FELLOWSHIP OF GOD MINISTRY

PREACH GOSPEL & SALVATION FOR THE LOST

Page 10 of 15

Biography of Adoniram Judson

Biography of Adoniram Judson

Early Life (1788-1808)
Adoniram Judson was born on August 9, 1788, in Malden, Massachusetts. He was raised in a Congregationalist family and demonstrated a strong aptitude for learning from an early age. Judson attended Brown University, where he graduated in 1807. After college, he initially pursued a career as a pastor, but his interests shifted toward foreign missions.

Call to Missions (1808-1812)
In 1808, inspired by a sermon on missionary work, Judson felt a strong call to become a missionary. He joined the American Board of Commissioners for Foreign Missions (ABCFM) and, alongside his future wife, Ann Hasseltine, he set sail for India in 1812. However, due to the Anglo-American War, they were redirected to Burma (present-day Myanmar).

Missionary Work in Burma (1813-1850)
Judson arrived in Burma in 1813 and faced significant challenges, including language barriers and cultural differences. He and Ann began their work in Yangon (Rangoon), where they focused on evangelism and establishing churches. Tragically, Ann died in 1826, which deeply affected Judson.

Translation Work
Judson devoted much of his life to translating the Bible into Burmese. His work was painstaking, but he completed the New Testament in 1823 and the entire Bible in 1834. His translations were instrumental in the spread of Christianity in Burma and remain important resources for Burmese speakers.

Imprisonment and Hardships
In 1824, during the First Anglo-Burmese War, Judson was imprisoned for nearly two years. He endured harsh conditions, but his faith and determination never wavered. Upon his release, he continued his mission work, establishing numerous congregations and training local leaders.

Later Years and Legacy (1850)
Judson married again in 1834 to Sarah Hall, and they continued to work together in Burma. He faced many hardships throughout his life, but his perseverance and commitment to his calling had a profound impact on the Christian community in Burma.

Adoniram Judson died on April 12, 1850, in Ava, Burma. His legacy includes not only his translations but also the establishment of a significant Christian presence in the region. Judson is remembered as a pioneer of modern missions and is celebrated for his deep commitment to spreading the Gospel, despite immense challenges.

Recognition
Judson’s influence continues today, and he is regarded as a hero in both American missionary history and among Burmese Christians. His life story is a testament to the power of faith and dedication to service.

Biography of William Carey

Early Life (1761-1793)
William Carey was born on August 17, 1761, in Paulerspury, Northamptonshire, England. The son of a shoemaker, he had limited formal education but developed a passion for learning, particularly in languages and botany. Carey became a cobbler’s apprentice and began to read widely, including theological texts.

Conversion and Call to Mission (1783-1792)
In 1783, Carey experienced a profound spiritual conversion. He joined the Particular Baptist Church and became deeply interested in foreign missions. In 1792, he delivered a stirring sermon at a Baptist meeting in Nottingham, urging the church to take action on the Great Commission. This led to the founding of the Baptist Missionary Society.

Missionary Work in India (1793-1834)
In June 1793, Carey, along with his family and fellow missionary Joshua Marshman, sailed to India. They settled in Serampore, near Calcutta. Despite facing numerous challenges, including cultural barriers and limited resources, Carey persevered in his mission work.

Translation and Education
Carey dedicated himself to translating the Bible into various Indian languages, including Bengali, Oriya, Hindi, and Urdu. His linguistic skills were remarkable, and he completed the entire Bible in several of these languages. Additionally, he established schools and promoted education, focusing on the upliftment of the local population.

Agricultural and Social Reforms
Carey also advocated for social reforms, including the abolition of practices like sati (the burning of widows). His efforts extended beyond spiritual matters; he worked on agricultural improvements, introducing new crops and techniques to help improve the livelihoods of local farmers.

Legacy and Influence (1834)
William Carey died on June 9, 1834, in Serampore. His influence extended far beyond his lifetime. He is often called the “father of modern missions” due to his systematic approach to mission work, emphasis on education, and commitment to social reform.

Recognition
Carey’s life and work inspired countless missionaries and humanitarian efforts around the world. His legacy continues through institutions and organizations that promote education, translation, and social justice.

William Carey’s dedication, intellect, and compassionate spirit left a lasting impact on Christianity and the world, emphasizing the importance of integrating faith with social responsibility.

Life History of Francis Xavier

Early Life (1506-1530)
Francis Xavier was born on April 7, 1506, in the Castle of Xavier, near Pamplona, Spain. He belonged to a noble Basque family and was educated at the University of Paris, where he met Ignatius of Loyola. The two became close friends, and in 1534, they, along with several other companions, formed the Society of Jesus (Jesuits).

Formation of the Jesuits (1534)
The group took vows of poverty and chastity and dedicated themselves to serving the church and spreading the Gospel. Francis played a crucial role in the early years of the Jesuit order, particularly in establishing its mission work.

Missionary Work in India (1541-1545)
In 1541, Francis Xavier set sail for India as one of the first Jesuit missionaries. He arrived in Goa, where he worked tirelessly to evangelize the local population. He learned the local languages and focused on the poor and marginalized. His approach included not only preaching but also caring for the sick and educating children.

Expansion to Japan (1549)
In 1549, Francis Xavier traveled to Japan, becoming one of the first Christian missionaries to enter the country. He initially found success in the city of Kagoshima, where he engaged with local leaders and began to convert many to Christianity. He faced challenges, including cultural resistance and misunderstandings, but he remained undeterred.

Later Missions and Challenges (1552)
After several years in Japan, Francis traveled to the nearby islands to continue his missionary efforts. He faced difficulties in establishing a sustainable Christian community and dealt with opposition from local authorities. In 1552, he attempted to enter China to further his mission but fell ill and was unable to proceed.

Death and Legacy (1552)
Francis Xavier died on December 3, 1552, on the island of Shangchuan, just off the coast of China. His dedication to spreading Christianity and his innovative missionary techniques left a lasting impact.

Canonization and Recognition
In 1610, he was canonized by Pope Gregory XV, and he is now considered the patron saint of missionaries. Francis Xavier’s life is celebrated for its commitment to service, intercultural engagement, and evangelism, and he remains an inspirational figure in the history of Christian missions.

His travels and teachings helped lay the foundation for the Jesuit mission work that would follow, influencing countless missionaries and shaping the future of Christianity in Asia.

Fruits of Spirit

The fruits of the Spirit, as mentioned in the Bible, refer to a set of spiritual attributes and qualities that are believed to be produced in the lives of individuals who have a deep and genuine relationship with God. These fruits are listed specifically in Galatians 5:22-23, where the Apostle Paul writes, “But the fruit of the Spirit is love, joy, peace, patience, kindness, goodness, faithfulness, gentleness, self-control.”

Each of these fruits holds profound significance and serves as a guidepost for believers to emulate in their daily lives. Love encompasses selflessness, compassion, and unconditional care for others. Joy refers to a deep-seated inner delight, independent of external circumstances. Peace entails a state of tranquility and harmonious relationships, both with oneself and with others. Patience involves displaying forbearance and resilience, even in challenging situations. Kindness embodies showing benevolence and consideration towards others. Goodness encompasses moral excellence and acting in integrity. Faithfulness entails remaining steadfast and loyal. Gentleness embodies humility and a tender, considerate approach towards others. Self-control relates to exercising discipline and restraint over desires and impulses.

Cultivating and embodying these fruits of the Spirit enables individuals to lead more fulfilling lives, foster healthy interpersonal relationships, and reflect the character of God to the world. They serve as a beacon of light and an embodiment of divine love and grace in a world that often lacks these qualities.

CHARACTERISTICS OF GOD’S LOVE

God’s love is characterized by a multitude of qualities that make it unique and unparalleled. One prominent attribute is its unwavering nature. God’s love is steadfast, never changing, and eternal. It transcends the limitations of human love, remaining constant even when faced with our flaws, shortcomings, and sins.

Another characteristic of God’s love is its boundlessness. It knows no boundaries or restrictions, encompassing every individual, regardless of their race, gender, or background. It is inclusive and all-encompassing, embracing the whole of humanity.

In addition, God’s love is unconditional. It does not depend on our actions or worthiness. It is freely given, regardless of our merits or failures. It is a love that seeks to uplift, heal, and redeem, guiding us towards a path of righteousness.

Furthermore, God’s love is sacrificial. It was demonstrated through the ultimate sacrifice of Jesus Christ, who willingly gave His life for the sake of humanity. This selfless act epitomizes the depth of God’s love, reflecting His desire to reconcile and restore the broken relationship between humanity and Himself.

Overall, these characteristics of God’s love showcase its magnificence and extraordinary nature. It is unwavering, boundless, unconditional, and sacrificial. God’s love offers solace, hope, and transformation to all who embrace it.

ദൈവം എന്തുകൊണ്ട് അത്യാഹിതങ്ങള്‍ അനുവദിക്കുന്നു?

എന്തുകൊണ്ടു വിപത്തുകള്‍ സംഭവിക്കുന്നു? അതില്‍ ദൈവത്തിന്‍റെ പങ്ക് എന്ത്? ദൈവമാണോ അതിന്‍റെ കാരണക്കാരന്‍? അതോ അവന്‍ അതില്‍ നിസ്സഹായകനായ ഒരു കാഴ്ചക്കാരന്‍ മാത്രമോ? അതു ദൈവത്തിന്‍റെ ന്യായവിധിയുടെ ഭാഗമാണെങ്കില്‍ ആ ദുരന്തത്തില്‍ മരിക്കുന്ന നല്ല മനുഷ്യരെപ്പറ്റി എന്തു പറയുന്നു? ഇങ്ങനെ അനേകം ചോദ്യങ്ങള്‍ മനുഷ്യനില്‍നിന്നുയരുന്നു.

ദൈവം ഈ ലോകത്തെ പാവനമായ ഉദ്ദേശ്യത്തോടുകൂടിയാണ് സൃഷ്ടിച്ചതെങ്കിലും ലോകം ഒരു യന്ത്രമല്ല എന്ന വസ്തുത ആദ്യമായി നാം ഗ്രഹിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ എല്ലാ നീക്കങ്ങളും ദൈവത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ലോകമല്ല ഇത്. അതിന്‍റെ കാരണമെന്തെന്നാല്‍ ഈ ലോകത്തില്‍ ദൈവം ഇടപെടാത്ത ഒരു മേഖല ഉണ്ട്. അതു മനുഷ്യന്‍റെ ഇച്ഛാശക്തി അഥവാ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തോടുകൂടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ദിവസവും ഓരോ നിമിഷവും മനുഷ്യന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ നടത്തുന്ന ഓരോ തിരഞ്ഞെടുപ്പും അവനെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിന്നു അനുകൂലമോ പ്രതികൂലമോ ആയിരിക്കും. അതിനാല്‍ തെറ്റായ തിരഞ്ഞെടുപ്പുകള്‍ ദൈവഹിതമല്ലാത്ത സംഭവങ്ങളിലേക്കു വഴി നടത്തുന്നു.

ദുരന്തങ്ങള്‍ സംഭവിക്കുന്നതുവരെ മനുഷ്യന്‍ ദൈവത്തെ തന്‍റെ ദൈനംദിന ജീവിതത്തിലെ ഒരു ഭാഗമായി കണക്കാക്കുന്നില്ല. അതായത്, സന്തോഷകരമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്‍റെ മഹത്വം മനുഷ്യന്‍ ദൈവത്തിന്നു നല്‍കുന്നില്ല. ഇതു വെറും ഒരു “യാദൃശ്ചിക സംഭവം” ആകുന്നു. അഥവാ “ഇതു എന്‍റെ നേട്ടം” ആകുന്നു, “എന്‍റെ ഭാഗ്യം കൊണ്ട്” എന്നു അവന്‍ പറയുന്നു. എന്നാല്‍ അനിഷ്ടമായത് എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍തന്നെ ദൈവത്തെ കുറ്റം പറയുന്നു! മനുഷ്യരില്‍ കുടികൊള്ളുന്ന ഒരു ‘ദൈവവിരുദ്ധ’ സ്വഭാവത്തിന്‍റെ സൂചനയല്ലേ ഇത്? അങ്ങനെ ഉള്ള മനുഷ്യന്‍റെ ദൈനംദിന തിരഞ്ഞെടുപ്പുകളില്‍ എത്ര എണ്ണം ദൈവോദ്ദേശ്യപ്രകാരമുള്ളതായിരിക്കും? ദൈവേഷ്ടപ്രകാരമല്ലാത്ത സംഭവങ്ങള്‍ നടക്കുന്ന ഒരു കുഴഞ്ഞുമറിഞ്ഞ ലോകമാകുന്നു അതിന്‍റെ അന്തരഫലം. അതിന്‍റെ കാരണക്കാരന്‍ ദൈവമല്ല. മറിച്ച് മനുഷ്യനാണ്. എന്നാല്‍ പ്രകൃതി ദുരന്തങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു? അതിന്‍റെ കാരണം മനുഷ്യന്‍റെ പാപം ആകുന്നു എന്നു പറയുന്നത് ശരിയോ?ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിനുമുമ്പെ പാപം എന്തെന്നു നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ ദൈവത്തില്‍ നിന്നു വിദൂരതയിലേക്ക് അകറ്റുന്നതെല്ലാം പാപമാകുന്നു. അതിനാല്‍ മനുഷ്യനെ ദൈവത്തില്‍നിന്നു വിദൂരതയിലേക്കു നയിക്കുന്ന അവന്‍റെ എല്ലാ തിരഞ്ഞെടുപ്പുകളും വെറും തെറ്റായ തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല മറിച്ച് പാപം ആകുന്നു. ഇപ്രകാരം ഓരോ ദിവസവും ഭൂമിയില്‍ പാപം വര്‍ദ്ധിച്ചുവരുന്നു. വേദപുസ്തകം എന്തു പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം.

“ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവല്‍മാടംപോലെ ആടുന്നു; അതിന്‍റെ അകൃത്യം അതിന്മേല്‍ ഭാരമായിരിക്കുന്നു; അതു വീഴും; എഴുന്നേല്ക്കയുമില്ല.” (യെശയ്യാവ് 24:20) അകൃത്യം വര്‍ദ്ധിക്കുന്നതു ഭൂമിയുടെ അസ്ഥിരതയെ വര്‍ദ്ധിപ്പിക്കുന്നു എന്നു ഈ വേദഭാഗം പറയുന്നു. വിശുദ്ധനായ ദൈവത്തിന്‍റെ സംരക്ഷണം സാവധാനം ഈ ഭൂമിക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഇതിന്‍റെ കാരണം. ആയതിനാല്‍ തിരുവചനപ്രകാരം നോക്കുമ്പോള്‍ ഈ കാലത്ത് പ്രകൃതിദുരന്തങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‍റെ കാരണം ഭൂമിയില്‍ പാപം വര്‍ദ്ധിച്ചുവരുന്നതാകുന്നു.

ഇങ്ങനെ ദുരന്തങ്ങളില്‍ മരിക്കുന്ന അനവധി നല്ല ആളുകളുടേയും നിരപരാധികളായ കുഞ്ഞുങ്ങളുടേയും കാര്യമെന്താകുന്നു? നല്ലവരേയും നിരപരാധികളെയും മരണത്തില്‍നിന്നു വിടുവിക്കുവാനുള്ള ശക്തി ദൈവത്തിനില്ലേ? ഈ ചോദ്യം ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ കാണേണ്ടിയിരിക്കുന്നു. മരണം എന്നാല്‍ എന്ത്? മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് അവസാനം ആകുന്നു. ഈ ജീവിതം അവനു സകലതും ആകുന്നു. എന്നാല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം മനുഷ്യനെ നിത്യത യിലേക്കു കൊണ്ടുപോകുന്ന അവന്‍റെ ജീവിതത്തിലെ ഒരു പുതിയ ഘട്ടമാകുന്നു മരണം. അതു അവസാനമല്ല. മറിച്ച് ഇപ്പോഴുള്ളതിനും നിത്യതക്കും മദ്ധ്യേ ഉള്ള ഒരു വാതില്‍ മാത്രം. ദൈവത്തെ സംബന്ധിച്ചിടത്തോളം നിത്യതയാണ് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. (നാം അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും നമ്മെ സംബന്ധിച്ചും അതു അങ്ങനെതന്നെയാകുന്നു.) അതിനാല്‍ അത്യാഹിതത്തിലൂടെ മരിച്ചുപോകുന്ന നല്ല ആളുകള്‍ (രക്ഷിക്കപ്പെട്ടവര്‍) കണ്ണുനീരും വേദനയും ഇല്ലാത്ത സ്വര്‍ഗ്ഗത്തിലേക്കു സന്തോഷമായി കടന്നു പോകുന്നു.

വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത്യാഹിതങ്ങള്‍ മനുഷ്യന്‍റെമേലുള്ള ദൈവത്തിന്‍റെ ന്യായവിധിയാകുന്നുപാപികളുടെമേലും വിശുദ്ധന്മാരുടെമേലും. പാപികള്‍ ന്യായം വിധിക്കപ്പെട്ടു നരകയോഗ്യരായിത്തീരുന്നു. വിശുദ്ധന്മാര്‍ ന്യായം വിധിക്കപ്പെട്ടു സ്വര്‍ഗ്ഗയോഗ്യരായിത്തീരുന്നു. ഓരോരുത്തരും അവരവരുടെ സ്ഥാനത്ത് ചെന്നെത്തുന്നു എന്നു മാത്രം. നാം ഒരുങ്ങിയിരിക്കണം എന്നാണ് നാം ഇതില്‍നിന്നു പഠിക്കേണ്ട പാഠം. (മത്തായി 24:44)

നരകവും സ്വര്‍ഗ്ഗവും യാഥാര്‍ത്ഥ്യമോ?

സ്വര്‍ഗ്ഗമോ നരകമോ ഉണ്ടെന്നു വിശ്വസിക്കാത്ത ധാരാളം ആളുകള്‍ ഉണ്ട്. എന്നാല്‍ അതുകൊണ്ട് യാഥാര്‍ത്ഥ്യത്തിനു മാറ്റമില്ല. “ഹിമാലയപര്‍വ്വതം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല; ഞാന്‍ അതു കണ്ടിട്ടില്ല. അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നില്ല.” എന്നു പറഞ്ഞേക്കാം. എന്നാല്‍ ഹിമാലയപര്‍വ്വതം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും സ്വര്‍ഗ്ഗവും, നരകവും ഉണ്ട്. സ്വര്‍ഗ്ഗവും നരകവും ആദ്യം നിങ്ങളുടെ ഹൃദയത്തിലാണ് തുടങ്ങുന്നത്. “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ.” (റോമര്‍ 14:17) നിങ്ങളുടെ ഹൃദയം സമാധാനത്താലും നിര്‍മ്മലമായ സന്തോഷത്താലും നിറഞ്ഞിരിക്കുന്നു എങ്കില്‍ സ്വര്‍ഗ്ഗം നിങ്ങളുടെ ജീവിതത്തില്‍ ആരംഭിച്ചുകഴിഞ്ഞു; നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയിലാണ്, അന്ത്യം നിത്യ സ്വര്‍ഗ്ഗത്തിലായിരിക്കും. അതുപോലെ ഇന്നു നിങ്ങളുടെ ഹൃദയം, പക, ഭയം, ദണ്ഡനം, അന്ധകാരം, കലക്കം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നുവെങ്കില്‍ നരകം നിങ്ങളുടെ ജീവിതത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ജീവിതത്തിലുടനീളം നിങ്ങള്‍ നരകം അനുഭവിക്കുകയും ഒടുവില്‍ നിത്യനരകത്തില്‍ ചെന്നെത്തുകയും ചെയ്യുന്നു.

മുടിയനായ പുത്രന്‍റെ കഥയില്‍ പിതാവിന്‍റെ ഭവനം വിട്ടുപോയി “ദുര്‍ന്നടപ്പുകാരനായി ജീവിച്ച് വസ്തു നാനാവിധമാക്കിക്കളഞ്ഞ” പ്പോള്‍ അവന്‍ “നരകം” അനുഭവിക്കുവാന്‍ തുടങ്ങി. സ്വര്‍ഗ്ഗം അവന്‍റെ ഹൃദയത്തില്‍ നിന്നു നഷ്ടപ്പെട്ടു. ഹൃദയത്തില്‍ “സ്വര്‍ഗ്ഗം’നഷ്ടപ്പെട്ട അവന്‍ അപ്പനോട് “ഞാന്‍ സ്വര്‍ഗ്ഗത്തോടു പാപം ചെയ്തിരിക്കുന്നു.” (ലൂക്കോസ് 15:21) എന്നു ഏറ്റു പറഞ്ഞു അവന്‍ തന്നെത്താന്‍ താഴ്ത്തി മനസ്താപത്തോടെ പാപങ്ങള്‍ ഏറ്റു പറഞ്ഞപ്പോള്‍ സന്തോഷവും സമാധാനവും അഥവാ സ്വര്‍ഗ്ഗം ഒരിക്കല്‍കൂടി അവനിലേക്കു മടങ്ങിവന്നു.

താന്‍ മരിക്കുവാന്‍ തുടങ്ങുകയാണെന്നു പിന്‍മാറ്റക്കാരനായ ശൗല്‍രാജാവു മനസ്സിലാക്കിയപ്പോള്‍ നിത്യ നരകത്തിലേക്കാണ് പോകുന്നതെന്നറിഞ്ഞ് അവന്‍ ഭയത്താല്‍ ദണ്ഡിപ്പിക്കപ്പെട്ടു. (2 ശമുവേല്‍ 28:20) എന്നാല്‍ അതിവേഗം ഈ ലോകം വിട്ടുപോകുവാന്‍ പോകുന്നു എന്നു മനസ്സിലാക്കിയ പൗലോസിന്‍റെ ഹൃദയത്തില്‍ നിറഞ്ഞ ഭാഗ്യകരമായ പ്രത്യാശയും സമാധാനവും സന്തോഷവും ഉണ്ടായിരുന്നു. (2 തിമൊഥെയൊസ് 4:6-8) താന്‍ നിത്യസ്വര്‍ഗ്ഗത്തില്‍ ആയിരിക്കും എന്നുള്ള ഉറപ്പവനുണ്ടായിരുന്നു. നരക ദണ്ഡനവും സ്വര്‍ഗ്ഗീയ ആശ്വാസവും ഈ ഭൂമിയില്‍ ഒരുവന്‍റെ പ്രവൃത്തിയെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കും.

പ്രിയ വായനക്കാരാ, ഒരു പക്ഷേ നിങ്ങള്‍ ഒരു പാപിയൊ പിന്‍മാറ്റക്കാരനൊ ആയിരിക്കാം. അന്ധകാരം, പക, ക്ഷമിക്കാത്ത ആത്മാവ്, കലക്കം, ഭയം, ഭീതി, എന്നിവ നിങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും “നരക”ത്തില്‍ തന്നെയാണ്. മുടിയനായ പുത്രനെപ്പോലെ തന്നെത്താന്‍ താഴ്ത്തി മനസ്താപത്തോടും ഏറ്റുപറച്ചിലോടും കൂടെ നിങ്ങള്‍ക്കു സ്വര്‍ഗ്ഗീയ പിതാവിങ്കലേക്ക് എന്തുകൊണ്ട് മടങ്ങിവന്നുകൂടാ. സ്വര്‍ഗ്ഗവും നരകവും ഒരു നിത്യ യാഥാര്‍ത്ഥ്യമാണ്. നാം ഭൂമിയില്‍ ആയിരിക്കുമ്പോള്‍ തന്നെ ഇവ രണ്ടും നമ്മില്‍ ആരംഭിക്കുന്നു.’

യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം എന്ത്?

ഒരു വ്യക്തി ക്രിസ്തുവിനെ അനുഗമിച്ച് വചനപ്രകാരം ജീവിക്കുമ്പോള്‍ അവന്‍ ക്രിസ്ത്യാനിയാകുന്നു. ഒരു ക്രിസ്ത്യാനി പാപം വിട്ട് ദൈവികജീവനില്‍ കടന്നവനാണ്. അവന്‍ ദൈവേഷ്ടം ചെയ്ത് ജീവിക്കുന്നവനാണ്. യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിന്‍റെ ആദ്യത്തെപടി മാനസാന്തരപ്പെടുക എന്നതാണ്. മാനസാന്തരത്തില്‍ പാപബോധം, അനുതാപം, പാപങ്ങളെ ദൈവത്തോട് ഏറ്റുപറച്ചില്‍, പാപങ്ങളെ എന്നന്നേക്കുമായി വിട്ടുപേക്ഷിക്കല്‍, പാപങ്ങള്‍ ക്ഷമിക്കുന്നതിനായി ദൈവത്തോട് അപേക്ഷിക്കല്‍, നിരപ്പുപ്രാപിക്കേണ്ട വിഷയങ്ങളില്‍ നിരപ്പുപ്രാപിക്കല്‍, അന്യായമായി സമ്പാദിച്ചത് മടക്കിക്കൊടുക്കല്‍, ജീവിതത്തെ മുഴുവന്‍ കര്‍ത്താവിനായി സമര്‍പ്പിക്കല്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഈ കാര്യങ്ങളില്‍ ഒരു വ്യക്തി പൂര്‍ണ്ണപ്പെടുമ്പോള്‍ യേശു തന്‍റെ രക്തത്താല്‍ അവനെ കഴുകി അവന്‍റെ പേര്‍ ജീവപുസ്തകത്തില്‍ എഴുതുന്നു.

