച്ചു. ഒന്നാം യാമത്തിലും,
രണ്ടാം യാമത്തിലും,
മൂന്നാം യാമത്തിലും
യേശു കടന്നു വന്നില്ല. എന്നാൽ നാലാം യാമം കഴിയുന്നതിനു മുൻപേ യേശു കടന്നുവന്നു.
എല്ലാറ്റിനും ഒരു സമയമുണ്ട്. നാം ദൈവത്തിന്റെ തക്കസമയത്തിനുവേണ്ടി
കാത്തിരിക്കണം. യേശു നിശ്ചയമായും ജീവിതത്തിലെ അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
നമ്മെ കാത്തുകൊള്ളും.
ദൈവകരങ്ങൾ ചെങ്കടലിലും, യോർദ്ദാനിലും വഴി തുറക്കും. ജീവിതത്തിൽ മുങ്ങി പോകുന്ന സന്ദർഭങ്ങളിൽ ആ കരം പത്രൊസിനെ വെള്ളത്തിൽ നിന്നും വലിച്ചെടുത്തപോലെ
നമ്മെയും കോരിയെടുക്കും.
അതിനാൽ ഒന്നും ഭയപ്പെടേണ്ടതില്ല.

” എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ അവൻ സ്വർഗ്ഗത്തിൽനിന്നു കൈനീട്ടി എന്നെ രക്ഷിക്കും”
57-ാം സങ്കീ 3-ാം വാക്യം

താഴെ പറയുന്ന വചനത്താൽ നമുക്ക് ആത്മീക ശക്തി പ്രാപിക്കാം.

“ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതെ
ഇരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും”
91-ാം സങ്കീ 10-12 വാക്യങ്ങൾ

സർവ്വജ്ഞാനിയുംസർവ്വവ്യാപിയുംസർവ്വശക്തനുമായ ദൈവം

1) ദൈവം സർവജ്ഞാനിയാണ്.

ദൈവം സകലവും അറിയുന്നവൻ.

” നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു”
യോഹന്നാൻ 16:30

യേശുവിന് സകലവും അറിയുവാനുള്ള ജ്ഞാനം ഉണ്ടെന്ന് ശിഷ്യന്മാർ സമ്മതിക്കുന്നു.
യേശുവിന് മനുഷ്യരുടെ ഉള്ളിലെ വിചാരങ്ങൾ അറിയാം. കഫർന്നഹൂമിലെ ഒരു വീട്ടിൽ വച്ച് പക്ഷവാതക്കാരനെ അവൻ്റെ പാപം ക്ഷമിച്ച് സൗഖ്യപ്പെടുത്തിയപ്പോൾ
ശാസ്ത്രിമാർ അവനെ കുറിച്ച് ഇങ്ങനെ ദൂഷണം ചിന്തിച്ചു.

“ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
മർക്കൊസ് 2:6-8

യേശു അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവന്നാണ് അവിടന്ന്.
ഉൾപൂവുകളേയും ഹ്യദയങ്ങളേയും അറിയുന്നവനാണ്.

” അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു” കൊലൊസ്സ്യർ 2:3

2) സർവ്വവ്യാപിയായ ദൈവം.

മനുഷ്യർക്കാർക്കും ഒരേ സമയം ഒന്നിലധികം സ്ഥാനത്ത്
ആയിരിക്കുവാൻ സാദ്ധ്യമല്ല. ഒരേ സമയം എല്ലായിടത്തും ആയിരിക്കുവാൻ കഴിയുന്ന അവസ്ഥയാണ് സർവ്വവ്യാപിത്വം. സർവ്വ വ്യാപിയായ വ്യക്തി ദൈവം മാത്രമാണ്. പിശാച് പോലും ഊടാടി സഞ്ചരിച്ചാണ് എത്തുന്നത്. ചുറ്റിതിരിഞ്ഞ് സഞ്ചരിച്ചെങ്കിൽ മാത്രമേ അവന് പലയിടത്തും എത്തുവാൻ കഴിയുകയുള്ളു. ഒരേസമയത്ത് പ്രപഞ്ചത്തിൽ എല്ലായിടത്തും ആയിരിക്കുവാൻ കഴിയുന്നവനാണ് ദൈവം.
ഒന്നോ രണ്ടോ പേർ യേശുവിൻ്റെ നാമത്തിൽ കൂടിവന്നാൽ അവരുടെ മദ്ധ്യത്തിൽ യേശുവുണ്ട്.

“രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്ത്
ഒക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”മത്തായി 18:20

എല്ലാവരിലും യേശു വസിക്കുന്നു. ഈ ഭൂഖണ്ഡത്തിലെ സകല വിശ്വാസികളുടേയും ഉള്ളിൽ യേശു വസിക്കുന്നു.

” അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ”
കൊലൊസ്സ്യർ 1:27

യേശു നമ്മോടു കൂടെ വസിക്കുന്ന ഇമ്മാനുവേൽ ആണ്.
അവൻ ലോകാവസാനത്തോളം
നമ്മോടു കൂടെയുണ്ട്.
സകലസമയത്തും, സകലയിടത്തും നമ്മോടുകൂടെ ആയിരിക്കുവാൻ സാധിക്കുന്നത് ദൈവം സർവ്വവ്യാപി ആയതുകൊണ്ടാണ്.

3) സർവ്വശക്തനായ ദൈവം.

സകലത്തിനുമുള്ള കഴിവാണ് സർവ്വശക്തി.
സകലത്തിലുമുള്ള അധികാരം യേശുവിന് മാത്രമേ ഉള്ളു.യേശുവിന്
മനുഷ്യനുമേലും, പ്രക്യതിയുടെമേലും,
ജീവനുമേലും, മരണത്തിനുമേലും
ജീവജാലങ്ങളുടെമേലും
പിശാചിനുമേലും, രോഗങ്ങളുടെമേലും
അധികാരം ഉണ്ട്.

വെളിപ്പാട് പുസ്തകം യേശുവിന്റെ സർവ്വശക്തിക്ക് ഊന്നൽ
നൽകിയിരിക്കുന്നു. ദൈവത്തിന് അസാദ്ധ്യമായത് ഒന്നും തന്നെയില്ല.

” യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഉല്പത്തി 18:14

” അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല”
യിരേമ്യാവു 32:17

നമ്മുടെ ദൈവം സർവ്വജ്ഞാനി, സർവ്വവ്യാപി, സർവ്വശക്തൻ. തൻ്റെ സർവ്വശക്തിയാൽ മരണത്തെ തോല്പിച്ച്
ഉയിർത്തവൻ. ഉലകത്തിലെ ഉന്നതന്മാർ
പലരും
മൺമറഞ്ഞപ്പോൾ യേശുക്രിസ്തു മരണത്തെ തോല്പിച്ച് ഉയിർത്തെഴുന്നേറ്റു ഇന്നും നമ്മോടൊപ്പം വസിക്കുന്നു. ഈ ദൈവത്തിൻ്റെ ചിറകിൻ കീഴെ എന്നും മറയാം…

5 Hindrances to Hear From God

Hearing from God is an integral part of a believer’s spiritual journey, but various obstacles can hinder this process. Here are five common hindrances to hearing from God:

1. Unconfessed

  • Description: Sin creates a barrier between us and God, dulling our spiritual sensitivity. Psalm 66:18 states, “If I had cherished sin in my heart, the Lord would not have listened.”
  • Overcoming It: Regular confession and repentance restore the relationship, allowing for clearer communication with God.

2. Lack of Faith

  • Description: Doubt and unbelief can make it difficult to trust that God speaks or that He desires to communicate with us. Hebrews 11:6 says, “Without faith it is impossible to please God.”
  • Overcoming It: Develop faith through prayer, meditating on Scripture, and reflecting on God’s faithfulness in the past.

3. Busyness and Distractions

  • Description: A cluttered mind or a life filled with noise and activity can drown out God’s voice. Elijah heard God in the “gentle whisper” (1 Kings 19:12), suggesting that stillness is key.
  • Overcoming It: Create intentional quiet time for prayer, meditation, and reading the Word of God.