രക്ഷിക്കപ്പെടുക എന്നത് കര്‍മ്മമാര്‍ഗ്ഗത്താലല്ല, വിശ്വാസ മാര്‍ഗ്ഗത്താലാണ്. ദൈവം തന്‍റെ കൃപയാലാണ് ഒരുവനെ രക്ഷിക്കുന്നത്. (എഫെസ്യര്‍ 2:8,9) രക്ഷിക്കപ്പെട്ട ഒരുവനില്‍ നിന്നും രക്ഷയുടെ ഫലങ്ങള്‍ പുറപ്പെട്ടുകൊണ്ടിരിക്കും. രക്ഷയുടെ ഫലങ്ങള്‍:-

1) ഒരു പുതിയ ആത്മാവ് – യെഹെ-36:27

2) ഒരു പുതിയ ജീവന്‍ – 1 യോഹ-5:11

3) ഒരു പുതിയ പേര്‍ – യെശയ്യാ-62:2

4) ഒരു പുതിയ സ്വഭാവം – 2 കൊരി-5:17

5) ഒരു പുതിയ ഹൃദയം – യെഹ-36:26

6) ഒരു പുതിയ മനസ്സ് – എഫെസ്യ-4:23,24 1 കൊരി – 2:16

7) ഒരു പുതിയ അധികാരം – ലൂക്കൊ-10:19; യാക്കോ – 4:7

😎 ഒരു പുതിയ കുടുംബം – യോഹ – 1:12

9) ഒരു പുതിയ വിളി – 1 പത്രോ 2:9

ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ആരാണ്?

വേദ പുസ്തകപ്രകാരം ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി:-

1) പാപം ഏറ്റുപറഞ്ഞ ആളാണ്

അവന്‍ ദൈവത്തിന്‍റെ അടുക്കല്‍ ഒരു നഷ്ടപ്പെട്ട പാപിയായി വന്നവനാണ്.

2) യേശുവിനെ സ്വീകരിച്ചവനാണ്

വിശ്വാസത്താല്‍ സ്വന്തരക്ഷിതാവായി കര്‍ത്താവായ യേശുക്രിസ്തുവിനെ കര്‍ത്താവും ഉടയവനുമായി സ്വീകരിച്ച് അവനായി ജീവിതത്തെ സമര്‍പ്പിച്ചവനാണ്.

3) കര്‍ത്താവിനെ സാക്ഷിച്ചവനാണ്

ലോകത്തിനു മുമ്പാകെ അവന്‍ യേശുക്രിസ്തു മാത്രമാണ് കര്‍ത്താവ് എന്ന് സാക്ഷിച്ചവനാണ്.

4) യേശുവിനെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവനാണ്

എല്ലാക്കാര്യങ്ങളിലും എല്ലായ്പ്പോഴും യേശുവിനെ പ്രസാദിപ്പിക്കുന്നതിന് അവന്‍ ശ്രമിക്കുന്നു.

യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം രക്ഷിക്കപ്പെട്ട്, ജലത്തിലുള്ള വിശ്വാസസ്നാനം സ്വീകരിച്ച്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് വിശുദ്ധിയിലും വേര്‍പാടിലും ജീവിച്ച് വേര്‍പെട്ട ദൈവമക്കളുമായി കൂട്ടായ്മ ആചരിച്ച് ദൈവവചനത്തില്‍ നിലനിന്ന് ദൈവവചനം അനുസരിക്കുന്നവരായി ആത്മാവിന്‍റെ സമ്പൂര്‍ണ്ണ നടത്തിപ്പിന്‍ കീഴെ നടത്തപ്പെട്ട് ദൈവേഷ്ടപ്രകാരം ജീവിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്നതാണ്. ക്രിസ്തീയ ജീവിതം ദൈവത്തോടു കൂടി നടക്കുകയും ദൈവത്തോടു സംസാരിക്കുകയും ചെയ്യുന്നതാണ്.

ദൈവത്തെ നമുക്കു എങ്ങനെ അറിയുവാന്‍ സാധിക്കും?

ദൈവം നിത്യനാണെന്നും, സര്‍വ്വശക്തനാണെന്നും, സൃഷ്ടാവാണെന്നും, സര്‍വ്വവ്യാപിയാണെന്നും നാം കണ്ടു കഴിഞ്ഞു. അനേകം വ്യക്തികള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് എനിക്ക് എങ്ങനെ ഇത്രയും വലിയവനായ ദൈവത്തെ അറിയുവാന്‍ സാധിക്കും എന്നത്?

അനേകര്‍ ദൈവത്തെ അറിയുവാനും ദൈവത്തെ പ്രസാദിപ്പിക്കുവാനുമായി തീര്‍ത്ഥാടനം നടത്തുകയും, മറ്റു ചിലര്‍ വിവിധ തരത്തിലുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ ചെയ്യുകയും നേര്‍ച്ച കാഴ്ചകള്‍ നടത്തുകയും, വേറെ ചിലര്‍ ഉത്സവങ്ങള്‍, പെരുന്നാളുകള്‍, തുടങ്ങിയവ നടത്തുകയും പുണ്യപ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം ദൈവത്തെ അറിയുന്നതിനും ദൈവത്തെ കണ്ടെത്തുന്നതിനുമുള്ള നിഷ്ഫലമായ മാനുഷിക പ്രയത്നങ്ങളാണ്.

മനുഷ്യനെ ദൈവം തന്‍റെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നതാണ് ദൈവം മനുഷ്യന്‍റെ മേല്‍ പകര്‍ന്ന ഏറ്റവും വലിയ അനുഗ്രഹം. എന്നിരുന്നാലും ദൈവത്തെ കണ്ടെത്തുവാനുള്ള പ്രയത്നത്തിനിടയില്‍ മനുഷ്യന്‍, സ്വന്തം രൂപത്തില്‍ (അവന്‍റെ ഭാവനയ്ക്കനുസരിച്ച്) ദൈവങ്ങളെ ഉണ്ടാക്കിയതിനാല്‍ സത്യദൈവത്തിനെതിരായുള്ള മഹാപാപത്തില്‍ അവന്‍ നിപതിച്ചു. (റോമര്‍ 1:23). മനുഷ്യന്‍ ഇന്നു വ്യാജമായതിനെ ഒക്കെ ദൈവമായി കണ്ട് ആരാധിക്കുന്നു. ഉദാ:പാമ്പ്, പശു, ഇടി, കാറ്റ്, മനുഷ്യദൈവങ്ങള്‍ etc……….ഇങ്ങനെ നീണ്ടുപോകുന്ന ആരാധനമൂര്‍ത്തികള്‍ സത്യദൈവത്തെ കണ്ടെത്തുന്നതില്‍ നിന്നും മനുഷ്യനെ തടഞ്ഞു നിര്‍ത്തുന്നു.

ദൈവം സ്നേഹമാണ്. ആകയാല്‍ ദൈവത്തെ സ്നേഹിക്കുന്നതിലൂടെ മത്രമേ അവനെ നമുക്കു ദൈവത്തെ അറിയുവാന്‍ കഴിയുകയുള്ളൂ. “സ്നേഹം ദൈവത്തില്‍ നിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തില്‍ നിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. ദൈവം സ്നേഹം തന്നേ.” (1 യോഹന്നാന്‍ 4:7,8) ദൈവത്തെ സ്നേഹിക്കുന്തോറും അധികമായി അവനെ അറിയുവാനും അനുഭവിക്കുവാനും സാധിക്കും. ദൈവത്തെ സ്നേഹിക്കുക എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്:

1.യേശുവിനെ സ്വന്തരക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ച് ജീവിക്കുന്നതാണ്.

യേശു ക്രിസ്തു ഭൂമിയില്‍ വന്നത് മാനവവര്‍ഗ്ഗത്തെവീണ്ടെടുത്ത് സ്വര്‍ഗ്ഗരാജ്യത്തി നവകാശികളാക്കിത്തീര്‍ക്കുവാനാണ്. ആ യേശുവില്‍ വിശ്വസിച്ച് അവനെ സ്വന്ത സ്വന്തരക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച് ദൈവത്തിനായി ജീവിക്കുവാന്‍ സമര്‍പ്പിക്കുമ്പോള്‍ ആ വ്യക്തി ഒരു ദൈവമകനായിത്തീരുന്നു. “അവനെ (യേശു) കൈകൊണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.” (യോഹന്നാന്‍ 1:12), “ക്രിസ്തു യേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്‍റ മക്കള്‍ ആകുന്നു.” (ഗലാത്യര്‍ 3:16). ഒരുവന്‍ ദൈവപൈതലായിത്തീരുമ്പോള്‍ അവന്‍ പാപജീവിതത്തെ ഉപേക്ഷിക്കും. അവന് നിത്യസന്തോഷവും സമാധാനവും ഉണ്ടാകും. യേശുവിനെ സ്വീകരിച്ച് അവന്നായി ജീവിക്കുവാന്‍ തുടങ്ങുമ്പോള്‍ ദൈവാത്മാവിനാല്‍ നമ്മുടെ ഹൃദയത്തില്‍ ദൈവസ്നേഹം ഉണ്ടാകുകയും തന്മൂലം നമുക്ക് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുവാന്‍ സാധിക്കുകയും ചെയ്യും.

2. ദൈവകല്പനകള്‍ അനുസരിക്കുന്നതാണ് ദൈവത്തോടുള്ള സ്നേഹം.

അനേകര്‍ പറയുന്ന ഒരു കാര്യമാണ് ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്ന്. ഞാന്‍ ബൈബിള്‍ വായിക്കും, പ്രാര്‍ത്ഥിക്കും, മറ്റുള്ളവരെ സഹായിക്കും. തുടങ്ങിയവയെല്ലാം ചെയ്യും. അത് ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് ചെയ്യുന്നതെന്ന്. എന്നാല്‍ എന്താണ് ദൈവത്തോടുള്ള സ്നേഹം? “അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം” (1 യോഹ 5:3) എന്നു വി. യോഹന്നാന്‍ പറഞ്ഞിരിക്കുന്നു. എന്താണ് ദൈവകല്പനകള്‍? അത് വിശുദ്ധ ബൈബിളിലെ വചനങ്ങളാണ്. ദൈവവചനം (ബൈബിള്‍) അനുസരിക്കുന്ന ഒരു വ്യക്തി ദൈവ പൈതലായിത്തീരുന്നു. ദൈവവചനത്തില്‍ ഇല്ലാത്ത എന്തു കാര്യം ചെയ്താലും ദൈവം അത് അംഗീകരിക്കുന്നില്ല. മാനസാന്തപ്പെടുക വിശ്വാസസ്നാനം സ്വീകരിക്കുക, പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുക, ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുക, വിശുദ്ധിയിലും വേര്‍പാടിലും ജീവിക്കുക തുടങ്ങിയവ ദൈവവചനത്തിലുള്ള കല്പനകളില്‍ ചിലതു മാത്രമാണ്.

യേശുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ച് അവന്‍റെ കല്പനകളെ പ്രമാണിക്കുമ്പോള്‍ നാം ദൈവത്തെ സ്നേഹിക്കുവാന്‍ തുടങ്ങും.

“ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവന്മാര്‍; അവര്‍ ദൈവത്തെ കാണും.” (മത്തായി 5:8) വിശുദ്ധനായ ദൈവത്തെ സ്നേഹിക്കുന്നതിന് നമുക്കു ഒരു നിര്‍മ്മല ഹൃദയം ആവശ്യമാണ്. ഹൃദയം എത്രമാത്രം നിര്‍മ്മലമായിരിക്കുന്നുവോ അത്രമാത്രം നമുക്കു ദൈവത്തോടുള്ള സ്നേഹവും വലുതായിരിക്കും. നിര്‍മ്മല സ്നേഹത്തിന്‍റെ മൂര്‍ത്തിഭാവമായ ദൈവത്തെ അനുഭവിച്ച് അറിയുവാനായിരുന്നു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. (നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുവാനും നമ്മെ നിത്യനരകത്തില്‍ നിന്നും വിടുവിക്കാനുമായി തന്‍റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചതിലൂടെ ദൈവം തന്‍റെ നിസ്വാര്‍ത്ഥ സ്നേഹം പ്രദര്‍ശിപ്പിച്ചു.) യേശുവിനെ സ്നേഹിക്കുമ്പോള്‍, അറിയുമ്പോള്‍ ദൈവത്തെ അറിയുകയാകുന്നു.

ഈ ലോകത്തില്‍ ഒരു വ്യക്തിയെ നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്തതിനുശേഷം മാത്രമേ നിങ്ങള്‍ക്കു ആ വ്യക്തിയെ സ്നേഹിക്കുവാന്‍ കഴിയുകയുള്ളു. എന്നാല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം അവനെ സ്നേഹിച്ചാല്‍ മാത്രമേ അവനെ അറിയുവാനും മനസ്സിലാക്കുവാനും സാധിക്കുകയുള്ളൂ.

അതുപോലെ ഈ ലോകത്തിലെ ഏതു പുസ്തകവും വായിച്ചു മനസ്സിലാക്കിയശേഷമാണ് നിങ്ങള്‍ അത് ഇഷ്ടപ്പെടുന്നത്. എന്നാല്‍ വേദപുസ്തകത്തെ എത്രയും സ്നേഹിക്കുന്നുവോ അത്രയും അത് ഗ്രഹിപ്പാന്‍ നിങ്ങള്‍ക്ക് കഴിയും. ബൈബിളില്‍ക്കൂടിയാണ് നമുക്ക് ദൈവത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാധിക്കുന്നത്. ദിനംപ്രതിയുള്ള ബൈബിള്‍ വായനയിലൂടെ ദൈവത്തെ കൂടുതല്‍ കൂടുതല്‍ അറിയുവാന്‍ നിങ്ങള്‍ക്കു സാധിക്കും.

പ്രിയാ സ്നേഹിതാ, നിങ്ങള്‍ നിര്‍മ്മലമായ ഹൃദയത്തോടെ ദൈവത്തെ ഉറ്റു സ്നേഹിക്കുവാന്‍ അഭ്യസിക്കുന്നതുവരെ ജീവിതത്തില്‍ സംതൃപ്തിയും വിശുദ്ധീകരണവും പ്രാപിപ്പാന്‍ കഴിയുകയില്ല. അവനെ സ്നേഹിക്കുന്തോറും കൂടുതല്‍ അറിയുവാനും കൂടുതല്‍ അറിയുന്തോറും കൂടുതല്‍ ആസ്വദിക്കുവാനും സാധിക്കും. അവന്‍ തേനിലും തേങ്കട്ടയിലും മാധുര്യമേറിയവന്‍.

“യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍; അവനെ ശരണം പ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍.”(സങ്കീര്‍ത്തനം 34:8)

ബൈബിള്‍ സത്യമോ?

ഭൂമിയില്‍ ഏറ്റവും അധികം ഭാഷകളില്‍ ഏറ്റവും അധികം ജനങ്ങള്‍ വായിച്ചിട്ടുള്ളതും വായിച്ചുകെണ്ടിരിക്കുന്നതുമായ ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. ഭൂമുഖത്ത് ഏറ്റവും അച്ചടിച്ചിട്ടുള്ളതും അച്ചടിച്ചുകൊണ്ടിരിക്കുന്നതുമായ പുസ്തകവും ബൈബിള്‍ തന്നെയാണ്. ഇന്ന് ഭൂമുഖത്ത് ഏകദേശം 228 രാജ്യങ്ങളിലായി സംസാരിക്കപ്പെടുന്ന 6700-ല്‍ പരം ഭാഷകളില്‍ ലിഖിത ഭാഷകളോടൊപ്പം ലിപികളില്ലാത്ത അനേകം ഭാഷകളും, ലിപികള്‍ക്ക് രൂപം കൊടുത്ത് ലിഖിതഭാഷയാക്കാനുള്ള പ്രക്രിയയില്‍ ആയിരിക്കുന്ന ഭാഷകളും ഉള്‍പ്പെടുന്നു. ഇവയില്‍ 2287 ഭാഷകളില്‍ ബൈബിളിന്‍റെ ഏതെങ്കിലും ഒരു പുസ്കം ലഭ്യമാണ്.

1455-ല്‍ യോഹാന്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ച് ആദ്യമായി ബൈബിള്‍ അച്ചടിച്ചശേഷം 1012- ഭാഷകളില്‍ പുതിയ നിയമം പ്രസീദ്ധികരിച്ചിട്ടുണ്ട്. 392-ഭാഷകളില്‍ ബൈബിള്‍ സമ്പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ ബൈബിളിലെ ഏതെങ്കിലും ഒരു ഭാഗം 2287 ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സര്‍വ്വശക്തനായ ദൈവം തന്‍റെ പ്രവാചകന്മാരില്‍ക്കൂടിയും ദാസിദാസന്മാരില്‍ക്കൂടിയും കാലാകാലങ്ങളില്‍ മാനവരാശിക്ക് നല്‍കിയ ദൈവവചനത്തിന്‍റെ ലിഖിതരൂപമാണ് വിശുദ്ധബൈബിളിന്‍റെ ഉള്ളടക്കം. അപ്പൊസ്തലന്മാരായ പൗലൊസും, പത്രൊസും തങ്ങളുടെ ലേഖനങ്ങളില്‍ ഇതു വ്യക്തമാക്കുന്നു. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകുന്നു.” (2 തിമൊഥെയൊസ് 3:16)

“തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താല്‍ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞുകൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊസ് – 1:20,21)

അത്യുന്നതനായ ദൈവം തന്നെയാണ് ആദ്യമായി തന്‍റെ വചനം വരമൊഴിയായി തന്‍റെ ജനത്തിന് നല്‍കിയത്. (പുറപ്പാട് – 33:18) B.C-1492 മുതല്‍ A.D-100 വരെയുള്ള 1600 വര്‍ഷകാലയളവുകള്‍ക്കുള്ളില്‍ രാജാക്കന്മാര്‍, രാജ്യതന്ത്രജ്ഞന്മാര്‍, പ്രവാചകന്മാര്‍, മോശ, പൗലൊസ് ആദിയായ വിദ്യാസമ്പന്നന്‍മാര്‍ ആമോസ് ആദിയായ വിദ്യാവിഹീനര്‍, ചുങ്കം പിരിച്ചിരുന്ന മത്തായി, വൈദ്യനായ ലൂക്കൊസ്, മീന്‍പിടുത്തക്കാരായിരുന്ന പത്രൊസ്, യോഹന്നാന്‍ മുതലായി വിവിധ സാമൂഹ്യസാംസ്കാരിക പരിതസ്ഥിതികളില്‍ ജീവിച്ചിരുന്ന നാല്‍പ്പതോളം വ്യക്തികളാല്‍ മരുഭൂമി, പര്‍വ്വതപ്രാന്തങ്ങള്‍, പാലസ്തീന്‍ തെരുവീഥികള്‍, പ്രവാചക പാഠശാല, ശൂശന്‍ രാജധാനി, ബാബിലോണിലെ കേബാര്‍ നദീതീരം, റോമിലെകാരാഗൃഹം, ഏകാന്തമായ പത്മൊസ് ദ്വീപ് ആദിയായ ഇടങ്ങളില്‍വച്ച് അന്യോന്യമായ അറിവോ ആലോചനയോ കൂടാതെ എഴുതപ്പെട്ട 66 പുസ്തകങ്ങളുടെ ഘടനയും ആശ്ചര്യജനകമായ ഐക്യരൂപ്യവും കണ്ടാല്‍ ഈ വിശുദ്ധബൈബിളിന്‍റെ ഗ്രന്ഥകര്‍തൃത്വം ഏകനുമേല്‍ സ്ഥിതി ചെയ്യുന്നു അഥവാ ദൈവത്തില്‍ നിന്നുള്ളത് എന്ന് സ്പഷ്ടമായി കാണാവുന്നതാണ്.

ബൈബിള്‍ എന്ന പദത്തിന്‍റെ വേരുകള്‍ തേടുമ്പോള്‍ ചെന്നെത്തുന്നത് പ്രാചീന സംസ്കാരത്തിന്‍റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഈജിപ്തിലെ നൈല്‍ നദീതീരത്താണ്. അവിടെ വളര്‍ന്നിരുന്ന പപ്പൈറസ് (PAPYRUS) എന്ന ജല സസ്യത്തില്‍ നിന്നും ലഭിച്ചിരുന്ന ബൈബ്ലോസ് (BIBLIOS) എന്ന പദാര്‍ത്ഥം ഉപയോഗിച്ചാണ് എഴുതുവാനുള്ള താളുകള്‍ നിര്‍മ്മിച്ചിരുന്നത്. ഇങ്ങനെ തയ്യാറാക്കിയിരുന്ന പപ്പൈറസ് ചുരുളുകളെ ബൈബ്ലിയോന്‍ എന്നാണ് വിളിച്ചിരുന്നത്. വരമൊഴി വ്യാപകമായി തുടങ്ങിയതോടെ പപ്പൈറസ് ചുരുളുകളായ ബൈബ്ലിയോണുകളുടെ പ്രശസ്തി വര്‍ദ്ധിച്ചു. ചുരുളുകളുടെ കൂട്ടം അഥവാ പുസ്തകം എന്ന അര്‍ത്ഥത്തില്‍ ആ പദത്തെ ചുരുക്കി പരിഷ്ക്കരിച്ച് ബൈബിള്‍ എന്ന പദം ആദ്യം ഗ്രീക്കിലും പിന്നീട് ലാറ്റിനിലും അതിനുശേഷം ഫ്രഞ്ചിലും ഉപയോഗിച്ചു. അവസാനം ബൈബിള്‍ എന്ന സംജ്ഞ ഇംഗ്ലീഷിലും ഉപയോഗിച്ച് തുടങ്ങി. പുസ്തകം, പുസ്തകസഞ്ചയം എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ച ബൈബിള്‍ എന്ന പദം ഇന്ന് എല്ലാ ഭാഷകളിലും ക്രൈസ്തവ സമൂഹം അംഗീകരിച്ചിരിക്കുന്ന ദൈവത്തിന്‍റെ തിരുവചനങ്ങള്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന പുസ്തകത്തിന്‍റെ നാമധേയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അത്യുന്നതാനായ ദൈവമാണ് ബൈബിളിന്‍റെ അഥവാ ലിഖിതരൂപത്തിലുള്ള ദൈവവചനത്തിന്‍റെ ആരംഭം കുറിച്ചത്. തന്‍റെ ജനമായ യിസ്രായേല്‍ മക്കള്‍ അനുഷ്ഠിക്കുവാനും അനുസരിക്കുവാനുമായുള്ള കല്പനകള്‍ കല്പലകളില്‍ എഴുതി യഹോവയാം ദൈവം മോശെക്കു നല്‍കിയതോടെ ലിഖിതരൂപത്തിലുള്ള ദൈവവചനം ഭൂമുഖത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ടു.

“…… ദൈവത്തിന്‍റെ വിരല്‍കൊണ്ടു എഴുതിയ കല്പനകളായ സാക്ഷ്യപലക രണ്ടും അവന്‍റെ പക്കല്‍ കൊടുത്തു.” (പുറപ്പാട് – 31:18)

ബൈബിളിനെ പഴയനിയമം എന്നും (Old Testament) പുതിയ നിയമം എന്നും ( New Testament) രണ്ടായി തിരിച്ചിരിക്കുന്നു. 66 പുസ്തകങ്ങള്‍ അടങ്ങിയതാണ് വിശുദ്ധബൈബിള്‍.

ബൈബിള്‍ എഴുതപ്പെട്ടത് ദൈവികതീരുമാനപ്രാകരമാണെന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നു.