4. Disobedience

  • Description: Ignoring or resisting what God has already revealed to us can hinder further communication. James 1:22 reminds us to be “doers of the word, and not hearers only.”
  • Overcoming It: Act on what God has already spoken to you, demonstrating your willingness to obey.

5. Spiritual Warfare

  • Description: The enemy seeks to block communication between believers and God by sowing confusion, fear, or doubt. Ephesians 6:12 speaks of our struggle against “spiritual forces of evil.”
  • Overcoming It: Engage in spiritual warfare through prayer, fasting, and standing firm in God’s Word (Ephesians 6:10–18).

Practical Steps to Overcome Hindrances:

  1. Prioritize Daily Devotions: Spend time in God’s Word and prayer.
  2. Seek Godly Counsel: Surround yourself with spiritually mature individuals who can offer insight.
  3. Be Patient: Sometimes, silence from God is a call to wait and trust in His timing.

These practices can help clear the spiritual path to hear God more effectively.

“നാം വിശ്വസിക്കേണ്ട കാര്യങ്ങൾ”

1) ദൈവമുണ്ട് എന്ന് വിശ്വസിക്കണം.

“എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ”
എബ്രായർ 11:6

2) ദൈവം സ്രഷ്ടാവാണ് എന്ന് വിശ്വസിക്കണം.

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”ഉല്പത്തി 1:1

ഈ തിരുവചനം വിശ്വസിക്കണം.

3) കർത്താവിന്റെ ക്യപയാൽ നമുക്ക് രക്ഷ വന്നു എന്ന് വിശ്വസിക്കണം.

” കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം
അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു”.
എഫെസ്യർ 2:4,5

“കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു”
എഫെസ്യർ 2:8

4) പ്രാർത്ഥന വിശ്വാസത്തോടെ ആയിരിക്കേണം.

വിശ്വസിച്ച് പ്രാർത്ഥിച്ചാൽ
നാം ദൈവമഹത്വം ദർശിക്ക തന്നെ ചെയ്യും.

” പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ”
കൊലൊസ്സ്യർ 4:2

5) വിജയകരമായ ക്രിസ്തീയ ജീവിതത്തിന് വിശ്വാസം വേണം.

ലോകത്തിലെ മോഹങ്ങളും, പ്രലോഭനങ്ങളും, പരീക്ഷകളും,
ജയിക്കുവാൻ ഉറച്ച വിശ്വാസം വേണം.

” ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ”
1 യോഹന്നാൻ 5:4

6) അത്ഭുതങ്ങൾ ദർശിക്കണമെങ്കിൽ വിശ്വാസം വേണം.

മോശെയുടെ വിശ്വാസം ചെങ്കടലിനെ വിഭാഗിച്ചു
വഴി ഒരുക്കി. കാലേബും
യോശുവായും യഹോവയിൽ വിശ്വസിച്ചു.
വാഗ്ദത്തനാട് അവർക്ക്
സ്വന്തമായി. ദാനീയേൽ
വിശ്വാസത്താൽ. സിംഹങ്ങളുടെ വായ് അടച്ചു. എബ്രായബാലന്മാർ
വിശ്വാസത്താൽ
തീയ്യുടെ ബലം കെടുത്തി.
യേശുവിന്റെ ശിഷ്യന്മാർ
വിശ്വാസത്താൽ അനേകം അത്ഭുതങ്ങൾ ചെയ്തു.

” വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു”
മർക്കൊസ് 16:17,18

7) തിരുവെഴുത്തിൽ വിശ്വസിക്കണം.

യേശു മരിച്ചതിനു ശേഷം
ദൈവഭവനമായ യരുശലേം വിട്ട് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരോട് യേശു അവരുടെ അവിശ്വാസത്തെ ശാസിച്ച് ഇങ്ങനെ പറഞ്ഞു.

“അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ ” എന്നു പറഞ്ഞു.
മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു”
ലൂക്കൊസ് 24:25-27

വചനം സത്യമാണ്.
അനേകം എഴുത്തുക്കാർ
വിവിധഭാഗത്തിരുന്ന് എഴുതിയ തിരുവചനങ്ങൾ
ഒന്നിനോടൊന്ന് ച്ചേർന്ന്
നിൽക്കുന്നതിൻ്റെ കാരണം, അവ പരിശുദ്ധാത്മാവിനാൽ
എഴുതപ്പെട്ടത്
കൊണ്ടാണ്. യോഹന്നാൻ
വചനത്തെ കുറിച്ച് പറയുന്നു.

” ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു”
യോഹന്നാൻ 1:1

വചനം പാലാണ്. തേനിനെക്കാളും തേൻകട്ടയെക്കാളും മാധുര്യമുള്ളതാണ്. വചനം നമ്മുടെ ജീവനാണ്. ഇരുവായ്തലയുള്ള
വാളിനേക്കാൾ മൂർച്ചയേറിയതാണ്.അത് സന്ധികളേയും മജ്ജകളേയും തുളച്ചു കയറി ആത്മീയ പരിണാമം വരുത്തുന്നതാണ്. വചനം നമ്മുടെ ജീവശ്വാസമാണ്. വചനത്തിൽ വിശ്വസിക്കുന്നവൻ ദൈവത്തിൽ വിശ്വസിക്കുന്നു.

8) കർത്താവ് നമുക്കൊരുക്കുന്ന ഭാവി പദ്ധതികളിൽ വിശ്വസിക്കണം.

യേശു മടങ്ങിവരും എന്ന്
വിശ്വസിക്കണം. ഒരു ന്യായവിധി ഉണ്ട് എന്ന് വിശ്വസിക്കണം. യേശു സാത്താനെ തീപൊയ്കയിലേക്ക്
തള്ളിയിടുകയും ഒരു പുതിയ ആകാശവും ഭൂമിയും സ്ഥാപിക്കും എന്നും വിശ്വസിക്കണം.
നമുക്ക് ഇപ്പോൾ കാണുവാൻ കഴിയാത്ത ഒരു നിത്യ നഗരം നമുക്ക് ഉണ്ട് എന്ന് വിശ്വസിക്കണം.

“വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു”
എബ്രായർ 11:1

മേലെഴുതിയ കാര്യങ്ങൾ
വിശ്വസിച്ച് മുന്നോട്ട് പോകാം.പുതിയ യെരുശലേം എന്ന് വിശുദ്ധനഗരത്തിന്
വേണ്ടി വിശ്വാസത്തോടെ
വിശുദ്ധിയോടെ കാത്തിരിക്കാം.

” സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും”
വെളിപ്പാടു 21:3,4

“നാം ദൈവകരങ്ങളിലെവെണ്മഴു”

യഹോവ യിരെമ്യാവ് പ്രവാചകനിലൂടെ യിസ്രായേലിനെ കുറിച്ച്
ഇങ്ങനെ പറയുന്നു.

” നീ എന്റെ വെണ്മഴുവും യുദ്ധത്തിന്നുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ടു ജാതികളെ തകർക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും. നിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും”
യിരേമ്യാവു 51:20,21

നീ എൻ്റെ വെണ്മഴു എന്ന് യഹോവ പറയുമ്പോൾ
മഴുവിന് ഉടമസ്ഥൻ ഉണ്ട് എന്നതാണ്. ഉടമസ്ഥനില്ലാത്ത ഒരു ആയുധമാണെങ്കിൽ
കാലക്രമേണ അത് ഉപയോഗശൂന്യമാകും.
നമുക്ക് ഒരു ഉടമസ്ഥനുണ്ട്. ആ ഉടമസ്ഥൻ നമ്മെ തൻ്റെ ജീവരക്തം വിലയായി നൽകി വാങ്ങിയതാണ്. അതിനാൽ നമുക്ക് ഒരു ഉടയവനുണ്ട്. പൗലൊസ് മരണകരമായ സാഹചര്യത്തിലൂടെ കടന്നുപോയപ്പോൾ
ഇങ്ങനെ പറഞ്ഞു.

“എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു:
പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു” അപ്പൊ.പ്രവ27:23,24

ആടിയുലഞ്ഞ കപ്പൽ ഏതുനിമിഷവും തകർക്കപ്പെടാവുന്ന അവസ്ഥ. കപ്പലിന്റെ ഉടമസ്ഥന് ഒന്നും ചെയ്യുവാൻ സാധിച്ചില്ല.
എന്നാൽ പൗലൊസിൻ്റെ ഉടമസ്ഥനായ ദൈവം പൗലൊസിനേയും, കൂടെയുള്ളവരേയും അവരുടെ
ജീവനും മുതലിനും യാതൊരു ആപത്തും കൂടാതെ വീണ്ടെടുത്തു.
പൗലൊസിനെ എഴുന്നേല്പിച്ച് നിറുത്തിയ ദൈവം നമ്മേയും എഴുന്നേല്പിച്ച് നിറുത്തും.

യഹോവ പറയുന്നു നീ എൻ്റെ കരത്തിലെ വെണ്മഴു ആണെന്ന്.മഴു ഉപയോഗിച്ചില്ലെങ്കിൽ അതിന്റെ മൂർച്ച നഷ്ടമാകും. എന്നാൽ ഒരു ഉടയവനുണ്ടെങ്കിൽ
മഴു ഉപയോഗിക്കപ്പടും.
ഒരു കാലത്ത് ദൈവകരത്താൽ ശക്തമായി ഉപയോഗിക്കപ്പെട്ട പലരും
ഇരുന്ന് തുരുമ്പിക്കുന്നു.
ദൈവത്താൽ ഉപയോഗിക്കപ്പെടേണ്ട
വ്യക്തികൾ പരസ്യമോ,
രഹസ്യമോ ആയ പാപങ്ങൾക്ക് വശംവദരായാൽ അവരുടെ മൂർച്ച നഷ്ടപ്പെട്ട് ഉപയോഗശൂന്യരാകും.
നക്ഷത്രങ്ങളെ പോലെ ശോഭിക്കേണ്ടവർ കരിക്കട്ട പോലെയാകും.
ആദാമിന്റെ തേജസ് നഷ്ടപ്പെടുവാൻ ഇടവരുത്തിയത് അനുസരണക്കേട് എന്ന പാപത്താൽ ആയിരുന്നല്ലോ.

യേശുവിന്റെ മൂർച്ചയേറിയ ആയുധമായി നാം മാറണം. ആയതിന് നാമാകുന്ന ആയുധത്തെ ദൈവകരങ്ങളിൽ സമർപ്പിക്കണം. യഹോവ പറയുന്നു നീ എൻ്റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു.
ഈ ലോകത്തിൽ നമുക്ക് സാത്താന്യശക്തിയോട്
പോരാട്ടങ്ങളുണ്ട്. അവനോട് ശക്തമായി പോരാടുവാൻ നമ്മെ ദൈവകരങ്ങളിൽ സമർപ്പിക്കണം. കാരണം ഉടയവനിലൂടെ മാത്രമേ
ആയുധം ബലമുള്ളതും
മൂർച്ചയുള്ളതുമായി തീരുകയുള്ളു. ഈ ആയുധത്തെ പലതരത്തിലും ഉടയവൻ
ഉപയോഗിക്കും. ചിലരെ
സുവിശേഷപ്രസംഗകർ
ആക്കാം. ചിലരെ ദൈവീകശുശ്രൂഷകർ
ആക്കാം. ചിലരെ സമർത്ഥനായ ഒരു ലേഖകൻ്റെ എഴുത്തുകോലാക്കി മാറ്റാം. അനേകം ഗ്രന്ഥങ്ങൾ എഴുതുവാനും
ഗാനങ്ങൾ രചിക്കുവാനും
ഉപകരിക്കാം. ഉപകരണമായ നാം ദൈവത്തിന്റെ കരങ്ങളിൽ താണിരുന്നാൽ മാത്രം മതി. എനിക്ക് ഒന്നിനും കഴിവില്ല, ഒരു വിശ്വാസിയായി ഒതുങ്ങി
കഴിഞ്ഞു കൊള്ളാം എന്ന് ചിന്തിച്ച് പിന്തിരിഞ്ഞ് പോകുന്നവർ ധാരാളം പേർ ഉണ്ട്. ആമ തൻ്റെ പുറന്തോടിനുള്ളിലേക്ക്
തല വലിച്ച് ഒളിച്ചിരിക്കുന്നിടത്തോളം
അതിന് മുന്നോട്ടു പോകാനാവില്ല. സാത്താൻ നമ്മെ
പുറന്തോടിനുള്ളിൽ
ഒതുക്കി നിർത്തുവാൻ നാം അനുവദിക്കരുത്.
അവൻ്റെ തന്ത്രങ്ങളെ അറിഞ്ഞ് ദൈവത്തിന്റെ
സർവ്വായുധം ധരിച്ച് ധീരമായി ഈ ശക്തികളെ
നാം തോല്പിക്കണം. കർത്താവിന്റെ കരങ്ങളിലെ മൂർച്ചയേറിയ വെൺമഴുവായി നാം മാറണം. നാം അങ്ങനെ
ഒതുങ്ങികൂടേണ്ടവരല്ല.
യഹോവ യിരെമ്യാവിനെ
വിളിച്ചപ്പോൾ യിരെമ്യാവ്
ബാലനെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുവാൻ ശ്രമിച്ചു. അപ്പോൾ യഹോവ ഇങ്ങനെ അരുളിച്ചെയ്തു.

“ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.
നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 1:7,8

ദൈവമാണ് നമ്മെ ഉപയോഗിക്കുന്നത്.
കേവലം ഉണങ്ങിയ വടി,
കഴുത,കാക്ക,പുഴു, വെട്ടുകിളി, മത്സ്യം,പ്രക്യതി
എന്നിവയെ എല്ലാം ദൈവം തൻ്റെ വ്യത്യസ്ത പദ്ധതിക്കായി ഉപയോഗിച്ചു. എങ്കിൽ സ്വന്തം രൂപത്തിലും, സ്വന്തം ഛായയിലും സ്യഷ്ടിച്ച നമ്മെ സ്വന്തം ചങ്കിലെ ശുദ്ധ രക്തത്താൽ വിലകൊടുത്ത് വാങ്ങിയ നമ്മെ, ദൈവം എത്ര അധികമായി ഉപയോഗിക്കും. എന്നെ കൊണ്ട് ഇത് സാദ്ധ്യമോ
എന്ന് ചിന്തിക്കാം. തീർച്ചയായും സ്വയമായി സാദ്ധ്യമല്ല. എന്നാൽ അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നവനാൽ
സകലവും സാദ്ധ്യം.

” അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു”
റോമർ 9:16

ആയതിനാൽ പരിശുദ്ധാത്മാവിൻ്റെ
കരത്തിൽ ഇണങ്ങിയ ആയുധങ്ങളായി ഉപയോഗിക്കപ്പെടുവാൻ
നമ്മെ തന്നെ സമർപ്പിക്കാം.

Christian Hope

Christian hope is a foundational aspect of the Christian faith, grounded in the belief that God’s promises are true, that Jesus has overcome sin and death, and that God has a future of eternal life and restoration for all creation. This hope is not just an optimistic outlook or wishful thinking but a confident assurance in God’s faithfulness and His plans. Here’s a deeper look at what Christian hope entails:

1. Hope in God’s Faithfulness and Promises

  • Christian hope rests on the character of God as trustworthy, faithful, and true. Throughout Scripture, God is shown as one who keeps His promises, even when circumstances seem bleak.
  • This hope is rooted in God’s covenantal relationship with humanity, which spans from His promises to the people of Israel in the Old Testament to the new covenant established by Jesus. Christians believe that God’s love and faithfulness are unchanging, and this provides a solid foundation for hope.

2. Hope in Jesus’ Resurrection

  • The resurrection of Jesus is the cornerstone of Christian hope. Christians believe that Jesus’ victory over death and His resurrection to new life demonstrate that death is not the end. This event assures believers of a future resurrection and life beyond physical death.
  • As Paul writes in 1 Corinthians 15:20-22, “But now Christ has been raised from the dead, the firstfruits of those who have fallen asleep.” This “firstfruits” signifies that Jesus’ resurrection is a preview of the resurrection awaiting all who are in Christ.