“അവര്‍ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്‍റെ ആത്മാവിനാല്‍ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രം പോലെ കടുപ്പമാക്കി.” (സെഖര്‍യ്യാവു – 7:12)

ബൈബിള്‍ നമുക്കു ലഭിച്ചത് ദൈവത്തില്‍ നിന്ന് ദൈവ ജനത്തിലൂടെയാണ്. ദൈവസ്വഭാവവും ദൈവഹിതവും ദൈവവചനത്തിലൂടെയാണ് നാം മനസ്സിലാക്കേണ്ടത്. ദൈവം പറയുന്നത് പൂര്‍ണ്ണമായും സത്യമായതുകൊണ്ട് ദൈവവചനം തങ്ങളുടെ വിശ്വാസത്തിന്‍റെ ഏറ്റവും ആധികാരികമായ അടിസ്ഥാനമാണ്.

എന്നാല്‍ ഏതൊക്കെയാണ് ദൈവവചനമെന്നത് ചിലരെ സംബന്ധിച്ചടത്തോളം ഒരു പ്രശ്നമാണ്. അതിനാല്‍ ഏതാണ് ദൈവവചനം എന്ന് എങ്ങനെ മനസ്സിലാക്കാം. ഉദാഹരണമായി ബൈബിള്‍ മാത്രമാണോ ദൈവവചനം? മറ്റ് മതഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവവചനമാണോ? ബൈബിള്‍ മാത്രമാണ് ദൈവവചനം എങ്കില്‍ ഏതു ബൈബിള്‍ അതായത് ബൈബിളിലെ ഏതൊക്കെ പുസ്തകങ്ങളും വാക്യങ്ങളും ദൈവവചനമാണ്, അല്ലേ? ചിലര്‍ തങ്ങളുടെ പാരമ്പര്യങ്ങളെയും, ആചാരങ്ങളെയും, അഭിപ്രായങ്ങളെയും എല്ലാം ദൈവവചനമായി കണക്കാക്കുന്നു. പാരമ്പര്യങ്ങള്‍ ദൈവവചനമാണോ? ബൈബിളിലൂടെ ദൈവം സംസാരിക്കുന്നതിനോട് തുല്യ മൂല്യമുള്ള മറ്റേതെങ്കിലും പുതിയ മാര്‍ഗ്ഗത്തിലൂടെ ദൈവം ഇന്നും മനുഷ്യ വര്‍ഗ്ഗത്തോട് സംസാരിക്കുന്നുണ്ട്.

ബൈബിള്‍ മാത്രമാണ് ദൈവവചനം എങ്കില്‍ ബൈബിളിലെ ഏതൊക്കെ പുസ്തകങ്ങളും വാക്യങ്ങളുമാണ് ദൈവവചനം. ഏതൊക്കെ പുസ്തകങ്ങളും വാക്യങ്ങളും ദൈവവചനം അല്ല എന്ന് എങ്ങനെ തീരുമാനിക്കാം.?

ബൈബിളില്‍ ’66’ പുസ്തകങ്ങള്‍ മാത്രമേ ഉള്ളൂ. അതിന്‍റെ കാരണം ദൈവം ദൈവനിവേശിതമായി അത്രയും മാത്രമേ നല്‍കിയിട്ടുള്ളൂ എന്നതാണ്. ആധികാരികമായവ ഏത് എന്നു തീരുമാനിക്കുന്നത് ദൈവമാണ്. അല്ലാതെ ഏതെങ്കിലും സഭയൊ പ്രസ്ഥാനമൊ അല്ല.

പഴയ ഉടമ്പടി സംബന്ധമായി യേശുക്രിസ്തു അംഗീകരിച്ചത യഹൂദരുടെ ’39’ പുസ്തകങ്ങളാണ്. ദൈവത്തിന്‍റെ അരുളപ്പാടുകള്‍ യഹൂദര്‍ക്കാണ് നല്‍കപ്പെട്ടിരിക്കുന്നത്. (റോമര്‍-3:2; എബ്രായര്‍ -5:12) പുതിയ നിയമത്തിലെ ’27’ പുസ്തകങ്ങള്‍ ദൈവനിവേശിതമാണെന്ന് എല്ലാവരും വ്യക്തമായി സമ്മതിക്കുന്നു. അങ്ങനെ മൊത്തം ’66’ പുസ്തകങ്ങളാണ് ബൈബിളില്‍ ഉള്ളത്.

അങ്ങനെ ബൈബിളിന്‍റെ മൂലരൂപത്തില്‍ ’66’ പുസ്തകങ്ങളിലായി മൊത്തം ‘1,189’ അദ്ധ്യായങ്ങളും ‘31,102’ വാക്യങ്ങളും ‘7,83,137’ വാക്കുകളും ‘35,66,480’ അക്ഷരങ്ങളും മാത്രമാണ് ദൈവവചനമായിട്ടുള്ളത്. പഴയ നിയമത്തില്‍ ’39’ പുസ്തകങ്ങളും ‘929’ അദ്ധ്യായങ്ങളും ‘23,144’ വാക്യങ്ങളും ‘60,2585’ വാക്കുകളും 27,2,8100 അക്ഷരങ്ങളും ഉണ്ട്. പുതിയ നിയമത്തില്‍ ’27’ പുസ്തകങ്ങളും ‘260’ അദ്ധ്യായങ്ങളും ‘7,957’ വാക്യങ്ങളും ‘180552’ വാക്കുകളും ‘838380’ അക്ഷരങ്ങളും ഉണ്ട്. എല്ലാ മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്‍റെ വെളിപ്പാട് ബൈബിളില്‍ പൂര്‍ത്തിയായി.

“ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍: അതിനോടു ആരെങ്കിലും കൂട്ടിയാല്‍ ഈ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തില്‍ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല്‍ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.” (വെളിപ്പാട് – 22:18,19)

“സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല.” (മത്തായി – 5:18)

ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണു പോകുന്നതിനെക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.” (ലൂക്കൊസ് – 16:17)

മുകളില്‍ വിവരിച്ചിരിക്കുന്ന വാക്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ബൈബിള്‍ പൂര്‍ണ്ണമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ ’66’ പുസ്തകത്തോട് യാതൊന്നും കൂട്ടിച്ചേര്‍ക്കുകയൊ ഇതില്‍ നിന്നും യാതൊന്നും കുറയ്ക്കുകയൊ ചെയ്യുന്നത് ഗുരുതരമായ പാപമാണ്.

1 പുസ്തകങ്ങളുടെ ആശ്ചര്യകരമായ സംയോജനം:-

B.C.1492- മുതല്‍ A.D.100 വരെയുള്ള 1600 വര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന 40-ല്‍ അധികം എഴുത്തുകാര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നുകൊണ്ട് പരസ്പര ധാരണകളൊന്നും കൂടാതെ ‘3’ ഭാഷകളില്‍ എഴുതിയ ’66’ പുസ്തകങ്ങള്‍ അടങ്ങുന്ന ഒരു വിശിഷ്ട ഗ്രന്ഥമാണ് ബൈബിള്‍. എഴുത്തുകാരുടെ കാലം, തൊഴില്‍, സ്ഥലം, ഭാഷ എന്നിവ വ്യത്യസ്തമായിരുന്നിട്ടും അവരുടെ എഴുത്തുകള്‍ തമ്മില്‍ അത്ഭുതകരമായ ഐക്യതയും യോജിപ്പുമാണ് കാണുവാന്‍ കഴിയുന്നത്. ഒരു വ്യക്തിയില്‍ നിന്ന് കേട്ടെഴുതിയതു പോലെ എല്ലാം പരസ്പരം യോജിപ്പുള്ളതായിരുന്നു. ആശ്ചര്യകരമായ ഈ യോജിപ്പ് ബൈബിളിന്‍റെ അമാനുഷികതയെ വ്യക്തമാക്കുന്നു. ബൈബിളിന്‍റെ കര്‍തൃത്വം ദൈവത്തില്‍ തന്നെയാണെന്ന് ഇതു തെളിയിക്കുന്നു.

2. ഉപദേശത്തിലുള്ള അധികാരം:-

ലോകത്തിലെ ഇതരഗ്രന്ഥകാരന്മാരുടെ ഇതരഗ്രന്ഥങ്ങളിലൊന്നും “ദൈവം ഇപ്രകാരം അരുളിച്ചെയ്തു,” “ദൈവം കല്പിച്ചു,” “ദൈവത്തിന്‍റെ അരുളപ്പാട്” ഇത്യാദി പ്രസ്താവനകള്‍ കാണുവാന്‍ സാധ്യമല്ല. എന്നാല്‍ ബൈബിളില്‍ ഉടനീളം ‘3125’ പ്രാവശ്യം ഇത്തരം പ്രസ്താവനകള്‍ കാണാം. ഇത് തിരുവെഴുത്തിന്‍റെ അപ്രമാദിത്വത്തിനും ആധികാരികതയ്ക്കും തെളിവാണ്. മാര്‍ട്ടിന്‍ ലൂഥറിന്‍റെ വാക്കുകള്‍ ഓര്‍ക്കുക: “യുക്തിയെ ആധാരമാക്കിയ വിവാദങ്ങളാല്‍ ഒരു കാര്യം തീര്‍ച്ചയാക്കുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ ദൈവം ഒരു കാര്യം ശരിയെന്ന് പ്രസ്താവിച്ചാല്‍ അതു ശരിതന്നെയാണ്.” “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് – 3:16,17) എന്നു വി. പൗലൊസ് പറഞ്ഞിരിക്കുന്നു.

3. പ്രവചന നിവൃത്തികള്‍:-

തിരുവെഴുത്തുകളുടെ അപ്രമാദിത്വത്തിനുള്ള ഏറ്റവും വലിയ തെളിവ് അതിലെ പ്രവചനങ്ങളും അവയുടെ നിവൃത്തിയുമാണ്. ചരിത്രം മുന്‍കൂട്ടി പറഞ്ഞിട്ടുള്ള ഏക ഗ്രന്ഥം ബൈബിളാണ്. ‘100’ കണക്കിന് പ്രവചനങ്ങള്‍ അക്ഷരം പ്രതി നിറവേറി. വ്യക്തികള്‍, നഗരങ്ങള്‍, ജാതികള്‍, യഹൂദര്‍, ക്രിസ്തു, സഭ, സാമ്രാജ്യങ്ങള്‍, പ്രപഞ്ചം, ലോകസംഭവങ്ങള്‍, ലോകാവസാനം ആദിയായ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ബൈബിളില്‍ കാണാം. ചിലത് ഇപ്പോള്‍ അത്ഭുതകരമായി നിവൃത്തിയായിക്കൊണ്ടിരിക്കുന്നു. യഹൂദ ജാതിയെക്കുറിച്ചുള്ള പ്രവചനങ്ങളുടെ നിവൃത്തിതന്നെ ബൈബിള്‍ ദൈവവചനമാണെന്ന് തെളിയിക്കുന്നുണ്ട്. വേദപുസ്തകം സത്യമാണെന്നുള്ളതിന്നു വ്യക്തമായ ഒരു തെളിവ് തരാമോ എന്ന് പ്രുഷ്യയിലെ ഫ്രഡറിക്കു ചക്രവര്‍ത്തി തന്‍റെ ചാപ്ളയിനോട് ചോദിച്ചപ്പോള്‍, “തിരുമേനി, യഹൂദന്‍” എന്നു ചാപ്ളയിന്‍ മറുപടി പറഞ്ഞു.

ബൈബിളിലെ മകുടം ചാര്‍ത്തുന്ന പ്രവചന നിവൃത്തി കാണുവാന്‍ കഴിയുന്നതു ഏതെങ്കിലും ഒരു ഭാവി സംഭവത്തിലല്ല. പ്രത്യുത, ഒരു ഭാവി വ്യക്തിയിലത്രേ പ്രത്യുത വ്യക്തിയുടെ ജീവിതത്തെയും പ്രവൃത്തിയെയും കുറിച്ച് വിശദമായി പ്രവാചനകന്മാര്‍ പ്രസ്താവിച്ചു. ആ വിശദീകരണത്തിന്‍റെ കൃത്യമായ നിറവേറല്‍ പോലെ മറ്റൊന്നും ലോകസാഹിത്യത്തിലൊന്നും ചൂണ്ടികാണിക്കാനില്ല. ക്രിസ്തു ജനിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അവന്‍റെ ജനനം, വംശ പാരമ്പര്യം, ജന്മസ്ഥലം, ജനനരീതി, ശൈശവം, ആളത്വം, ഉപദേശം, സ്വഭാവം, ജീവിതം, പ്രസംഗം, സ്വീകരണം, നിരാകരണം, മരണം, സംസ്കാരം, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം, എന്നിവയെ സംബന്ധിച്ച് ഏറ്റവും അത്ഭുതകരമായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വ്യക്തി യേശുക്രിസ്തു മാത്രമാണ്. ഇതുവരെ ജനിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ ചരിത്രം ആര്‍ക്കെങ്കിലും എഴുതുവാന്‍ കഴിയുമോ? നിശ്ചയമായും ദൈവത്തിനു മാത്രമേ അതിനു കഴിയുകയുള്ളൂ. ലോകപ്രശസ്തരായ ഷേക്സ്പിയര്‍, നെപ്പോളിയന്‍, വിക്ടോറിയ മഹാരാജ്ഞി, മഹാത്മാഗാന്ധി തുടങ്ങിയവര്‍ ജനിക്കുന്നതിനു മുമ്പ് അവരെക്കുറിച്ച് യാതൊരുത്തരും മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ ബൈബിളിലാകട്ടെ ഒരാളല്ല, പിന്നെയൊ, ഇരുപതൊ ഇരുപത്തിയഞ്ചോ വ്യക്തികള്‍ അസാധാരണവും വ്യക്തവുമായ ഒരു വ്യക്തിയുടെ രൂപം വരച്ചു കാട്ടിയിരിക്കുന്നു. ഏറ്റം ആശ്ചര്യകരമായ കാര്യമാകട്ടെ അവരാരും തന്നെ തങ്ങള്‍ ചിത്രീകരിക്കുന്ന പ്രസ്തുത വ്യക്തിയെ ഒരിക്കലും കണ്ടിരുന്നില്ല എന്നുള്ളതത്രേ.

4. പരമമായ സത്യം:-

“പുസ്തകങ്ങളുടെ രാജാവ്” എന്ന പേരിന്ന് തികച്ചും അര്‍ഹമാണ് വേദപുസ്തകം. ലോകത്തിലെ സകല പുസ്തകങ്ങളിലേയും സത്യാന്വേഷണങ്ങളുടെ ആകതുകയെക്കാള്‍ കവിഞ്ഞ സത്യം വേദപുസ്തകത്തിനുണ്ട്. മറ്റ് ഗ്രന്ഥങ്ങളില്‍ സത്യാസത്യങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുമ്പോള്‍ വേദപുസ്തകത്തില്‍ സത്യം മാത്രം ഉള്‍ക്കൊള്ളുന്നു. ലോകത്തിലെ സകല പുസ്തകങ്ങളിലേയും സത്യം മാത്രം വേര്‍തിരിച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചാലും അത് വേദപുസ്തകത്തിലെ സത്യത്തോട് കിടനില്ക്കുകയില്ല. ഇമ്മാനുവേല്‍ കാന്‍റ്െ ഇപ്രകാരം വേദപുസ്തകത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. “വേദ പുസ്തകം സകല സത്യങ്ങളുടേയും വറ്റിപോകാത്ത ഉറവിടമാണ്.”ഏതൊരു പ്രശ്നത്തിനും ബൈബിളില്‍ പ്രതിവിധിയുണ്ട്. അത് ഒരു ശാസ്ത്രഗ്രന്ഥമല്ല; എന്നാല്‍ സര്‍. ഐസക് ന്യൂട്ടനെപ്പോലും അത്ഭുതപ്പെടുത്തിയ ശാസ്ത്രീയ സത്യങ്ങള്‍ അതിലുണ്ട്. ബൈബിള്‍ വെറും സാഹിത്യ ഗ്രന്ഥമല്ല; എന്നാല്‍ ഷേക്സ്പിയറും, കാളിദാസനും അതിശയിക്കത്തക്ക സാഹിത്യം അതില്‍ കണ്ടെത്താം അത് ഒരു തത്വജ്ഞാനഗ്രന്ഥമല്ല; പക്ഷെ സോക്രട്ടറീസൊ, പ്ലേറ്റോയൊ ദര്‍ശിക്കാത്ത തത്വജ്ഞാനം തിരുവെഴുത്തിലുണ്ട്. അത് ഒരു ചരിത്രഗ്രന്ഥമല്ലായെങ്കിലും ഗിബ്ബനോ എച്ച്.ജി. വെല്‍സോ നമിച്ചു പോകത്തക്ക ചരിത്ര സത്യങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍ മനുഷ്യബുദ്ധിക്ക് പിടിച്ചമര്‍ത്താന്‍ കഴിയാത്തത്ര ഉയരത്തില്‍ സ്ഥിതിചെയ്യുന്നു.

5. ചരിത്രപരമായ തെളിവുകള്‍:-

ബൈബിള്‍ ഒരു ചരിത്രഗ്രന്ഥം അല്ലെങ്കിലും ചരിത്രം വേദപുസ്തകത്തില്‍ ആരംഭിക്കയും അതില്‍ത്തന്നെ അവസാനിക്കുകയും ചെയ്യുന്നതു കാണാം. ചരിത്രാതീതകാലത്തുണ്ടായ അനേക സംഭവങ്ങള്‍ ഈ മഹല്‍ ഗ്രന്ഥത്തില്‍ ലഭ്യമാണ്. വേദപുസ്തകത്തില്‍ ചരിത്രപരമായ സ്ഖലിതങ്ങള്‍ ഉണ്ടെന്ന് ആദ്യകാലത്ത് വാദിച്ച സര്‍ വില്യം റാംസെ, ഡോ. വില്യം എഫ്, ഓള്‍ ബ്രൈറ്റ് തുടങ്ങിയ ചരിത്ര പണ്ഡിതന്മാര്‍പോലും സുദീര്‍ഘമായ അന്വേഷണങ്ങള്‍ക്ക്ശേഷം വേദപുസ്തകത്തിന്‍റെ ചരിത്രപരമായ സത്യസന്ധതയ്ക്ക് മുമ്പില്‍ തലകുനിക്കുകയാണ് ഉണ്ടായത്. സര്‍ ഐസക് ന്യൂട്ടന്‍റെ വാക്കുകള്‍ നോക്കുക “ശിഥിലമായ ഏതു ചരിത്രത്തില്‍ ഉള്ളതിനേക്കാള്‍ ആധികാരിക ലക്ഷണങ്ങള്‍ തിരുവെഴുത്തില്‍ കണ്ടെത്താന്‍ കഴിയും.”

6. ചരിത്രപരമായ രമ്യത:-

മനുഷ്യന്‍റെ ശാസ്ത്രീയ ജ്ഞാനം തുലോം പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് വേദഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടതെങ്കിലും അവയില്‍ ശാസ്ത്രീയമായ അബദ്ധങ്ങള്‍ കാണാത്തത് എത്രയോ അത്ഭുതമായിരിക്കുന്നു. വേദപുസ്തകത്തില്‍ ഏതെങ്കിലും ശാസ്ത്രീയ അബദ്ധമുണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് 1000 ഡോളര്‍ പാരിതോഷികം കൊടുക്കാമെന്നു 1935-ല്‍ ഡോ. ഹാരി റിമ്മര്‍ ചെയര്‍മാനായുള്ള അമേരിക്കയിലെ സയന്‍സ് റിസര്‍ച്ച് ബ്യൂറോ പ്രഖ്യാപിക്കയുണ്ടായി. ഇതുവരെ ആ തുക ഏറ്റുവാങ്ങാന്‍ ആള്‍ ഉണ്ടായിട്ടില്ല. കാരണം ഇന്നേവരെ ബൈബിളില്‍ ഒരു തെറ്റുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. സര്‍. ജോണ്‍ ഹെര്‍സ്ക്കലിന്‍റെ വാക്കുകള്‍ നോക്കുക; “വിശുദ്ധ തിരുവെഴുത്തുകളില്‍ അടങ്ങിയിരിക്കുന്ന സത്യങ്ങളെ കൂടുതല്‍ കൂടുതല്‍ ശക്തിയായി ഉറപ്പിക്കുന്ന ഉദ്ദേശത്തോടുകൂടെയാണ് എല്ലാ മാനുഷിക കണ്ടുപിടിത്തങ്ങളും നടത്തപ്പെട്ടിട്ടുള്ളത്.” ശാസ്ത്രീയ രംഗത്ത് മായാത്ത വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള അനേകം ശാസ്ത്രജ്ഞന്‍മാര്‍ ബൈബിള്‍ പ്രേമികളാണെന്ന് കാണുവാന്‍ കഴിയും.

7. വേദപുസ്തകത്തിന്‍റെ അന്തമില്ലാത്ത ആഴം

ബൈബിള്‍ മനുഷ്യദൃഷ്ടിയില്‍ ചെറിയ ഒരു പുസ്തകം മാത്രമാണ്. ഈ കാലത്ത് പോക്കറ്റില്‍ കൊണ്ടുനടക്കാനുള്ള വലിപ്പമേ അതിനുള്ളൂ. എന്നിരുന്നാലും ലോകത്തിലെ തലമുതിര്‍ന്ന പണ്ഡിതന്മാര്‍, നൂറ്റാണ്ടുകളായി ജീവിതകാലം മുഴുവന്‍ മെനക്കെട്ടു പഠിച്ചിട്ടും ചിന്തിച്ചിട്ടും അതിന്‍റെ ആഴം തിട്ടമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ അതിനെ ആധാരമാക്കി രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ പുതിയ വിഷയങ്ങള്‍ ഇപ്പോഴും ഇല്ലാതിരിക്കുന്നില്ല. മഹാനായ ജോര്‍ജ്ജ് മുള്ളര്‍ നൂറിലധികം പ്രാവശ്യം ബൈബിള്‍ വായിച്ചിട്ട് ഒടുവില്‍ പറഞ്ഞത് അപ്പോഴും അതു പുതുമ നിറഞ്ഞതായി തനിക്ക് അനുഭവപ്പെടുന്നു എന്നാണ്. 1-ാം നൂറ്റാണ്ടുകാര്‍ക്കും 21-ാം നൂറ്റാണ്ടുകാര്‍ക്കും അത് ഒന്നുപോലെ ദിവ്യമായി നിലകൊള്ളുന്നു. കാലം അതിനെ പഴഞ്ചനാക്കുന്നില്ല. ഈ പ്രത്യേകത വേദപുസ്തകത്തിനു മാത്രമുള്ളതാണ്. വേദപുസ്തകത്തില്‍ ദൈവത്തിന്‍റെ അനന്തമായ ബുദ്ധിയും ജ്ഞാനവും പ്രയോഗിച്ചിട്ടുണ്ടെന്നുള്ളതാണ് ഈ പ്രത്യേകതക്ക് കാരണം.

8. മനുഷ്യമനസ്സിന്മേലുള്ള സ്വാധീനശക്തി:-

ഇത്രമാത്രം മനുഷ്യമനസ്സിനെ സ്വാധീനപ്പെടുത്തുന്ന ഒരു ഗ്രന്ഥവുമില്ല. വേദപുസ്തകം വായിച്ചിട്ടൊ അതിലെ വചനം കേട്ടിട്ടൊ മനസ്സിന്നു പരിവര്‍ത്തനം വന്നവര്‍ കോടിക്കണക്കിനാണുളളത്. ബൈബിള്‍ പഠനത്താല്‍ മാനസാന്തരപ്പെട്ട് യഥാര്‍ത്ഥ ക്രിസ്ത്യാനികളായപ്പെട്ടവരുടെകൂട്ടത്തില്‍ ഇന്ത്യയിലെ നാരായണ വാമന തിലകന്‍, പണ്ഡിത രമാഭായ്, സുന്ദര്‍സിംഗ്, ചന്തുമേനോന്‍, ഭക്തസിംഗ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. കൂടാതെ നൂറുകണക്കിന് അപരിഷ്കൃതരായ നരഭോജികള്‍ നരസ്നേഹികളും, ഭക്തന്മാരുമായി രൂപാന്തരപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ ഒരു ഇംഗ്ഗീഷുകാരന്‍ ആഫ്രിക്കയുടെ വനാന്തരത്തില്‍ ചെന്നപ്പോള്‍ ഒരു മനുഷ്യന്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുന്നത് കണ്ട് പറഞ്ഞു. പാശ്ചാത്യരായ ഞങ്ങള്‍ ഉപേക്ഷിച്ച ആ പഴയഗ്രന്ഥം താങ്കള്‍ക്കെന്തിന് എന്ന്. അതിന് ആ മനുഷ്യന്‍ തിളച്ചുകൊണ്ടിരിക്കുന്ന കലത്തിലേക്ക് ചൂണ്ടിക്കൊണ്ടു പറഞ്ഞു. ഈ പുസ്തകം ഞങ്ങളുടെ കൈകളില്‍ ലഭിച്ചിരുന്നില്ലയെങ്കില്‍ താങ്കള്‍ ആ കലത്തില്‍ക്കിടന്ന് തിളയ്ക്കുമായിരുന്നു എന്നാണ്.