3. Hope in Eternal Life

  • Christian hope includes the promise of eternal life with God, a life that begins in the present and continues beyond death. Eternal life is not just about duration but also about the quality of a relationship with God, marked by peace, joy, and love.
  • Jesus said in John 14:2-3, “In my Father’s house are many rooms… I am going there to prepare a place for you.” This promise of a place with God gives Christians hope that, no matter the difficulties of this life, a beautiful and permanent home with God awaits.

4. Hope for a New Creation and Restoration

  • Christian hope envisions not only individual redemption but also the renewal of all creation. In the Book of Revelation, there is a vision of a “new heaven and a new earth” (Revelation 21:1), where suffering, pain, and death will no longer exist.
  • This hope for a renewed creation means that the world as it is now—filled with sin, injustice, and suffering—will be transformed into a world fully reconciled to God. Christians look forward to a time when God’s justice, peace, and love will be fully realized on earth.

5. Hope in the Holy Spirit’s Presence

  • Christian hope is sustained by the Holy Spirit, who is given to believers as a “guarantee” or “deposit” of the future inheritance (Ephesians 1:14). The Spirit’s presence assures Christians of God’s ongoing work in their lives and in the world.
  • Through the Holy Spirit, Christians experience guidance, comfort, and transformation, which provide strength and encouragement to live out their hope in daily life, even amid hardships.

6. Hope in God’s Justice and Final Judgment

  • Christian hope includes a belief in God’s ultimate justice. The idea of final judgment assures Christians that evil, suffering, and injustice will not have the last word. God’s judgment is seen as a necessary part of bringing about the full restoration and healing of creation.
  • This hope empowers Christians to work for justice, peace, and righteousness now, knowing that their actions align with God’s ultimate purpose to make all things right.

7. Hope as a Source of Perseverance and Strength

  • Christian hope is often described as an “anchor for the soul” (Hebrews 6:19), providing stability and strength during times of suffering, doubt, or adversity. Hope is not about escaping the reality of suffering but finding strength to endure and grow through it.
  • The Apostle Paul wrote in Romans 5:3-5 that “suffering produces perseverance; perseverance, character; and character, hope. And hope does not disappoint us, because God’s love has been poured out into our hearts through the Holy Spirit.” This passage highlights how Christian hope develops through resilience and the confidence that God is with believers, even in their trials.

8. Hope in the Return of Christ (Second Coming)

  • Christians hold to the hope of Christ’s return, known as the Second Coming, when He will bring about the final fulfillment of God’s kingdom. This belief motivates Christians to live with purpose and anticipation, preparing their lives and hearts for the time when Christ will fully reign.
  • In Titus 2:13, Paul describes this as the “blessed hope—the appearing of the glory of our great God and Savior, Jesus Christ.” The Second Coming represents the fulfillment of God’s promises and the ultimate restoration of all things.

9. Hope That Transforms the Present

  • Christian hope is not solely about the future; it also changes how believers live in the present. Knowing that God’s kingdom is coming, Christians seek to live in ways that reflect God’s values of love, justice, and mercy.
  • This hope inspires actions such as caring for the poor, forgiving others, building communities, and living with integrity. It creates a vision for life that prioritizes eternal values over temporary concerns.

10. Hope as a Witness to Others

  • The hope that Christians carry is meant to be shared. In 1 Peter 3:15, believers are encouraged to “always be prepared to give an answer to everyone who asks you to give the reason for the hope that you have.” Christian hope becomes a testimony to God’s goodness and faithfulness, even in difficult circumstances.
  • This hope can serve as a source of encouragement and inspiration for others, inviting them to experience the peace, joy, and purpose that come from a relationship with God.

Summary

Christian hope is a profound trust in God’s promises, grounded in Jesus’ life, death, and resurrection, and assured by the Holy Spirit. It encompasses a future vision of eternal life, a renewed creation, and a world restored to God’s perfect justice and peace. But this hope is also a present reality that sustains and empowers believers to live lives of love, justice, and faithfulness. In all of its expressions, Christian hope is ultimately a reflection of God’s enduring love and the assurance that His good purposes will prevail, now and forever.

« Older posts Newer posts »