ദൈവവചനത്തിലൂടെ ദൈവശക്തിയും ജീവനും വ്യാപരിക്കുന്നതിനാലാണ് മനുഷ്യ മനസ്സിനെ ദൈവവചനം ഇത്ര കണ്ട് ആകര്‍ഷിക്കുന്നത്.

9. ശത്രുക്കളെ കീഴടക്കുവാനുള്ള കഴിവ്:-

വേദപുസ്തകത്തെപ്പോലെ അത്ര വളരെ ശത്രുക്കളെ നേരിടേണ്ടി വന്നിട്ടുള്ള മറ്റൊരു പുസ്തകവും ലോകത്തിലുണ്ടായിട്ടില്ല. സാമ്രാട്ടുകള്‍ തങ്ങളുടെ സകലശക്തിയും യുക്തിയും ഉപയോഗിച്ച് അതിനോട് പോരാടി. ഡയോക്ലീഷ്യനും, ലൂഷിയനും സര്‍വ്വ അധികാരവും ഉപയോഗിച്ച് അതിനെ നിര്‍മ്മൂലമാക്കുവാന്‍ ശ്രമിച്ചു. പാപ്പാമതം അതിനെതിരെ കുരിശുയുദ്ധം നടത്തി A.D.1382-ല്‍ ബൈബിള്‍ പരിഭാഷപ്പെടുത്തിയ നവീകരണത്തിന് മുന്നോടിയായ ജോണ്‍ വിക്ലിഫിനെ അന്നുള്ള പാപ്പാ സഭാഭ്രഷ്ടനാക്കുകയും മരണാനന്തരം കുഴിമാന്തിയെടുത്ത് കത്തിച്ച് ചാരം നദിയില്‍ ഒഴുക്കുകയും ചെയ്തു. വേദപുസ്തകം തര്‍ജ്ജിമ ചെയ്ത് വിതരണം നടത്തിയ ടിന്‍ഡെയിന്‍ എന്ന വിശുദ്ധനെ 1536-ല്‍ പാപ്പായുടെ കല്പനയനുസരിച്ച് ദഹിപ്പിച്ചു. ഗ്രിഗറി 7-ാ മന്‍ മാര്‍പ്പാപ്പ വേദപുസ്തകം വായിച്ചുപോകരുതെന്ന് വിലക്കി. വിന്‍സെന്‍റ് 3-ാ മന്‍ മാര്‍പ്പാപ്പ അല്‍മേനികള്‍ സ്വന്തം ഭാഷയില്‍ വേദഗ്രന്ഥം വായിക്കുന്നത് നിര്‍ത്തലാക്കുകയും അതിന്‍റെ പ്രതികള്‍ ചുട്ടെരിക്കുകയും ചെയ്തു. ക്ലമന്‍റ് 11-ാമന്‍, ലിയോ 12-ാ മന്‍, പിയൂസ് 8-ാമന്‍, ഗ്രിഗറി 16-ാമന്‍ എന്നിവരും വേദപുസ്തകം വായിക്കുന്നത് നിരോധിക്കയും ബൈബിള്‍ സൊസൈറ്റിക്കാരെ അധിക്ഷേപിക്കയും ചെയ്തവരാണ്. എന്നാല്‍ ഇന്ന് കത്തോലിക്കാ സഭയും ബൈബിള്‍ അച്ചടിക്കുന്നതിന് നിര്‍ബന്ധിതരായിരിക്കുകയാണ്.

വോള്‍ട്ടയര്‍, ഇംഗര്‍സോള്‍ എന്നീ നിരീശ്വരപ്രമാണികളും ബൈബിളിനെ ആക്രമിച്ചു. 15 വര്‍ഷത്തിനുള്ളില്‍ വേദപുസ്തകം തിരസ്ക്കരിക്കപ്പെടുമെന്ന് ഇംഗര്‍ സോളും 100 വര്‍ഷത്തിനുള്ളില്‍ ഒറ്റപ്രതിപോലും ശേഷിക്കാതെ ബൈബിള്‍ നിര്‍മൂലമായിപ്പോകുമെന്നും വോള്‍ട്ടയറും പ്രവചിച്ചു. എന്നാല്‍ വോള്‍ട്ടയര്‍ മരിച്ചശേഷം ജനീവ ബൈബിള്‍ സൊസൈറ്റി അദ്ദേഹത്തിന്‍റെ പ്രസ്സും വീടും വിലയ്ക്കുവാങ്ങി. ഇന്ന് ഇവിടെ ആയിരക്കണക്കിന് ബൈബിളിന്‍റെ കോപ്പികള്‍ അച്ചടിക്കയും വിതരണം ചെയ്കയും ചെയ്തുകൊണ്ടിരിക്കുന്നു. ചാള്‍സ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തവും തൊടുത്തുവിട്ടത് ബൈബിളിന്‍റെ നേര്‍ക്കുതന്നെയായിരുന്നു. എന്നാല്‍ തന്‍റെ മരണക്കിടക്കയില്‍ ഡാര്‍വ്വിന്‍ ആശ്വാസം കണ്ടെത്തിയത് ബൈബിള്‍ വായിച്ചുകൊണ്ടാണ്.

നിരീശ്വരവാദികള്‍ക്കൊ, മതവിശ്വാസികള്‍ക്കൊ തിരുവെഴുത്തിനെ നിര്‍മ്മൂലമാക്കുവാന്‍ കഴിഞ്ഞില്ല. അമിതവാദികളും റഷ്യന്‍ കമ്മ്യൂണിസവും അതിന്‍റെ മുമ്പില്‍ പരാജയപ്പെട്ടു. പാപ്പാമതവും, മറ്റ് ഇതര മതങ്ങളും സമുദായങ്ങളും അതിനെതിരെ മത്സരിക്കുന്നുവെങ്കിലും ദൈവവചനത്തിന് ബന്ധനമില്ല. തിരുവചനം ഇന്നും ലോകത്തില്‍ പരക്കുകയാണ്. അത് തിരുവെഴുത്തുകളുടെ അജയ്യതയെ കാണിക്കുന്നു. രാഷ്ട്രീയ ശക്തികള്‍ക്കൊ, പീഡനങ്ങള്‍ക്കൊ അതിനെ നിശബ്ദമാക്കുവാന്‍ സാധ്യമായില്ല. സാധ്യമാകയില്ല.

നെപ്പോളിയന്‍ ഇപ്രകാരം പറഞ്ഞു: “ബൈബിള്‍ ജീവനുള്ള ദേഹിയാണ്. അതിനോട് എതിര്‍ക്കുന്നവരെ ഒക്കെയും അത് കീഴടക്കി ജയിക്കുന്നു.” മഹാനായ സ്പര്‍ജന്‍ ബൈബിളിനെ ഒരു സിംഹത്തോടുപമിച്ച് പറഞ്ഞത് ഇപ്രകാരമാണ്. “സിംഹത്തെ കൂട്ടില്‍ നിന്നു ഇറക്കിവിട്ടാല്‍ മാത്രം മതി; അത് സ്വയം ജയിച്ചുകൊള്ളും” എന്നാണ്.

10. ജ്ഞാനികളുടെ മനോഭാവം:-

ലോകത്തിലെ പണ്ഡിതരും മഹാന്മാരുമായ നൂറ് ആളുകളോട് ബൈബിളിനെക്കുറിച്ച് അവരുടെ അഭിപ്രായം ചോദിച്ചാല്‍ ബൈബിള്‍ ഒരു അതുല്യഗ്രന്ഥമാണെന്ന് അവരില്‍ ഭൂരിഭാഗവും സമ്മതിക്കും. ജോര്‍ജ്ജ് വാഷിംഗ്ടണ്‍, എബ്രഹാം ലിങ്കണ്‍,ഷേക്സ്പിയര്‍, നെപ്പോളിയന്‍, വിന്‍സ്റ്റന്‍റ് ചര്‍ച്ചില്‍, ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, ബര്‍ണാഡ് ഷാ, ചാള്‍സ് ഡീക്കന്‍സ്, മുഹമ്മദ് നബി, രാജാറാം മോഹന്‍ റായ്, ടോള്‍സ്റ്റോയി, മഹാത്മാഗാന്ധി തുടങ്ങിയവര്‍ എല്ലാം വേദപുസ്തകത്തെ പ്രകീര്‍ത്തിച്ചിട്ടുള്ളവരാണ്.

വേദപുസ്തകത്തെ വിമര്‍ശിക്കുന്നവര്‍ ഭൂരിപക്ഷവും അത് ഒരിക്കലെങ്കിലും വായിക്കുകയൊ ശരിയായി പഠിക്കുകയൊ ചെയ്യാത്തവരാണ്. ബുദ്ധിയിലും ജ്ഞാനത്തിലും പക്വതപ്രാപിച്ചവര്‍ വേദപുസ്തകം നന്നായി പഠിച്ചശേഷം അവരുടെ ജീവിത സായാഹ്നത്തില്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കാണ്. യൗവ്വനത്തിന്‍റെ പ്രസരിപ്പില്‍, അപക്വമായ ആവേശത്തിമര്‍പ്പിനാല്‍, വസ്തുക്കളെ വേണ്ടവണ്ണം വിലയിരുത്തകയൊ വിവേചിക്കുകയൊ ചെയ്യാതെ, മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും മധ്യത്തില്‍ തട്ടിവിടുന്ന അഭിപ്രായങ്ങളേക്കാള്‍ പ്രശസ്തി. യുവാക്കളായിരിക്കുമ്പോള്‍ വേദപുസ്തകത്തെ പുച്ഛിച്ചു തള്ളിയ അനേകര്‍ പില്‍ക്കാലത്ത് അതിനെ മുക്തകണ്ഡം പുകഴ്ത്തിയ ഉദാഹരണങ്ങളുണ്ട്. സാധു സുന്ദര്‍സിംഗ്, ഡീന്‍ഫരാര്‍, ല്യൂവാലസ്, റെനാന്‍, റൂസ്സോ എന്നിവര്‍ ഇപ്രകാരം തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റിയിട്ടുള്ളവരാണ്. വേദപുസ്തകം സത്യമാകയാലാണ് ജ്ഞാനികളെയും മഹാന്മാരെയും ഇത്ര കണ്ട ആകര്‍ഷിക്കുവാന്‍ അതിനു കഴിഞ്ഞിട്ടുള്ളത്.

11. അതിശീഘ്രപുരോഗതി

പല തത്വചിന്തകരുടെയും ചരിത്രകാരന്മാരുടെയും ലിഖിതങ്ങള്‍ക്കു പുതിയ നിയമത്തെക്കാളും പഴക്കം ഉണ്ടെങ്കിലും അവയൊന്നും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രചരിച്ചിട്ടില്ല. ഏതാണ്ട് 2000-ല്‍ അധികം ഭാഷകളിലേക്ക് വേദപുസ്തകം തര്‍ജ്ജിമചെയ്തിട്ടുണ്ട്. ബൈബിളിനുള്ള അതുല്യ ബഹുമതികള്‍ അതിന്‍റെ പുരോഗതിക്ക് നിദര്‍ശകമാണ്.

1) ബൈബിള്‍ ലോകത്തില്‍ ആദ്യമായി തര്‍ജ്ജിമചെയ്യപ്പെട്ട ഗ്രന്ഥം

2) ബൈബിള്‍ ലോകത്തില്‍ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം.

3) ബൈബിള്‍ ചന്ദ്രനില്‍ ആദ്യമായി കൊണ്ടു പോകപ്പെട്ട ഗ്രന്ഥം.

4) ബൈബിള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രന്ഥം (2000-ല്‍ അധികം ഭാഷകളില്‍)

5) ബൈബിള്‍ ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥം.

6) ബൈബിള്‍ ഏറ്റവും വിലക്കുറവിന് വില്‍ക്കപ്പെടുന്ന ഗ്രന്ഥം.

7) ബൈബിള്‍ ഏറ്റവും അധികം സംഖ്യക്ക് ലേലം ചെയ്യപ്പെട്ട ഗ്രന്ഥം. (ഗുട്ടന്‍ബര്‍ഗ് ബൈബിള്‍, 1 കോടി 65 ലക്ഷം ഡോളര്‍)

😎 ബൈബിള്‍ ഏറ്റവും വലിയതും ഏറ്റവും ചെറിയതായതുമായ ഗ്രന്ഥമാണ്.

ക്രിസ്തുവിന്‍റെ രക്ഷാസന്ദേശം സകലജാതികളെയും ഉദ്ദേശിച്ചുള്ളതാകയാലാണ് ബൈബിള്‍ ഇന്നും നാം കാണുന്നതുപോലെ ലോകത്തില്‍ എവിടെയും പ്രചരിച്ചുവരുന്നത്. ഇതുവെറും യാദൃശ്ചിക സംഭവമല്ല. ലോകാവസാനത്തിനു മുമ്പ് ദൈവരാജ്യത്തിന്‍റെ സുവിശേഷം ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടണം എന്ന് വീണ്ടും വരുന്നവനായ ക്രിസ്തു കല്പിച്ചിരിക്കുന്നതിനാല്‍ (മര്‍ക്കൊസ് 13:10) അങ്ങനെ സംഭവിക്കുകയാണെന്നതാണ് പരമാര്‍ത്ഥം. അതുകൊണ്ട് ബൈബിളിന്‍റെ പുരോഗതിയുടെ പിന്നിലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ ശക്തിതന്നെയാണെന്ന് ഏതൊരു സത്യാന്വേഷിക്കും മനസ്സിലാകും.

12. ക്രിസ്തുവിന്‍റെ സാക്ഷ്യം

മോശയുടെ എഴുത്തുകളെയും പ്രവാചക പുസ്തകങ്ങളെയും സങ്കീര്‍ത്തനങ്ങളെയും തിരുവെഴുത്തുകളായി ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്ക് വ്യക്തമാക്കി കൊടുത്തു. (ലൂക്കൊസ് 24:44) യേശുവിന്‍റെ ചില പ്രസ്താവനകള്‍ നോക്കാം.

“സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല.” (മത്തായി 5:18)

“ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണു പോകുന്നതിനേക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.” (ലൂക്കൊസ് – 16:17)

ഇത്തരം പ്രസ്താവനകള്‍ എല്ലാം മുഴുവേദപുസ്തകവും ദൈവശ്വാസീയമായ തിരുവെഴുത്തുകളാണ് എന്ന് ക്രിസ്തു സ്ഥിരീകരിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നു.

13. മാനുഷിക സാക്ഷ്യങ്ങള്‍

A: രക്തസാക്ഷികളുടെ സാക്ഷ്യം

ഒരു കാര്യത്തിന്‍റെ ഉറപ്പിനായി സ്വന്തം ജീവന്‍ വെച്ചുകൊടുക്കുന്നതിലും വലിയ കാര്യം മറ്റെന്താണ്? ക്രൈസ്തവ സത്യങ്ങള്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ചവര്‍ പതിനായിരങ്ങളൊ ലക്ഷണങ്ങളൊ അല്ല. ഏതാണ്ട് 12 കോടിയിലധികം വരുമെന്നാണ് പണ്ഡിതാഭിപ്രായം. ഇതിന്‍റെ പത്തിലൊന്ന് രക്തസാക്ഷികള്‍പ്പോലും മറ്റൊരു മതത്തിലൊ പ്രസ്ഥാനത്തിലൊ ഇല്ല. ഇത്രയും വലിയ സമൂഹം സമചിത്തതയോടും സന്തോഷത്തോടും കൂടെ മരണം വരിക്കാന്‍ ഒരുങ്ങിയത് വെറും മതഭ്രാന്തിന്‍റെ പേരിലാണെന്ന് പറയാന്‍ കഴിയുമോ? വേദപുസ്തകം സത്യമാണെന്നതിന് ഇത് ഒരു ശക്തമായ തെളിവാണ്.

B: വിശുദ്ധന്മാരുടെ സാക്ഷ്യം

അപ്പൊസ്തലന്മാര്‍ മുതലുള്ള വി. പിതാക്കന്മാര്‍ എല്ലാവരും തിരുവെഴുത്തുകളുടെ സത്യസന്ധതക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളവരാണ്.

1: സെന്‍റ് അഗസ്റ്റിന്‍

“ചതിക്കാനൊ ചതിക്കപ്പെടാനൊ കഴിയാത്ത തിരുവെഴുത്തിന്‍റെ അധികാരത്തെ നാം സമ്മതിക്കുകയും അതിനു കീഴടങ്ങുകയും ചെയ്യുന്നു.”

2: അത്താനാസ്യൊസ്

“തിരുവെഴുത്ത് രക്ഷയുടെ ഉറവാകുന്നു. അവയിലെ ജീവിക്കുന്ന വചനങ്ങള്‍ ദാഹിക്കുന്നവരുടെ ദാഹം ശമിപ്പിക്കുന്നു. അവയില്‍ മാത്രമേ ദൈവിക ഉപദേശങ്ങള്‍ പ്രഘോഷിക്കപ്പെട്ടിട്ടുള്ളൂ. മനുഷ്യനിവയോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയൊ എന്തെങ്കിലും എടുത്തുകളയുകയൊ ചെയ്യരുത്.”

3: ജോണ്‍ കാല്‍വിന്‍

“മതത്തിന്‍റെ സത്യമായ പ്രകാശം ലഭിക്കണമെങ്കില്‍ തിരുവചനത്തില്‍ നിന്നു തന്നെ ആഴമായി പഠിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം സംശയരഹിതമായി സമ്മതിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ തിരുവചനത്തിന്‍റെ ശിഷ്യനാകാത്ത ഒരുത്തനും സത്യവും സമ്പൂര്‍ണ്ണവുമായ ഉപദേശത്തെക്കുറിച്ച് എന്തെങ്കിലും ജ്ഞാനം ലഭിക്കുക സാധ്യമല്ല.”

C. ശാസ്ത്രജ്ഞന്‍മാരുടെ സാക്ഷ്യം

ശാസ്ത്രീയരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ ഭൂരിഭാഗവും ബൈബിള്‍ വിശ്വാസികളായിരുന്നുവെന്ന് കാണുവാന്‍ കഴിയും. അവരില്‍ ചിലരുടെ വാക്കുകള്‍ നോക്കുക.

1: സര്‍ ഐസക് ന്യൂട്ടണ്‍

“ഏറ്റവും ഉല്‍കൃഷ്ട തത്വശാസ്ത്രമായി തിരുവെഴുത്തുകളെ നാം കരുതുന്നു. മറ്റേതൊരു ലോകചരിത്രത്തെക്കാളും കൂടുതല്‍ ആധികാരികമായി ബൈബിളിനെ ഞാന്‍ കരുതുന്നു.”

2: സര്‍ ഫ്രാന്‍സിസ് ബേക്കണ്‍

“തെറ്റില്‍ അകപ്പെടാതെ നമ്മെ കാക്കുവാന്‍ രണ്ടു ഗ്രന്ഥങ്ങള്‍ നമ്മുടെ മുമ്പില്‍ വയ്ക്കപ്പെട്ടിരിക്കുന്നു. ഒന്നാമത് ദൈവഹിതം വെളിപ്പെടുത്തുന്ന വേദപുസ്തകം. രണ്ടാമത് തന്‍റെ ശക്തി വെളിപ്പെടുത്തുന്ന പ്രപഞ്ചമാകുന്ന പുസ്തകം.”

3: മൈക്കിള്‍ ഫാരഡെ

“തങ്ങളെ നയിപ്പാന്‍ ഈ അനുഗ്രഹീതഗ്രന്ഥം ഉള്ളപ്പോള്‍ എന്തുകൊണ്ട് മനുഷ്യന്‍ വഴിതെറ്റിപ്പോകുന്നു.”

4:800 ശാസ്ത്രജ്ഞന്‍മാര്‍ ഒപ്പിട്ട പ്രസ്താവന

“തിരുവെഴുത്തിന്‍റെ വിശ്വസനീയതെയും സത്യസന്ധതയെയും സംശയിച്ചതിനാല്‍ പലരും തെറ്റിപ്പോകുന്നു എന്ന് ദുഃഖപുരസരം ഓര്‍ക്കുന്നു. പ്രകൃതിയുടെ താളുകളില്‍ എഴുതിയിരിക്കുന്ന ദൈവവചനവും തിരുവെഴുത്തുകളില്‍ നമുക്ക് രേഖയാക്കപ്പെട്ട ദൈവവചനവും പരസ്പരവിരുദ്ധമായി ഒരിക്കലും ഇരിക്കുന്നില്ല എന്നു ഞങ്ങള്‍ തിട്ടമായി ഗ്രഹിച്ചിരിക്കുന്നു.”

D. തത്വജ്ഞാനികളുടെ സാക്ഷ്യം:

പ്രഗത്ഭരായ തത്വചിന്തകരും ബൈബിളിന്‍റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിച്ചിട്ടുള്ളവരാണ്.

1: ജോണ്‍ ലോക്ക്

“ഈ പുസ്തകത്തിന്‍റെ ഗ്രന്ഥകാരന്‍ ദൈവവും അതിന്‍റെ ഉദ്ദേശ്യം രക്ഷയും അതിലെ വിഷയം കലര്‍പ്പില്ലാത്ത സത്യവും ആകുന്നു. അതുമുഴുവന്‍ ശുദ്ധവും സത്യസന്ധവും എന്തെങ്കിലും കൂടുതലൊ കുറവൊ ഇല്ലാത്തതുമാണ്.”

2: ബെറ്റക്സ്

“ബൈബിളിന് തെളിവുകളൊന്നും ആവശ്യമില്ല. കാരണം അത് താരതമ്യേന പ്രസ്താവന ചെയ്യുന്ന ഒരു ഗ്രന്ഥമല്ല. പിന്നെയൊ കാര്യമായ പൂര്‍ണ്ണതയെ പ്രസ്താവിക്കുന്ന ഒരു ഗ്രന്ഥമാകുന്നു.”

3: ജോണ്‍ ന്യൂട്ടണ്‍

“എനിക്ക് വളരെയേറെ പുസ്തകങ്ങള്‍ ഉണ്ട്. എന്നാല്‍ അവയെല്ലാറ്റിനെക്കാളും വിലയേറിയ പുസ്തകം ഒന്നേ ഉള്ളൂ. അതു ബൈബിള്‍ തന്നെ.”

E. മഹാന്മാരുടെ സാക്ഷ്യം

വിവിധ മണ്ഡലങ്ങളില്‍ വിരാചിച്ച മഹാന്മാര്‍ ബൈബിളിനെപ്പറ്റി സ്വന്തം അനുഭവത്തില്‍ നിന്നും പ്രസ്താവിച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ സാക്ഷ്യം നോക്കുക.

1: ജോര്‍ജ്ജ് വാഷിംഗ്ടണ്‍

“ദൈവത്തെ കൂടാതെയും ബൈബിളില്ലാതെയും ലോകത്തെ ന്യായമായി ഭരിക്കുവാന്‍ സാധ്യമല്ല.”

2: മഹാത്മാഗാന്ധി

“അഹിംസയുടെ തത്വം ശ്രീയേശുവിന്‍റെ ഗിരിപ്രഭാഷണത്തിലാണ് ഞാന്‍ കണ്ടത്. പുതിയ നിയമം വായിക്കുന്നത് എന്നെ ആനന്ദിപ്പിക്കുകയും അതില്‍ കവിഞ്ഞ് സന്തോഷിപ്പിക്കയും ചെയ്യുന്നു.”

3: ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

“യുവ സുഹൃത്തെ നീ വേദപുസ്തകവുമായി പരിചയപ്പെടുക; തിരുവെഴുത്തുകളെ വിശ്വസിക്കുക. ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വിശിഷ്ടമായ സന്‍മാര്‍ഗ്ഗതത്വങ്ങളാണ് ക്രിസ്തു നമുക്ക് ദാനം ചെയ്തിരിക്കുന്നത്.”

പ്രിയ സ്നേഹിതാ ഇന്നു ബൈബിളിന്‍റെ സത്യസന്ധതയെ കാണിച്ചുകൊണ്ടു സംക്ഷിപ്തമായ ഒരു വിവരണം നല്‍കി കഴിഞ്ഞിരിക്കയാണ്. ബൈബിള്‍ ജീവനുള്ള ദൈവത്തിന്‍റെ അരുളപ്പാടുകളാണെന്ന് ഇതിനാല്‍ വ്യക്തമാകുന്നുണ്ടല്ലോ അതിനാല്‍ ബൈബിളില്‍ വിശ്വസിച്ച് അതിനെ അനുസരിച്ച് ജീവിക്കുവാന്‍ തീരുമാനിക്കുക.

« Older posts Newer posts »